24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദഘോഷം; ടൺകണക്കിന് പ്ലാസ്റ്റിക് ഉരുക്കുന്നതോടെ വായുവിൽ കലരുന്നത് മാരകവിഷ വസ്തുക്കൾ; അനുമതി പത്രങ്ങൾ വഴിവിട്ട് നേടിയപ്പോൾ കമ്പനിക്ക് കുടപിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും; നാട്ടിൽ വിഷപ്പുക പരത്തുന്ന പ്ലാസ്റ്റിക് കമ്പനി പൂട്ടിക്കാൻ മുഖ്യമന്ത്രിക്ക് മുതൽ വിജിലൻസിന് വരെ പരാതി നൽകി കാർഷിക ഗ്രാമമായ ഓണക്കൂറിലെ നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം. പ്ലാസ്റ്റിക് ഉരുക്കുന്നതിന്റെ ദുർഗന്ധവും വായുവിൽ രാസമാലിന്യങ്ങൾ കലർന്നുണ്ടാകുന്ന രോഗങ്ങളും വേറെ. ഇത്തരത്തിൽ ഒരു പ്ലാസ്റ്റിക് കമ്പനി ഒരു പഞ്ചായത്തിനാകെ ശല്യമായി മാറിയ കഥയാണ് എറണാകുളം പഞ്ചായത്തിലെ പാമ്പാക്കുട പഞ്ചായത്തുകാർക്ക് പറയാനുള്ളത്.
ഇതോടെ ഓണക്കൂർ വില്ലേജിൽ അഞ്ചൽപ്പെട്ടി ഭാഗത്ത് പ്രവർത്തിക്കുന്ന ബ്രാംസ്കോ ഗാർമെന്റ്സ് എന്ന സ്ഥാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. കമ്പനി അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഓണക്കൂർ പരിസ്ഥിതി സംരക്ഷണ സമിതിയെന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി നാട്ടുകാർ സമരം തുടങ്ങിയതോടെ കമ്പനിക്ക് ഇത്രയും കാലം കുടപിടിച്ചുനിന്ന അധികൃതരും വിരണ്ടിരിക്കുകയാണ്.
തുണിഫാക്ടറി സ്ഥാപിക്കുന്നു എന്ന പേരിൽ 2008ൽ തുടങ്ങിയ സ്ഥാപനം നിരവധി പേർക്ക് ജോലിസാധ്യതയൊരുക്കുമെന്ന പ്രതീക്ഷയിൽ ആദ്യമൊന്നും നാട്ടുകാർ എതിർത്തിരുന്നില്ല. എ്ന്നാൽ തുടങ്ങിക്കഴിഞ്ഞാണ് ഇതൊരു പ്ലാസ്റ്റിക് കമ്പനിയാണെന്നും ചുറ്റുവട്ടത്തുള്ളവർക്കെല്ലാം ജീവിക്കാൻപോലും പ്രയാസമാകുംവിധത്തിലാണ് ദുർഗന്ധവും ശബ്ദവും ഉണ്ടാകുന്നതെന്നും നാട്ടുകാർ മനസ്സിലാക്കുന്നത്. ഇതോടെയാണ് അവർ സമരത്തിന് ഇറങ്ങുന്നതും.
ഇതോടെ കമ്പനിക്കെതിരെ അന്വേഷണം നടത്തിയപ്പോൾ വ്യാജരേഖകൾ ചമച്ചാണ് പ്രവർത്തനമെന്ന് മനസ്സിലായെന്ന് സമിതി വ്യക്തമാക്കുന്നു. ഇതോടെയാണ് ശക്തമായ പ്രക്ഷോഭം കമ്പനിക്കെതിരെ തുടങ്ങിയത്. ഒരു കമ്പനി തുടങ്ങുമ്പോൾ അനുമതി നേടിയെടുക്കേണ്ട ഇടങ്ങളിൽ നിന്നെല്ലാം അനധികൃതമായാണ് പല അനുമതികളും നേടിയതെന്നും പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഇതിന് കുടപിടിക്കുകയായിരുന്നുവെന്നും ആണ് അവരുടെ ആരോപണം.
ഇത്രയും വർഷം തങ്ങളെ വെട്ടിച്ച് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ വർഷാവർഷം കമ്പനിക്ക് പ്രവർത്തനാനുമതി പുതുക്കി നൽകുകയായിരുന്നു എന്നും ഇനി അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി ശക്തമായി നീങ്ങുകയാണ് പരിസ്ഥിതി സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വഴിവിട്ട് കമ്പനിക്ക് അനുമതി നൽകിയതിനെതിരെ വിജിലൻസിനും പരാതി നൽകിക്കഴിഞ്ഞു. വിജിലൻസ് എസ്പി തോസംൺ ജോസ് ഐപിഎസിന് നേരിട്ട് പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു റിട്ടയേഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സ്ഥാപനം ആരംഭിച്ചതെന്നും പരാതി നൽകുന്നവരെയെല്ലാം ഭീഷണിപ്പെടുത്തിയും കേസ് നൽകിയും ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിക്കുന്നു. ഇതിനെല്ലാം പഞ്ചായത്ത് സെക്രട്ടറിയും കൂട്ടു നിൽക്കുകയായിരുന്നു ഇത്രയും കാലമെന്നും അവർ പറയുന്നു.
ഇത്തരം കാര്യങ്ങളിലുൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാർക്കും കമ്പനിക്ക് പ്രവർത്തന അനുമതി നൽകുന്ന പരിസ്ഥിതി, ഫയർ ഉൾപ്പെടെയുള്ള വകുപ്പുകൾക്കും പരാതികൾ നൽകിയിട്ടുണ്ട്. നാട്ടുകാർ ശക്തമായി സമരത്തിന് ഇറങ്ങിയതോടെ ഈ മാർച്ചിൽ കമ്പനിക്ക് അനുമതി പുതുക്കി നൽകില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ തൽക്കാലം സമരം നിർത്തിവച്ചിരിക്കുകയാണ്.
ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ അവശ്യമായി ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ഫയർ ആൻഡ് സേഫ്റ്റി അനുമതിയും കമ്പനി നേടിയിട്ടില്ലെന്നാണ് പരിസ്ഥതി സമിതിയുടെ ആരോപണം. കോട്ടയം ജില്ലാ ഡിവിഷൻ ഓഫീസിൽ നിന്ന് വ്യാജമായി നിർമ്മിച്ച ഫയർ എൻഒസി നൽകിയാണ് ഇവർ പഞ്ചായത്തിന്റെ അനുമതി നേടിയെടുത്തതെന്നാണ് സമിതി ആരോപിക്കുന്നത്. ഇതിനായി വിവരാവകാശ രേഖകളും അവർ ഹാജരാക്കുന്നുണ്ട്.
അത്തരമൊരു എൻഒസി നൽകിയില്ലെന്ന് കോട്ടയത്തെയും പിറവത്തെയും ഫയർഫോഴ്സ് അധികൃതർ മറുപടി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഡി-627-08 നമ്പരായി കോട്ടയം ഫയർ ആൻഡ് റസ്ക്യൂ അസി. ഡിവിഷണൽ ഓഫീസറുടേതായി കമ്പനി പഞ്ചായത്തിൽ ഹാജരാക്കിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരിസ്ഥിതി സമിതിയുടെ വാദം. ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ഇവർ വിജിലൻസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കമ്പനിക്ക് വഴിവിട്ട് ഒത്താശചെയ്ത ഉദ്യോഗസ്ഥരെല്ലാം നെട്ടോട്ടമോടിത്തുടങ്ങി.
മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും അനുവാദം നേടിയെടുത്ത കമ്പനി അവർ അനുവദിച്ചതിലും ആറിരട്ടി മെഷീനുകളും കൂറ്റൻ ജനറേറ്ററുകളും 24 മണിക്കൂറും നിരന്തരം പ്രവർത്തിപ്പിക്കുകയാണ്. അസഹനീയമായ ശബ്ദവും മാരക രോഗസാധ്യതയുള്ള ഫില്ലർ എന്നറിയപ്പെടുന്ന ജീവന് ആപത്തുണ്ടാക്കുന്ന അനുവദിക്കപ്പെടാത്ത അസംസ്കൃത വസ്തുക്കളുമാണ് കമ്പനി ഉപയോഗിക്കുന്നതെന്നും ദിവസവും 20 മെട്രിക് ടൺ പ്ലാസ്റ്റിക് ഉരുക്കുന്നുണ്ടെന്നും സമിതി പരാതിപ്പെടുന്നു. ഇതോടെ കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർ ഈ പരിസരങ്ങളിൽ ശ്വാസകോശ രോഗികളായിക്കഴിഞ്ഞു. സമീപത്തെ വീടുകൾ വളരെ അകലെയാണെന്ന് കാണിച്ചാണ് അനുമതി നേടിയെടുത്തതെന്നും നാട്ടുകാർ പറയുന്നു.
എല്ലാ വകുപ്പിൽ നിന്നും അനുമതി കിട്ടിയെന്ന് കാണിച്ച് ഈ ഫാക്ടറിയോട് ചേർന്ന് മറ്റൊരു ഫാക്ടറികൂടി തുറക്കാനാണ് കമ്പനിയുടെ ശ്രമം സമിതിയുടെ ഇടപെടലോടെ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഇതിന് അനുവാദം കിട്ടിയെന്ന മട്ടിൽ പ്രചരണം നടന്നെങ്കിലും വിവരാവകാശപ്രകാരം പല ഓഫീസുകളിൽ നിന്നും അനുമതി നൽകിയില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ സമിതി പ്രവർത്തകർ ലഭ്യമാക്കുകയും ചെയ്തു. നല്ലൊരു കാർഷിക ഗ്രാമമായ ഓണക്കൂർ ദേശത്തെ ശുദ്ധവായുവും ജീവിതവും ഇല്ലാതാക്കുന്ന കമ്പനി അടച്ചുപൂട്ടുംവരെ ശക്തമായി സമരം തുടരുമെന്നും ഇനി പഞ്ചായത്ത് കമ്പനിക്ക് അനുമതി പുതുക്കി നൽകിയാൽ വൻ പ്രക്ഷോഭം തന്നെ തുടങ്ങുമെന്നും പ്രഖ്യാപിക്കുകയാണ് നാട്ടുകാർ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍