സഭയ്ക്ക് മന്ത്രിമാരില്ലാത്ത ആദ്യ സർക്കാരിന്റെ മുഖ്യമന്ത്രിയെ തന്നെ സഭാ പ്രതിനിധിയാക്കി ഒരു വിഭാഗം; പോപ്പ് പ്രഖ്യാപിച്ച കാരുണ്യവർഷത്തിന്റെ സമാപനം നടത്താൻ പിണറായിയെ വിളിച്ചതിന്റെ പേരിൽ കത്തോലിക്കാ സഭയിൽ കടുത്ത ഭിന്നത; മാർ ക്ലിമീസും മാർ ആലഞ്ചേരിയും ചേർന്ന് എടുത്ത തീരുമാനം അംഗീകരിക്കാതെ ഭൂരിപക്ഷം മെത്രാന്മാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കത്തോലിക്കാ സഭയെയും സഭാമേലധ്യക്ഷന്മാരെയും കടന്നാക്രമിച്ചിട്ടുള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായാലും സഭാ പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന വാദവുമായി ഒരു കൂട്ടം മെത്രാന്മാർ രംഗത്ത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഇന്നു കോട്ടയത്തു നടത്തുന്ന കാരുണ്യവർഷ സമാപനാഘോഷത്തിന്റെ പേരിൽ കത്തോലിക്കാ സഭയിൽ ഉൾപ്പോര് സജീവമാവുകയാണ്.
സാധാരണ മന്ത്രിസഭയിലെ സഭാ പ്രതിനിധിയെയാണ് ഇത്തരം പരിപാടികൾക്ക് ക്ഷണിക്കാറുള്ളത്. എന്നാൽ പിണറായി മന്ത്രിസഭയിൽ സഭയുടെ പ്രതിനിധികൾ ആരുമില്ല. ഈ സാഹചര്യത്തിലാണ് മാർപ്പാപ്പയുടെ പ്രഖ്യാപിത പദ്ധതിയായ കാരുണ്യ വർഷത്തിൽ പിണറായിയെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്. ഇതാണ് ചർച്ചകൾക്ക് വഴിവക്കുന്നത്.
ഒരു വർഷമായി സഭ വിശ്വാസപൂർവം കൊണ്ടാടുന്ന കാരുണ്യവർഷ സമാപനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കാത്തതും വിവാദങ്ങളെ തുടർന്നാണെന്നാണ് സൂചന. ക്ലിമീസ് ബാവയുമായി ചേർന്ന് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന് അദ്ദേഹവും അനുകൂല നിലപാടെടുത്തെങ്കിലും പിന്നീട് എതിർപ്പുയർന്നതോടെ ആലഞ്ചേരി സമാപന ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുകയും പിണറായി അധികാരമേറ്റയുടൻ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്ത ക്ലിമീസ് ബാവ പിണറായിയെ ക്ഷണിച്ചതിനെതിരെ ആരും എതിർപ്പുയർത്തേണ്ട കാര്യില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്.
ഇന്നു തെള്ളകത്തു സമാപനസമ്മേളനം നടക്കാനിരിക്കേ ചില രൂപതകളിലും വൈദികർക്കിടയിലും പ്രതിഷേധം ശക്തമായി. മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടനാക്കിയതാണു പ്രതിഷേധത്തിന്റെ പ്രധാന കാരണം. ചങ്ങനാശേരി രൂപതയാണു പ്രതിഷേധവുമായി മുന്നിലുള്ളത്. സഭയ്ക്ക് മന്ത്രിയില്ലെങ്കിൽ മുഖ്യമന്ത്രി തന്നെയാണ് സഭയുടെ പ്രതിനിധിയെന്നാണ് കർദ്ദിനാൾമാരായ മാർ ക്ലീമീസ് ബാവയുടേയും മാർ ആലഞ്ചേരിയുടേയും നിലപാട്.
എന്നാൽ സഭയെ അധിക്ഷേപിച്ച് വാർത്തകളിൽ നിറഞ്ഞ സിപിഎമ്മിന്റെ മുൻ സെക്രട്ടറിയെ അംഗീകരിക്കില്ലെന്ന് മറുവിഭാഗവും വാദിക്കുന്നു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ എല്ലാ കത്തോലിക്കാ രൂപതകളുടെയും കെ.സി.ബി.സി. ജസ്റ്റിസ് പീസ് ഡെവലപ്പ്മെന്റ് കമ്മിഷന്റെയും ഫാമിലി കമ്മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണു സമാപന വർഷാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
മാസങ്ങൾക്കുമുമ്പേ സമ്മേളനത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. പരിപാടിയെക്കുറിച്ച് ആലോചന തുടങ്ങിയപ്പോൾതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടകനാക്കാൻ ഒരു വിഭാഗം ചരടുവലികൾ ആരംഭിച്ചിരുന്നു. തുടക്കത്തിൽ തന്നെ ചങ്ങനാശേരി അതിരൂപത ഇതിനെ ശക്തമായി എതിർത്തു. മാനന്തവാടി ബിഷപ്പിനെ പരസ്യമായും മുൻ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ഉൾപ്പെടെയുള്ള സഭാധ്യക്ഷന്മാരെ പരോക്ഷമായും അധിക്ഷേപിച്ചിട്ടുള്ള പിണറായിയെ ഉദ്ഘാടനാക്കുന്നതിലായിരുന്നു അതിരൂപതയ്ക്ക് എതിർപ്പ്.
പരിപാടിയുടെ സംഘാടകസമിതി യോഗങ്ങളിൽ ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ആരും മുഖവിലയ്ക്ക് എടുത്തില്ല. ഈ സാഹചര്യത്തിൽ ഇന്നു നടക്കുന്ന പരിപാടിയിൽ ചങ്ങനാശേരി രൂപതയിൽ നിന്നുള്ള ഔദ്യോഗിക നേതാക്കളാരും പ്രസംഗിക്കുന്നില്ല.
രാഷ്ട്രീയക്കാരനായ പിണറായി വിജയനെ ക്ഷണിച്ച സമ്മേളനത്തിൽ ഒറ്റ സമുദായ, രാഷ്ട്രീയ നേതാക്കന്മാരെയും ക്ഷണിച്ചിട്ടില്ല. നിരവധി മുൻ മന്ത്രിമാരെയും ജനപ്രതിനിധികളെയും ഒക്കെ പൂർണ്ണമായി ഒഴിവാക്കിയതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഈ രാഷ്ട്രീയ നേതാക്കളിലൂടെ ആയിരിക്കണക്കിനു സ്കൂളുകളും കോളേജുകളും സഭ സ്വന്തമാക്കി. സർക്കാർ ശമ്പളം നൽകുന്ന ഈ സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം 'ബന്ധു നിയമനങ്ങൾ' നടന്നിരിക്കുന്നത്.
അദ്ധ്യാപകരായി നിയമിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മെത്രാനോടടുത്തു നിൽക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കളാണ്. ഇതിനെതിരെ വിജിലൻസ് അന്വേഷണത്തിന് പോലും ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചത്. ഇത് കേസുകൾ ഒഴിവാക്കാനുള്ള തന്ത്രമാണെന്നും സഭയിൽ വിമർശനം ഉയരുന്നു.
സഭയിലെ സ്കൂളുകളിൽ സർക്കാർ ശമ്പളം നൽകുന്നതിനാൽ ഈ ബന്ധുക്കളുടെ നിയമനവും വിജിലൻസ് അന്വേഷണ പരിധിയിൽ വരേണ്ടതാണ്. ഭരണത്തിലില്ലാത്തതു കൊണ്ടാണ് സമുദായ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിതികളെയും പൂർണ്ണമായി അവഗണിച്ചത് എന്നും ഇവർ പറയുന്നു. ഏതായാലും പോപ്പിന്റെ കാരുണ്യവർഷം പരിപാടി പുതിയ ചർച്ചകൾക്കാണ് കത്തോലിക്കാ സഭയിൽ വഴിവയ്ക്കുന്നത്.
യുഡിഎഫ് സർക്കാർ വരുമ്പോൾ സഭയ്ക്ക് കോൺഗ്രസ്സിലും കേരളാ കോൺഗ്രസ്സിലും പ്രതിനിധികളെ ലഭിക്കാറുണ്ട്. എൽഡിഎഫിലും സഭാ പ്രതിനിധികൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി മാണിയെ വിട്ട്് ഇടതുപക്ഷം ചേർന്ന ജനാധിപത്യ കേരളാ കോൺഗ്രസ്സിന്റെ പ്രതിനിധികൾ ആരും ജയിക്കാതിരുന്നതോടെ ആണ്് ഇടതുപക്ഷത്ത് സഭയ്ക്ക് പ്രതിനിധികൾ ഇല്ലാതെ പോയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, കരുണയുടെ ജൂബിലി വർഷത്തിന്റെ കേരള സഭാതല സമാപനം ഇന്ന് ഒൻപതിനു തെള്ളകം പുഷ്പഗിരി ദൈവാലയത്തിൽ ആരംഭിച്ചു. രാവിലെ മധ്യസ്ഥ പ്രാർത്ഥന തുടങ്ങി. ഉച്ചയ്ക്ക് ഒന്നരയ്ക്കു തെള്ളകം ഹോളിക്രോസ് സ്കൂളിൽ നിന്നു ചൈതന്യ പാസ്റ്ററൽ സെന്ററിലേക്കു നടക്കുന്ന കാരുണ്യസന്ദേശ റാലി കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഫ്ളാഗ് ഓഫ് ചെയ്യും.
സന്നദ്ധ മേഖലയിൽ മാതൃകാപരമായ ശുശ്രൂഷകൾ ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കാരുണ്യപ്രവർത്തകരെയും ആദരിക്കും. മൂന്നിനു കാരുണ്യസംഗമ പൊതുസമ്മേളനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുക. സിറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മനുഷ്യാവകാശ പ്രവർത്തക ദയാബായി സന്ദേശം നൽകും. സിറോ മലബാർ, ലത്തീൻ, സിറോ മലങ്കര റീത്തുകളുടെ മേലധ്യക്ഷന്മാരും വിവിധ രൂപതകളിലെ ബിഷപ്പുമാരും പങ്കെടുക്കും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍