ചുവന്ന ഫയൽ ഇവരുടെ സൃഷ്ടി; കണ്ണില്ലെങ്കിലും കാഴ്ച നഷ്ടമായവർക്ക് ജീവിത വെളിച്ചമായി; അന്ധരുടെ പുനരധിവാസകേന്ദ്രം നടത്തുന്നതും അന്ധൻ; ഹെലൻകെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും രാമകൃഷ്ണന്റേയും വിജയഗാഥ
പാലക്കാട്: കണ്ണുണ്ടായാൽ പോരാ കാണണമെന്നാണല്ലോ. എന്നാൽ കണ്ണില്ലാതെയും എല്ലാം കണ്ടുകൊണ്ടു കണ്ണില്ലാത്തവർക്കു ജീവിതവെളിച്ചം പകർന്നു നൽകുകയാണ് വാണിയംകുളം ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ രാമകൃഷ്ണൻ. വിദ്യാഭ്യാസമുള്ളവർ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന തിരിച്ചറിവാണ് ചെറുപ്പത്തിൽത്തന്നെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട രാമകൃഷ്ണന് അന്ധർക്കായി ഒരു സ്ഥാപനം തുടങ്ങാൻ പ്രചോദനമായത്.
ഇന്നത് അന്ധർക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ പുനരധിവാസകേന്ദ്രമാണ്. ആയിരക്കണക്കിന് അന്ധർക്കാണ് ഈ സ്ഥാപനം വഴി ജീവിതവിജയം നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. ഫോട്ടോയ്ക്കു പോസ്ചെയ്യാനും മാദ്ധ്യമങ്ങളിൽ പടം വരുത്താനുമൊക്കെ സിനിമാതാരങ്ങളുൾപ്പെടെയുള്ള സെലിബ്രിറ്റികളും പ്രമുഖരുമൊക്കെ അനാഥാലയങ്ങളും വയോധികമന്ദിരങ്ങളുമൊക്കെ കയറിയിറങ്ങുന്ന ഇക്കാലത്ത് അത്തരക്കാരൊന്നും എത്തിനോക്കിയില്ലെങ്കിലും അന്തസോടെ ഈ കേന്ദ്രം നോക്കി നടത്തുകയാണ് രാമകൃഷ്ണൻ.
വാണിയംകുളം പനയൂരിലാണ് ഒന്നര ഏക്കർ സ്ഥലത്തായി ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. അന്ധർക്കായുള്ള വിവിധ തൊഴിൽ പരിശീലനവും കമ്പ്യൂട്ടർ പഠനവും തൊഴിലും നൽകി വരുന്നുണ്ട്. ജന്മനാൽ അന്ധരായവരും പെട്ടെന്നൊരു ദിവസം രോഗം മൂലമോ അപകടം മൂലമോ അന്ധരായി തീരുന്നവരും ഇവിടെയുണ്ട്. സർക്കാർ ഓഫീസുകളിലെ ചുവന്ന ഫയലുകൾ നിർമ്മിച്ചു നൽകുന്നത് ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്ധരാണ്. കേരള സർക്കാരിന്റെ സ്റ്റേഷനറി വിഭാഗത്തിനുവേണ്ടി പ്രതിവർഷം രണ്ടര ലക്ഷം ഫയൽ ബോർഡുകളാണ് ഇവർ നിർമ്മിച്ചു നൽകുന്നത്. കൂടാതെ കൈത്തറി, നൂൽനൂൽപ്പ്, ചൂടി കയർ നിർമ്മാണം തുടങ്ങിയവയിലെല്ലാം പരിശീലനം നൽകി വരുന്നുണ്ട്.
താമസവും ഭക്ഷണവുമെല്ലാം ഇവിടെയായതിനാൽ ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് ഇവിടം. വാടാനംകുർശ്ശി സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രാമകൃഷ്ണന് കാഴ്ചശക്തി നഷ്ടമായത്. ഒരു ചെറിയ ഓപ്പറേഷനു ശേഷം നേരിയതോതിൽ കാഴ്ച ശക്തി തിരികെ കിട്ടിയെങ്കിലും പിന്നീട് അത് ഇല്ലാതായി. തുടർന്ന് കുന്നംകുളത്ത് അന്ധർക്കായുള്ള വിദ്യാലയത്തിൽനിന്ന് ബ്രെയിൽ ലിപി പഠിച്ചു. തൃശൂർ കേരളവർമ്മ കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.ഫിൽ കരസ്ഥമാക്കി.
തുടർന്ന് ചെന്നൈയിൽനിന്ന് അന്ധർക്കായുള്ള സ്റ്റെനോഗ്രാഫി പഠിച്ചു. കുറച്ചു കാലം ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഇവിടെ നിന്നാണ് അന്ധർക്കായുള്ള ഒരു സ്ഥാപനം തുടങ്ങാൻ പ്രചോദനം ഉണ്ടായത്.
കുളപ്പുള്ളിയിൽ 1992 ലാണ് ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന അന്ധർക്കായുള്ള സ്ഥാപനം രാമകൃഷ്ണൻ തുടങ്ങിയത്. തുടക്കത്തിൽ അന്ധരെ കണ്ടെത്താനുള്ള രജിസ്ട്രേഷനാണ് നടന്നത്. 1993 ൽ 43 അന്ധരുമായി സ്ഥാപനത്തിന്റെ പ്രവർത്തനം തുടങ്ങി.അന്നത്തെ സ്ഥലം എംഎൽഎ. വി സി.കബീറാണ് ഉദ്ഘാടനം നടത്തിയത്. ചൂടി കയർ നിർമ്മാണവും കസേര നെയ്ത്തുമാണ് തുടക്കത്തിൽ പരിശീലിപ്പിച്ചത്. പിന്നീട് മോട്ടോർ വൈന്റിംഗും ഇലക്ട്രോണിക്സ് പഠനവും തുടങ്ങി.
2005 ൽ ഓഡിയോ സോഫ്റ്റ് വെയർ ഉപയോഗിച്ച് കാഴ്ചയില്ലാത്തവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം തുടങ്ങി. ഈ വർഷമാണ് പനയൂരിലേക്ക് മാറ്റിയത്. പെൺകുട്ടികൾ ഉൾപ്പെടെ അറുപതോളം സ്ത്രീകളും മുപ്പത്തിയെട്ടു പുരുഷന്മാരും ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ചു പഠിക്കുകയും ജോലിയിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കാലത്ത് അഞ്ചര മണിക്ക് ബെല്ലടിക്കുതോടെ എല്ലാവരും എഴുന്നേൽക്കും. പ്രാഥമികകാര്യങ്ങൾക്കു ശേഷം ഏഴു മണി മുതൽ എട്ടര വരെ മലയാളത്തിലെ പത്രങ്ങൾ ഒരാൾ മൈക്കുവഴി വായിച്ചു കേൾപ്പിക്കും. എട്ടരയ്ക്കുശേഷം കാലത്തെ പ്രാതൽ. ഒമ്പതു മുതൽ പന്ത്രണ്ടേ മുക്കാൽ വരെയും രണ്ടു മുതൽ നാലരവരെയും പരിശീലനവും തൊഴിലും. വൈകുന്നേരത്തെ ചായ കഴിഞ്ഞാൽ എല്ലാവരും ടി വി ശബ്ദം കൊണ്ട് കാണും. ഒഴിവുദിവസങ്ങളിൽ ജോലിയില്ലെങ്കിലും ബാക്കിയെല്ലാം പതിവുപോലെ. ഓണത്തിനും ക്രിസ്മസ്സിനും നിർബന്ധമായി എല്ലാവരും വീടുകളിലേക്ക് പോകണം.
കേന്ദ്ര ഗവൺമെന്റ് തൊഴിൽ പരിശീലനത്തിനുള്ള ഗ്രാന്റ് നൽകുന്നുണ്ട്. ബി.എഡ്., ടി.ടി.സി. തുടങ്ങിയ കോഴ്സുകൾക്ക് പുറത്തുവിട്ട് പരിശീലനം നൽകുന്നുണ്ട്. എല്ലാ വർഷവും മൂന്നോ നാലോ വിദ്യാർത്ഥികളെങ്കിലും എൻ.എസ്.എസ്. ട്രെയിനിങ് കോളേജിൽ ബി.എഡിന് ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രമുഖവ്യക്തിയും ഇങ്ങോട്ടുതിരിഞ്ഞുനോക്കാറില്ല. സാധാരണക്കാരായ നാട്ടുകാരുടെ സഹായത്താലാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്. നാലുവർഷം മുമ്പ് ഇവിടെ വന്ന ജില്ലാ കലക്ടറാണ് വന്നവരിൽ പ്രമുഖ വ്യക്തി. അവാർഡുകൾക്ക് പുറകെ പോയിട്ടില്ലാത്ത അമ്പത്തിയഞ്ചുകാരനായ രാമകൃഷ്ണന് സ്ഥാപനം നല്ല നിലയിൽ മുന്നോട്ടുപോകണമെന്ന ആഗ്രഹമേയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍