അശ്ലീലദൃശങ്ങളുടെ ഒർജിനൽ കണ്ടെത്തും വരെ അവധിയില്ല! നടിയെ ആക്രമിച്ച ഗൂഢാലോചനയിലെ കാണാക്കാഴ്ചകൾ തേടിയുള്ള രഹസ്യ യാത്രയിൽ ആക്ഷൻ ഹീറോ; കുറ്റപത്രത്തിലെ അവസാന മിനുക്കു പണികൾ കഴിഞ്ഞാൽ പിന്നെ മുഴുവൻ സമയ അന്വേഷണം; മൊബൈൽ വീണ്ടെടുക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് മറുനാടനോട് തുറന്നു പറഞ്ഞ് ബൈജു പൗലോസ്; വമ്പൻ സ്രാവിനേയും മാഡത്തേയും വലയിൽ കുടുക്കാൻ ഉറച്ച് പെരുമ്പാവൂർ സിഐ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ സി ഐ ബൈജു പൗലോസ് ഇപ്പോഴും തിരക്കിലാണ്. കേസിലെ പ്രധാന തൊണ്ടിയായ നടിയുടെ അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലന്നും ഇത് വീണ്ടെടുക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും ബൈജു പൗലോസ് മറുനാടനോട് വ്യക്തമാക്കി.
കേസിൽ ഇപ്പോൾ അങ്കമാലി കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റ പത്രത്തിൽ കൂട്ടിച്ചേർക്കലുകൾക്കുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ ഭാഗത്തുനിന്നുള്ള സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. സംഭവശേഷം മുഖ്യപ്രതി പൾസർസുനി മതിൽച്ചാടിക്കടന്നെത്തിയ വീട്ടിലെ താമസക്കാരിയെക്കുറിച്ചും ഇവരും സുനിയും തമ്മിലുള്ള അടുപ്പത്തേക്കുറിച്ചുമെല്ലാം ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കേസിൽ ഏറെ പരാമർശിക്കപ്പെട്ട വമ്പൻ സ്രാവ് ഇപ്പോഴും വലയ്ക്ക് പുറത്താണ്. കേസിൽ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതൽ പേർ പ്രതികളാവുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്ന ലക്ഷ്യം പൂർണ്ണതോതിൽ നടപ്പിലാക്കും വരെ അന്വേഷണം മുന്നോട്ടുപോകും എന്നാണ് അറിയുന്നത്. കേസ് സംബന്ധിച്ച രേഖകൾ ടൈപ്പ് ചെയ്ത് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പുവച്ച് ഫയലുകളാക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.പുറത്തുള്ള അന്വേഷണത്തിന് തൽക്കാലം അവധി നൽകി ബൈജു പൗലോസ് ഇപ്പോൾ ഇക്കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ ചെലത്തിയുള്ളതെന്നാണ് ലഭ്യമായ വിവരം.
കുറ്റപത്രം സമർപ്പിക്കുന്നതോടെ ബൈജു പൗലോസ് അവധിയിൽ പോകുമെന്ന തരത്തിൽ പ്രചാരണങ്ങൾ വ്യാപകമായിരുന്നു.എന്നാൽ ഇതിൽ കഴമ്പില്ലന്നാണ് ബൈജു പൗലോസിന്റെ നീക്കങ്ങളിൽ നിന്നും വ്യക്തമാവുന്നത്.ലക്ഷ്യം കണാതെ കളംവിടാൻ ആക്ഷൻ ഹീറോ ഒരുക്കമല്ലന്ന പരസ്യ സൂചനയായിട്ടാണ് കേസിൽ ഇപ്പോഴും തുടരുന്ന അന്വേഷണത്തെ പരക്കെ വിലയിരുത്തപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിൽ പണം തട്ടാൻ വേണ്ടി പൾസർ സുനിയും കൂട്ടുകാരും നടത്തിയ പദ്ധതി എന്ന നിലയ്ക്ക് അവസാനിപ്പിച്ച കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടു വന്നത് സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ്.
കേസ് അവസാനിച്ച്, കേസ് വിചാരണയിലേയ്ക്കു കടന്നപ്പോഴും സമാന്തരമായ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത് തികച്ചും രഹസ്യമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും ഇത് അറിഞ്ഞിരുന്നില്ല. എല്ലാ പഴുതും അടച്ച അന്വേഷണത്തിനു നേതൃത്വം നൽകിയത് ബൈജു പൗലോസ് ആയിരുന്നു. പെരുമ്പാവൂർ സിഐ ആയി ജോലി ചെയ്യുന്നതിനിടയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലേയ്ക്കു ബൈജു പൗലോസ് നിയോഗിക്കപ്പെട്ടത്. സ്വന്തം ടീമിനെ തിരഞ്ഞെടുത്തതും ബൈജു പൗലോസ് തന്നെ. കേസിന്റെ രഹസ്യസ്വഭാവവും അന്വേഷണ സൂഷ്മതയും നിലനിർത്തിയ സംഘം ദിലീപിലേക്ക് തെളിവുകൾ എത്തിച്ചു. ഒന്നാം പ്രതി പൾസർ സുനി ജയിലിനുള്ളിൽ നടത്തിയ തുറന്നു പറച്ചിലാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. ഇനി മൂന്നാം ഭാഗം. അതിനുള്ള തയ്യാറെടുപ്പിലാണ് ബൈജു പൗലോസ്.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ പൊലീസിന്റെ അന്വേഷണം നടന്നത് ആതീവ ജാഗ്രതയോടെയായിരുന്നു. അന്വേഷണ സംഘത്തിൽ ഒന്നിലധികം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ മാധ്യമങ്ങൾക്ക് പോലും വിവരങ്ങൾ ലഭിക്കാത്ത രീതിയിൽ അതീവ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണം മുന്നോട്ട് പോയത്. ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണായകമായത്. ദിലീപിൽ നിന്നും വഴിമാറിപ്പോകുമായിരുന്ന കേസ് വീണ്ടും ദിലീപിലെത്തിച്ചത് ബൈജു പൗലോസിന്റെ അന്വേഷണ ചാതുര്യമാണ്. നടിയെ ആക്രമിച്ച കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതോടെ തന്നെ ബൈജു നീക്കം തുടങ്ങി. ഒപ്പമുള്ള പൊലീസുകാരെ പോലും സംശയത്തോടെ കണ്ടു. യാത്രകളെല്ലാം തനിച്ചായി. എന്താണ് സിഐ ചെയ്യുന്നതെന്ന് പോലും ഓഫീസിലെ പൊലീസുകാർക്ക് പോലും അറിവില്ലായിരുന്നു. ദൃശ്യങ്ങൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. ഇതൊന്നും ആരുമായും പങ്കുവച്ചില്ല. ഈ രഹസ്യ യാത്രകളാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കിൽ രക്ഷപ്പെടാനുള്ള തന്ത്രവും സ്വാധീനവും സിനിമാ ലോകത്തെ മുന്നിൽ നിർത്തി ദിലീപ് നടത്തുമായിരുന്നു.
സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥരെ പോലും സംശയത്തോടെ കണ്ട ബിജു പൗലോസിന്റെ നീക്കം പഴുതുകളടുച്ചുള്ളതായിരുന്നു. എംപിയും എംഎൽഎയും അടക്കമുള്ള ദിലീപിന്റെ സൗഹൃദക്കൂട്ടം എപ്പോൾ വേണമെങ്കിലും നടന് പ്രതിരോധമൊരുക്കാൻ എത്തുമെന്ന് ബൈജു പൗലോസ് തിരിച്ചറിഞ്ഞു. ഇതു തന്നെയാണ് അന്വേഷണ കഥയിലെ നായകനാക്കി ഈ സിഐയെ മാറ്റുന്നതും. പെരുമ്പാവൂർ സിഐ ബൈജു പൗലോസ് നടത്തുന്ന അന്വേഷണ പുരോഗതി തുടക്കത്തിൽ എഡിജിപിക്ക് നേരിട്ടാണ് കൈമാറിയിരുന്നത്. ലോക്കൽ സിഐ ആയതു കൊണ്ടായിരുന്നു ഇത്. അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് ടീം ഉണ്ടായിരുന്നുവെങ്കിലും അവർക്ക് തുടക്കത്തിൽ ഒന്നും അറിയാമായിരുന്നില്ല. ഡിവൈഎസ്പി, എസ്പി എന്നിങ്ങനെ പരമ്പാരാഗത ശൈലിയിൽ അന്വേഷണ പുരോഗതി കൈമാറിയാൽ രഹസ്യങ്ങൾ ചില ഉന്നതർക്കും മാധ്യമപ്രവർത്തകർക്കും ചോരുമെന്നതിനാലാണ് ഡിജിപി ടിപി സെൻകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വിവരങ്ങൾ നേരിട്ട് എഡിജിപി ബി സന്ധ്യയ്ക്ക് കൈറിയത്. പൊലീസിന്റെ സ്ഥിരം ഇൻഫോർമറായ ജിൻസന്റെ സഹായം ഇതിന് മുതൽക്കൂട്ടാക്കി.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജിൻസൺ കാക്കനാട് ജില്ല ജയിലിലെത്തുന്നത്. തുടർന്ന് പൾസർ സുനിയുടെ സെല്ലിൽ പാർപ്പിച്ചു. കുറച്ച് ദിവസം അടുക്കുമ്പോൾ തന്നെ തടവ് പുള്ളികൾ തമ്മിൽ ഫ്ലാഷ് ബാക്ക് പറയുന്നത് സാധാരണമാണ്. ജിൻസൺ മെനഞ്ഞെടുത്ത ഫ്ളാഷ് ബാക്ക് പറഞ്ഞ് സുനിയുടെ വിശ്വാസീയത നേടിയെടുത്തു. എന്നാൽ വളരെ സാവധാനമാണ് ജിൻസനോട് സുനി കാര്യങ്ങൾ തുടന്ന് പറഞ്ഞത്. ജിൻസനിൽ ഉണ്ടായ വിശ്വാസം മൂലമാണ് സുനി എല്ലാം പുറത്തു പറഞ്ഞത്. വിഷ്ണു വഴി ദിലീപിന് കത്തുകൊടുത്ത് എങ്ങനെയെന്നും പൊലീസ് തിരിച്ചറിഞ്ഞു. നടിയെ ആക്രമിക്കുന്ന സംഭവത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയതെന്ന് സുനി ജിൻസനോട് വ്യക്തമാക്കിയിട്ടുണ്ട്. ജിൻസൺ പൊലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമിക്കപ്പെട്ട നടിയിൽ നിന്ന് വീണ്ടും മൊഴിയെടുത്തത്. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചായിരുന്നു ഇത്. എ്രന്നാൽ ജിൻസനോട് പറഞ്ഞ കാര്യങ്ങൾ പിന്നീട് അന്വേഷണ സംഘത്തോട് തുറന്നുപറയാൻ പൾസർ സുനി ആദ്യ ഘട്ടത്തിൽ തയ്യാറായിരുന്നില്ല. ഇത് അറിയാവുന്ന ബൈജു പൗലോസ് സത്യം പറയിക്കാൻ വേണ്ട തെളിവുകളെല്ലാം ശേഖരിച്ചിരുന്നു.
പൾസർ സുനി ജാമ്യം നേടി പുറത്തുവരാതിരിക്കേണ്ടത് ഗൂഢാലോചന തെളിയിക്കാൻ അനിവാര്യമായിരുന്നു. രണ്ടു മാസത്തിനുള്ളിൽതന്നെ ആദ്യ കുറ്റപത്രം സമർപ്പിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ജയിലിൽ അകപ്പെട്ട സുനി സ്വാഭാവികമായും ഗത്യന്തരമില്ലാതെ ക്വട്ടേഷൻ നൽകിയ ആളെ ബന്ധപ്പെടുകയും ചെയ്യുമെന്ന് പൊലീസ് കണക്കുകൂട്ടി. ഇത് ബൈജു പൗലോസിന്റെ കണക്ക് കൂട്ടലായിരുന്നു. സുനിക്ക് യഥാർഥ പ്രതിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം രഹസ്യമായി പൊലീസ് തന്നെയാണ് ഒരുക്കിനൽകിയതെന്നും സൂചനയുണ്ട്. ജയിലിനുള്ളിലെ ഫോണിൽനിന്ന് സുനി പുറത്തുള്ള ചിലരുമായി ബന്ധപ്പെട്ടത് പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദിലീപ്, അപ്പുണ്ണി, നാദിർഷാ എന്നിവരുടെ ഫോൺ നമ്പറുകൾക്കുവേണ്ടിയായിരുന്നു സുനിയുടെ ആദ്യത്തെ ഫോൺവിളി. അതോടെ ഇവർ മൂവരും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായി. ഇതിനിടയിലാണ് സുനി ദിലീപിന് കത്തെഴുതുന്നതും കത്ത് പുറത്തുവരുന്നതും. പിന്നെ നായകനെ വില്ലനാക്കിയ അന്വേഷണം.
2003ലാണ് ബൈജു പൗലോസ് പൊലീസിലെത്തുന്നത്. നാലരവർഷം തൃപ്പുണ്ണിത്തുറയിലായിരുന്നു ജോലി. ട്രാഫിക് വാർഡൻ കേസിലെ ഇടപെടലാണ് നിർണ്ണായകമായത്. സിഐ ആയി പെരുമ്പാവൂരിലെത്തിയ ബൈജു സ്ഥിരം മോഷ്ടാക്കളുടെ പേടി സ്വപ്നമായി. വിജിലൻസ് ചമഞ്ഞ് മോഷണം നടത്തിയ ആളുകളെ പിടികൂടിയത് ബൈജു പൗലോസായിരുന്നു. തീവ്രവാദം ഉൾപ്പെടെ പലതും ചർച്ചായാക്കി. തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയവരെ പെരുമ്പാവൂരിൽ നിന്ന് തുരത്തി. ജിഷാ കേസിലും സജീവ സാന്നിധ്യമായി. ഈ അന്വേഷണ പരിചയമാണ് നടിയെ ആക്രമിച്ച കേസിലും നിർണ്ണായകമായത്. ആരോട് എന്തൊക്കെ പറയണമെന്ന് ബിജു പൗലോസിന് അറിയാം. സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഇതാണ് ഇവിടെ നിർണ്ണായകമായതും.
സിഐ ബൈജു പൗലോസിനെ കുറച്ചു പറയുന്പോൾ സേനാംഗങ്ങൾക്കിടയിൽ തന്നെ മതിപ്പാണ്. ആരെയും ചീത്തവിളിക്കാത്ത, ആരോടും വിരോധമില്ലാത്ത സൗമ്യനായ ഉദ്യോഗസ്ഥൻ... സഹപ്രവർത്തകർക്കിടയിൽ ബൈജു പൗലോസിനെ വ്യത്യസ്തനാക്കുന്നതും ഇതാണ്. 'ഒരു പേന പോലും പ്രതിഫലമായി വാങ്ങാത്ത ഉദ്യോഗസ്ഥനാണ് ബൈജു സാറെന്ന്' സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. പുകവലിയും മദ്യപാനവുമില്ലാത്ത അഴിമതിരഹിതനായ ഉദ്യോഗസ്ഥൻ.
മുരുങ്ങൂർ മാച്ചാംപ്പിള്ളി പൗലോസ്-റോസിലി ദന്പതികളുടെ ഇളയമകനായ ബൈജു പൗലോസിന് ചെറുപ്പം മുതൽ പൊലീസ് സേനയോട് താൽപര്യമുണ്ടായിരുന്നു. 2003-ൽ തിരുവനന്തപുരം കൺടോൺമെന്റ് സ്റ്റേഷനിലായിരുന്നു എസ്ഐയായിട്ടുള്ള നിയമനം. വെള്ളൂർ പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിങ്. എയർപോർട്ട് എമിഗ്രേഷൻ വിഭാഗം, പുത്തൻവേലിക്കര പൊലീസ് സ്റ്റേഷൻ, അങ്കമാലി പൊലീസ് സ്റ്റേഷൻ, സ്പെഷൽബ്രാഞ്ച് എറണാകുളം, എയർപോർട്ട് എമിഗ്രേഷൻ വിജിലൻസ് വിഭാഗം എന്നിവിടങ്ങളിൽ എസ്ഐ ആയി പ്രവർത്തിച്ചു. 2011-ൽ തൃപ്പൂണിത്തുറ സിഐയായി ചുമതലയേറ്റു. നാലു വർഷത്തിനുശേഷം പെരുന്പാവൂർ സിഐയായി. ഇദ്ദേഹത്തിന്റെ ഏക സഹോദരൻ സാജു പൗലോസ് കൊടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്.
മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ബൈജു പൗലോസിനു ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം തൃപ്പൂണിത്തുറ സിഐ ആയിരുന്ന സമയത്തു പല നിർണായകമായ കേസുകൾക്കും തുന്പുണ്ടാക്കാനായി. സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി കേസിലും പ്രതികളെ അറസ്റ്റു ചെയ്തത് ഇദ്ദേഹമായിരുന്നു. ഡിഐജി ചമഞ്ഞ് പണം തട്ടിയ കേസിലെ നാരായണദാസിനെയും സംഘത്തെയും അറസ്റ്റു ചെയ്യാനായി. മോർച്ചറി ഷമീർ വധക്കേസ്, തൃക്കാക്കരയിൽ കാമുകനും ഭാര്യയും ചേർന്നു ഭർത്താവിനെ കൊന്ന കേസ്, പേട്ട ബാറിലുണ്ടായ കൊലപാതകം എന്നീ സംഭവങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതികളെ പിടികൂടാനായത് ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിന്റെ നേട്ടങ്ങളാണ്. നിരവധി അന്പലമോഷണ കേസുകളിലെ പ്രതിയായ സ്പൈഡർ രാജേഷിനെയും തമിഴ് മോഷ്ടാക്കളുടെ സംഘത്തെയും പിടികൂടാനായത് ഇദ്ദേഹത്തിന്റെ കേസന്വേഷണത്തിലെ മികവാണ്. നിരവധി മയക്കുമരുന്നു കേസുകളും പിടികൂടുകയുണ്ടായി.
തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ജനമൈത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി. സ്റ്റേഷനിലെ ലൈബ്രറിയുടെ പ്രവർത്തനം വിപുലമാക്കുകയും പ്രതിമാസ പുസ്തക ചർച്ചകളും പൊലീസുകാർക്കായി മാനസികാരോഗ്യ ക്ലാസുകളും സംഘടിപ്പിച്ചത് എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. 2016-ൽ പെരുന്പാവൂരിൽ ജിഷ വധകേസിന്റെ അന്വേഷണ സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. പെരുന്പാവൂരിൽ ഇന്റലിജൻസ് ഓഫീസർ ചമഞ്ഞ് വീട് റെയ്ഡ് ചെയ്ത സംഘത്തിലെ പ്രതികളെ അറസ്റ്റു ചെയ്തതും ഇദ്ദേഹമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്