Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഭവിച്ചുപോയി..പക്ഷേ സംഗതി ആംബുലൻസിന് പൈലറ്റ് പോയതാണേ! മറ്റ് വാഹനങ്ങൾ ശല്യമാകരുതല്ലോ: പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ സംഭവത്തിൽ വാഹന ഉടമയുടെ വിചിത്രമൊഴി; നടക്കാൻ പാടില്ലാത്ത സംഭവമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംഭവിച്ചുപോയി..പക്ഷേ സംഗതി ആംബുലൻസിന് പൈലറ്റ് പോയതാണേ!  മറ്റ് വാഹനങ്ങൾ ശല്യമാകരുതല്ലോ: പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ സംഭവത്തിൽ വാഹന ഉടമയുടെ വിചിത്രമൊഴി; നടക്കാൻ പാടില്ലാത്ത സംഭവമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അത്യാസന്ന നിലയിലുള്ള പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ സംഭവത്തിൽ, താൻ പൈലറ്റ് പോയതാണെന്ന് വാഹന ഉടമയുടെ മൊഴി. മറ്റുവാഹനങ്ങൾ ആംബുലൻസിനു മുമ്പിൽ തടസമാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്ന വിചിത്ര മൊഴിയാണ് ഇയാൾ നൽകിയത്.അതേസമയം,ആംബുലൻസിന്റെ വഴി തടഞ്ഞ സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പി.മോഹനദാസ് പറഞ്ഞു. പൊലീസ് കേസ് എടുത്തതിനാൽ മനുഷ്യാവകാശ കമ്മിഷൻ നടപടിയിലേക്കു നീങ്ങുന്നില്ല. അല്ലെങ്കിൽ കേസെടുക്കുമായിരുന്നുവെന്നും കമ്മിഷൻ അറിയിച്ചു.

ആലുവ ഡിവൈ.എസ്‌പി. ഓഫീസിനു സമീപം പൈനാടത്ത് വീട്ടിൽ നിർമൽ ജോസി (27) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന കെ.എൽ. 17 എൽ 202 എന്ന ഫോർഡ് എക്കോ സ്‌പോർട്ട് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ആംബുലൻസിന് വഴി കൊടുക്കാതെ നിയമലംഘനം നടത്തിയതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം വാഹന ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്. ശ്വാസതടസ്സം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിനു മുന്നിൽ മാർഗ തടസ്സമുണ്ടാക്കിയതിന് കാർ ഡ്രൈവർക്കെതിരേ എടത്തല പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്വകാര്യവാഹന ഉടമയ്‌ക്കെതിരെ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പരാതി നൽകിയിരുന്നു. ഈ വിഷയം മറുനാടനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ വീഡിയോ സ്‌റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ പല മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അല്ലപ്ര സ്വദേശി മധുവാണ് തന്റെ വാഹനത്തിന് മുന്നിൽ നാല് കിലോമീറ്ററോളം ദൂരം മാർഗ്ഗതടസ്സം സൃഷ്ടിടിച്ച വാഹന ഉടമയ്‌ക്കെതിരെ പൊലീസിലും ആർ റ്റി ഒ യ്ക്കും പരാതി സമർപ്പിച്ചത്. പ്രസവിച്ച ഉടൻ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടർന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ ബന്ധുക്കളോട് നിർദ്ദേശിച്ചത്.ഉടൻ ബന്ധുക്കൾ കുഞ്ഞുമായി ആശുപത്രിയിലെ ആമ്പുലൻസിൽ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെട്ടു. ആലുവ ചുണംങ്ങംവേലി വരെ വേഗത്തിൽ പോകാൻ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നിൽ പ്രത്യക്ഷപ്പെട്ട കാർ പലപ്പോഴും മാർഗ്ഗ തടസ്സമായി.

പിന്നിലുള്ളത് ആബുലൻസ് ആണെന്ന് വ്യക്തമായിട്ടും കൊച്ചിൻ ബാങ്ക് ജംഗ്ഷൻ എത്തുന്നത് വരെ കാർ ഡ്രൈവർ റോഡിൽ'അഭ്യാസപ്രകടനം'തുടർന്നു. ഇടക്ക് കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾ അലറിവിളിച്ച് വാഹനം മാറ്റാൻ ആവശ്യപ്പെട്ടിട്ടും കാർ ഡ്രൈവർ കൂട്ടാക്കിയില്ല. സാധാരണ ഗതിയിൽ 20 മിനിട്ടുകൊണ്ട് പെരുമ്പാവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്താമെങ്കിലും, 35 മിനിട്ടുകൊണ്ടാണ് മെഡിക്കൽ കോളേജിൽ എത്തിക്കാനായത്. രാജഗിരി ആശുപത്രിക്കു മുന്നിൽനിന്ന് കൊച്ചിൻ ബാങ്ക് വരെ കിലോമീറ്ററുകളോളം ദൂരം ആംബുലൻസിന് തടസ്സം സൃഷ്ടിച്ച് കാർ ഓടിച്ചതായാണ് ആംബുലൻസ് ഡ്രൈവർ പരാതിപ്പെട്ടത്. കൊച്ചിൻ ബാങ്കിൽനിന്ന് എൻ.എ.ഡി. റോഡിലേക്ക് ആംബുലൻസ് തിരിഞ്ഞതോടെയാണ് കാറിന്റെ ശല്യം ഒഴിവായത്. ആംബുലൻസിന് വഴി നൽകാതെ മുന്നിൽ ചീറിപ്പാഞ്ഞു പോകുന്ന കാറിന്റെ ദൃശ്യം ആംബുലൻസിലിരുന്നയാളാണ് മൊബൈലിൽ പകർത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP