ഇരുചക്രവാഹനത്തിൽ മൂവർ സഞ്ചാരം; രണ്ടുമാസത്തിനിടയിൽ പൊലിഞ്ഞത് 22 ജീവനുകൾ; അമിതവേഗം നിയന്ത്രിക്കാൻ പൊലീസിനു കഴിയുന്നില്ല; മരിച്ചവരെല്ലാം 25വയസ്സിന് താഴെയുള്ളവർ
ആലപ്പുഴ : യുവത്വത്തിന്റെ പ്രസരിപ്പിൽ സിരകളിൽ ആവേശത്തോടെ ഒഴുകേണ്ട ചോര റോഡിലൊഴുക്കി ജീവൻ വെടിയുന്ന പ്രവണതയ്ക്ക് ആക്കം വർദ്ധിക്കുന്നു. ഇരുചക്രവാഹനത്തിലെ മൂവർ സഞ്ചാരവും അമിതവേഗവുമാണ് ഇവിടെയും വില്ലൻ.
അമിതവേഗവും അശ്രദ്ധയും മൂലം സംസ്ഥാനത്ത് രണ്ടുമാസത്തിനിടയിൽ പൊലിഞ്ഞത് 22 ജീവനുകളാണ്. പൊലിഞ്ഞവയിൽ അധികവും 25-ൽ താഴെ പ്രായമുള്ള, ഉന്നത വിദ്യാഭ്യാസം നേടാൻ ഇറങ്ങിത്തിരിച്ച വിദ്യാർത്ഥികളാണെന്നുള്ളതാണ് ഏറെ ഖേദകരമായത്. കൗമാരം കഴിഞ്ഞ് യൗവനത്തിലേക്ക് പദമൂന്നുമ്പോൾ പൊലിയുന്ന യുവതയെ നിയന്ത്രിക്കേണ്ട രക്ഷകർത്താക്കളും അധികാരികളും നോക്കുകുത്തികളായതോടെയാണ് മൂവർ സഞ്ചാരത്തിനും അമിതവേഗത്തിനും തിരക്കേറിയത്.
സംസ്ഥാനത്ത് ഇപ്പോൾ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ഗതാഗത നിയമത്തിന്റെ 184-ാം വകുപ്പ് ചാർത്തി അപകടകരമാം വിധം അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന് 1000 രൂപ പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യലുമാണ് നടത്തുന്നത്. 183 വകുപ്പ് പ്രകാരം അമിതവേഗത്തിനും കേസ് എടുക്കുന്നുണ്ട്. എന്നാൽ കേസുകളുടെ ക്രമാതീതമായ വർദ്ധന മൂലം പലകേസുകളും കോടതിയിലെത്താതെ കോമ്പൗണ്ട് ചെയ്യപ്പെടുകയാണ്. ഇത് അമതിവേഗക്കാരന് വീണ്ടും അവസരം ഒരുക്കുകയാണ്.
പരിശോധനാ സ്ഥലത്തുതന്നെ പിഴയടച്ച് സ്ഥലം കാലിയാക്കുന്ന സമ്പ്രദായമാണ് കോമ്പൗണ്ടിങ്. കേസ് കോടതിയിലെത്തിയാൽ പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽനിന്നും ഇറക്കേണ്ടിവരും. ഇത് അമിതവേഗക്കാരന് ഒരു താക്കീത് കൂടിയാണ്. എന്നാൽ ജീവനക്കാരുടെ കുറവു മൂലം, നിയമം തെറ്റിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിലെത്തിക്കാതെ കോമ്പൗണ്ടിങ് സമ്പ്രദായത്തിൽ കാര്യങ്ങൾ തീർക്കാനാണ് ഉദ്യോഗസ്ഥർക്ക് താല്പര്യം. പിടിച്ചെടുക്കുന്ന വാഹനത്തിന്റെ കോടതി നൂലാമാലകൾ തീർക്കാൻ രാപ്പകൽ കോടതിയിൽ കയറിയിറങ്ങാൻ ഉദ്യോഗസ്ഥർ തയ്യാറല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ ഇത്തരക്കാരെ നിയന്ത്രിച്ചുകളയാമെന്ന ഭാവത്തിൽ ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയാൽ ഇവരെ ഇടിച്ചിട്ട് കടന്നുപോകുന്നവരും വിരളമല്ല.
അതേസമയം സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനങ്ങൾ രണ്ടുപേർക്കു മാത്രം സഞ്ചരിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വണ്ടി വഹിക്കുന്ന ഭാരത്തിന് തുല്യമായാണ് ബ്രേക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. രണ്ടുപേർക്ക് മാത്രം സഞ്ചരിക്കാൻ നാലു ഫുട്്റെസ്റ്റുകൾ മാത്രമാണ് ബൈക്കുകൾക്കുള്ളത്. പിടിച്ചിരിക്കാൻ യാതൊരു സംവിധാനവുമില്ലാത്ത സാഹചര്യത്തിൽ ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിക്കുമ്പോൾ അപകടസാദ്ധ്യത കൂടുതൽ പിറകിലിരിക്കുന്ന മൂന്നാമനായിരിക്കും.
ഇത്തരത്തിൽ മൂവർ സഞ്ചാരത്തിൽ ഏറ്റവും ഒടുവിൽ റോഡിൽ പൊലിഞ്ഞത് ആലപ്പുഴയിലെ കൈതവനയിൽ കോലോത്ത് വീട്ടിൽ മോഹനന്റെ മകൻ മനുമോഹൻ (20) ആണ് . മനു ആലപ്പുഴ യു ഐ ടിയിലെ ബി ബി എ വിദ്യാർത്ഥിയായിരുന്നു. മനുവിനൊപ്പം സഞ്ചരിച്ച സുഹൃത്തുക്കളായ ആലപ്പുഴ സ്വദേശികളായ രാഹുൽ (20) അരുൺ പണിക്കർ (20) എന്നിവർ ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ഇവരും ബിബിഎ വിദ്യാർത്ഥികളാണ്. തലേദിവസം വിവാഹം കഴിഞ്ഞ സഹോദരിക്ക് സമ്മാനമായി വാങ്ങിയ സ്കൂട്ടറുമായി അടുക്കള കാണൽ ചടങ്ങിയ പുറപ്പെട്ടതാണ് സിആർപിഎഫ് ജവാൻകൂടിയായ ചിങ്ങോലി വെണാട്ടുശേരിൽ പടീറ്റതിൽ കുഞ്ഞുമോന്റെ മകൻ രാഹുൽ. ഇരുപത്തിമൂന്നൂകാരനായ രാഹുൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് ജീവൻ പൊലിഞ്ഞത്. രാജ്യത്തിന് തന്നെ അഭിമാനമാകേണ്ടിയിരുന്ന രാഹുലിനും വിധിയുടെ പ്രഹരത്തിന് മുന്നിൽ അകാലത്തിൽ കീഴടങ്ങേണ്ടിവന്നു.
വയനാട്ടിലെ മാനന്തവാടിയിൽ ചെറ്റപ്പാലം വരടിമൂലയിൽ തമ്മട്ടാൻ മമ്മുവിന്റെ മകൻ സാലി (24) നിയന്ത്രണം വിട്ട ബൈക്കിൽനിന്നും തെറിച്ച് വീണ് വിധിക്ക് കീഴടങ്ങി. സാലിയിലൂടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ തണലാണ്. കോട്ടയത്ത് വേളൂർ കാഞ്ഞിരം ഇരുപത്തിനാലിൽ ചിറ വീട്ടിൽ പരേതനായ ജയന്റെ മകൻ വിഷ്ണു (21) നിയന്ത്രണം വിട്ട ബൈക്കിൽനിന്നും തെറിച്ച് വീണ് തൽക്ഷണം മരിച്ചു. നാഥൻ നഷ്ടപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിഷ്ണു. ഉളിക്കലിൽ നിയന്ത്രണം വിട്ട ബൈക്കിൽനിന്നും വീണ് മരിച്ചത് പുറപ്പുഴയിൽ ബേബിയുടെ മകൻ വൈദീക വിദ്യാർത്ഥിയായിരുന്ന ലിബിൻ ബേബി (25) ആണ്. ഇയ്യാൾക്കൊപ്പം സഞ്ചരിച്ച ബന്ധു ലിബിൻ ബാലു ചികിൽസയിലാണ്. പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ച് പരിയാപുരം പട്ടികുന്നിലെ കക്കാട്ടുപറമ്പിൽ മരക്കാരുടെ മകൻ മുസ്തഫ (24) തൽക്ഷണം മരിച്ചു. ഇയ്യാളും ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
തൊടുപുഴയിൽ അമിതവേഗത്തിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ചത് പെരിമറ്റത്തിൽ അരവിയുടെ മകൻ ഷിന്റോ (29) ആണ്. ഇയ്യാൾക്കൊപ്പം സഞ്ചരിച്ചിരുന്ന ആളും മറ്റ് രണ്ടുപേരും അതീവഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലടിക്കുകയാണ്. ആലപ്പുഴയിലെ അരൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് മരിച്ചത് പെരുമ്പടവം നാലാംവാർഡിൽ ദീപാലയത്തിൽ ജീവൻ സിദത്ത് ( 40) ആണ്. ഇയാൾ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു. ഇയ്യാൾക്കൊപ്പം സഞ്ചരിച്ച സതീഷിനെ അതീവഗുരതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപകാലത്ത് പൊലിഞ്ഞതിലധികവും 25 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികളും പ്രൊഫഷണലുകളുമായിരുന്നു. അകാലത്തിൽ വിഷ്ണുമാരും രാഹുൽമാരും പൊലിയുന്ന പ്രവണതയ്ക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍