മാർക്കു തിരുത്തി വ്യാജരേഖയുണ്ടാക്കി സർവകലാശാലയുടെ തലപ്പത്തു വന്നു; വിദ്യാർത്ഥി വിരുദ്ധ നിലപാടുള്ള പോണ്ടിച്ചേരി സർവകലാശാല വിസിക്കെതിരെ അതിജീവനത്തിന്റെ സമരം
പുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാലയുടെ വിസിയായി തുടരാനുള്ള യോഗ്യതയില്ലെന്ന് തെളിഞ്ഞ ചന്ദ്ര കൃഷ്ണമൂർത്തി രാജിവെക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിത കാല സമരം രണ്ടുദിവസം പിന്നിട്ടു. വിദ്യാർത്ഥികളുടെ സമരത്തിന് പിൻതുണയുമായി സർവകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും രംഗത്തുണ്ട്.
കഴിഞ്ഞ ഒരു വർഷമായി അദ്ധ്യാപകർ വിസിയെ മാറ്റണമെന്ന ആവശ്യമുയർത്തി സമരം നടത്തുന്നുണ്ട്. പോണ്ടിച്ചേരി സർവകലാശാല അദ്ധ്യാപക സംഘടന ഈ ആവശ്യത്തിനായി കോടതിയെയും സമീപിച്ചീട്ടുണ്ട്. ഇത്തരത്തിൽ സർവകലാശാലയിൽ വിസി നിയമിച്ചവരൊഴിച്ച് ബാക്കിയെല്ലാവരും ഇവർക്കെതിരെ അണിനിരക്കുന്ന സാഹചര്യമാണ് ഉള്ളത്.
വിസിക്കെതിരെ അതിശക്തമായ വികാരം നിലനിൽക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ മാത്രം സ്വീകരിച്ചാണ് വിസി മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ ഞങ്ങൾക്ക് സമരമല്ലാതെ മറ്റു മാർഗമില്ല എന്നു പ്രഖ്യാപിച്ചാണ് വിദ്യാർത്ഥികൾ ക്ലാസ് മുടക്കി അനിശ്ചിത കാല സമരം പ്രഖ്യാപിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
2013ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മികച്ച സർവകലാശലകളുടെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനമുണ്ടായിരുന്ന സർവകലാശാല കേവലം രണ്ടു വർഷം കൊണ്ട് 69ാം സ്ഥാനത്തേയ്ക്കു കൂപ്പ് കുത്തി. വിദ്യാർത്ഥികൾക്ക് താമസിക്കാൻ ആവശ്യത്തിനുള്ള ഹോസ്റ്റൽ സൗകര്യം ഒരുക്കാൻ പോലും തയ്യാറാവാതെ, വേണമെങ്കിൽ പഠിച്ചാൽ മതിയെന്ന പറയുന്ന രീതിയാണ് ഇപ്പോൾ ഇവിടെയുള്ളത്.
പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുകയാണ് ചന്ദ്ര കൃഷ്ണമൂർത്തി വിസിയായി ചുമത ഏറ്റെടുത്ത് ആദ്യം ചെയ്തത്. പോണ്ടിച്ചേരി സർവകലാശാല പോലെ ഒരു കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രീയവും അഭിപ്രായസ്വാതന്ത്ര്യവും വിലക്കി വിദ്യാർത്ഥികളെ കൂച്ച് വിലങ്ങിടാമെന്ന ധാരണ തെറ്റാണെന്നു വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റൽ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ഈ സർവകലാശാലയുടെ മാത്രം സവിശേഷതയായ മുഴുവൻ സമയ പരിധിയില്ലാതെയുള്ള വൈഫൈ സൗകര്യവും ക്യാമ്പസിൽ സഞ്ചരിക്കാനുള്ള ബാറ്ററി കാർ സംവിധാനവും നിർത്തലാക്കി.
മുൻ വിസി താരീക്ക് നിർമ്മിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന ലെബ്രറി സമുച്ചയം നിർമ്മാണം പൂർത്തിയാക്കിയിട്ടും വിദ്യാർത്ഥികൾക്ക് തുറന്ന് നൽകിയിട്ടില്ല. പുതിയതായി നിർമ്മിച്ച മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് മീഡിയ വിഭാഗം ഇതു വരെ ഔദ്യോഗികമായി തുറന്ന് നൽകിയിട്ടില്ല. ഇവിടെ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസിൽ ഇരിക്കാൻ കസേരകളില്ല. കഴിഞ്ഞ മൂന്നു വർഷമായി ഇവിടെ ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കോടികളുടെ ഫണ്ട് വർഷാവർഷം സർക്കാറിൽ നിന്നു ലഭിക്കുന്നത് പോലും ചെലവാക്കാൻ വിസി തയാറാക്കുന്നില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്.
ഓരോ വിദ്യാർത്ഥിയിൽ നിന്നും വർഷാവർഷം 6,000 രൂപ സർവകലാശാലയുടെ വികസനത്തിനായെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷത്തിൽ ഫണ്ട് കുറവാണെന്ന് പറഞ്ഞ് ലൈബ്രറിയിലേയ്ക്കു പുസ്തക വാങ്ങാൻ പോലും തയാറാവാത്ത വിസി സർക്കാറിന്റെ ഫണ്ട് ചിലവഴിക്കേണ്ട സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സ്വന്തം ബംഗ്ലാവ് മോദി പിടിപ്പിക്കാൻ 50 ലക്ഷമാണ് ചിലവഴിച്ചത്. അതിൽ തന്നെ 11 ലക്ഷം രൂപം ടോയിലറ്റ് നവീകരിക്കാനാണ് ചിലവഴിച്ചത്. നിലവിൽ രണ്ട് കാറുള്ള വിസി മൂന്നാമതൊരെണ്ണം കൂടി വാങ്ങി. ഇത്തരത്തിൽ അധികാരത്തിന്റെ ധാർഷ്ട്യം കൊണ്ട് വിസി വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ വെല്ലുവിളിക്കുകയാണെന്നും ആരോപണമുണ്ട്.
രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ മാത്രം സർവകലാശാലയുടെ തലപ്പത്ത് എത്തിയ ചന്ദ്ര കൃഷ്ണമൂർത്തി നൽകിയ തന്റെ ബയോഡാറ്റ വരെ തെറ്റാണെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണത്തിൽ തുടങ്ങി വിദ്യാഭ്യാസ കാലഘട്ടത്തിൽ നേടിയ മാർക്ക് വരെ തിരുത്തിയ രേഖ നൽകിയാണ് സർവകലാശാലയുടെ തലപ്പത്തു വന്നത്. ഡി ലിറ്റ് ബിരുദം നേടിയത് ശ്രീലങ്കയിലെ സർവകലാശാലയിൽ നിന്നാണെന്ന് ഇവർ അവകാശപെടുത്. ഇത് വ്യാജ സർവകലാശാലയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിയമത്തിൽ ഇന്ത്യയിലെ പ്രമുഖ സർവകലാശകളിലും കോളേജുകളിലെ ജേണലുകളിൽ 25ഓളം പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് വിസി അവകാശപെടുമ്പോഴും ഇതു വരെ അങ്ങനെയുണ്ടായിട്ടില്ല.
തന്നെക്കാളും യോഗ്യതയുള്ളവരെ രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ പിന്തള്ളിയാണ് ചന്ദ്ര കൃഷ്ണമൂർത്തി ഇന്ത്യയിലെ തന്നെ മികച്ച സർവകലാശായിലെ വിസിയായത്. ഇത്തരത്തിൽ സർവകലാശയിൽ തന്റെ ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ടു പോകുകയും വിദ്യാർത്ഥികളുടെ ജീവിതം ദുഃസഹമാക്കുകയും ചെയ്യുന്ന വിസിയെ
പുറത്താക്കുകയല്ലാതെ ഞങ്ങൾക്ക് മുൻപിൽ വേറെ വഴിയില്ലെന്നാണു വിദ്യാർത്ഥികൾ പറയുന്നത്. പോണ്ടിച്ചേരി സർവകലാശാലയെ വിസിയിൽ നിന്ന് സംരക്ഷിച്ച് സർവകലാശാലയുടെ അക്കാഡമിക് മെറിറ്റും പഠന അന്തരീക്ഷവും നിലനിർത്താൻ ശക്തമായ സമരമുറകൾ സ്വീകരിക്കും. ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കും വരെ ഞങ്ങൾ അതിജീവനത്തിന്റെ സമരം തുടരുക തന്നെ ചെയ്യുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍