പിൻവാങ്ങിയത് സുധീരൻ ഉറച്ച നിലപാട് എടുത്തപ്പോൾ; നിറം മങ്ങിയത് കൈയേറ്റ മാഫിയയുടെ സ്വപ്നങ്ങൾ; ഒഴിവായത് കോടതിയുടെ രൂക്ഷ വിമർശനം; രക്ഷപ്പെട്ടത് കേരളത്തിലെ അവശേഷിച്ച വനഭൂമി
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: ഭൂ നിയമ ഭേദഗതി ഉത്തരവ് റദ്ദായതിലൂടെ കരുത്ത് കാട്ടിയത് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെ. പാർട്ടിയിൽ ചർച്ച ചെയ്യാതെയുള്ള നയം മാറ്റം അംഗീകരിക്കില്ലെന്ന് സുധീരന്റെ നിലപാടിന് മുന്നിൽ മുഖമന്ത്രി ഉമ്മൻ ചാണ്ടിയും റവന്യൂ മന്ത്രി അടൂർ പ്രകാശും കീഴടങ്ങുകയായിരുന്നു. എല്ലാം അടൂർ പ്രകാശിന്റെ വീഴ്ചയായി ചിത്രീകരിക്കുന്ന തരത്തിൽ കാര്യങ്ങൾ മാറ്റിയെടുക്കാൻ മുഖ്യമന്ത്രിക്കും കഴിഞ്ഞു. കോടതികളിൽ നിന്ന് ഏറ്റുവാങ്ങിണ്ടി വരുമായിരുന്ന വിമർശനമാണ് ഒഴിവാകുന്നത്. കേരളത്തിലെ അവശേഷിക്കുന്ന വനഭൂമി പോലും മാഫിയയ്ക്ക് സ്വന്തമാകുന്ന തരത്തിലായിരുന്നു നീക്കങ്ങൾ. ഫലത്തിൽ വനസംരക്ഷണത്തിനുള്ള അവസരമാണ് വീണ്ടും സൃഷ്ടിക്കപ്പെടുന്നത്.
പുതിയ ഭേദഗതി നടപ്പാക്കിയിരുന്നെങ്കിൽ പരിസ്ഥിതി സംഘടനകളുടെ പരാതിയിൽ ഈ മാസം 23 ന് നടക്കുന്ന മെഗാപട്ടയമേള നിയമക്കുരുക്കിൽ അകപ്പെടുമായിരുന്നു. 2005 ജൂൺ ഒന്നിന് മുമ്പായി പത്ത് വർഷം വരെ കൈവശം ഇരിക്കുന്ന നാലേക്കർ വരെ ഭൂമിക്ക് പട്ടയം നൽകുന്നതിന് അനുശാസിക്കുന്ന ഭേദഗതി കൂടുതൽ ആളുകൾക്ക് പട്ടയം ലഭ്യമാക്കുന്നതിന് ഉപകരിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ ഈ നിലപാട് ഭൂമി സംബന്ധമായി നിലനിൽക്കുന്ന നൂറുകണക്കിന് കേസുകൾക്ക് വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സർക്കാരിന്റെ കൈയിലുള്ള വനം ഭൂമി മാത്രം സംരക്ഷിക്കുന്ന തരത്തിലായിരുന്നു ഭേദഗതി. ഇതോടെ കോടതികളുടെ പരിഗണനയിലുള്ള വനം കേസുകളും പ്രതിസന്ധിയിലാകുമായിരുന്നു. കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകുന്നതായിരുന്നു വിവാദ ഭേഗഗതികൾ.
സുധീരനൊപ്പം വിഡി സതീശനും ടിഎൻ പ്രതാപനും ചേർന്നതോടെ സർക്കാർ വെട്ടിലായി. പ്രതിപക്ഷ വലിയൊരു പ്രതിരോധം ഉയർത്തിയതുമില്ല. എന്നിട്ടും തീരുമാനം പിൻവലിക്കപ്പെട്ടു. കെപിസിസിയിൽ ആലോചിക്കാതെ ഇത്തരം തീരുമാനം എടുക്കാൻ ആരേയും അനുവദിക്കില്ലെന്ന് സുധീരൻ, മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് സർക്കാർ വെട്ടിലായത്. മലയോരമേഖലയിൽ സർക്കാർ ഭൂമിയിലെ 2005 ജൂൺ ഒന്ന് വരെയുള്ള കൈയേറ്റങ്ങൾക്ക് അംഗീകാരം നൽകുന്നതായിരുന്നു പിൻവലിച്ച ഉത്തരവ്. സർക്കാർ നൽകുന്ന ഭൂമി 25 വർഷം കഴിഞ്ഞേ കൈമാറാവൂ എന്നത് ഉൾപ്പെടെയുള്ള പല കർശനവ്യവസ്ഥകളും എടുത്ത് കളഞ്ഞുകൊണ്ടാണ് 1964ലെ കേരള ഭൂപതിവ് നിയമത്തിലും ചട്ടത്തിലും ഭേദഗതികൊണ്ടു വന്നത്.
ഇടുക്കി പോലുള്ള പ്രദേശങ്ങളിലെ പാവപ്പെട്ട കർഷകർക്ക് പരമാവധി സഹായം കിട്ടുക എന്ന സദുദ്ദേശ്യം മാത്രമായിരുന്നു ഭേദഗതിക്കു പിന്നിലെന്നാണ് ഉത്തരവ് പിൻവലിച്ചതായി അറിയിച്ച വാർത്താ സമ്മേളനത്തിൽ റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞത്. എന്നാൽ ചെറുകിട കൈയേറ്റക്കാരെ തുണയ്ക്കാനെന്ന മട്ടിൽ കൊണ്ടുവന്ന ഭേദഗതി ഫലത്തിൽ മാഫിയകളെ സഹായിക്കുന്ന തരത്തിലായിരുന്നു തയ്യാറാക്കിയത്.
നടക്കാതെ പോകുന്നത് മാഫിയകളുടെ മോഹങ്ങൾ
പിൻവലിച്ച ചട്ട പ്രകാരം ചെറുകിട കൈയേറ്റങ്ങൾക്കൊപ്പം വലിയ തോതിൽ നേട്ടമുണ്ടാവുക വൻകിട കൈയേറ്റ ലോബികളും റിസോർട്ട് മാഫിയയുമായിരുന്നു. കൈയേറ്റത്തിന്റെ പേരിൽ നിലവിൽ പട്ടയ നടപടികൾ നിറുത്തിവച്ചിരിക്കുന്ന ചിന്നക്കനാൽ, മൂന്നാർ, വാഗമൺ, ദേവികുളം തുടങ്ങി അതിർത്തി മേഖലകളിൽ ഏക്കറുകണക്കിന് ഭൂമിയാണ് കൈയേറ്റലോബി കൈവശം വച്ചിരിക്കുന്നത്. ഇവയിൽ പലതും കേസിൽ ഉൾപ്പെട്ടവയാണ്. ചെറുകുടിലുകളും ഏറുമാടങ്ങളും നിർമ്മിച്ചാണ് ഇവിടെ ഭൂമി കൈയേറ്റം.
ഇത്തരത്തിൽ ജില്ലയിലെ 30,000 ഏക്കർ സർക്കാർ ഭൂമിയെങ്കിലും അന്യാധീനപ്പെടുമെന്നാണ് റവന്യൂ വകുപ്പ് അധികൃതർ നൽകുന്ന സൂചന. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരനടക്കം ആറ് ഉന്നതതല കമ്മിഷനുകൾ ഇടുക്കിയിലെ ഭൂമി കൈയേറ്റം അന്വേഷിച്ചിരുന്നു. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്ക് ഇടയാക്കിയ അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് എല്ലാ കമ്മിഷനുകളും ശുപാർശ ചെയ്തിരുന്നത്. ഇവരുടെ കണ്ടെത്തലുകളെയും ശുപാർശകളെയും പുതിയ നിയമഭേദഗതി അപ്രസക്തമാക്കുമായിരുന്നു.
ഇടുക്കി ജില്ലയിൽ മാത്രം 320 കേസുകളാണ് വിജിലൻസിന്റെ പരിഗണനയിലുള്ളത്. ഇതിൽ 120 കേസുകളിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളെല്ലാം അപ്രസക്തമാവുമായിരുന്നു. അതും സുധീരന്റേയും വിഡി സതീശന്റേയും കർശനമായ നിലപാടിലൂടെ നടക്കാതെ പോയി.
എല്ലാം അറിഞ്ഞിട്ടും നിയമ വകുപ്പ് കൂട്ടു നിന്നു
നിയമപരമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അറിഞ്ഞുകൊണ്ട് ഭേദഗതിക്ക് നിയമവകുപ്പ് സമ്മതം മൂളിയത്. ഇതും ദുരൂഹതയാണ്. ഏലമലക്കാടുകളിൽ വരുന്ന 3000 വ്യാജപട്ടയങ്ങൾ ഈയൊരൊറ്റ ഉത്തരവ് കൊണ്ട് സാധൂകരിക്കപ്പെടുമായിരുന്നു. കാരണം, കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ സി.എച്ച്.ആറിനെയും (കാർഡമം ഹിൽ റിസർവ്) റവന്യൂ ഭൂമിയായി കണക്കാക്കണമെന്ന നിലപാടിലാണിപ്പോൾ സംസ്ഥാന സർക്കാർ. യഥാർത്ഥത്തിൽ വനഭൂമിയായ ഇവിടത്തെ വ്യാജപട്ടയങ്ങൾക്കെതിരെ സുപ്രീംകോടതി 2005ൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയതാണ്. അന്നത്തെ മന്ത്രിബന്ധുവും എംപിയും വരെ കൈക്കലാക്കിയ വ്യാജപട്ടയങ്ങളാണിവ.
അവ സാധൂകരിക്കപ്പെട്ടാൽ സുപ്രീംകോടതിയുടെ കടുത്ത ശാസന കേൾക്കേണ്ടിവരുമായിരുന്നു. ഉത്തരവ് പിൻവലിച്ചിരുന്നില്ലെങ്കിൽ പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയിൽ പോകുമെന്ന് ഉറപ്പായിരുന്നു. നീണ്ടുപോകുന്ന മറ്റൊരു സങ്കീർണമായ വ്യവഹാരത്തിനും അത് വഴിവയ്ക്കുമായിരുന്നു. 1897ൽ തിരുവിതാംകൂർ മഹാരാജാവ് സംരക്ഷിതവനമായി വിജ്ഞാപനം ചെയ്തതാണ് ഏലമലക്കാടുകൾ. ഇടുക്കിയിലെ മൂന്നാർ, ദേവികുളം, കണ്ണൻദേവൻ മലനിരകൾ ഇതിന്റെ ഭാഗമാണ്. ഇവിടെയാണ് 1992നും 2003നുമിടയ്ക്ക് 3000 വ്യാജപട്ടയങ്ങൾ നൽകിയതായി അന്നത്തെ ഇന്റലിജൻസ് അഡിഷണൽ ഡി.ജി.പി രാജൻ മഥേക്കർ കണ്ടെത്തിയത്.
ഗോദവർമ്മൻ തിരുമുല്പാടും കേന്ദ്രസർക്കാരും തമ്മിലെ കേസിൽ ഈ റിപ്പോർട്ട് എടുത്തുകാട്ടിയാണ് 2005 ഒക്ടോബറിൽ സുപ്രീംകോടതി കൈയേറ്റങ്ങൾക്കെതിരെ കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ഈ ഭൂമി കാട്ടാനകളുടെ സഞ്ചാരപഥമാണെന്ന് സുപ്രീംകോടതി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ കേസിൽ കൈയേറ്റക്കാർക്ക് അനുകൂലമായി വന്ന ഹൈക്കോടതി ഡിവിഷൻബെഞ്ച് വിധിക്കെതിരെ സംസ്ഥാനസർക്കാർ കക്ഷി ചേർന്നതാണ്.
ഒഴിവാകുന്നത് കോടതിയുടെ വിമർശനങ്ങൾ
കൈയേറ്റക്കാർക്ക് നഷ്ടപരിഹാരം നൽകാനായിരുന്നു വിധി. ഇതിനെതിരെ സർക്കാരും പരിസ്ഥിതിസംഘടനയായ വൺ എർത്ത്, വൺ ലൈഫും സമർപ്പിച്ച പുനഃപരിശോധനാഹർജി ഈ മാസം 13ന് കോടതിയിൽ വരികയാണ്. അതിൽ മൂന്നാറിലേത് കൈയേറ്റമെന്ന നിലപാടെടുത്ത റവന്യൂ സെക്രട്ടറിയെ പുതിയ ഭേദഗതി ഉത്തരവ് രണാങ്കണത്തിൽ ആയുധം നഷ്ടപ്പെട്ടവന്റെ അവസ്ഥയിലാക്കുമായിരുന്നു.
ഹൈക്കോടതിയുടെ വിമർശനവും നല്ലഅളവിൽ കിട്ടുമായിരുന്നു. കൈയേറ്റക്കാർക്ക് ലോട്ടറിയടിച്ച കോളാവുമായിരുന്നു. വൻകിട റിസോർട്ട് മാഫിയകൾക്ക് കോടികൾ നഷ്ടപരിഹാര ഇനത്തിൽ സർക്കാർ നൽകേണ്ടിയും വരുമായിരുന്നു. വിവാദ ഉത്തരവ് പിൻവലിച്ചതിനാൽ, ഇനി കോടതിയുത്തരവ് കൈയേറ്റക്കാർക്ക് അനുകൂലമായാലും ഉത്തരവാദി തങ്ങളല്ല എന്ന് പറഞ്ഞ് സർക്കാരിന് തടിതപ്പാം.
സുധീരനെ അടുർ പ്രകാശ് കണ്ടത് തീരുമാനം പിൻവലിച്ച ശേഷം
പുതിയ ഭേദഗതി സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന ഉടൻ റവന്യൂ മന്ത്രി അടൂർ പ്രകാശിനെ വിളിച്ച് വ്യാപകമായി ഭൂമി കൈയേറ്റത്തിന് വഴി വയ്ക്കുകയും മുന്നണിയുടെയും സർക്കാരിന്റെയും മേൽ ഒരിക്കലും മായ്ച്ച് കളയാനാവാത്ത കറുത്ത പാട് വീഴ്ത്തുകയും ചെയ്യുന്ന തീരുമാനം ഇത്ര ധൃതി പിടിച്ചെടുത്തതെന്തിനെന്ന് സുധീരൻ ചോദിച്ചു. തുടർന്ന് ഇന്നലെ വൈകിട്ട് തന്നെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ അടൂർ പ്രകാശിനോട് സുധീരൻ ആവശ്യപ്പെട്ടു.
പുതിയ തീരുമാനത്തെ എതിർക്കുന്ന ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസിനെയും സുധീരൻ യോഗത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ ഭേദഗതി ഉത്തരവ് പിൻവലിക്കുന്ന കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി അടൂർ പ്രകാശ് സുധീരനെ കാണാൻ അദ്ദേഹം ചികിത്സയിൽ കഴിയുന്ന ശാന്തിഗിരിയിലെത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ ഡൽഹിയിലായിരുന്നു. എന്നാൽ ഇതിനിടെ മുഖ്യമന്ത്രി നിയമോപദേശവും തേടിയിരുന്നു.
കോടതിയിൽ തിരിച്ചടി ഉണ്ടാവുമെന്ന നിയമോപദേശമാണ് ലഭിച്ചത്. തുടർന്നാണ് ഭേദഗതി പിൻവലിക്കാൻ തീരുമാനമായത്. പതിച്ച് നൽകുന്ന ഭൂമിയുടെ വിസ്തൃതി ഒരേക്കറിൽ നിന്ന് നാലേക്കർ ആക്കുന്നതിനോട് ആർക്കും വിയോജിപ്പില്ലായിരുന്നു. എന്നാൽ 2005 വരെയുള്ള കൈയേറ്റങ്ങൾക്ക് സാധുത നൽകുന്ന വ്യവസ്ഥയാണ് വിവാദത്തിന്റെ മൂർച്ഛ കൂട്ടിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്