Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണം മുന്നിൽ കണ്ട് നാല് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്നവർ പോലും രക്ഷാ ഹെലികോപ്ടറുകളിൽ കയറുന്നില്ല; 70 പേരെ ഉൾക്കൊള്ളാവുന്ന ഹെലികോപ്ടറിൽ കയറിയത് മൂന്ന് പേർ മാത്രം; വെള്ളം കുറഞ്ഞപ്പോൾ കാഴ്‌ച്ച കാണാൻ ആളുകൾ തടിച്ചു കൂടിയയത് രക്ഷാദൗത്യത്തിനും തടസമാകുന്നു; രക്ഷാപ്രവർത്തനത്തിന് ബോട്ടു വിട്ടുനൽകാൻ മടിച്ച് ബോട്ടുടമകളും: ദുരിത മുഖത്ത് മലയാളികളുടെ ചില മോശം പ്രവണതകൾ ഇങ്ങനെ

മരണം മുന്നിൽ കണ്ട് നാല് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്നവർ പോലും രക്ഷാ ഹെലികോപ്ടറുകളിൽ കയറുന്നില്ല; 70 പേരെ ഉൾക്കൊള്ളാവുന്ന ഹെലികോപ്ടറിൽ കയറിയത് മൂന്ന് പേർ മാത്രം; വെള്ളം കുറഞ്ഞപ്പോൾ കാഴ്‌ച്ച കാണാൻ ആളുകൾ തടിച്ചു കൂടിയയത് രക്ഷാദൗത്യത്തിനും തടസമാകുന്നു; രക്ഷാപ്രവർത്തനത്തിന് ബോട്ടു വിട്ടുനൽകാൻ മടിച്ച് ബോട്ടുടമകളും: ദുരിത മുഖത്ത് മലയാളികളുടെ ചില മോശം പ്രവണതകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: മഴക്കെടുതിയെ തുടർന്ന് ചെങ്ങന്നൂർ അതീവ ഗുരുതരമായ അവസ്ഥയിലാണ്. വലിയ ആശങ്കയാണ് ഈ പ്രദേശത്തെ ചൊല്ലിയുള്ളത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും അടക്കം ഇവിടെ രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ട്. സൈന്യവും രക്ഷപെടുത്താൻ വേണ്ടി രംഗത്തുണ്ടെങ്കിലും സൈന്യത്തിന് വേണ്ട വിധത്തിൽ ഇടപെടൽ നടത്താൻ സാധിക്കുന്നില്ലെന്ന പരാതിയും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതേസമയം ദുരിതമുഖത്ത് മലയാളികളുടെ പെരുമാറ്റം സൈന്യത്തെ തീർത്തും നിരാശപ്പെടുത്തുന്നുവെന്ന വാർത്തകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.

നാലുദിവസമായി വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർപോലും രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളിൽ കയറാൻ കൂട്ടാക്കുന്നില്ലെന്ന് റിപ്പോർട്ട്. രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വായുസേനാ ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഭയം നിമിത്തമാണ് പലരും ഹെലികോപ്റ്ററുകളിൽ കയറാൻ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉൾക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങൾക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേർ മാത്രമാണ് ഹെലികോപ്റ്ററിൽ കയറാൻ തയ്യാറായത്.

കയറാൻ തയ്യാറാവുന്നവരെ പിന്തിരിപ്പിക്കുന്നവരും ഇതിൽ ഉൾപ്പെടുമെന്നാണ് ജനങ്ങൾ പറയുന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നെത്തി പ്രതികൂല കാലവസ്ഥയിലും ചെങ്ങന്നൂർ പത്തനംതിട്ട മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്ന തങ്ങളുടെ പ്രയത്‌നത്തെ ദയവായി മാനിക്കണമെന്ന് ഈ ഉദ്യോഗസ്ഥൻ പറയുന്നു. അതിനിടെ മനുഷ്യ പ്രയത്‌നത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വലിയ നഷ്ടമാണ് ഇത് മൂലം ഉണ്ടാവുന്നത്. ചെങ്ങന്നൂർ എംഎൽഎ ആളുകളെ രക്ഷിക്കണമെന്ന് മാധ്യമങ്ങളിലൂടെ വിലപിക്കുന്നു, പ്രതിപക്ഷ നേതാവും ഇത് തന്നെ ചെയ്യുന്നു. എന്നിട്ടും ദുരിത മേഖലയിൽ എത്തുമ്പോൾ ചിത്രം മാറുകയാണ്. ആളുകൾ സഹകരിക്കാതെ എങ്ങനെ രക്ഷാപ്രവർത്തനവുമായി മുന്നോട്ടു പോകുമെന്നാണ് പൊതുവേ ഉയരുന്ന ചോദ്യം.

ദുരിതബാധിത മേഖലകളിൽ ഉള്ളവർ ഇവർ പറയുന്നതെങ്കിലും കേൾക്കണം ഉദ്യോഗസ്ഥൻ അയച്ച സന്ദേശത്തിൽ പറയുന്നു. ഭക്ഷണസാധനങ്ങളും അവശ്യ വസ്തുക്കളും നൽകിയാൽ മതിയെന്നാണ് ഇവർ പറയുന്നതെന്നം ഉദ്യോഗസ്ഥൻ വിശദമാക്കുന്നു. എന്നിട്ടും വേണ്ടി വിധത്തിൽ സേന ഇടപെടൽ നടത്താത്തത് സൈന്യത്തിന്റെ പ്രതീക്ഷകളെ അട്ടിമറിക്കുന്നതാണ്. അതേസമയം രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്ന ചില പ്രവണതകളും നിലവിലുണ്ട്. വെള്ളം കുറച്ച് കുറഞ്ഞതോടെ രക്ഷാപ്രവർത്തനം കാണാനും മറ്റുമായി ആളുകൾ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇത് ഗാതാഗത തടസ്സത്തിനും കാരണമാകുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി എത്തുന്നവരാണ് ആൾക്കൂട്ടത്തിന്റെ അനാവശ്യ ജിജ്ഞാസയിൽ കഷ്ടപ്പെടുന്നത്.

അതിനിടെ രക്ഷാപ്രവർത്തനത്തിന് തടസമായി നിൽക്കുന്ന മറ്റൊരു കാര്യം ബോട്ടിന്റെ ലഭ്യതകുറവാണ്. രക്ഷാപ്രവർത്തനത്തിനായി ബോട്ടു വിട്ടുനൽകാൻ പലരും വൈമുഖ്യം കാണിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ വേമ്പനാട്ട് കായലിൽ ഓടിക്കുന്ന എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരന് നിർദ്ദേശം നൽകേണ്ട അവസ്ഥവന്നു. ചില ബോട്ടുകൾ നേരത്തെതന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നെങ്കിലും പലരും ബോട്ടുകൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഇതെതുടർന്നാണ് ബോട്ടുകൾ പിടിച്ചെടുക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഇതുവരെ 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു.

ബോട്ടു നൽകാതിരുന്ന ഉടമകളെ മന്ത്രിയുടെ നിർദ്ദേശം പ്രകാരം അടിയന്തരമായി അറസ്റ്റ് ചെയ്യുന്നുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ബോട്ട് വിട്ടുനൽകാൻ തയ്യാറാകാത്തവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകൾ നൽകാത്തവരുടെ ലൈസൻസ് റദ്ദാക്കും. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തര നടപടി.

അതിനിടെ പ്രളയക്കെടുതി നേരിടുന്നതിനു കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകൾ ഹെലികോപ്റ്ററിൽ കണ്ടശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും വെള്ളപ്പൊക്കത്തിൽ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങൾ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. നിലവിൽ നൽകിയ റിപ്പോർട്ടിനു പുറമേ വിശദമായ റിപ്പോർട്ട് ഉടൻ നൽകും. അതീവ ഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറയ്ക്കാൻ സർക്കാരിനായി. കുറ്റപ്പെടുത്തലല്ല, കൂടുതൽ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP