പത്താം ക്ലാസുകാരൻ വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് കാണിച്ച് പ്രിൻസിപ്പലായി വിലസിയ അർച്ചന എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ ദുരിതത്തിൽ; രണ്ട് വർഷമായി പ്രിൻസിപ്പളില്ല, ക്ലാസെടുക്കാൻ അദ്ധ്യാപകരും; അടിസ്ഥാന സൗകര്യങ്ങളും പരിമിതം; നിരവധി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ
അരുൺ ജയകുമാർ
ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ പ്രിൻസിപ്പൽ അറസ്റ്റിലായ നൂറനാട് അർച്ചന സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ. വ്യാജ ഡോക്ടറേറ്റിന്റെ പേരിൽ 2014 ഒക്ടോബറിലാണ് എറണാകുളം സ്വദേശിയായ സതീഷ് എന്നയാൾ പൊലീസ് പിടിയിലായത്. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാൾ പിഎച്ചഡിയുണ്ടെന്ന വ്യാജരേഖ കാണിച്ച് ജോലിക്ക് കയറിയെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കൊളംബോ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടിയിട്ടുണ്ടെന്ന് വ്യാജരേഖ കാണിച്ചാണ് ഇയാൾ കോളേജിന്റെ പ്രിൻസിപ്പലായത്. എന്നാൽ ഇയാളുടെ അറസ്റ്റ് കഴിഞ്ഞതോടെ ഇവിടെ പഠിക്കുന്ന കുട്ടികളുടെ കഷ്ടകാലവും തുടങ്ങി. ഇപ്പോൾ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ അംഗീകാരം നഷ്ടപ്പെട്ട കോളേജിൽ ഒന്നാം വർഷവും രണ്ടാവർഷത്തേയും അഡ്മിഷൻ ഉപേക്ഷിക്കുകയും ചെയ്തു. മൂന്നാം വർഷ, നാലാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ ഇവിടെ ക്ലാസ് നടക്കുന്നത്.
എന്നാൽ, കടുത്ത അസൗകര്യങ്ങളാണ് ഇപ്പോൾ ഇവിടുത്തെ വിദ്യാർത്ഥികൾ നേരിടുന്നത്. ഒരു എഞ്ചിനീയറിങ്ങ് കോളേജിന് വേണ്ട യാതൊരു സൗകര്യങ്ങളുമില്ലാത്തതിനാലാണ് കേരളാ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരം നഷ്ടപ്പെട്ടത്. ക്ലാസുകൾ ഇവിടെ കൃത്യമായി നടക്കാറില്ലെന്നും വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് വർഷമായി ഒരു പ്രിൻസിപ്പൽ പോലുമില്ലാതെയാണ് കോളേജ് മുന്നോട്ട് പോകുന്നത്.
മാനേജ്മെന്റിന്റെ അനാസ്ഥയെ ചോദ്യം ചെയ്തു നടത്തിയ സമരങ്ങളെ തുടർന്ന് ഒരുപാടു അധ്യയന ദിനങ്ങൾ കോളജ് അടങ്ങു കിടക്കുകയും എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഉത്തരവാദിത്ത ബോധത്തോടുകൂടിയ സമീപനം ഉണ്ടാവാതിരിക്കുക്കയും ചെയ്തതോടു കൂടി ഒരുപറ്റം അദ്ധ്യാപകർ സ്ഥാപനത്തോട് വിടപറയുകയും ചെയ്തുവെന്നും വിദ്യാർത്ഥികൾ പറയുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങൾ കോളേജിന്റെ സൽപ്പേരിനെ ബാധിക്കുകയും പുതിയ അഡ്മിഷൻ ഒന്നും നടക്കാതാവുകയും ചെയ്തതോടു കൂടി ശമ്പളം കിട്ടാതെ അദ്ധ്യാപകരും മറ്റു സ്റ്റാഫുകളും കൂട്ടത്തോടെ പിരിഞ്ഞുപോവുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.
പിരിഞ്ഞ് പോയ ജീവനക്കാർക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കുന്നതിനോ വേണ്ട സൗകര്യങ്ങളോരുക്കുന്നതിനോ വേണ്ടി അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ ഇടപെടലുമുണ്ടാകാറില്ലെന്നാണ് വിദ്യാർത്ഥികൽ അഭിപ്രായപ്പെടുന്നത്. സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ അഞ്ചും മെക്കാനിക്കൽ വിഭാഗത്തിൽ ആകെ രണ്ട് ജീവനക്കാരുമാണ് കോളേജിലുള്ളത്. സിവിൽ വിഭാഗത്തിൽ ഒരു ലാബ് അസിസ്റ്റന്റ് പോലും കോളേജിലില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. പരിചയസമ്പത്തില്ലാത്ത അദ്ധ്യാപകരെയാണ് ഇപ്പോൾ കൂടുതലായും കോളേജിൽ നിയമിക്കുന്നത്. ഇവർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതിയല്ലോ എന്നതാണ് അധികൃതരെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. പതിനായരം രൂപ മുതലുള്ള തുച്ഛമായ വരുമാനമാണ് ഇവർക്ക് നൽകുന്നത്. അതും മൂന്നും നാലും മാസം കൂടുമ്പോഴാണ് ഒന്നോ രണ്ടോ മാസത്തെ ശമ്പളം നൽകിയിരുന്നതും.
കഴിഞ്ഞ അധ്യയന വർഷം ഒരു കുട്ടിപോലും മിക്ക വിഭാഗത്തിലും വിജയിക്കാത്ത സാഹചര്യവും കോളേജിലുണ്ടായതായും വിദ്യാർത്ഥികൾ പറയുന്നു. കോളേജിലെ സൗകര്യങ്ങളുടെ കുറവും ഒരു പ്രിൻസിപ്പൽ പോലുമില്ലാത്ത അവസ്ഥയ്ക്കെതിരെ വിദ്യാർത്ഥികൾ ഫീസ് ഉൾപ്പടെ അടയ്ക്കാതിരുന്ന് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അതിനും ഗുണമുണ്ടായില്ല. ചെയർമാനുൾപ്പടെയുള്ളവർ പങ്കെടുത്ത് പിടിഎ മീറ്റിംങ്ങ് കൂടുകയും പുതിയ ഒരു പ്രിൻസിപ്പൽ ഉടൻ വരുമെന്ന് വാക്കു നൽകുകയും ചെയ്തു. എന്നാൽ പ്രിൻസിപ്പൽ നിയമനം വാക്കിലൊതുങ്ങിയപ്പോൾ വിദ്യാർത്ഥികൾ നടത്തിയ അന്വേഷണത്തിൽ മാനേജ്മെന്റ് പറഞ്ഞയാൾ നാഗർകോവിലിലെ ഒരു കോളേജിൽ അസിസ്റ്റന്റ് പ്രിൻസിപ്പലായി ജോലി ചെയ്ത് വരികയാണെന്നാണ്.
വലിയ തുക ലോൺ എടുത്ത് എഞ്ചിനീയറിങ്ങ് പഠനത്തിനിറങ്ങിയ പാവപെട്ട വിദ്യാർത്ഥികളും ഇപ്പോൾ ആശങ്കയിലാണ്. ഏതെങ്കിലും ഒരു വിഷയത്തിന്റെ ട്യൂഷന് പോലും വലിയ തുകയാണ് ട്യൂഷൺ ഫീസായി പ്രൈവറ്റ് സ്ഥാപനങ്ങൾ വാങ്ങുന്നത്. അതും നല്ല ട്യൂഷൺ കിട്ടണം എന്നുണ്ടെങ്കിൽ എറണാകുളത്തോ തിരുവനന്തപുരത്തോ പോകേണ്ട സ്ഥിതിയാണ്. ഭൂരിഭാഗം കുട്ടികൾക്കും ഒന്നും രണ്ടും സെമെസ്റ്ററിലെ പകുതിയോളം വിഷയങ്ങൾ കിട്ടാത്തവരാണ്. അതിന്റെയൊപ്പമാണ് കോളേജിലെ മാനേജ്മെന്റിന്റെ അനാസ്ഥ മൂലമുണ്ടായ ഈ പ്രശ്നങ്ങളും.
നേരത്തെ മാനേജ്മെന്റ് പ്രശ്നങ്ങൾ കാരണം പല വിദ്യാർത്ഥികളും ജില്ലയിലെ മറ്റ് എഞ്ചിനീയറിങ്ങ് കോളേജുകളിൽ പ്രവേശനം നേടാൻ ശ്രമിച്ചുവെങ്കിലും മിക്ക വിഷയങ്ങളിലും പരാജയപ്പെടുന്ന കുട്ടികളെ തങ്ങളുടെ കോളേജിലേക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനമാണ് മറ്റ് കോളേജുകൾ സ്വീകരിച്ചത്. ഇത് ഒരു കോളേജിൽ പഠിക്കുന്ന വളരെ കുറച്ചു വിദ്യാർത്ഥികളുടെ പ്രശ്നമാണെന്ന് കരുതി അവഗണിച്ചു കളയാതെ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍