വിവാഹം ഉറപ്പിച്ച ശേഷം വധുവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ തൊടുപുഴക്കാരൻ; വ്യോമസേനയിൽ നിന്നും പിരിച്ചു വിട്ടതോടെ കോൺഗ്രസ് നേതാക്കളുമായി അടുത്ത് അധികാര ദല്ലാളായി; ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റിന്റെ സഹോദരനെന്ന നിലയിൽ കുമ്മനത്തിന്റെയും ഗുഡ്ബുക്കിൽ കയറി; പാറമടക്കാരുടെയും ഡൽഹിയിലെ കൺകണ്ട ദൈവം: മെഡിക്കൽ കോളേജ് കോഴയിലെ മുഖ്യ ഇടനിലക്കാരൻ സതീശ് നായരുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബിജെപി കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ പോലും ദുരുപയോഗം ചെയ്താണ് സതീശ് നായർ എന്ന അധികാര ദല്ലാൾ മെഡിക്കൽ കോഴയിലെ മുഖ്യ സൂത്രധാരൻ ആയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് പോലും കേന്ദ്ര നേതൃത്വവുമായി നേരിട്ട് ഇടപെടാൻ കഴിവില്ലാത്ത സമയത്താണ് സതീശ് നായർ എന്ന ദുരൂഹ വ്യക്തിത്വം ഇന്ദ്രപ്രസ്ഥത്തിലെ അധികാര അന്തപ്പുരങ്ങളിൽ അധികാര ദല്ലാളായി വിലസിയത്. കേന്ദ്രം ഭരിക്കുന്നവർ ആരായാലും ഇപ്പഴും ദല്ലാളുമാർ തന്നെയ്ണ് ചരടുവലിക്കുന്നത് എന്നതാണ് 17 കൈമറിഞ്ഞ ഈ അഴിമതിയിൽ നിന്നും വ്യക്തമാകുന്നത്. എങ്കിലും ബിജെപിക്കാർക്ക് പോലും ദുരൂഹമായി നില്ക്കുന്ന കാര്യമാണ് ആരാണ് ഈ സതീശ് നായർ എന്ന വിവാദ വ്യക്തിത്വം എന്നതാണ്.
ഒരു വശത്ത് കോൺഗ്രസിലെ മുതിർന്ന നേതാക്കളോട് തോളോടു തോൾ ചേർന്നു നിൽക്കുകയും അതേസമയം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പോക്കറ്റിലാക്കി നടക്കുകയും ചെയ്ത വ്യക്തിയാണ് സതീഷ് നായർ എന്ന യുവാവ്. ഇടുക്കി തൊടുപുഴ സ്വദേശിയായ ഇയാൾ മുൻ വ്യോമ സേനാ ജീവനക്കാരനായിരുന്നു. പിന്നീട് ഇയാളെ വ്യോമസേനയിൽ നിന്നും പിരിച്ചു വിട്ടു. ഇതിന്റെ കാരണങ്ങൾ എന്താണെന്ന കാര്യം ഇപ്പോഴും ദുരുഹമായി തുടരുകയാണ്.
തൊടുപുഴയിൽ ഇയാൾക്ക് സ്വന്തമായി വീടുണ്ടെങ്കിലും സതീഷ് നായരുടെ ഡൽഹി ഇടപാടുകളെ കുറിച്ച് നാട്ടുകാർ കൂടുതൽ അറിയുന്നത് ഇപ്പോൾ മാധ്യമ വാർത്തകളിലൂടെയാണ്. വിവാഹം നിശ്ചയിച്ച ശേഷം വധുവിനെ ഉപേക്ഷിച്ച് നാടുവിട്ട സതീശിനെയാണ് നാട്ടുകാർ ഓർക്കുന്നത്. ഇതിന് ശേഷം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വ്യോമസേനയിൽ നിന്നും പിരിച്ചു വിട്ട ശേഷമാണ് ഡൽഹിയൽ ഇയാൾ ചുവടുറയ്പ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കലുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഇവരുടെ അടുത്ത സുഹൃത്തായി വിലസിയപ്പോൾ നേതാക്കൾക്ക് വേണ്ടിയുള്ള പല കാര്യങ്ങളും ചെയ്തു കൊടുത്തു.
ഈ ബന്ധം വഴി അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ഓഫീസുമായി പോലും ബന്ധം സ്ഥാപിക്കാൻ സതീശ് നായർക്ക് കഴിഞ്ഞിരുന്നു. കേന്ദ്രത്തിലെ അധികാര മാറ്റത്തോടെ സതീശ് നായർ കൂടുതൽ കരുത്തനായി മാറി. ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദയുമായി ബന്ധപ്പെട്ട് വിവാദ മദ്യ വ്യവസായി ബിജു രമേശിന് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാൻ പോലും ഇടപെടൽ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് ഇയാളുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് ബോധ്യമാകാൻ.
അന്ന് പ്രകാശാനന്ദ പോലും അറിയാതെ വ്യാജകത്തുണ്ടാക്കിയാണ് ബിജുവിനെ മന്ത്രിയാക്കണമെന്ന അഭ്യർത്ഥന തിരുകി കയറ്റിയത്. ഇതിന്റെ ബുദ്ധികേന്ദ്രവും സതീശ് നായരായിരുന്നു. ആർഎസ്എസ് നേതാക്കളുമായി ഉറ്റബന്ധം പുലർത്താൻ സഹായകായത ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷൻ കൂടിയായ സഹോദരൻ അയ്യപ്പദാസിന്റെ ഇടപെടലോടെയായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുമായി അടുത്ത ബന്ധമായിരുന്നു കുമ്മനം രാജശേഖരന്. കുമ്മനം ബിജെപി അധ്യക്ഷനായതോട ഈ ബന്ധം ഉപയോഗിച്ച് സതീശ് നായരും അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറി.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമില്ലാത്ത കുമ്മനം രാജശേഖരന് ഡൽഹിയിൽ എത്തുമ്പോഴുള്ള സഹായി എന്ന നിലയിലാണ് സതീശ് നായർ അടുത്തുകൂടിയത്്. എന്നാൽ, ഈ സ്വാധീനം ഉപയോഗിച്ചാണ് വൻകിടക്കാർക്ക് വേണ്ടി അദ്ദേഹം ഇടപാടുകൾ നടത്തിയതും. ക്വാറി മുതലാളിമാരുടെ ഡൽഹിയിലെ കൺകണ്ട ദൈവം കൂടിയായിരുന്നു സതീശ് നായർ. പാറമടയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈസൻസ് വേണമെന്ന നിബന്ധന ഉണ്ടായിരുന്ന വേളയിൽ പാറമട മുതലാളിമാർ ഡൽഹിയിലെ ഇടനിലക്കാരനായി കണ്ടെത്തിയതും ഇയാളെയായിരുന്നു.
സോളാർ കേസിൽ ഡൽഹിയിൽ ഉമ്മൻ ചാണ്ടിക്കും ഉണ്ടായിരുന്നു ഇതുപോലൊരു സഹായി ഉണ്ടായിരുന്നു. സരിതാ നായർക്ക് വേണ്ട സഹായം എല്ലാം ചെയ്തുകൊടുത്തത് തോമസ് കുരുവിള എന്ന ഈ സഹായി ആയിരുന്നു എന്നായിരുന്നു അന്നുയർന്ന ആരോപണം. ഇതിന് ശേഷമാണ് ബിജെപി അധ്യക്ഷന്റെ സഹായി വിവാദ നായകനായി മാറുന്നതും. അയ്യപ്പ സേവാ സമാജം ഭാരവാഹി അയ്യപ്പദാസാണ് സതീശ് നായരെ കുമ്മനത്തിന് പരിചയപ്പെടുത്തിയത്. ഡൽഹിയിലെ കാര്യങ്ങൾ നോക്കി നടത്താൻ പറ്റിയ ആളെന്ന നിലയിൽ ഇയാളെ കുമ്മനം ഒപ്പം കൂട്ടുകയായിരുന്നു.
ആരോപണ വിധേയനായ മറ്റൊരാൾ കുമ്മനത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം എന്ന് പരിചയപ്പെടുത്തിയ രാകേഷ് ശിവരാമനാണ്. നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ ബിജെപിയുടെ പ്രവർത്തകൻ മാത്രമാണ് എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചപ്പോൾ ഇത് വെറും ഊഹാപോഹം മാത്രമാണ് എന്നാണ് കുമ്മനം രാജശേഖരൻ ആദ്യം പ്രതികരിച്ചത്. എന്നാൽ വിഷയം ലോക്സഭയിൽ അടക്കം വലിയ കോലാഹലമായപ്പോൾ ബിജെപി സഹകരണ സെൽ കൺവീനർ ആർ എസ് വിനോദിനെ പുറത്താക്കാൻ കുമ്മനം നിർബന്ധിതനാവുകയായിരുന്നു. ആരോപണം അതീവ ഗുരുതരമാണ് എന്നാണ് കുമ്മനത്തിന്റേതായി ഒടുവിൽ വന്ന പ്രസ്താവന. ഇപ്പോഴത്തെ നിലയിൽ സതീശൻ നായരെ അമിതായി വിശ്വസിച്ചതാണ് കുമ്മനത്തെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
വർക്കല മെഡിക്കൽ കോളേജിന് അനുമതിക്കായി 6 കോടി രൂപ കോഴ വാങ്ങി എന്ന പരാതി കിട്ടിയപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ അന്വേഷണം നടത്താൻ കുമ്മനം നിർദ്ദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ. കെ പി ശ്രീശൻ, എ കെ നസീർ എന്നിവർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്. അതേസമയം താൻ കൊടുത്ത മൊഴിയല്ല മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിൽ ഉള്ളത് എന്ന ആരോപണവുമായി പുറത്താക്കപ്പെട്ട ആർ എസ് വിനോദും രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് കോഴയുമായി ബന്ധമില്ലെന്ന് വിഷയം അന്വേഷിച്ച എ കെ നസീർ പറയുന്നു.
എന്തായാലും വിവാദ നായകനായ സതീശൻ നായർ ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിവില്ല. ഗസ്സിയാബാദിലെ ഇന്ദിരാപുരം കോളനിയിലെ ഫ്ല്റ്റിലാണ് താമസം എന്നറിഞ്ഞ് മറുനാടൻ അന്വേഷിച്ചിരുന്നു. ഇവിടെ ഈ വിവാദം ഉയർന്ന ശേഷം ആളനക്കം ഇല്ലാത്ത അവസ്ഥയിലാണ്. സതീശൻ നായരുടെ മൊബൈൽ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നേരത്തെ ബിജു രമേശിനൊപ്പം മോദിയെ കാണാൻ പോയ വേളയിൽ എടുത്ത ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ തനിക്ക് കേന്ദ്രത്തിൽ വലിയ പിടിപാടുണ്ടെന്ന പ്രതീതി സൃഷ്ടിച്ചത്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സംഭവമാണ്. അതുകൊണ്ട് ഐബിയും ഈ ആരോപണം അന്വേഷിക്കുന്നുണ്ട്. എന്തായാലും ബിജെപി ഭരണത്തിലും അധികാര ദല്ലാളർമാർ വിലസുന്നു എന്നതാണ് ഇപ്പോഴത്തെ സംഭവത്തിലുടെ വെളിച്ചത്തു വരുന്നത്.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- പുനഃസംഘടനയിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല; വി ഡി സതീശൻ;
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍