മാനേജ്മെന്റ് അഭിഭാഷകർക്കൊപ്പം; അടികിട്ടിയ മാദ്ധ്യമ പ്രവർത്തകർക്ക് പുല്ലുവിലയും; തിരുവനന്തപുരത്ത് സിഒഒയെ തടഞ്ഞ് വച്ച് ലേഖകരുടെ പ്രതിഷേധം; ടിജി മോഹൻദാസിന്റെ 'പൊളിച്ചെഴുത്തിൽ' ജനം ടിവിയിൽ കലാപം; ബിജെപി-ആർഎസ്എസ് ചാനൽ പ്രവർത്തനം പ്രതിസന്ധിയിലോ?
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ കൊടുംപിരികൊണ്ട വാർത്തകളിൽ അഭിഭാഷകർക്കനുകൂലമായി വാർത്ത നൽകിയ ജനം ടിവിയിൽ പൊട്ടിത്തെറി. ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്താണ് സംഘർഷത്തിന് കാരണമെന്ന രീതിയിൽപരിപാടി ചെയ്തതിനെയാണ് ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത്. ജനം ടി.വി സിഒഒ രാജേഷ് പിള്ളയെ തിരുവനന്തപുരം ബ്യൂറോയിലെ ലേഖകർ ഉപരോധിക്കുകയും ചെയ്യുന്നത് വരെയെത്തി കാര്യങ്ങൾ.മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ കൊച്ചിയിൽ കഴിഞ്ഞയാഴ്ച നടന്ന സംഘർഷത്തിൽ ജനം ടി.വിയുടെ ലേഖകർക്കും പരിക്ക് പറ്റിയിരുന്നു. സ്വന്തം സ്ഥാപനത്തിലെ ലേഖകർക്ക് ഉൾപ്പടെ തല്ല് കിട്ടിയിട്ടും മാനേജ്മെന്റ് അഭിഭാഷകർക്ക് അനുകൂലമായി പരിപാടി അവതരിപ്പിക്കാനൊരുങ്ങിയതും ജീവനക്കാരെ ചൊടിപ്പിച്ചു. ഒരു കാരണവശാലും പരിപാടി പ്രക്ഷേപണം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണ് മാദ്ധ്യമപ്രവർത്തകർ സ്വീകരിച്ചതും.
അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രിവരെ ഇടപെട്ടിട്ടും ശ്വാശ്വത പരിഹാരം കാണാനായിട്ടില്ല. എല്ലാ ചാനലുകളും പത്രങ്ങളും മാദ്ധ്യമപ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അഭിഭാഷകരുടെ അഴിഞ്ഞാട്ടം എന്ന വിശേഷണത്തോടെയാണ് വാർത്തകൾ നൽകിയത്. വ്യത്യസ്തമായ രാഷ്ട്രീയാഭിമുഖ്യമുള്ള മനോരമ മുതൽ കൈരളിവരെയുള്ള ചാനലുകൾ അഭിഭാഷകർക്കെതിരെ നിലപാട് സ്വീകരിച്ചപ്പോൾ ജനം ടി.വിയിൽ മാദ്ധ്യമപ്രവർത്തകർ അഭിഭാഷകരെ അക്രമിക്കുന്ന രംഗങ്ങൾ ഉൾപ്പെടെയാണ് ജനം ടി.വി പൊളിച്ചെഴുത്ത് എന്ന പരിപാടിയിൽ പ്രക്ഷേപണം ചെയ്തത്. വക്കീൽ മാദ്ധ്യമ സംഘർഷത്തിലെ ചില കാണാപ്പുറങ്ങൾ എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്. ഏഴര മണിക്കാണ് പൊളിച്ചെഴുത്ത് എന്ന പരിപാടി ആരംഭിക്കാറുള്ളത്. 7:40 കഴിഞ്ഞിട്ടും പരിപാടി ആരംഭിക്കാത്തതിനാൽ പലരും ചാനലിലേക്ക് വിളിച്ച് അന്വേഷിക്കുകയും, അവതാരകനായ ടി.ജി മോഹൻദാസിന്റെ ഫേസ്ബുക്ക് പേജിലും ചാനലിന്റെ പേജിലും ഒക്കെ ചോദ്യങ്ങളുമായി പലരും എത്തി.
വ്യാപകമായ സംഘർഷമാണ് കഴിഞ്ഞ ഒരാഴ്ച അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ അഏരങ്ങേറിയത്. കൊച്ചിയിൽ ഹൈക്കോടതിയിൽ തുടങ്ങിയ സംഘർഷം തിരുവനന്തപുരത്തെ വഞ്ചിയൂരിലെത്തിയപ്പോൾ കൈവിട്ടകളിയായി മാറുകയായിരുന്നു. ബുധനാഴ്ച രാത്രിയുള്ള 'പൊളിച്ചെഴുത്ത്' എപ്പിസോഡിൽ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷമായിരുന്നു വിഷയം. ചാനൽ ചർച്ചകളിൽ ബിജെപിക്കും മോദി സർക്കാരിനുംവേണ്ടി സജീവ സാന്നിധ്യമായ ടി ജി മോഹൻദാസ്, തനിക്ക് ന്യൂസ് അവതാരകരിൽ നിന്ന് അനുഭവിക്കേണ്ടിവന്ന അവഹേളനങ്ങളാണ് ബുധനാഴ്ച വിഷയമാക്കിയത്. തന്നെ അവഹേളിക്കുകയും, സംസാരിക്കാൻ അവസരംതരാതെ ഒഴിവാക്കുകയും ചെയ്ത എല്ലാ ചാനൽ അവതാരകരകരേയും പൊളിച്ചെഴുതുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
തന്നെ പാർശ്വവൽക്കരിച്ച മാദ്ധ്യമപ്രവർത്തകരെയാകെ കളിയാക്കാൻ ശ്രമിക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ വർഗ്ഗത്തെയാകെ അദ്ദേഹം ഒറ്റികൊടുത്തുവെന്നാണ് ആക്ഷേപം. എറണാകുളം ഹൈക്കോടതിയിലെ സംഘർഷത്തിനു പുറമേ, തിരുവനന്തപുരം ജില്ലാ കോടതിയിലും അഭിഭാഷകമാദ്ധ്യമപ്രവർത്തക സംഘർഷം രൂപപ്പെട്ടിരുന്നു. രണ്ടിടത്തും മാദ്ധ്യമപ്രവർത്തകർ സത്യസന്ധരായിരുന്നു എന്ന രീതിയിലാണ് ചാനലുകളിലും ഭൂരിഭാഗം പത്രങ്ങളിലും വാർത്ത വന്നത്. എന്നാൽ ജനം ടിവിയിൽ ടി ജി മോഹൻദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയുടെ ബുധനാഴ്ചത്തെ എപ്പിസോഡിൽ മാദ്ധ്യമപ്രവർത്തകരുടെ അക്രമം ആണ് കാണിച്ചത്. സാന്ദർഭികവശാൽ ജനം ടിവിയുടെ പ്രവർത്തകരും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ജനം ടിവിയിലെ വിവിധ ബ്യൂറോകളിലുള്ളവർ ടി ജി മോഹൻദാസിന്റെ പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
ബിജെപിയിലെ പ്രമുഖ നേതാക്കളും ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന നേതൃത്വത്തെ സമീപിച്ചതായാണ് സൂചന. സംസ്ഥാനത്താകമാനമുള്ള മാദ്ധ്യമപ്രവർത്തകരും ജനം ടിവിയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ബിജെപി നേതൃത്വവും ജനം ടിവി മേധാവികളും വെട്ടിലായിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടിന് ജനം ടിവി കോടതി വളപ്പിലെ മാദ്ധ്യമപ്രവർത്തകരുടെ അക്രമത്തിന്റെ ദൃശ്യങ്ങൾ കാണിക്കും എന്നാണ് സന്ദേശം പ്രചരിച്ചത്. ഇതനുസരിച്ച് എല്ലാ മാദ്ധ്യമ ഓഫീസുകളിലും രാത്രി എട്ടുമണിക്ക് ജനം ടിവി ചാനൽ തുറന്നുവച്ചു. പക്ഷേ പതിവുപോലെ, 7.30ന് ഉള്ള പൊളിച്ചെഴുത്ത് പരിപാടിയിലാണ് ഈ ദൃശ്യങ്ങൾ കാണിച്ചത്. സ്വന്തം ചാനലിലെ പ്രവർത്തകരേപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ടി ജി മോഹൻദാസ് ഈ പരിപാടി അവതരിപ്പിച്ചതെന്നാണ് ആക്ഷേപം. എന്തായാലും ഈ ഒരു എപ്പിസോഡോഡുകൂടി സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരാകെ ജനം ടിവിക്കും ബിജെപിക്കും എതിരേ തിരിഞ്ഞിരിക്കുകയാണ്.
ഹൈക്കോടതിയിലും, വഞ്ചിയൂർക്കോടതിയിലും നടന്ന അക്രമങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും നൽകാൻ സംസ്ഥാന പൊലീസ് ഉത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഒരു ചാനലും പത്രവും മാദ്ധ്യമപ്രവർത്തകരുടെ അക്രമങ്ങൾ ഉൾപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജനം ടിവി മാദ്ധ്യമപ്രവർത്തകരുടെ അക്രമ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കേരളത്തിൽ നിലവിലുള്ള ചാനലുകളിൽ മാന്യമായ ശമ്പളം കൃത്യമായി കൊടുക്കുന്ന ചാനലാണ് ബിജെപിആർഎസ്എസ്സിന്റെ ജനം ടിവി. അടുത്തകാലത്തായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ടി ജി മോഹൻദാസ് എന്ന ഭാരതീയ വിചാരകേന്ദ്രം ഭാരവാഹി പെട്ടന്നാണ് ജനം ടിവിയുടെ തലപ്പത്തെത്തുന്നത്. പാർട്ടിയേയും ഹിന്ദുക്കളേയും സംരക്ഷിക്കാനായി ചാനൽ ചർച്ചയിൽ പെടാപ്പാടുപെടുന്ന സൈദ്ധാന്തികനായി അദ്ദേഹത്തിന്റെ വളർച്ച പെട്ടന്നായിരുന്നു.
ചില സംഘപരിവാർ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സ്ഥാനം വഹിച്ചിട്ടുള്ളതൊഴിച്ചാൽ ബിജെപിആർഎസ്എസ് വേദികളിൽ സജീവസാന്നിധ്യംപോലുമായിരുന്നില്ല ടി ജി മോഹൻദാസ്. എം ടി രമേശ്, വി വി രാജേഷ്, ജെ ആർ പത്മകുമാർ തുടങ്ങിയ പാർട്ടി വക്താക്കളേക്കാൾ നന്നായി രാഷ്ട്രീയവും ഹൈന്ദവ വികാരവും പ്രകടിപ്പിക്കാൻ ടി ജി മോഹൻദാസിന് കഴിയുന്നു എന്നതിനാൽ ബിജെപി-ആർഎസ്എസ് നേതൃത്വവും അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. എന്തായാലും ഈ ഒരു സംഭവത്തോടെ പൊളിച്ചെഴുത്ത് എന്ന എപ്പിസോഡിന്റെ അവതാരകനേയും ശൈലിയും മാറ്റണമെന്ന് ജനം ടിവി മാനേജ്മെന്റിൽ ആവശ്യം ഉയർന്നിട്ടുണ്ട്. അതുപോലെ മാദ്ധ്യമലോകത്തിന്റെയാകെ ശത്രുത പിടിച്ചുപറ്റിയതോടെ പാർട്ടിക്കും സംഘത്തിനുംവേണ്ടി ചാനൽ ചർച്ചകളിൽ ആധികാരികമായി പങ്കെടുക്കുന്നതിൽനിന്ന് മോഹൻദാസിനെ വിലക്കണമെന്നും ചില ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍