മൂവായിരം സ്വർണനാണയങ്ങൾ, പഞ്ചലോഹത്തിൽ തീർത്ത കിണ്ടി, സ്വർണക്കട്ടികൾ...മുത്തശിക്കഥയിലെ നിധികുംഭം കിട്ടിയ രാമചന്ദ്രന് ഇന്ന് കഞ്ഞി കുടിക്കാൻ നിവൃത്തിയില്ല
പാലക്കാട്: മുത്തശ്ശിക്കഥകളിലെ നിധികുംഭം ലഭിച്ച മഹാഭാഗ്യവാൻ ഒരുനേരത്തെ കഞ്ഞിക്കായി അലയുന്നു. മുപ്പതുവർഷം മുമ്പ് ലഭിച്ച നിധിയാണു രാമചന്ദ്രനെ ഇന്ന് ഒരു നേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത്.
നിധിസൗഭാഗ്യം ലഭിച്ചിട്ടും അനുഭവഭാഗ്യം ഇല്ലാതെപോയ ജീവിതകഥയിലെ ദുരന്തനായകൻ വാണിയംകുളം മാന്നന്നൂർ തോപ്പിൽ കോളനിയിലെ രാമചന്ദ്രനാണ്. കവളപ്പാറ, ത്രാങ്ങാലി പ്രദേശങ്ങളിൽ ഒരു മുത്തശ്ശിക്കഥ പോലെ പാടിനടന്നതാണു നിധി കിട്ടിയ സംഭവം. എന്നാൽ ആ കഥയിലെ നായകനായ രാമചന്ദ്രൻ ഇന്നു ജീവിക്കാൻ ഗതിയില്ലാതെ അലയുകയാണ്.
രാമചന്ദ്രന്റെ ഇരുപതാമത്ത വയസ്സിൽ 1978 ജൂൺ 5 നാണ് കവളപ്പാറ കൊട്ടാരക്കെട്ടിന്റെ അധീനതയിലുള്ള മാന്നന്നൂർ ചണ്ണമ്പറ്റ ശിവക്ഷേത്രത്തിന്റെ മുറ്റത്തുനിന്നും സ്വർണ്ണനാണയങ്ങൾ അടങ്ങിയ നിധികുംഭം ലഭിച്ചത്. നടക്കുമ്പോഴൊക്കെ കയ്യിലുള്ള വടി കൊണ്ട് മണ്ണിൽ കുത്തിനോക്കുന്ന ഹോബി രാമചന്ദ്രനുണ്ടായിരുന്നു. ക്ഷേത്രമുറ്റത്ത് കാലികളെ മെയ്ക്കുമ്പോൾ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് മണ്ണിൽ വെറുതെ കുത്തിക്കുഴിച്ചു. വടി അപ്പോൾ എവിടെയോ തടഞ്ഞു. വെറുതേ മാന്തി നോക്കിയപ്പോൾ തിളക്കം. മണ്ണു കൂടുതൽ മാറ്റിയപ്പോഴാണ് നിധികുംഭം കണ്ടത്. നിധി കണ്ടെത്തിയ അമ്പരപ്പ് മാറും മുമ്പേ രാമചന്ദ്രനു നിധി കിട്ടിയ വാർത്ത പുറംലോകം അറിഞ്ഞു. വിവരം അറിഞ്ഞ് റവന്യു അധികൃതരും പൊലീസും സ്ഥലത്തെത്തി നിധികുംഭം പിടിച്ചെടുത്തു.
നിധി കിട്ടിയ വാർത്ത അറിഞ്ഞ് പലരും അവകാശികളായി രംഗത്തെത്തി. ഒന്നരകിലോ വരുന്ന പഞ്ചലോഹ നിർമ്മിതമായ ഒരു കിണ്ടിയും 1635 സ്വർണ്ണ നാണയങ്ങളും ആണ് നിധികുംഭത്തിൽ ഉണ്ടായിരുന്നത്. രാമചന്ദ്രൻ പറയുന്ന കഥയിൽ ചെറുപഴത്തോളം വരുന്ന സ്വർണക്കട്ടികളും നാണയങ്ങളും മൂവായിരത്തോളം വരും. എന്നാൽ റവന്യൂ രേഖയിൽ ആദ്യം പറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിധിയുമായി ബന്ധപ്പെട്ട് റവന്യു അധികൃതർ നൽകിയ രേഖകൾ രാമചന്ദ്രനിൽനിന്നും നഷ്ടപ്പെട്ടു. പലതവണ ഹിയറിങ്ങിന് ഹാജരായ രാമചന്ദ്രന് നിധി ലഭിച്ചത് തനിക്കാണെന്നു തെളിയിക്കാൻ സാധിച്ചില്ല. തർക്കം മൂലം വർഷങ്ങളോളം തീരുമാനമാകാതെ കിടന്ന നിധിക്കഥയ്ക്ക് അടുത്ത കാലത്താണ് അവസാനം ഉണ്ടായത്. നിധികുംഭം കവളപ്പാറ കൊട്ടാരത്തിന് നൽകി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നരപ്പതിറ്റാണ്ടു രാമചന്ദ്രൻ താലോലിച്ചു നടന്ന സുവർണസ്വപ്നങ്ങൾക്കാണ് ഇതോടെ അന്ത്യമായത്. യൗവനം മുഴുവൻ രാമചന്ദ്രൻ പിന്നിട്ടത് നിധിസ്വപ്നങ്ങളുടെ തേരിലായിരുന്നു.
നിധിയുടെ ഒരു ഭാഗമെങ്കിലും തന്റെ കയ്യിൽ വന്നു ചേരുമെന്ന് രാമചന്ദ്രന് ഉറച്ചുവിശ്വസിച്ചിരുന്നു. പക്ഷേ, സാമാന്യ വിദ്യാഭ്യാസം പോലും ഇല്ലാതെ, കാലികളെ മെയ്ക്കലും തെങ്ങുകയറ്റവും തൊഴിലായി കൊണ്ടുനടന്ന രാമചന്ദ്രനുവേണ്ടി ഒരു വാക്കുപറയാൻ പോലും ആരും ഇല്ലായിരുന്നു. ഇന്ന് രാമചന്ദ്രൻ നാട്ടിൽ കഞ്ഞി കുടിക്കാൻ മാർഗമല്ലാത്ത, നിധിക്കഥയിലെ നായകൻ മാത്രമാണ്.
അടുത്തകാലം വരെ തെങ്ങു കയറിയിരുന്ന രാമചന്ദ്രന് ഇന്ന് അതിനും കഴിയാതെയായി. യൗവ്വനം പിന്നിട്ടത് നിധിസ്വപ്നങ്ങളുടെ മാസ്മരികതയിലായിരുന്നു. നിധി കൈവിട്ടുപോയതു മൂലം സൗഭാഗ്യം നഷ്ടപ്പെട്ട മനോവേദനയിൽ അമ്മ കാളി മരിച്ചു.പുറകെ ഭാര്യയും കുഞ്ഞുങ്ങളും ഉപേക്ഷിച്ചുപോയി. ഉണ്ടായിരുന്ന ഓലഷെഡ് പൊളിഞ്ഞു വീണപ്പോൾ കിടപ്പാടം ഇല്ലാതായി. പിന്നെ നാട്ടിലെ ഗ്രാമോദയം വായനശാല നിർമ്മിച്ചു കൊടുത്ത ഒരു കോൺക്രീറ്റ് ഷെഡിലായി താമസം. അവിടെ ഊണിലും ഉറക്കത്തിലുമെല്ലാം രാമചന്ദ്രൻ ജാക്കി എന്നു വിളിക്കുന്ന നാടൻ നായ മാത്രം ഇപ്പോൾ കൂട്ടിനുണ്ട്. രാമചന്ദ്രൻ ഉണ്ടില്ലേലും നായയെ ഊട്ടും. രാമചന്ദ്രൻ എവിടെ പോയാലും ജാക്കിയുണ്ടാകും കൂട്ടിന്. ശാന്തനായി നടക്കുമെങ്കിലും ആരെങ്കിലും രാമചന്ദ്രനു നേരെ കൈ ഉയർത്തിയാൽ ജാക്കി അപ്പോൾ കുരച്ചു ചാടും.രാമചന്ദ്രന് ഒരു രക്ഷാകർത്താവ് കൂടിയാണ് ജാക്കി.
രാമചന്ദ്രനെ കണ്ടെത്തണമെങ്കിലും നാട്ടിൽ അലയണം. കാട്ടിലെ പാറക്കെട്ടിനു മുകളിലോ ഏതെങ്കിലും കുറ്റിക്കാട്ടിൽ മരത്തിന്റെ ചുവട്ടിലോ രാമചന്ദ്രൻ ഉണ്ടാവും. തെങ്ങുകയറാൻ വയ്യെങ്കിലും മരത്തിലൊക്കെ കയറും. നാട്ടുകാർക്ക് കുരുമുളക് പറിച്ചു കൊടുത്തും, മറ്റു ജോലികൾ ചെയ്തും, അവർ കൊടുക്കുന്ന ഭക്ഷണം മാത്രം കഴിച്ച്് രാമചന്ദ്രൻ നിധിക്കഥയിലെ നായകനായി നടക്കുന്നു, എക്കാലത്തും മുത്തശിമാർക്കു ചൊല്ലിക്കൊടുക്കാനുള്ള ഒരു കഥ അവശേഷിപ്പിച്ചുകൊണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍