ശാശ്വതീകാനന്ദ വിഷയത്തിൽ വെള്ളാപ്പള്ളിയെ ആദ്യം പ്രതിക്കൂട്ടിലാക്കിയത് പഴയ വിശ്വസ്തൻ; കളം വീണ്ടും മൂത്തിട്ടും ശ്രീകുമാറിപ്പോൾ മൗനവ്രതത്തിലാകാൻ കാരണം 'ഗുരുചരണം' ശരണം
പത്തനംതിട്ട: ഇപ്പോൾ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ആദ്യവെടി പൊട്ടിച്ചത് എട്ടുവർഷം മുൻപ് വെള്ളാപ്പള്ളിയുടെ വിശ്വസ്തനും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായിരുന്ന എം.ബി. ശ്രീകുമാറായിരുന്നു. ദുബായിൽ നടന്ന അടിപിടി ഉൾപ്പെടെയുള്ള കാര്യങ്ങളും ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്ന് ശ്രീകുമാർ പത്രസമ്മേളനം വിളിച്ച് ആവശ്യമുന്നയിച്ചിരുന്നു.
ഗോകുലം ഗോപാലനും ബിജു രമേശും കെ.കെ. പുഷ്പാംഗദനും സി.കെ. വിദ്യാസാഗറുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിക്കാനും ശ്രീകുമാർ മുൻകൈയെടുത്തു. പക്ഷേ, ഇപ്പോൾ ശ്രീകുമാർ മൗനത്തിലാണ്. ശാശ്വതീകാനന്ദ വിഷയം ചാനലുകൾ അലക്കി വെളുപ്പിച്ചപ്പോൾ പ്രതികരണമാരാഞ്ഞ് ശ്രീകുമാറിനെ ബന്ധപ്പെട്ടവർക്ക് നിരാശയായിരുന്നു ഫലം. മൂന്നാറിൽ പുതുതായി പണി കഴിപ്പിച്ച വീട്ടിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വെള്ളാപ്പള്ളിയുമായി ശ്രീകുമാർ അടുക്കുകയാണ്. അതു തന്നെയാണ് അദ്ദേഹം മാദ്ധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കാനുള്ള കാരണവും.
ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ശ്രീകുമാർ. വെള്ളാപ്പള്ളിയുടെ പിൻഗാമിയായി വരെ ശ്രീകുമാർ വാഴ്ത്തപ്പെട്ടു. എന്നാൽ, പത്തനംതിട്ടയിൽ നിന്നുള്ള ശ്രീകുമാറിന്റെ ശത്രുക്കൾ ഇരുവരെയും തമ്മിൽ തെറ്റിച്ചു. തുഷാറിനെയാണ് ഇതിനായി നിയോഗിച്ചത്. തുഷാർ പടിപടിയായി നേതൃത്വത്തിലേക്ക് വന്നതോടെ ശ്രീകുമാർ നടേശനിൽനിന്ന് അകന്നു. അകൽച്ച പൂർണമായതോടെയാണ് ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടത്. എന്റെ അടുക്കളയിൽ തിന്നു കുടിച്ചു കഴിഞ്ഞവൻ, കട്ടുമുടിച്ചവൻ എന്നൊക്കെയാണ് വെള്ളാപ്പള്ളി അന്ന് ശ്രീകുമാറിനെ വിശേഷിപ്പിച്ചത്. തുടർന്നാണ് ധർമവേദി രൂപീകരിച്ചതും വെള്ളാപ്പള്ളിക്ക് എതിരേ പട നയിച്ചതും. മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന വിജയന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്, എം.ബി. ശ്രീകുമാറിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് വെള്ളാപ്പള്ളി തിരിച്ചടിച്ചത്. കുറേക്കാലം ധർമവേദിയുമായി നടന്ന ശ്രീകുമാർ പിന്നീട് തിരശീലയ്ക്ക് പിന്നിലേക്കുപോയി.
ഏഴുവർഷത്തോളം നീണ്ട പിണക്കത്തിനൊടുവിൽ മുൻ ദേവസ്വം സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ എം. ബി. ശ്രീകുമാർ എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇപ്പോൾ കൈകോർക്കുകയാണ്. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പിയിൽ നിന്നകന്ന ശ്രീകുമാർ ഗോകുലം ഗോപാലനുമായി ചേർന്ന് ശ്രീനാരായണ ധർമവേദി രൂപീകരിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ ഏറ്റില്ല. ശ്രീകുമാറിന്റെ ഇപ്പോഴത്തെ മടങ്ങിവരവ് പത്തനംതിട്ട യൂണിയൻ നേതൃത്വത്തിലെ ചിലരെ ഞെട്ടിച്ചു കൊണ്ടാണ്. വെള്ളാപ്പള്ളിയും ശ്രീകുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞുതീർത്തു കഴിഞ്ഞു.
പത്തനംതിട്ട യൂണിയനിലെ തെങ്ങുക്കാവ് ശാഖാംഗമായ ശ്രീകുമാർ എസ്.എൻ.ഡി.പിയുടെ തലപ്പത്തേക്ക് ഉയർന്നത് വളരെപ്പെട്ടെന്നായിരുന്നു. യൂത്ത്മൂവ്മെന്റിലൂടെ സാമുദായിക പ്രവർത്തനത്തിനിറങ്ങിയ ശ്രീകുമാറിനെ ഉയർത്തിക്കൊണ്ടു വന്നത് വെള്ളാപ്പള്ളിയുടെ മകനും ഇപ്പോഴത്തെ യോഗം വൈസ് പ്രസിഡന്റുമായ തുഷാർ ആണ്. വില്ലേജ് അസിസ്റ്റന്റായി സർക്കാർ സർവീസിലുണ്ടായിരുന്ന ശ്രീകുമാർ എസ്.എൻ.ഡി.പിയിലെ പ്രവർത്തനം ശക്തമാക്കിയപ്പോൾ ആ ജോലി രാജിവച്ചു.
ബി.എഡ്. ബിരുദധാരിയായിരുന്നതിനാൽ എസ്.എൻ ട്രസ്റ്റിനു കീഴിലുള്ള മെഴുവേലി പി.എച്ച്.എസ് സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. എസ്.എൻ.ഡി.പിയെന്നാൽ ശ്രീകുമാറായി മാറുന്നതാണ് പിന്നെ കണ്ടത്. അദ്ധ്യാപകജോലിയിൽ ശ്രീകുമാർ ഏറെ നാൾ തുടർന്നില്ല. സാമുദായിക പ്രവർത്തനത്തിന്റെ മുന്നണിയിലെത്തിയ ശ്രീകുമാറിന് തന്ത്രങ്ങൾ ഏറെ അറിയാമായിരുന്നു. സ്വന്തം മകനേക്കാൾ വെള്ളാപ്പള്ളി ശ്രീകുമാറിനെ വിശ്വാസത്തിലെടുക്കുന്ന ഒരു ഘട്ടമുണ്ടായി. ശ്രീകുമാറിന്റെ പദ്ധതികൾ അനുസരിച്ച് മാത്രമാണ് പിന്നീട് എസ്.എൻ.ഡി.പിയിൽ കാര്യങ്ങൾ നീങ്ങിയിരുന്നത്. ഇതിനിടെ എസ്.എൻ.ഡി.പി പ്രതിനിധിയായി ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ അംഗമായി.
യൂത്ത്മൂവ്മെന്റിന്റെ തലപ്പത്തുനിന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലേക്ക് ഉയർന്നു. പ്രസിഡന്റാകാനുള്ള തയ്യാറെടുപ്പിനിടെ, വളർച്ചയിൽ അസൂയ പൂണ്ട, പത്തനംതിട്ട യൂണിയനിലെ ചിലർ നടത്തിയ കളികളിലാണ് വെള്ളാപ്പള്ളിയും ശ്രീകുമാറുമായി തെറ്റുന്നത്. അകൽച്ച പൂർണമായതോടെ ശ്രീകുമാറും വെള്ളാപ്പള്ളിയും തമ്മിൽ ഗുരുതരമായ ആരോപണ-പ്രത്യാരോപണങ്ങളും ഉന്നയിച്ചു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും ഇതേപ്പറ്റി അനേ്വഷിക്കണമെന്നും കാട്ടി സ്വാമിയുടെ മാതാവ് പരാതി നൽകിയതും അങ്ങനെയാണ്. പിന്നെ, ഗോകുലം ഗോപാലനുമായി ചേർന്ന് വെള്ളാപ്പള്ളിക്കെതിരേ പട നയിക്കാൻ ശ്രീകുമാർ മുന്നിട്ടിറങ്ങി. ഇതിനെ പത്തനംതിട്ട യൂണിയനിലെ ശ്രീകുമാർ വിരുദ്ധർ നേരിട്ടത് വെള്ളാപ്പള്ളിയെ മണിയടിച്ചു കൊണ്ടാണ്. ശാഖകളിലെ ചെറിയ പരിപാടിക്ക് പോലും വെള്ളാപ്പള്ളിയെ രംഗത്തിറക്കി ശ്രീകുമാറിനെ താറടിക്കാനായിരുന്നു ശ്രമം.
ഇക്കാര്യം വെള്ളാപ്പള്ളിക്ക് മനസിലായത് ഏറ്റവും ഒടുവിലാണ്. തന്നെ കോമാളി വേഷം കെട്ടിക്കുകയാണെന്ന് മനസിലാക്കിയ വെള്ളാപ്പള്ളി അവരിൽ ചിലരെ വേദിയിലിരുത്തി, പല അവസരങ്ങളിലും ഇക്കാര്യം തുറന്നടിച്ചു. ഈ കോലാഹലങ്ങൾക്കിടയിലും ശ്രീകുമാറിന്റെ സ്വന്തം ശാഖയായ തെങ്ങുക്കാവിൽ പിടിമുറുക്കാൻ വെള്ളാപ്പള്ളി പക്ഷത്തിന് കഴിഞ്ഞിരുന്നില്ല. പത്തനംതിട്ട യൂണിനിലും ശ്രീകുമാറിന് തന്നെയാണ് മുൻതൂക്കമെന്നും തന്നെ പേടിച്ചാണ് പലരും അയാളെ ഒഴിവാക്കുന്നതെന്നും മനസിലാക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. നിലവിൽ യൂണിയന്റെ തലപ്പത്തുള്ള പലരേയും സംശയത്തോടെയാണ് വെള്ളാപ്പള്ളി ഇപ്പോൾ വീക്ഷിക്കുന്നത്.
പത്തനംതിട്ട യൂണിയനിൽപ്പെട്ട അമ്പത്തിയാറിൽ മുപ്പതിൽപരം ശാഖകളിലെ പ്രസിഡന്റും സെക്രട്ടറിയും വനിതാസംഘം യൂത്ത്മൂവ്മെന്റ് ഭാരവാഹികളും ശ്രീകുമാറിനെ അനുകൂലിച്ച് രംഗത്തു വന്നിട്ടുണ്ട്. ശ്രീകുമാർ തിരികെ എസ്.എൻ.ഡി.പിയുടെ തലപ്പത്ത് എത്തുമ്പോൾ പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് വെള്ളാപ്പള്ളിയുടെ വാഗ്ദാനം. അതുകൊണ്ടുതന്നെയാണ് ശ്രീകുമാർ മൗനം അവലംബിക്കുന്നത്. ഇപ്പോൾ ശ്രീകുമാർ വായ് തുറന്നാൽ അതു വെറുതേയാകില്ല. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും അന്ന് പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞിരുന്നു. അതൊക്കെതന്നെയാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍