പത്ത് രൂപ മുടക്കി പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്താൽ രണ്ട് മണിക്കൂറനകം സ്ഥലം കാലിയാക്കിയില്ലെങ്കിൽ 500 രൂപ പിഴ; അഞ്ച് രൂപ കൊടുത്ത് ലോക്കൽ ടിക്കറ്റ് വാങ്ങിയാൽ 24 മണിക്കൂർ പ്ലാറ്റ്ഫോമിൽ ഇരിക്കാം; റെയിൽവേ ബജറ്റിലെ പ്രധാന വരുമാന വർദ്ധനവിനെ മലയാളികൾ വീട്ടിൽ ഇരുത്തിയത് ഇങ്ങനെ
ആവണി ഗോപാൽ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ ഒന്നു കയറി ഇറങ്ങാൻ പത്ത് രൂപ നൽകണമെന്നാണ് റെയിൽവേ ബജറ്റിലൂടെ മന്ത്രി സുരേഷ് പ്രഭു മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. ഇതിലൂടെ വൻ വരുമാന വർദ്ധനവാണ് മന്ത്രി ലക്ഷ്യമിടുന്നത്. പക്ഷേ ആ അധിക വരുമാനം മന്ത്രിക്ക് കിട്ടില്ലെന്ന് ഉറപ്പ്. കാരണം മന്ത്രിയോളം ബുദ്ധിയുള്ളവർ തന്നെയാണ് തീവണ്ടി യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരും.
അഞ്ചു രൂപ നൽകി തന്നെ പ്ലാറ്റ് ഫോമിൽ ചെലവഴിക്കാനുള്ള വഴി അവർ കണ്ടെത്തിക്കഴിഞ്ഞു. തീവണ്ടിയിൽ യാത്രക്കാർ കൂടിയെന്ന കണക്കാകും അടുത്ത റെയിൽവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ മന്ത്രി മുന്നോട്ട് വയ്ക്കുന്ന യാഥാർത്ഥ്യം. പ്ലാറ്റ് ഫോം ടിക്കറ്റിലൂടെയുള്ള വരുമാനം കുറഞ്ഞെന്നും കാണിക്കേണ്ടി വരും. ഒട്ടും ആലോചിക്കാതെയുള്ള തീരുമാനമാണ് പ്ലാറ്റ് ഫോം വർദ്ധനവിൽ മന്ത്രി മുന്നോട്ട് വച്ചതെന്നതാണ് യാഥാർത്ഥ്യം. മലയാളികളുടെ ഈ കണ്ടെത്തൽ സോഷ്യൽ മീഡിയയിലും വാട്സ് ആപ്പിലുമൂടെ പ്രചരിക്കുകയാണ്.
2012വരെ പ്ലാറ്റ് ഫോമിൽ കയറാൻ മൂന്ന് രൂപയാണ് ഈടാക്കിയിരുന്നത്. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ദിനേശ് ചതുർവേഥി അതിനെ അഞ്ച് രൂപയാക്കി. സുരേഷ് പ്രഭുവെന്ന സിഎക്കാരൻ പത്ത് രൂപയും. റെയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് താങ്ങാവാനാണ് ഈ തീരുമാനം. പക്ഷേ ഉദ്ദേശം നടക്കില്ല. അഞ്ചു രൂപ നൽകി തന്നെ ഭാവിയിലും പ്ലാറ്റ് ഫോമിൽ കയറാൻ ഒരു കുറുക്കു വഴിയൂണ്ട്. നിയമപ്രകാരമുള്ള ഈ മാർഗ്ഗത്തിലൂടെ സ്റ്റേഷനിലെത്തിയാൽ 24 മണിക്കൂർ പ്ലാറ്റ്ഫോമിൽ നിൽക്കാം. പിന്നെയെന്തിന് പത്ത് രൂപ നൽകി ഒരു മണിക്കൂർ മാത്രം പ്ലാറ്റ് ഫോമിൽ നിൽക്കാൻ പത്ത് രൂപ മുടക്കണം. ആരും ആ മണ്ടത്തരം ചെയ്യില്ല. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോം നിരക്ക് പഴയതു പോലെ ആക്കുന്നതാണ് ഉചിതം. എന്തായാലും വരുമാനക്കുറവ് ഉണ്ടാകില്ലെന്ന് റെയിൽവേയ്ക്ക് ആശ്വസിക്കാം.
ഇനി എങ്ങനെ അഞ്ച് രൂപയ്ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്ന സംശയം തോന്നിയാൽ ഉത്തരം സിമ്പിൾ. സാധാരണ പാസഞ്ചർ ട്രെയിൻ യാത്രയ്ക്ക് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുക. അഞ്ചു രൂപമാത്രമേ ഇതിന് ചെലവാകൂ. അങ്ങനെ ഒരു ടിക്കറ്റെടുത്താൽ അടുത്ത 24 മണിക്കൂറിനുള്ളിലെ ട്രെയിനിൽ വരെ അതുപയോഗിക്കാം. അതായത് പാസഞ്ചർ ട്രെയിൻ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ ടിക്കറ്റെടുത്ത് 24 മണിക്കൂർ വരെ ചെലവഴിക്കാം. ഒരു റെയിൽവേ ടിടിക്കും നിങ്ങളെ ഒന്നും ചെയ്യാനാകില്ല. അങ്ങനെ ടിക്കറ്റെടുത്ത ശേഷം യാത്ര വേണ്ടെന്ന് വച്ച് തീവണ്ടി സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതും നിയമപ്രകാരം കുറ്റകരമല്ല.
അതുകൊണ്ട് തന്നെ പാസഞ്ചർ തീവണ്ടിയിലെ കുറഞ്ഞ നിരക്കായ അഞ്ച് രൂപ ടിക്കറ്റുപയോഗിച്ച് ആർക്കും രാജ്യത്തുടനീളം റെയിൽവേ പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് പേട്ടയിലേയ്ക്കോ കൊച്ചു വേളിയിലേയ്ക്കോ കഴക്കൂട്ടത്തേക്കോ പാസഞ്ചർ തീവണ്ടിയിൽ ടിക്കറ്റ് ചോദിച്ചാൽ അഞ്ച് രൂപയ്ക്ക് അതു കിട്ടും. പ്ലാറ്റ്ഫോമിൽ പ്രവേശിക്കുകയും ചെയ്യാം. ഏത് പ്ലാറ്റ്ഫോമിലും നിയമപ്രകാരം നടന്നു പോകാം. പിന്നെ എന്തിനാണ് പത്ത് രൂപ മുടക്കി പ്ലാറ്റ് ഫോം ടിക്കറ്റ് തന്നെ നിർബന്ധപൂർവ്വമെടുത്ത് അവിടയേക്ക് പോകണം. ആരും അതിന് തയ്യാറാകില്ല. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോം ടിക്കറ്റിലൂടെ വരുമാന നേട്ടമെന്ന സുരേഷ് പ്രഭുവെന്ന റെയിൽവേ മന്ത്രിയുടെ മോഹം നടക്കില്ല.
തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയർത്തണമെന്ന നിർദ്ദേശവും ഉണ്ട്. രാഷ്ട്രീയ പാർട്ടികളുടെ റാലികളും അതിന് സമാനമായ സംഭവങ്ങളും ഉള്ളപ്പോൾ തിരക്ക് ക്രമാതീതമായി കൂടും. ഈ സമയം പ്ലാറ്റ്ഫോമിൽ തിരിക്ക് കൂടും. ഇത് ഒഴിവാക്കാൻ ഡിവിഷണൽ റെയിൽവേ മാനജർമാർക്ക് ടിക്കറ്റ് നിരക്ക് സാഹചര്യത്തിന് അനുസരിച്ച് ഉയർത്താം. അതിനുള്ള അധികാരം ഡിആർഎമ്മിന് നൽകുന്ന തരത്തിലാണ് ബജറ്റ് അവതരണം. ഇവരെല്ലാം കൂടി പ്ലാറ്റ് ഫോം ടിക്കറ്റെടുക്കാതെ പാസഞ്ചർ ടിക്കറ്റുമായി സ്റ്റേഷനിലുള്ളിലെത്തിയാൽ ആർക്കും തടയാനാകില്ല. പാസഞ്ചർ ടിക്കറ്റ് നിരക്ക് കൂട്ടിയാൽ മാത്രമേ ഈ സാഹചര്യം ഒഴിവാക്കാൻ റെയിൽവേയ്ക്ക് കഴിയൂ. കാരണം പാസഞ്ചർ ടിക്കറ്റ് നിരക്ക് കുറഞ്ഞത് പത്ത് രൂപയായാൽ പോലും പ്ലാറ്റ്ഫോമിൽ കയറാൻ അതു തന്നെയാണ് ഭേദം. കാരണം ഒരു മണിക്കൂറല്ല, 24 മണിക്കൂർ ഉപയോഗിക്കാം.
ഒരാൾ പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി 24 മണിക്കൂറിനുള്ളിൽ ഇതേ ടിക്കറ്റുമായി മറ്റൊരാൾ കയറിയാലും ഒരു നടപടിയെടുക്കാൻ റെയിൽവേയ്ക്ക് കഴിയില്ല. അല്ലെങ്കിൽ പാസഞ്ചർ ടിക്കറ്റിനും പേരും ഐഡി പ്രൂഫും നിർബന്ധമാക്കേണ്ടി വരും. അങ്ങനെ പ്ലാറ്റ്ഫോം നിരക്ക് ഉയർത്തൽ തലവേദനയാകാൻ പോകുന്നത് ഇന്ത്യൻ റെയിൽവേയ്ക്ക് മാത്രമാകും. പാസഞ്ചർ ടിക്കറ്റിനുള്ള കുറഞ്ഞ നിരക്ക് 11 രൂപയായാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂ. അതായത് 100 ശതമാനം നിരക്ക് വർദ്ധന നടപ്പാക്കണം. നിലവിലെ സാമൂഹിക സാഹചര്യത്തിൽ അതിന് വഴിയുമില്ല.
Stories you may Like
- മലയാളിയായ നടരാജന് ഏറെ വൈകാതെ ചാൾസ് രാജാവിനോടൊപ്പം വിരുന്നുണ്ണാം
- കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- 'എന്നിലർപ്പിച്ച വിശ്വാസത്തിന് ദളപതിക്ക് നന്ദി'
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍