പിണറായിയെ നേരിടാൻ കണ്ണൂരിലെ കരുത്തൻ തന്നെ വേണം; മുല്ലപ്പള്ളിയും കെ വി തോമസും ഇടിച്ചു നിൽക്കുമ്പോൾ തന്നെ കെപിസിസി അധ്യക്ഷ പദവിയിൽ കണ്ണുനട്ട് സോഷ്യൽ മീഡിയയിലും നേരിട്ടും പ്രചരണം നടത്തി കെ സുധാകരൻ; പടയൊരുക്കം സമാപന സമ്മേളന വേദിക്ക് സമീപത്തെ പടുകൂറ്റൻ ഫ്ലക്സ് രാഹുൽ ഗാന്ധി കാണുമോ? സംഘടനയെ ചലിപ്പിക്കാൻ ശേഷിയുള്ള നേതാവ് സുധാകരനെന്ന് വാദിച്ച് ഐ ഗ്രൂപ്പിലെ ഒരു കൂട്ടർ
അരുൺ ജയകുമാർ
തിരുവനന്തപുരം: വി എം സുധീരൻ കെപിസിസി അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ട് ഒൻപത് മാസം കഴിഞ്ഞിട്ടും സ്ഥിരമായി ഒരു അദ്ധ്യക്ഷനെ കണ്ടെത്താനാകാതെ വലയുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം. ഒന്നിന് പിന്നാലെ ഒന്നായി വിവാദങ്ങൾ ഇടത് സർക്കാരിനെ വലച്ചിട്ടും കൃത്യമായി അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. കൃത്യമായ ഒരു നേതൃത്വമില്ലാത്തത് ഈ തിരിച്ചടിക്ക് വലിയ ഒരു കാരണമായി മാറിയെന്നതും വസ്തുതയാണ്. സംഘടനാ തെരഞ്ഞെടുപ്പിന്റെ കാലമായതിനാൽ തന്നെ പല പേരുകളും സജീവമായി കേൾക്കുന്നുണ്ടെങ്കിലും കേരളത്തിൽ പിണറായി വിജയനും സിപിഎമ്മിനും പറ്റിയ ഒരു എതിരാളിയായ കെ സുധാകരൻ കെപിസിസി പ്രസിഡന്റാകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്ന രീതിയിലുള്ള നിരവധി ഫ്ളക്സുകളാണ് ഇപ്പോൾ ഉയരുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങളില്ലാതിരുന്നതാണ് വി എം സുധീരന് തിരിച്ചടിയായതെങ്കിൽ കൃത്യമായ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിന്റെ അനുഗ്രഹാശിർവാദങ്ങളോടെ തന്നെയാണ് കെപിസിസി അദ്ധ്യക്ഷനാകാൻ കെ സുധാകരൻ ശ്രമിക്കുന്നത്. സോളാർ റിപ്പോർട് പുറത്ത് വന്നതോടെ തന്നെ എ ഗ്രൂപ്പിന് വലിയ തിരിച്ചിയായ സാഹചര്യത്തിൽ ഐ ഗ്രൂപ്പിന് സാധ്യതയേറും എന്നതും സുധാകരന് അനുകൂല ഘടകമാണ്.സിപിഎമ്മിന്റെ പുന്നാപുരം കോട്ടയായ കണ്ണൂരിൽ അവരെ വിറപ്പിച്ച പുരുഷ കേസരി എന്ന ഖ്യാതിയും സുധാകരന് അനുകൂല ഘടകമാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ കോൺഗ്രസിന് വ്യക്തമായ സ്വാധീനം ഇപ്പോൾ ഇല്ല. വലി വിവാദങ്ങളുണ്ടായിട്ടും സംസ്ഥാനത്ത് നടക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടിയാണ് ഫലം. പല സ്ഥലങ്ങളിലും യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പോലും എൽഡിഎഫ് പിടിച്ചടക്കുന്ന സ്ഥിതിയുണ്ട്. ഇത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ രീതചിയിലുള്ള മനം മടുപ്പിക്കലുണ്ടാക്കുകയും പലരും സ,ംഘടനാ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോകുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാാണ് പാർട്ടി കോട്ടകളിൽ സിപിഎമ്മിന് വെല്ലുവിളിയുയർത്തിയ സുധാകരൻ അദ്ധ്യക്ഷ സ്ഥാനത്ത് എത്താൻ ശ്രമിക്കുന്നത്.
പ്രവർത്തകർക്കിടയിൽ ആവേശമുണ്ടാക്കുന്ന വാക്ചാതുരിയും സംഘടനാ മികവും സുധാകരനുണ്ട് എന്നതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും സംശയമില്ല. കേരളത്തിൽ പിണറായി വിജയനെ നേരിടാനുള്ള കരുത്ത് കോൺഗ്രസ് നേതാക്കളിൽ ഇന്ന് സുധാകരന് മാത്രമെയുള്ളുവെന്നും പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിക്ക് കെ സുധാകരനോട് താൽപര്യമില്ലെന്നത് മാത്രമാണ് സുധാകരൻ നേരുടുന്ന വെല്ലുവിളി.
പാർട്ടിയെ അടിതട്ടുമുതൽ ശക്തിപെടുത്താനും പ്രവർത്തകർക്ക് പുതചുജീവൻ പകരാനും സുധാകരന് കഴിയും എന്ന് തന്നെയാണ് ഐ ഗ്രൂപ്പ് വിശ്വസിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കൊപ്പം പടയൊരുക്കത്തിൽ പൂർണ സമയം പങ്കെടുത്ത നേതാവാണ് സുധാകരൻ. മലബാർ മേഖലയെ മുഴുവൻ തചന്റെ തീപ്പൊരി പ്രസംഗത്തിലൂടെ ഇളക്കിമറിച്ചാണ് സുധാകരന്റെ വരവ്. കോൺഗരസിന് വലിയ സ്വാധീനമില്ലാത്ത മേഖലയിൽ പോലും ജനം സുധാകരനെ കേൾക്കാൻ ഒഴികിയെത്തി.സോഷ്യൽ മീഡിയയിലും നേരിട്ടും തനവ്#റെ അണികളിലൂടെ വലിയ പ്രചാരമാണ് സുധാകരൻ നൽകുന്നതും.
എഐസിസി അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റാൽ പിന്നെ അധികകാലം കെപിസിസി പ്രസിഡന്റായി തുടരാൻ എംഎം ഹസന് കഴിയില്ല. ഹസനെ മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പു ബലത്തിൽ ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനം. എന്നാൽ ഉമ്മൻ ചാണ്ടി മുമ്പോട്ട് വയ്ക്കുന്ന ബെന്നി ബെഹന്നാനെ അംഗീകരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ അഴിമതിയിൽ കുടുങ്ങിയവരെ അകറ്റി നിർത്താനാണ് രാഹുലിന്റെ തീരുമാനം.
എഐസിസി അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റാൽ പിന്നെ അധികകാലം കെപിസിസി പ്രസിഡന്റായി തുടരാൻ എംഎം ഹസന് കഴിയില്ല. ഹസനെ മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പു ബലത്തിൽ ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനം. എന്നാൽ ഉമ്മൻ ചാണ്ടി മുമ്പോട്ട് വയ്ക്കുന്ന ബെന്നി ബെഹന്നാനെ അംഗീകരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ അഴിമതിയിൽ കുടുങ്ങിയവരെ അകറ്റി നിർത്താനാണ് രാഹുലിന്റെ തീരുമാനം.
കെ മുരളീധരന്റെ പേരും സജീവ പരിഗണനയിലാണ്. എന്നാൽ മുൻ കെപിസിസി അധ്യക്ഷ•ാരെ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പൊതു നിലപാട്. ഇതും മുല്ലപ്പള്ളിക്കും കെവി തോമസിനും ഗുണകരമാകും. ഇ സാഹചര്യത്തിലാണ് കണ്ണൂരിൽ നിന്നുള്ള കെ സുധാകരനും ചരടു വലികളുമായി രംഗത്തുള്ളത്. പിസി ചാക്കോയും കെപിസിസി അധ്യക്ഷ പദവി നോട്ടമിടുന്നു. എന്നാൽ എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുന്ന മുതിർന്ന നേതാവിനെ കേരളത്തിലേക്ക് ആവശ്യമുണ്ടെന്നാണ് രാഹുലിന്റെ പക്ഷം. കേരളത്തിലെ മുന്നണി ഭരണ സംവിധാനമാണ് ഇതിന് കാരണം. മുസ്ലിം ലീഗ് ആരെ പിന്തുണയ്ക്കുമെന്നതും അതിനിർണ്ണായകമാണ്. മുല്ലപ്പള്ളിയേയും കെവി തോമസിനേയും ലീഗ് തള്ളിപ്പറയാനിടയില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ മത-സാമുദായിക സന്തുലിതാവസ്ഥ കൂടി പരിഗണിച്ചാകും രാഹുൽ അന്തിമ തീരുമാനം എടുക്കുക.
നായർ സമുദായ അംഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ ഇതേ സമുദായത്തിൽ നിന്നൊരാൾക്ക് അധ്യക്ഷ പദം കിട്ടാനിടയില്ല. ഹിന്ദുവിനെ കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത പോലും ഇത് അടയ്ക്കുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രൈസ്തവരാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ക്രൈസ്തവനായ നേതാവിനെ കെപിസിസി അധ്യക്ഷനാക്കുന്നതാണ് ഗുണകരമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെവി തോമസിന് മികച്ച സാധ്യത കിട്ടുന്നത്. എല്ലാ വിഭാഗങ്ങളുമായും കെവി തോമസിന് അടുത്ത ബന്ധമുണ്ട്. ഇതും കേരളീയ പൊതു സമൂഹത്തിലുള്ള കെവി തോമസിന്റെ ഇടപെടലും ഹൈക്കമാണ്ട് ഗൗരവത്തോടെ എടുക്കുന്നുണ്ട്. പക്ഷേ മുല്ലപ്പള്ളിയക്ക് തന്നെയാകും മുൻഗണന. പ്രശ്നങ്ങളില്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെന്നതാണ് ഇതിന് അടിസ്ഥാനം.
അതിനിടെയാണ് എം എം ഹസ്സനുശേഷം കെപിസിസിയുടെ പ്രസിഡന്റാകാൻ കണ്ണൂരിലെ കോൺഗ്രസിന്റെ കരുത്തൻ കെ സുധാകരൻ ചരടുവലി തുടങ്ങിയതായി റിപ്പോർട്ട് പുറത്തു വരുന്നത്. നിലവിൽ പാർട്ടിയുടെ കാര്യമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത സുധാകരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സമ്മതത്തോടെയാണ് പ്രസിഡന്റാകാൻ ശ്രമിക്കുന്നത്. സോളാർ കേസിൽ ആരോപണ വിധേയരായി എ ഗ്രൂപ്പ് പ്രതിസന്ധിയിലായത് ഐ ഗ്രൂപ്പിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. നിലവിൽ ശക്തനായൊരു പ്രസിഡന്റ് ഇല്ലാത്തത് കോൺഗ്രസിന് ക്ഷീണമാണെന്ന പാർട്ടിയുടെ വിലയിരുത്തലും സുധാകരൻ പ്രസിഡന്റാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍