കണ്ണൂരിൽ അക്രമികളുടെ കിരാതത്വം; ഉപദ്രവിക്കരുതേയെന്നു യാചിച്ചിട്ടും അമ്മയെയും ഏഴുവയസുകാരിയെയുമുൾപ്പെടെ പരിക്കേൽപിച്ചു, ഗർഭിണിക്കുനേരേ ബോംബെറിഞ്ഞു; നേതാക്കളുടെ ഭീഷണിയും വെല്ലുവിളിയും പ്രശ്നം രൂക്ഷമാക്കുന്നു
രഞ്ജിത് ബാബു
കണ്ണൂർ: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങൾ എന്നും ദുരിതത്തിലാക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണ്. അച്ഛനോ, ഭർത്താവോ സഹോദരനോ രാഷ്ട്രീയ പ്രവർത്തകനാണെങ്കിൽ പരിഭ്രാന്തിയും തലവേദനയും വീട്ടിലെ സ്ത്രീകൾക്കാണ്.
തങ്ങളും ആക്രമണങ്ങൾക്കു വിധേയരാകുന്നത്് എന്നാണെന്നറിയില്ല. ജില്ലയിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ ഉറങ്ങാതെ കഴിയുന്ന അമ്മമാരും സഹോദരിമാരും മക്കളും ഏറെയാണ്. ഇപ്പോൾ നടന്ന അക്രമങ്ങളിലും സ്ത്രീകളും കുട്ടികളും ഒഴിവായിട്ടില്ല. കാട്ടുമൃഗങ്ങൾപോലും കുട്ടികളേയും സ്ത്രീകളേയും ഒഴിവാക്കിയെന്നു വരും. എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ കണ്ടാൽ മൃഗങ്ങൾ പോലും ലജ്ജിച്ചു പോകും. മട്ടന്നൂർ നടുവനാട്ടിൽ നടന്ന അക്രമം ഇതിനുദാഹരണമാണ്. വി.കെ.വിനോദ് എന്ന സിപിഐ.(എം) പ്രവർത്തകന്റെ വീടാക്രമിച്ചവർ സ്ത്രീകളേയും കുട്ടികളേയും വെറുതെ വിട്ടില്ല. വിനോദിന്റെ ഭാര്യ ദീപ, മകൾ ഏഴു വയസ്സുകാരി ദിയ, അമ്മ പത്മിനി, സഹോദരി റീന എന്നിവർക്കുനേരെയും അക്രമം അഴിച്ചു വിട്ടു.
ആയുധങ്ങളുമായി അക്രമിസംഘം വാതിൽ തകർത്ത് വീടിനകത്തു കയറിയാണ് അക്രമം നടത്തിയത്. ഉപദ്രവിക്കരുതേ എന്നു കൈകൂപ്പി യാചിച്ചിട്ടും ഏഴു വയസ്സുകാരി ദിയയുൾപ്പെടെ മുഴുവൻ സ്ത്രീകളേയും അക്രമത്തിനിരയാക്കി. ആൺ, പെൺ ഭേദമില്ലാതെ എല്ലാവരും ആശുപത്രിയിലുമായി. അഴീക്കോട് മറ്റൊരു അക്രമത്തിൽ ഗർഭിണിയായ ഒരു യുവതിക്കു നേരെയാണ് ബോംബേറുണ്ടായത്. ബോധരഹിതയായി നിലത്തു വീണതിനാൽ അവർക്ക് ഭാഗ്യം കൊണ്ട് അപകടമൊന്നും വന്നില്ല. വീട്ടുപകരണങ്ങൾ തകർത്തെറിയുന്നതും അക്രമികൾ സ്വീകരിക്കുന്ന മാർഗമാണ്. മിക്സിയും വാഷിങ്മെഷീനും ഫ്രിഡ്ജും ഗ്യാസ് സ്റ്റൗവും തകർക്കപ്പെടുന്നു. ഇതോടെ വീടുകളിൽ ആഹാരപാചകവും നിലയ്ക്കുന്നു. എല്ലാമുണ്ടായാലും ദാരിദ്ര്യം അനുഭവിക്കേണ്ട അവസ്ഥയാണ് അക്രമ പ്രദേശങ്ങലിലെ സ്ത്രീകൾ നേരിടുന്നത്. പൊലീസിന്റെ പീഡനവും ഇവിടെ പതിവാണ്. വീടുകളിൽ കയറി ഉറങ്ങാൻ പോലും കഴിയാത്ത സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനും വിധേയമാക്കുന്നു
കണ്ണൂർ, കാസർഗോഡ് ജില്ലയിൽ സിപിഐ(എം), ബിജെപി. അക്രമപരമ്പരകൾ തുടരുന്നു. പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് അമ്പലത്തറ പ്രദേശങ്ങളിലും സംഘർഷം മൂർഛിച്ചിരിക്കയാണ്. കണ്ണൂർ ജില്ലയിൽ അഴീക്കോട് മേഖലയിൽ ആരംഭിച്ച അക്രമസംഭവങ്ങൾ മറ്റു മേഖലകളിലേക്കും പടരുകയാണ്. ചക്കരക്കല്ല്, കാപ്പാട്, മട്ടന്നൂർ പ്രദേശങ്ങളിലും ഇരുവിഭാഗങ്ങളും അക്രമാസക്തരായി നിലകൊള്ളുന്നു. മട്ടന്നൂർ, നടുവനാട്, സിപിഐ(എം) പ്രവർത്തകന്റെ വീടിനുനേരെ ബോംബേറു തുടർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റു. ഇതുവരെ നടന്ന് അക്രമസംഭവത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ മുന്നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കാസർഗോഡ് കൊളവയലിൽ സിപിഐ(എം)- ബിജെപിക്കാരായ ഏഴു പേർക്ക് പരിക്കേറ്റു.
അക്രമങ്ങൾ അമർച്ച ചെയ്യാൻ ഭരണകൂടത്തിന്റേയും പൊലീസിന്റേയും ഇടപെടൽ ശക്തമായില്ലെന്ന് പരക്കെ അഭിപ്രായമുണ്ട്. അക്രമങ്ങൾ തുടരുന്ന സാഹചരൃത്തിൽ ഒരു കമ്പനി ദ്രുതകർമ്മസേന കണ്ണൂരിലെത്തി. റെയിഡുകൾക്ക് നേതൃത്വം നൽകാൻ ദ്രുതകർമ്മസേന രംഗത്തിറങ്ങിക്കഴിഞ്ഞു. ഇന്നത്തോടെ അക്രമസംഭവങ്ങൾക്ക് ശമന മുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജനങ്ങൾ. തലശ്ശേരി, പാനൂർ, മേഖലകളിൽ അക്രമം വ്യാപിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ കഴിയുന്നത്.
അക്രമം വ്യാപിക്കാനുള്ള പ്രധാന കാരണം നേതാക്കളുടെ നാവാണെന്ന് ജനങ്ങൾ കരുതുന്നു. അക്രമം അവസാനിപ്പിക്കാനല്ല അവർ ശ്രമിക്കുന്നത്. പരസ്പരം വെല്ലു വിളിയും ആരോപണവും അവർ തുടരുകയാണ്. ദൃശ്യമാദ്ധ്യമങ്ങളിലൂടേയും ഇവരുടെ പ്രകടനം ജനങ്ങൾ കാണുന്നുണ്ട്. താഴെത്തട്ടിലുള്ള അണികൾപോലും നേതാക്കളെ ക്കണ്ട് ഉറഞ്ഞു തുള്ളുകയാണ്. പരസ്പരം അക്രമിക്കാൻ ബോംബുകളും ആയുധങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ടെന്ന കാര്യം 'മറുനാടൻ മലയാളി' ഓണത്തിനു മുമ്പുതന്നെ അറിയിച്ചിരുന്നു. കൊലപാതകവും അക്രമവും നടന്നാൽ മാത്രമേ പൊലീസ് കാര്യമായ പരിശോധന നടത്തുന്നുള്ളൂ.
കണ്ണൂർ തില്ലങ്കേരിയിലെ അടച്ചിട്ട വീട്ടിൽ നിന്നും 2200 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത് ജില്ലയിൽ അക്രമം തുടരുമ്പോഴാണ്. നിർമ്മാണം നടക്കുന്നതിനായി അടച്ചിട്ട വീട്ടിലാണ് ഇത്രയും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത്. കാലഹരണപ്പെട്ട ബോംബു സ്ക്വാഡും ഡോഗ് സ്ക്വാഡുമാണ് മലബാർ മേഖലയിലുള്ളത്. ബോംബുകളും ആയുധങ്ങളും പിടിച്ചെടുക്കാനുള്ള പൊലീസ് സംവിധാനത്തിന്റെ അപര്യാപ്തതയാണ് അക്രമങ്ങളിലും കൊലയിലും കലാശിക്കുന്നത്.
നൂറ് പേരടങ്ങിയ ഒരു കമ്പനി ദ്രുതകർമ്മസേന പ്രദേശങ്ങളിൽ നിലയുറപ്പിച്ചു കഴിഞ്ഞു. ആയുധങ്ങളുടെ റെയ്ഡും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലോക്കൽ പൊലീസ് നൽകുന്ന വിവരമനുസരിച്ച് മാത്രമാണ് ദ്രുതകർമ്മസേന പ്രവർത്തിക്കുന്നത്. ലോക്കൽ പൊലീസിന്റെ രാഷ്ടീയ താത്പര്യമാണ് കണ്ണൂർ ജില്ലയിൽ ആയുധശേഖരം കുന്നു കൂടാൻ കാരണമാകുന്നത്. പൊലീസ് സംവിധാനത്തിൽ ഇതുവരേയും കാരൃമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അക്രമം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആയുധശേഖരം പിടികൂടിയാൽ മാത്രമേ സമാധാനാന്തരീക്ഷം കൈവരാൻ സാധ്യതയുള്ളൂ. ആയുധശേഖരം പിടികൂടാൻ ഇതുവരേയും ശാസ്ത്രീയ സംവിധാനമൊന്നും ഒരുക്കിക്കാണുന്നില്ല. പതിവ് റെയ്ഡ് പോലെ കാര്യങ്ങൾ നീങ്ങിയാൽ കുടിപ്പക തീർക്കാൻ രാഷ്ട്രീയ കക്ഷികൾ വീണ്ടും തെരുവിലിറങ്ങും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍