ദൂരദർശനിലെ ഗാനവീഥിയിൽ തുടക്കം; കൈരളിയിലെ ഡുംഡുംഡും പീപീപിയിലൂടെ ഏഷ്യനെറ്റിൽ; മ്യൂസിക്കൽ ലൈവിലൂടെ മീശ മാധവനിലേക്ക്; ബൽറാം വേഴ്സസ് താരാദാസിൽ മുഖംകാട്ടി തിങ്കൾ മുതൽ വെള്ളിവരെയിൽ നായികയുമായി; ഐടി റെയ്ഡിൽ തുടങ്ങിയ കഷ്ടകാലം; റിമി ടോമിയെ വിവാദക്കുരുക്കിലാക്കി ദിലീപ്-കാവ്യ സൗഹൃദവും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പിന്നണി ഗായികയായും ടെലിവിഷൻ അവതാരകയായും കുടുംബസദസ്സുകളിൽ ശ്രദ്ധേയയാ റിമി ടോമി ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് തന്റെ മ്യൂസിക്കൽ കരിയർ ആരംഭിക്കുന്നത്. തുടർന്ന് കൈരളിയിലെ ഡുംഡുംഡും പീപീപി എന്ന പരിപാടിയുടെ അവതാരകയായി മൂന്ന് വർഷത്തോളം പ്രവർത്തിച്ച് വരുന്ന കാലത്താണ് എഷ്യാനെറ്റിനെ മ്യൂസിക്കൽ ലൈവിലേക്ക് എത്തുന്നത്.
ഈ പരിപാടിയിലൂടെ റിമി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. പിന്നാലെ 2002 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിൽ പിന്നണി ഗായിക ആകാനുള്ള അവസരം തേടിവന്നു. 'ചിങ്ങമാസം വന്നുചേർന്നാൽ' എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആലപിച്ചത്. ഈ ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗർ സംഗീത നൽകിയ ഗാനം ശങ്കർമഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എൻട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.
പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ കെജെ യേശുദാസിനൊപ്പം കണ്ണനായാൽ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതൽ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളിൽ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ൽ ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ൽ ജയറാമിനൊപ്പം തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി.
ഗായികയായ ടെലിവിഷൻ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ൽ ഏഷ്യാനെറ്റ് ഫീലിം അവാർഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാൻ വേദിയിലെത്തിയ ഷാരൂക് ഖാൻ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.
ഗായിക എന്നതിൽ ഉപരിയായി സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താൻ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനൽ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാർ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു. നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കിൽ മഴവിൽ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതൽ അവസരങ്ങൾ കൈവന്നു.
മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാർക്ക് റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതിൽ റിമിക്ക് മുന്നിൽ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും.
ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ഗാനമേളകളിലെ മിന്നുന്ന താരമായിരുന്നു റിമി. റിമിയുടെ ഡേറ്റിന് വേണ്ടി പള്ളിപ്പെരുന്നാളുകാരും ഉത്സവാഘോഷ കമ്മിറ്റിക്കാരും കാത്തുനിന്നൊരു കാലമുണ്ടായിരുന്ന്. എന്നാൽ, പിന്നീട് തിരക്കേറിയതോടെ ചെറുകിട പരിപാടികളോട് അവർ വൈമനസ്യം കാണിച്ചു. ഇതിനിടെ ഗാനമേളയുമായി ബന്ധപ്പെട്ടും ചില വിവാദങ്ങൾ റിമിയെ ചുറ്റിപ്പറ്റിയെത്തി.
നിലമ്പൂർ പാട്ടുത്സവവുമായി ബന്ധപ്പെട്ടു നടത്തിയ ഗാനമേളയ്ക്കിടെ ഒരു ചേച്ചിയോട് കാണാൻ സരിതയുടെ ഷേപ്പുണ്ടെന്ന് പറഞ്ഞതാണ് വിവാദമായത്. ഇത് കടുത്ത വിമർശനമായി മാറുകയും പൊലീസ് കേസായി മാറുകയും ചെയ്തു. എന്നാൽ, ഇത് തമാശക്കായി പറഞ്ഞതാണെന്നായിരുന്നു റിമിയുടെ വിശദീകരണ. കാണികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ചേച്ചിയെ കണ്ടപ്പോൾ ചേച്ചിയെ കണ്ടാൽ സരിതാ നായരുടെ ഷേപ്പ് ഉണ്ടല്ലോ എന്നോ മറ്റോ അറിയാതെ വായിൽ നിന്നും വീണുപോയി. അത് അപ്പോൾ എല്ലാവരും ആസ്വദിച്ചിരുന്നു. തമാശയ്ക്ക് പറഞ്ഞതാണെന്നും അപമാനിക്കാൻ വേണ്ടിയല്ലെന്നും റിമി വ്യക്തമാക്കിയെങ്കിലും ഇതുമായി ബന്ധപ്പൈട്ട വിവാദങ്ങൾ പിന്നീടു തുടർന്നു.
പിന്നണി ഗാനരംഗത്ത് നിൽക്കുമ്പോൾ തന്നെ അഭിനയ രംഗത്തും റിമി ഒരു കൈവെച്ചു. ജയറാം നായകനായ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ റിമി നായിക ആയെങ്കിലും ചിത്രം അമ്പേ പരാജയപ്പെട്ടു. എന്നാൽ, സൂപ്പർഹിറ്റായ കുഞ്ഞിരാമായണത്തിലെ അതിഥി വേഷയത്തിലൂടെ റിമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. അഭിനയം, പാട്ട്, സ്റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളിൽ ശോഭിച്ചതോട പാലാക്കാരി റിമി ടോമിയിൽ നിന്നു റിമി ടോമിയെന്ന കോടീശ്വരി പിറവിയെടുക്കുകയാണ് ഉണ്ടായത്.
ഇന്ന് മലയാളി സിനിമക്കാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോ വിദേശത്തു നടന്നാൽ അതിൽ റിമി അത്യാവശ്യ ഘടകമാണ്. അത്രയ്ക്ക് വലുതാണ് റിമിയുടെ താരമൂല്യം. വിദേശ ഷോകളിൽ പങ്കെടുക്കുമ്പോൾ റിമി ടോമിക്ക് ലഭിക്കുന്നത് വലിയ പ്രതിഫലമാണ്. ഈ പ്രതിഫലം കോടികളിലേക്ക് എത്തിയപ്പോൾ ഹവാല ഇടപാടുണ്ടെന്ന ആരോപണം പോലും ഇവർക്കെതിരെ ഉയർന്നിരുന്നു.
2016 ൽ റിമി ടോമിയുടെ ഇടപ്പള്ളിയിലെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയിഡിൽ നിരവധി കണ്ടെത്തലുകളാണ് ഉണ്ടായത്. എന്നാൽ ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടില്ല. ആദായനികുതി വകുപ്പ് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നതിന് മുമ്പുതന്നെ ഉന്നത ഇടപെടൽ മൂലം കേസ് ഒതുക്കുകയായിരുന്നു.
റിമിയുടെ വിദേശ സ്റ്റേജ് ഷോകളിലൂടെ ലഭിക്കുന്ന പണം കൃത്യമായി രേഖകളില്ലാതെ കേരളത്തിലേക്ക് എത്തിച്ചെന്നും വരവിൽ കവിഞ്ഞ ചിലവുണ്ടെന്നും കിട്ടുന്ന പ്രതിഫലത്തേക്കാൾക്കൂടുതൽ സമ്പത്ത് റിമിയുടെ പേരിലുണ്ടെന്നും അന്ന് കണ്ടെത്തിയിരുന്നു. റിമിക്ക ഹവാല ബന്ധമുണ്ടെന്ന ആരോപണങ്ങളും അക്കാലത്ത് സജീവമായിരുന്നു. റിമിയുടെ സഹോദരൻ നടിയായ മുക്തയെയാണ് 2015 ൽ വിവാഹം ചെയ്തത്.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ റിമിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് കാവ്യയും ദിലീപുമായുള്ള ബന്ധമാണ്. ചില ഫോൺവിളികളാണ് അവരെ വിവാദ നായികയാക്കുന്നതും. ദിലീപുമായോ ഭാര്യയും നടിയുമായ കാവ്യയുമായോ ഒരു തരത്തിലുമുള്ള സാമ്പത്തിക ബന്ധവും ഇല്ലെന്ന് പറയുമ്പോഴും ഗായിക റിമി ടോമിയെ കുരുക്കുന്നത് താരത്തിന്റെ തന്നെ ഫോൺ കോളുകൾ. കേസിൽ ഗൂഢാലോചനയിൽ റിമിയെ സംശയിക്കത്തക്ക വിധത്തിൽ സംഭവദിവസം താരം കാവ്യയേയും ദിലീപിനെയും വിളിച്ചതാണ് സംശയാസ്പദമാകുന്നത്.
നടി ഉപദ്രവിക്കപ്പെട്ട ഫെബ്രുവരി 17 ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമിടോമി ദിലീപിനെയും കാവ്യയേയും രണ്ടു തവണ വിളിച്ചിരുന്നു. വൈകിട്ട് 5 മണിക്കും രാത്രി 12.30 യ്ക്കും ദിലീപിനെയും വിളിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിന്റെ ഗൂഢാലോചനയിൽ താരത്തിന് പങ്കുണ്ടോയെന്നറിയാൻ പൊലീസ് റിമിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് വിവരമുണ്ട്. നേരത്തേ റിമിയെ പൊലീസ് ഫോണിൽ വിളിച്ച് ചില അന്വേഷണം നടത്തിയത് താരത്തിന്റെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാൻ വേണ്ടിയായിരുന്നെന്ന് സംശയം ഉയരുന്നുണ്ട്.
ദിലീപും കാവ്യയും നാദിർഷയും ആക്രമിക്കപ്പെട്ട നടിയും ഉൾപ്പെടെ കേസിലെ പ്രധാനപ്പെട്ട വ്യക്തികളെല്ലാമായി റിമിടോമിക്ക് നല്ല സൗഹൃദമാണ് ഉള്ളത്. ദിലീപിനൊപ്പം ഒന്നിലധികം വിദേശ താരഷോയുമായി ബന്ധപ്പെട്ട് റിമി പ്രവർത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിമിയെ ഫോണിൽ പൊലീസ് വിവരങ്ങൾ ചോദിച്ചതും ദിലീപുമായി റിമി പങ്കെടുത്ത 2010 ലെയും 2017 ലെയും അമേരിക്കൻ പരിപാടിയെ കുറിച്ചായിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും താൻ ദിലീപിന്റെ ബിനാമിയല്ലെന്നും താരം പറഞ്ഞിരുന്നു. അതേസമയം റിമിയുമായി പൊലീസ് ഫോണിൽ ചോദ്യം ചെയ്യൽ നടത്തിയത് ശബ്ദ സാമ്പിളുകൾ ശേഖരിക്കാനായിരുന്നെന്നാണ് വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍