തെരുവ് നായയെ പിടിക്കാൻ ആളില്ല: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് സർക്കാർ; ശരണം തമിഴ്നാട്ടുകാർ, അവർ കൈവിട്ടാൽ സംസ്ഥാന സർക്കാരിനു മുന്നിൽ ഹിന്ദിക്കാർ മാത്രം
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന് ആദ്യത്തെ ആഴ്ച മുതലേ ഭരണത്തിൽ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷമായ ഇടതുപക്ഷം മുന്നോട്ടുപോയത്. സോളാർ കേസ്, സരിത കേസ്, പാറ്റൂർ - കടകംപള്ളി ഭൂമി തട്ടിപ്പ്, ടൈറ്റാനിയം കേസ് തുടങ്ങി അഞ്ചുവർഷവും എൽഡിഎഫിന് പിടിച്ചുനിൽക്കാൻ ഓരോരോ കാരണങ്ങൾ നൽകിക്കൊണ്ടാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ മുന്നേറിയത്. ഭരണം മാറിയപ്പോൾ ഇതല്ല കാഴ്ച. അഞ്ചുവർഷം ഭരിച്ച യുഡിഎഫിന് ഭരണമാറ്റത്തിന്റെ മൂന്നുമാസം പിന്നിട്ടിട്ടും എൽഡിഎഫ് ഭരണത്തിനെതിരേ ശക്തമായ ഒരു സമരംപോലും നടത്താനായിട്ടില്ല. അതിരപ്പള്ളി ഡാം, ശബരിമല, സ്വാശ്രയ മെഡിക്കൽ പ്രവേശനം തുടങ്ങി പാഠപുസ്തക വിതരണംവരെ എത്തിനിൽക്കുന്ന വിവാദങ്ങളിൽ ഒരു നേട്ടവും സമ്പാദിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം പുറമേയാണ് തെരുവ്നായ വിഷയം പ്രതിപക്ഷത്തിന് വീണുകിട്ടിയത്.
പക്ഷേ ഒരു ഗുണവും ഉണ്ടായില്ല. ഭരണപക്ഷമായ എൽഡിഎഫ് ശക്തമായ ഒരു പ്രതിപക്ഷമില്ലാത്തതിനാൽ എല്ലാ പ്രതിസന്ധികളിൽനിന്നും വളരെ എളുപ്പത്തിൽ കരകയറുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കും, യുഡിഎഫിലെ തമ്മിലടിയുമാണ് എൽഡിഎഫിന്റെ രക്ഷപ്പെടലുകൾക്ക് അവസരമൊരുക്കുന്നത്. ബിജെപിയിലെ തമ്മിലടിയും ക്രിയാത്മക പ്രതിപക്ഷമില്ലാതെ മുന്നേറാൻ എൽഡിഎഫിനെ സഹായിക്കുന്നുണ്ട്.
എല്ലാ സാഹചര്യങ്ങളിൽനിന്നും കഷ്ടിച്ച് രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന എൽഡിഎഫിനെ നേരിടാൻ ഒരു പ്രതിപക്ഷം ഒരുങ്ങിക്കഴിഞ്ഞു. യുഡിഎഫും, എൻഡിഎയും അല്ല, ജനങ്ങൾ ഇന്നേറ്റവും പേടിപ്പിക്കുന്ന തെരുവ്നായകളാണ് ഇപ്പോൾ സർക്കാരിന്റെപ്രധാന വെല്ലുവിളി. കേന്ദ്രസർക്കാരിന്റെ മൃഗസംരക്ഷണ നിയമങ്ങളെ വെല്ലുവിളിച്ച്, കേരളത്തിൽ അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇടതുപക്ഷ സർക്കാർ. ഇതിനെതിരേ ഒരുവാക്കുപോലും ഉരിയാടാൻ യുഡിഎഫിനും ബിജെപിക്കും കഴിയില്ല. തെരുവുനായ വിഷയത്തിൽ ജനവികാരം അത്രയേറെ മൂർദ്ധന്യാവസ്ഥയിലാണ്.
തെരുവ് നായ വിഷയത്തിൽ പ്രതിപക്ഷമില്ലാതെ മുന്നേറുന്ന ഇടതുപക്ഷത്തിന് തിരിച്ചടിയാകുന്ന ഒരു വിഷയമുണ്ട്. തെങ്ങുകയറ്റം, കൃഷി, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിലുകളെടുക്കാൻ മലയാളികളെ കിട്ടാനില്ലെന്ന് എല്ലാവർക്കും അറിയാം. അതുപോലെയാണ് നായപിടുത്തവും. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മക ഇടപെടലിന് തീരുമാനമെടുത്തുകഴിഞ്ഞു. മൂന്ന് ബ്ലോക്കുപഞ്ചായത്തുകൾ ചേർത്ത് ഒരു തെരുവ്നായ വന്ധ്യംകരണ മൊബൈൽ യൂണിറ്റ് തുടങ്ങാനാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളെ മൂന്നായി ഭാഗിച്ചാൽ 50-51 ബ്ലോക്കുകൾ ലഭിക്കും. ഒരു ബ്ലോക്കിന് മൂന്ന് നായ്പിടുത്തക്കാരെവച്ച് നിയോഗിച്ചാൽ 102 പേരെയെങ്കിലും കുറഞ്ഞത് കണ്ടെത്തേണ്ടിവരും. നിലവിൽ കേരളത്തിലുള്ള ആറ് നഗരസഭകളിലും 87 മുനിസിപ്പാലിറ്റികളിലും കൂടി 186 നായ്പിടുത്തക്കാരെ നിയമിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് എൽഡിഎഫ് സർക്കാർ. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണിതിൽനിന്നും വ്യക്തമാകുന്നത്.
മുനിസിപ്പാലിറ്റി-കോർപ്പറേഷൻ എന്നിവയ്ക്കു മാത്രം 186 നായ് പിടുത്തക്കാർ, ബ്ലോക്ക് പഞ്ചായത്തുകൾ ചേർത്ത് നിർമ്മിക്കുന്ന മൊബൈൽ വന്ധ്യംകരണ യൂണിറ്റുകൾക്ക് 102 നായ്പിടുത്തക്കാർ. ആകെ 288 നായ്പിടുത്തക്കാർ വേണം കേരളത്തിൽ. ദിവസവും 700 രൂപയിലധികം കിട്ടുന്ന നിർമ്മാണ മേഖലയിൽപോലും പണിയെടുക്കാൻ തയ്യാറല്ലാത്ത വിദ്യാസമ്പന്നരായ മലയാളികളെ നായ പിടിക്കാൻ വിളിച്ചാലോ...നായയെ ആട്ടുംപോലെ ആട്ടുകതന്നെ ചെയ്യും. ഈ സാഹചര്യം തരണം ചെയ്യാൻ മറ്റുമേഖലകളിലേപ്പോലെ, ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
നിലവിൽ എല്ലാ മുനിസിപ്പാലിറ്റികളിലും, നഗരസഭകളിലും തമിഴ്നാട്ടിൽനിന്നുള്ള പരിശീലനം സിദ്ധിച്ച നായ്പിടുത്തക്കാരാണുള്ളത്. പ്രശ്നം രൂക്ഷമായതോടെ തിരുവനന്തപുരം നഗരസഭ നായ്പിടുത്തക്കാർക്കുള്ള ആനുകൂല്യം 350ൽ നിന്നും 600 ആക്കി വർദ്ധിപ്പിച്ചു. പക്ഷേ തൊഴിലെടുക്കാൻ ആളെ കിട്ടുന്നില്ല. എല്ലാ മുനിസിപ്പാലിറ്റികളിലും നഗരസഭകളിലും ഇതേ അവസ്ഥ തന്നെയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്കൊഴുകിയെത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനത്തൊഴിലാളികളെ ആറുമാസത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീൽ തന്നെ ഇക്കാര്യം വ്യക്തമാക്കി.
കേരളത്തിൽ നായ പിടുത്തത്തിൽ പരിശീലനം നേടിയവർ ഇല്ലെന്നും തമിഴ്നാട്ടിൽനിന്നാണ് ഇപ്പോൾ ആളുകളെ കണ്ടെത്തുന്നത് എന്നുമാണ് മന്ത്രി പറഞ്ഞത്. പുതിയ സാഹചര്യത്തിൽ കേരളത്തിലെ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ഹിന്ദിക്കാരെ ഈ മേഖലയിൽ പരിശീലനം നൽകി ഉപയോഗപ്പെടുത്താനാണ് സർക്കാർ ആലോചന. കൃത്യമായ മേൽവിലാസവും, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് സ്ഥിരം താമസക്കാരുമായ പുരുഷന്മാരെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത് പരിശീലനം നൽകാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനം. ഇക്കാര്യത്തിൽ നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉന്നതർ വിശദീകരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍