മഴയത്ത് സഹായം വേണ്ടവർക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി പിന്നീട് വെബ് സൈറ്റാക്കി; പ്രളയം കനത്തതോടെ സഹായം അഭ്യർത്ഥിച്ച് നിരവധി പേരെത്തിയപ്പോൾ കൂടുതൽ വിപുലപ്പെടുത്തി; ഐടി മിഷൻ വെബ് സൈറ്റ് ഏറ്റെടുത്തതോടെ ദുരന്ത ബാധിതരുടെ പ്രശ്നങ്ങൾ സർക്കാരിലേക്ക് എത്താൻ വഴിയായി; പാലക്കാട്ടെ ബി.ടെക്ക് വിദ്യാർത്ഥി ബിശ്വാസിന്റെ ബുദ്ധി സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വെബ് സൈറ്റായി മാറി
ആർ പീയൂഷ്
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള keralarescue.in എന്ന വെബ്സൈറ്റ് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. സഹായം അഭ്യർത്ഥിക്കാനും സഹായം നൽകാനുമായി ദിനംപ്രതി നിരവധി ആളുകളാണ് വെബ്സൈറ്റിനെ ആശ്രയിക്കുന്നത്. സംസ്ഥാന ഐടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റിന്റെ പിറവിക്ക് പിന്നിൽ ഒരു വിദ്യാര്‍ത്ഥിയുടെ തലച്ചോറാണ് പ്രവർത്തിച്ചത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? വിശ്വസിച്ചേ മതിയാകൂ. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംങ് കോളേജ് അവസാന വർഷ ബി.ടെക് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും കണ്ണാടി നിരഞ്ജനയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റോഫീസർ ടി.ജി. ബാബുവിന്റെയും തിരുവാലത്തൂർ വി.എച്ച്.എച്ച്.എസ്. അദ്ധ്യാപിക സുനിതയുടെയും മകനായ ബിശ്വാസാണ് ഈ വെബ്സൈറ്റിന്റെ പിറവിക്ക് പിന്നിലെ മുഖ്യ സൂത്രധാരൻ.
ഓഗസ്റ്റ് 11 നാണ് കേരളത്തിൽ മഴകനത്തതോടെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വെബ്സൈറ്റ് ചെയ്യാൻ ബിശ്വാസും ചില സുഹൃത്തുക്കളും തീരുമാനമെടുക്കുന്നത്. വാട്ട്സാപ്പ് കൂട്ടായ്മയിൽ തുടങ്ങിയ ഗ്രൂപ്പിൽ നിന്നും വെബ്സൈറ്റിലേക്ക് ചുവടുമാറ്റി. കംപ്യൂട്ടർ എൻജിനീയർമാരുടെ കൂട്ടായ്മയായ ഐത്രിബിൾഇ (ieee, Institute of Electrical and Electronics Engineers) എന്ന കമ്മ്യൂണിറ്റിയിലൂടെയാണ് ആശയത്തിന് തുടക്കം. കൂട്ടായ്മയിലെ പത്തുപേരുടെ സഹകരണത്തോടെ ബിശ്വാസ് വെബ്സൈറ്റ് രൂപകല്പനചെയ്ത് പ്രവർത്തനം ആരംഭിച്ചു.
രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന തമ്മിൽ കണ്ടിട്ടില്ലാത്ത ആളുകളാണ് കമ്യൂണിറ്റിയിലുണ്ടായിരുന്നത്. ഷമീൽ, വിഘ്നേഷ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ സൈറ്റ് ഡിസൈൻചെയ്തു. സാമൂഹികമാധ്യമങ്ങളിലേക്ക് ലിങ്ക് ഷെയർ ചെയ്തതോടെ 10,000 വൊളന്റിയർമാർ രജിസ്റ്റർചെയ്തു. ജാങ്കോ (Django) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ദുരിതാശ്വാസ പ്രവർത്തനത്തിന് പോകാൻ തയ്യാറുള്ള വൊളന്റിയർമാർ, മരുന്നെത്തിക്കാൻ തയ്യാറുള്ളവർ എന്നിവരെ കണ്ടെത്തൽ മാത്രമാണ് ആദ്യം ലക്ഷ്യമിട്ടത്. ആസമയത്ത് മഴക്കെടുതി അത്ര രൂക്ഷമായിരുന്നില്ല. പിന്നീടാണ് വലിയ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇതോടെ കൂടുതൽ സഹായം അഭ്യർത്ഥിച്ച് ആലുകൾ സൈറ്റിലേക്ക് എത്തി തുടങ്ങി.
ഇതോടെ ഇവർ സ്ലാക്ക് (slack) എന്ന സോഷ്യൽ പ്ലാറ്റ് ഫോമിൽ ഗ്രൂപ്പ് ഉണ്ടാക്കി ഡിസ്ക്കഷൻ ആരംഭിച്ചു. ഈ ഗ്രൂപ്പിൽ ഐടി മിഷൻ ഉദ്യോഗസ്ഥരും മറ്റും ഉണ്ടായിരുന്നു. ചർച്ചകളുടെ അവസാനം ആഹാര സാധനങ്ങൾ ക്യാമ്പുകൾ മറ്റു സഹായങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി. ഇതോടെ സൈറ്റ് ഓപ്പറേറ്റ് ചെയ്യാൻ ചെലവ് കൂടി. സോ,്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് പോസ്റ്റിട്ടു. സ്ലാക്ക് എന്ന സൈറ്റിൽ രൂപീകരിച്ച ഗ്രൂപ്പിൽ സന്ദേശങ്ങൾ അയക്കാൻ ലിമിറ്റ് ഉണ്ട്. അത് കടന്നാൽ പണം നൽകിയാൽ മാത്രമേ ഗ്രൂപ്പ് ചാറ്റ് ചെയ്യാൻ കഴിയൂ. ഗ്രൂപ്പിൽ അമേരിക്ക, യു.കെ അത് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും മറ്റുമുള്ളവർ ഉള്ളതിനാൽ ഇത് ഏറെ പ്രതിസന്ധി ഉണ്ടാക്കി. സോഷ്യൽ മീഡിയയിൽ ബിശ്വാസിന്റെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് കണ്ട സ്ലാക്ക് സിഇഒ, ബിശ്വാസിനെ ബന്ധപ്പെടുകയും ഇവരുടെ ഗ്രൂപ്പ് പൂർണ്ണമായും സൗജന്യമാക്കി മാറ്റുകയും ചെയ്തു.
ഇതോടെ പ്രവർത്തനം വേഗത്തിലായി. സൈറ്റിൽ കൂടുതൽ അപ്ഡേഷനായി നിരവധിപേർ ഒത്തു ചേർന്നു. ഹോസ്റ്റിങ് പൂർണ്ണമായും അമേരിക്കയിലുള്ള എൻജിഓ സിന്റെ സഹായത്തോടെ സൗജന്യമായി ചെയ്തു. കമ്മ്യൂണിറ്റി വളരെ വേഗം വികസിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റിയായി തീർന്നു. സഹായം അഭ്യർത്ഥിച്ചും സഹായം നൽകിയും ആളുകൾ കൂടുതൽ ബന്ധപ്പെടാൻ തുടങ്ങി. സംസ്ഥാന ഐ.ടി. മിഷനും സംസ്ഥാന ഇ-ഗവേർണസ് മിഷനും ചേർന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ വെബ്സൈറ്റായി ഇതിനെ ഏറ്റെടുക്കുന്നത് ഈഘട്ടത്തിലാണ്. ഇതോടെ, സൈറ്റിലേക്ക് കൂടുതൽപേരെത്തി. ഇപ്പോൾ 51,000 വൊളന്റിയർമാർ സൈറ്റിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. വെബ്സൈറ്റിന്റെ പ്രവർത്തനം സർക്കാരിന്റെ കീഴിലാണെങ്കിലും പ്രവർത്തനം ബിശ്വാസിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ ടീം തന്നെയാണ്.
സഹായമഭ്യർഥിക്കാൻ, ഓരോ ജില്ലകളിലെയും ആവശ്യങ്ങളറിയാൻ, മരുന്നും ഭക്ഷണവും എത്തിക്കാൻ, വൊളന്റിയർ ആകാൻ, വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ, ജില്ല തിരിച്ച് ഇതുവരെ വന്ന അഭ്യർത്ഥനകൾ, രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രചാരം നൽകൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകൽ തുടങ്ങിയ വിവരങ്ങൾ കേരള റെസ്ക്യു ഡോട്ട്. ഇന്നിലൂടെ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ലോകത്തിലെ എല്ലാ എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെയും കൂട്ടായ്മയാണ് ഐ.ഇ.ഇ.ഇ (Institute of Electrical and Electronics Engineers). ലോകത്തിലെ തന്നെ ഏറ്റവും വലിയ സെക്ഷൻ കേരളാ സെക്ഷൻ തന്നെയാണ്. എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് വേണ്ട സഹായം ചെയ്യുക, ടെക്നിക്കൽ സഹായം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ഏറെയും. കെ.എസ്.ഇ.ബി ബില്ലിങ് സാധാരണക്കാർക്ക് ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനവും, അക്ഷയ കേന്ദ്രം വഴി സാധ്യമായിരുന്ന ഓൺ ലൈൻ ഇടപാടുകൾ മറ്റുള്ളവർക്കും എളുപ്പം ചെയ്യാനും അങ്ങനെയുള്ള വിവിധ കാര്യങ്ങൾ ഇവർ ചെയ്തിട്ടുണ്ട്. ഐ.ഇ.ഇ യുടെ കേരളാ ടെക്നിക്കൽ ടീമിന്റെ തലവനാണ് ബിശ്വാസ് എന്ന ഈ എഞ്ചിനീയറിങ് വിദ്യാർത്ഥി.
Stories you may Like
- ശബരിമലയിൽ സംഭവിക്കുന്നത് എന്ത്? 'തടയൽ' വൻ ക്യൂവായി മാറുമ്പോൾ
- യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്
- 'കേരള ക്രൈം ഫയൽസ്' വിജയിച്ചതോടെ കേരളത്തിലും വെബ്സീരീസ് തരംഗം
- കെ.എസ്.ആർ.ടി.സിയുടെ പേരിൽ വ്യാജ ഓൺലൈൻ ബുക്കിങ് വെബ്സൈറ്റുകൾ വ്യാപകം
- ടെക്നോപാർക്കിന്റെ നവീകരിച്ച വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍