ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആദ്യം വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ. ഇപ്പോൾ അമൃതാനന്ദമയീയ്ക്ക ഇസഡ് കാറ്റഗറിയും. കേരളത്തിലെ ഈ വിവിഐപി സുരക്ഷയ്ക്ക് പിന്നിൽ കരുക്കൾ നീക്കിയത് ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള യുവ നേതാവാണ്. കേരളത്തലെ സംഘപരിവാറും ബിജെപിയും അകറ്റി നിർത്തിയിട്ടും ഹൈന്ദവ രാഷ്ട്രീയത്തിലെ പ്രധാനിയായി മാറുകയാണ് വിഎച്ച്പിയുടെ ഈ മുൻ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായി മാറിയാണ് പ്രതീഷ് വിശ്വനാഥൻ ഇന്ദ്രപ്രസ്ഥത്തിലെ കരുനീക്കങ്ങളുടെ ആശാനാകുന്നത്. ബിജെപിയിലേക്ക് വെള്ളാപ്പള്ളിയേയും തുഷാറിനേയും അടുപ്പിച്ചതും പ്രതീഷിന്റെ കരുനീക്കമായിരുന്നു. ഈ പ്രതീഷ് തന്നെയാണ് അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും തരപ്പെടുത്തിയത്.
മാതാ അമൃതാനന്ദമയീ മഠവുമായി അടുത്ത ബന്ധമാണ് പ്രതീഷ് വിശ്വനാഥനുള്ളത്. അമൃതാനന്ദമയീയുമായി ഒറ്റയ്ക്ക് ചർച്ച നടത്താൻ പോലും സമയം അനുവദിക്കപ്പെടുന്ന വ്യക്തി. മഠത്തിന്റെ വൈസ് ചെയർമാനായ അമൃത സ്വരൂപാനന്ദയെ പോലെ അമൃതാനന്ദമയീയുമായി അടുത്തിടപെടാനുള്ള അനുവാദം പ്രതീഷിനുണ്ട്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാനാണ് ഇസഡ് കാറ്റഗറി സുരക്ഷ എത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് പോലും ഇത് അറിയില്ലായിരുന്നു. അങ്ങനെ മഠത്തിന് പ്രിയപ്പെട്ടവനാവുകയാണ് പ്രതീഷ് വിശ്വനാഥ്. കേരളാ ഹൗസിലെ ബീഫ് വിവാദത്തിൽ പ്രതിസ്ഥാനത്താണ് പ്രതീഷ് വിശ്വനാഥനെന്ന വിഎച്ച്പിയിലെ മുൻ നേതാവ് എസ് എൻ ഡി പിയെ ബിജെപിയുമായി അടുപ്പിച്ചാണ് മോദിയുടെ മനസ്സിൽ ഇടം നേടിയത്. അമിത് ഷായുമായുള്ള തുഷാറിന്റെ ചർച്ചകളിൽ മിക്കപ്പോഴും പ്രതീഷും അനുഗമിച്ചിരുന്നു.
ആറന്മുളക്കാരനായ പ്രതീഷ് ദേശീയ രാഷ്ട്രീയത്തിലെ ഉന്നത സംഘപരിവാർ നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. വിഎച്ച്പി നേതാക്കളായ ആശോക് സിംഗാളും പ്രവീൺ തൊഗാഡിയയുമെല്ലാം വിശ്വസ്തരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തിയായിരുന്നു പ്രതീഷ്. തീവ്ര ഹിന്ദുത്വ നിലപാടുകളായിരുന്നു തുടക്കത്തിൽ പ്രതീഷിനുണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു സിംഗാളുമായി അടുപ്പിച്ചത്. അതിന് ശേഷം ആർ എസ് എസിലെ ഹൈന്ദവ ചിന്താഗതിക്കാരെല്ലാം പ്രതീഷുമായി അടുപ്പത്തിലായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും അടുത്ത ബന്ധം ഈ മലയാളിക്കുണ്ട്. ആറന്മുള വിമാനത്താവള സമരത്തിലും ആർഎസ്എസ് നിലപാടുകളുമായി പിന്നണിയിൽ നിന്നത് പ്രതീഷ് വിശ്വനാഥനാണ്. കേസിൽ ചെന്നൈയിൽ ഹരിത ട്രിബ്യൂണലിൽ വാദത്തിനെത്തിയും ശ്രദ്ധേയനായി.
എല്ലാത്തിനും ഉപരി മാതാ അമൃതാനന്ദമയീ മഠവുമായുള്ള ആത്മ ബന്ധമാണ് പ്രതീഷിന്റെ കരുത്ത്. മഠത്തിന്റെ പ്രധാന തീരുമാനങ്ങളിലെല്ലാം ആശ്രമത്തിന് പുറത്ത് നിന്ന് സ്വാധീനം ചെലുത്താൻ പോന്ന വ്യക്തിയാണ് ഇയാൾ. അമൃതാനന്ദമിയുമായുള്ള ഈ വ്യക്തി ബന്ധം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കാനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഫണ്ടിലേക്ക് നൂറ് കോടി രൂപ മഠം നൽകിയിരുന്നു. ഇതിന് പിന്നിലും പ്രതീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം ചർച്ചകളുടെ ഭാഗമായി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അടുത്തു. പ്രവീൺ തൊഗാഡിയയെ വെള്ളാപ്പള്ളി നടേശനുമായി അടുപ്പിച്ചതും പ്രതീഷായിരുന്നു. ഇത് പിന്നീട് ബിജെപി സഖ്യത്തിലേക്കും വഴിമാറി. ഇതോടെ ഈ യുവാവ് താരമായി.
കേരളാ ഹൗസിലെ ബീഫ് വിവാദമാണ് പ്രതീഷിനെ ആദ്യം ചർച്ചകളിലെത്തിച്ചത്. അതിന് മുമ്പ് ലൗജിഹാദിലും ഈ അഭിഭാഷകന്റ പേര് ഉയർന്നു കേട്ടു. കേരളാ ഹൈസിലെ ബീഷ് വിവാദം ഡൽഹിയിലെ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ ഇക്കാര്യം അറിയിച്ചത് പ്രതീഷാണെന്ന് വ്യക്തമാണ്. സംഘപരിവാർ സംഘടനയ്ക്ക് പുറത്തുള്ള തീവ്ര നിലപാടുകാരാണ് ഹിന്ദു സേന. ബീഫ് വിവാദവുമായി ബന്ധപ്പെട്ട സമരങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ച് നിലപാട് എടുക്കുമ്പോഴാണ് മോദിക്കും അമിത് ഷായ്ക്കുമൊപ്പം നിർണ്ണായക രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്ത പ്രതീഷിന്റെ പങ്ക് വെളിപ്പെട്ടത്. മോദിയുടെ അമിത് ഷായുമായി പ്രതീഷ് അടുത്തത് കേരളത്തിലെ പരിവാർ നേതാക്കൾക്ക് പിടിച്ചില്ല. ബീഫ് വിവാദം ഉയർത്തി പ്രതീഷിനെ അവർ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റി.
ലൗ ജിഹാദുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ സജീവമാക്കിയത് ഒരു ഫെയ്സ് ബുക് പോസ്റ്റായിരുന്നു. നാല് വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഫെയ്സ് ബുക് പോസ്റ്റ് വിവാദങ്ങൾ തന്നെയുണ്ടാക്കി. ഇതിന്റെ തുടർച്ചയായി പലതും നടന്നു. ഈ ഫെയ്സ് ബുക്ക് പോസ്റ്റാണ് പ്രശ്നമായതെന്ന് പൊലീസും കണ്ടെത്തി കേസെടുത്തു. ഈ പോസ്റ്റിനു പിന്നിലും പ്രതീഷായിരുന്നുവെന്നാണ് തെളിഞ്ഞത്. അന്ന് തീവ്ര ഹിന്ദു നിലപാടുകാരെ അണിനിരത്തി ഹിന്ദു സേനയ്ക്ക് തുല്യമായ സംഘടനയും പ്രതീഷ് നടത്തിയിരുന്നു. എന്നാൽ ലൗ ജിഹാദ് വിവാദത്തോടെ ആ സംഘടന തന്നെ ഇല്ലാതായി. അതിന് ശേഷം വിഎച്ച്പിയോട് ചേർന്നായി പ്രവർത്തനം. പഠനകാലത്ത് തന്നെ ആർഎസ്എസുമായി അടുത്തു നിന്ന് പ്രതീഷ് തീവ്ര നിലപാടുകൾ വിശദീകരിക്കുന്ന നേതാവായി മാറിയുന്നു. അതു തന്നെയാണ് മറ്റ് ഹൈന്ദവ സംഘടനകളുമായി പോലും മുന്നേറാൻ പ്രതീഷിന് കരുത്തായതും.
ലൗ ജിഹാദ് വിവാദത്തോടെ പിന്നണിയിൽ പോയ പ്രതീഷ്, പിന്നീട് ആറന്മുള സമരമുഖത്താണ് സജീവമായത്. ഇതു സംബന്ധിച്ച് ഡോക്യുമെന്ററീ പോലും സംവിധാനം ചെയ്ത് പ്രചരണ രംഗത്ത് സജീവമായി. ഇടത്-വലത് പക്ഷങ്ങൾ പോലും അണിനിരന്ന സമരമുഖത്തെ സജീവ സാന്നിധ്യമായിരുന്നു പ്രതീഷ്. ആറന്മുള പൈതൃകഗ്രാമത്തെ സംരക്ഷിക്കാനും സമ്പൂർണ ദുരന്തമായി മാറാൻ പോകുന്ന വിമാനത്താവള നിർമ്മാണത്തെ ചെറുക്കാനും ഉള്ള സമരത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമായി നിർമ്മിച്ച ഡോകുമെന്ററി 'വിമാനത്താവളം: ആറന്മുളയ്ക്കൊരു ദുരന്തതാവളം' ആറന്മുളയിലെ സമരപ്പന്തലിൽ പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തത്. ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നം, 'സമീപഭാവിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാവുന്ന വിമാനത്താവളം' എന്നീ തരത്തിലായിരുന്നു അവതരണം. അഭിഭാഷകൻ കൂടിയായ പ്രതീഷ് വിമാനത്താവളക്കേസിലും സജീവമായി. ഇതിനിടെയിൽ ഹിന്ദു ഹൈൽപ് ലൈൻ എന്ന ആശയവും അവതരിപ്പിച്ചു. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണ്.
ഹിന്ദു ഹെൽപ് ലൈൻ എന്നത് ഹൈന്ദവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദേശീയ കൂട്ടായ്മയാണ്. ഇതിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് പരിവാർ പ്രസ്ഥാനത്തിലെ ദേശീയ നേതാക്കളുമായി പ്രതീഷ് അടുക്കുന്നത്. സംഘ പരിവാറിന്റെ വിഎച്ച്പിയുടെ സജീവ മുഖ ആയിരിക്കുമ്പോൾ തന്നെ മറ്റ് ഹൈന്ദവ സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാൻ പ്രതീഷിനായി. ഹിന്ദു സേനയിലെ നേതാക്കൾ പോലും പ്രതീഷുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഡൽഹി കേരളാ ഹൗസിലെ സംഭവം. പരിവാർ പ്രസ്ഥാനങ്ങൾക്ക് അപ്പുറത്തേക്ക് ഹിന്ദു ഹെൽപ് ലൈനിന്റെ പ്രവർത്തനവും സ്വാധീനവും വളർന്നതാണ് ഇതിന് കാരണം. ഹിന്ദു ഹെൽപ് ലൈനിന്റെ സംസ്ഥാന കോർഡിനേറ്റർ എന്ന നിലയ്ക്ക് അപ്പുറം ദേശീയതലത്തിൽ പോലും പ്രതീഷിന് തന്റെ ആശയങ്ങൾ ഈ മേഖലയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ലൗ ജിഹാദിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹിന്ദു ഹെൽപ് ലൈൻ ലേഡിസ് ഹോസ്റ്റൽ പോലുള്ള സേവനങ്ങളും കേരളത്തിൽ ഒരുക്കുന്നതായാണ് സൂചന.
പെരുമ്പാവൂരിൽ ക്ഷേത്ര മൈതാനത്ത് പശുവിനെ അറുത്തു എന്നു വിവാദം കത്തിച്ചതും പ്രതീഷാണ്. ദേശസ്നേഹം, രാജ്യരക്ഷ, ഗോമാതാവ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു പിന്നിലെ യഥാർത്ഥ അജണ്ട എന്തെന്ന് വ്യക്തമാക്കുന്ന കമന്റുകൾ പ്രതീഷ് ഫെയ്സ് ബുക്കിലിട്ടിരുന്നു. തീവ്ര ഹിന്ദു നിലപാടുമായി ദേശീയ നേതാക്കളെ സ്വാധീനിച്ച് മുന്നോട്ട് പോയ പ്രതീഷിന്റെ നടപടികളിൽ കേരളത്തിൽ സംഘപരിവാറിലെ പല പ്രമുഖർക്കും എതിരഭിപ്രായങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബീഫ് വിവാദത്തിൽ പ്രതീഷിനെ പരസ്യമായി പന്തുണയ്ക്കാൻ വിഎച്ച്പി പോലും തയ്യാറാകാത്തത്. പകരം പുറത്താക്കുകയും ചെയ്തു. ഇതുകൊണ്ടെന്നും പ്രതീഷിനെ തടയാൻ ആർക്കുമായില്ല. ബിജെപി അധ്യക്ഷനായി കുമ്മനം രാജശേഖരനെ എത്തിച്ചതു പോലും പ്രതീഷാണെന്ന് സൂചനയുണ്ട്.
സ്കൂൾ കോളെജ് കാലഘട്ടങ്ങളിൽ ആർഎസ്എസ്, എബിവിപി എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളിൽ പ്രവർത്തിച്ചുവന്ന പ്രതീഷ് വിശ്വനാഥൻ കുമ്മനം രാജശേഖരൻ വിശ്വഹിന്ദുപരിഷത് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന 2004ലാണ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായത്. ഈ മുഴുവൻ സമയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാക്കളായ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ എന്നിവരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കിയത്. തുടർന്ന് കേരളത്തിലെത്തുന്ന വിഎച്ച്പി ദേശീയനേതാക്കളുടെ പ്രസംഗങ്ങൾ തർജിമ ചെയ്തുകൊടുക്കുന്നതും പ്രതീഷായി. 2004ൽ സംഘടനാ പ്രവർത്തനം വിട്ട് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും പിന്നട് വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. തുടർന്നാണ് അമൃതാനന്ദമയി മഠവുമായി പ്രതീഷ് വളരെ അടുത്ത ബന്ധം സ്ഥാപിക്കുന്നത്.
പിന്നീടാണ് എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ്, ആദിവാസി സംഘടനകൾ, ദളിത് സംഘടനകൾ എന്നിവരെ ഒരു വേദിയിലെത്തിക്കുവാൻ പ്രതീഷ് ശ്രമിച്ചത്. ബിജെപിയും,ആർഎസ്എസും ഉൾപ്പെടെ പിന്തുണ കൊടുത്ത് രാജ്യത്ത് ഘർവാപ്പസി അരങ്ങേറിയപ്പോൾ കേരളത്തിലെ ഘർവാപ്പസിയുടെ അമരക്കാരനായി. അപ്രതീക്ഷിതമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി അടുത്തതോടെ പ്രതീഷിന്റെ ബന്ധങ്ങളുടെ വ്യാപ്തിയും മാറി. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പലപ്പോഴും അമിത് ഷായെ അറിയിക്കുന്നത് പ്രതീഷാണ്. അമൃതാനന്ദമയി മഠത്തെ ഒപ്പം കൂട്ടിയുള്ള ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തന്ത്രമൊരുക്കലിലാണ് പ്രതീഷ്. അതിന് മഠത്തെ സ്വാധിനിക്കാൻ കൂടി വേണ്ടിയാണ് അമൃതാനന്ദമയിക്ക് കരിമ്പൂച്ചകളുടെ സുരക്ഷ ഒരുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്