ജോലി ചെയ്യാൻ ശുപാർശ ചെയ്ത ശമ്പളക്കമ്മീഷനെതിരെ സമരവുമായി ജീവനക്കാർ; പൊതുജനവികാരം എതിരാകാതിരിക്കാൻ സർക്കാർ ആശുപത്രികളിൽ ചെറിയ ഫീസ് ഈടാക്കുന്നെന്ന ശുപാർശ ഉയർത്തിപ്പിടിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പത്താം ശമ്പളക്കമ്മീഷൻ ശുപാർശ വന്നതിനു പിന്നാലെ വിവാദങ്ങളും ഉയർന്നു കഴിഞ്ഞു. കമ്മീഷന്റെ ചില ശുപാർശകൾക്കെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സമരത്തിനൊരുങ്ങുകയാണ്.
എന്നാൽ, ജോലി ചെയ്യാൻ ശുപാർശ ചെയ്ത ശമ്പളക്കമ്മീഷനെതിരെ മുട്ടാപ്പോക്കു ന്യായങ്ങൾ നിരത്തി സമരത്തിനൊരുങ്ങുകയാണ് ജീവനക്കാരെന്നാണു സോഷ്യൽ മീഡിയ പറയുന്നത്. ജനങ്ങളുടെ പിന്തുണ ലഭിക്കാനായി സർക്കാർ ആശുപത്രികളിൽ രോഗികളിൽ നിന്നു ഫീസ് ഈടാക്കണമെന്ന നിർദ്ദേശവും സമരക്കാർ ഉയർത്തിക്കാട്ടുന്നുവെന്നാണ് ആരോപണം.
എന്നാൽ, സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തി സർക്കാർ ആശുപത്രികളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളാണ് കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നതെന്നാണു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
രോഗികൾക്കു താങ്ങാവുന്ന വിധത്തിലാകണം ഫീസ് ഈടാക്കേണ്ടത്. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കാനുള്ള ഫണ്ടിലേക്കു വകയിരുത്തണമെന്നുമാണു നിർദ്ദേശം.
എന്നാൽ, സാധാരണക്കാരിൽ നിന്നു ഫീസ് ഈടാക്കുന്നത് പാവപ്പെട്ട ജനങ്ങൾക്ക് സർക്കാർ ആശുപത്രികളെപ്പോലും ആശ്രയിക്കാനാകാത്ത ഇടവരുത്തുമെന്നാണ് പ്രതിഷേധമുയരുന്നത്. ശമ്പളക്കമ്മീഷൻ നിർദ്ദേശങ്ങൾക്കെതിരെ സമരം ചെയ്യുമ്പോൾ പൊതുജനങ്ങൾ തങ്ങൾക്ക് എതിരാകാതെ ഇരിക്കാനാണു ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നാണു ആരോപണം ഉയരുന്നത്.
കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമല്ലെങ്കിൽ പോലും സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് പലരും തലവച്ചു കൊടുക്കുന്നത് മെച്ചപ്പെട്ട സൗകര്യങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും പേരിലാണ്. സർക്കാർ ആശുപത്രിയോടു ചില കോണിൽ നിന്നെങ്കിലും ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർ കാട്ടുന്ന നിഷേധാത്മക സമീപനവും സ്വകാര്യ ആശുപത്രിയിലേക്കുള്ള പോക്കിനെ സഹായിക്കുന്നുണ്ട്.
കൂടുതൽ സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ തന്നെ ഏർപ്പെടുത്തുകയാണെങ്കിൽ ഇത്തരത്തിൽ സ്വകാര്യാശുപത്രിയുടെ കത്തിക്ക് കഴുത്തു നീട്ടിക്കൊടുക്കുന്ന ഏർപ്പാടു ഭൂരിപക്ഷവും ഒഴിവാക്കുമെന്നു തീർച്ചയാണ്. മികച്ച സേവനവും അത്യാധുനിക സൗകര്യങ്ങളുമുള്ള സർക്കാർ ആശുപത്രികളിൽ ജനങ്ങൾ ചികിത്സ തേടാറുണ്ടെന്നതും ഇതിനെ സാധൂകരിക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രികൾ രോഗികളെ പിഴിഞ്ഞെടുക്കുന്ന തുക കൊണ്ടു വീർക്കുമ്പോൾ ആ കൊള്ളയെ എതിർത്തു തോൽപ്പിക്കാനുള്ള മാർഗം സർക്കാർ ആശുപത്രികളുടെ നവീകരണമാണ്. കൂടുതൽ സൗകര്യങ്ങൾ സർക്കാർ ആശുപത്രികൾക്കു ലഭ്യമാക്കുന്നതിനായി സാധാരണക്കാർക്കു താങ്ങാൻ കഴിയുംവിധത്തിൽ ഫീസ് ഈടാക്കുന്നതിനോട് പൊതുവെ അനുകൂലസമീപനമാണുള്ളത്. അതിലൂടെ മാത്രമേ അത്തരം നടപടികളെ പ്രതിരോധിക്കാനാകൂ എന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അതിനായി ശമ്പളക്കമ്മീഷൻ ശുപാർശ ചെയ്യുന്ന ചെറിയ ഫീസ് പോലുള്ള നടപടികൾ വഴിതെളിക്കുമെന്ന വിലയിരുത്തലാണുള്ളത്.
സർക്കാർ ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കണമെന്നതുൾപ്പെടെയുള്ള ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകൾക്ക് പൊതുവെ സ്വീകാര്യതയാണുള്ളത്. കാര്യക്ഷമത പരിശോധനകൾ നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ജോലി ചെയ്യാതെ ശമ്പളം വാങ്ങാമെന്നുള്ള സർക്കാർ ജീവനക്കാരുടെ ശ്രമങ്ങൾ ഇനി നടക്കില്ലെന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. നന്നായി ജോലിചെയ്യുന്നവർക്ക് അംഗീകാരം ലഭിക്കുമെന്നതും നിർദ്ദേശങ്ങളുടെ നല്ലവശമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശമ്പളക്കമ്മീഷൻ സർക്കാരിനു റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സമർപ്പിച്ചത്. പെൻഷൻ പ്രായം 58 ആക്കി ഉയർത്താൻ ശുപാർശ ചെയ്തും കുറഞ്ഞ പെൻഷൻ 8500 രൂപയാക്കി ഉയർത്തിക്കൊണ്ടും അടിസ്ഥാന ശമ്പളം 17000 രൂപയാക്കി കൊണ്ടും ആദ്യ ഘട്ട റിപ്പോർട്ട് കഴിഞ്ഞ ജൂലൈയിൽ സർക്കാരിനു സമർപ്പിച്ചിരുന്നു. അന്നത്തെ ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനിൽ നിന്നു റിപ്പോർട്ട് ഏറ്റുവാങ്ങിയത്.
പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കണമന്ന നിർദ്ദേശമടക്കമുള്ളവയാണ് രണ്ടാം ഭാഗത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്. ജീവനക്കാരുടെ പെർഫോമൻസ് റിപ്പോർട്ട് ഓരോ മാസവും തയ്യാറാക്കണം. ഉദ്യോഗക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും യോഗ്യതയും മികവും കൂടി അടിസ്ഥാനമാക്കണമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പൊതുഅവധി ദിവസങ്ങൾ 25ൽ നിന്ന് 15 ആക്കണം. കാഷ്വൽ ലീവ് 20ൽ നിന്ന് 15 ആക്കി കുറയ്ക്കണം. ആശ്രിത നിയമനത്തിന് കാലപരിധി മൂന്ന് വർഷമായി ചുരുക്കണം. സർക്കാർ വാഹനങ്ങൾ വകുപ്പ് തലവന്മാർക്ക് മാത്രം അനുവദിക്കുക. ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കണം. ജല അഥോറിറ്റി വേതന പരിഷ്ക്കരണ റിപ്പോർട്ടും സമർപ്പിച്ചു. ഡ്രൈവർ തസ്തിക ഡ്രൈവിങ് കം പ്യൂൺ എന്നാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
റിപ്പോർട്ടിന്റെ ഒന്നാം ഘട്ടത്തിൽ അടിസ്ഥാന ശമ്പളം 2000 മുതൽ 12000 വരെ കൂട്ടാനും പെൻഷൻ പ്രായം 58 ആക്കാനും രാമചന്ദ്രൻ നായർ ശുപാർശ ചെയ്തിരുന്നു. കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയ ശമ്പളം 120000 രൂപയുമായി ഉയർത്തും. കുറഞ്ഞ പെൻഷൻ 8500 രൂപയും കൂടിയത് 6000 രൂപയുമാണ്. ഹൈസ്ക്കൂൾ അദ്ധ്യാപകർക്ക് 28 വർഷമാകുമ്പോൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പദവി. സമ്പൂർണ്ണ പെൻഷന് 25 വർഷം സർവ്വീസ് മതിയെന്നും ശുപാർശ. 3000 രൂപ വരെ വീട്ടു വാടക അലവൻസും 500 മുതൽ 2400 വരെ വാർഷിക ഇൻക്രിമെന്റ് നൽകണമെന്നും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍