വെളിപ്പെടുത്തലുകളോടെ ഉപരാഷ്ട്രപതിയാകാനുള്ള സാധ്യത അടഞ്ഞു; അർണാബ് ധാർമികത ലവലേശമില്ലാത്ത ജേണലിസ്റ്റ് എന്ന് തിരിച്ചടി; സുനന്ദാ പുഷ്കർ ബോംബിൽ പതറാതെ മറുപടിയുമായി ശശി തരൂർ; മാർക്കറ്റ് പിടിക്കാൻ സൂപ്പർ സ്റ്റോറികളുമായി ഇറങ്ങിയ ഗ്വോസ്വാമിയുടെ റിപ്പബ്ലിക്കിന് മംഗളം ചാനലിന്റെ അവസ്ഥയാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഉപരാഷ്ട്രപതിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണിച്ച പ്രധാന പേരുകാരിൽ ഒരാളായിരുന്നു കോൺഗ്രസ് എംപി ശശി തരൂരിന്റേത്. ഇതിനൊപ്പം ഐക്യരാഷ്ട്ര സഭയിലെ പദവികൾ നൽകുന്നതും ബിജെപി പല തലത്തിൽ ചർച്ചയാക്കി. ഇതിനിടെയാണ് വീണ്ടും സുനന്ദാ പുഷ്കർ ബോബുമായി അർണാബ് ഗോസ്വാമി എത്തുന്നത്. റിപ്പബ്ലിക് ടിവിയിലൂടെ പുറത്തുവന്ന വിവാദങ്ങളെ ശശി തരൂർ ഭയപ്പെടുന്നില്ല. കരുതലോടെ തന്നെ മറുപടിയും നൽകി,. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ആരോപിച്ച മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയേയും റിപ്പബ്ലക് ടിവിയേയും വെല്ലുവിളിക്കുകയാണ് ശശി തരൂർ എംപി.
തെറ്റായ ആരോപണങ്ങളാണ് വാർത്തയിലുള്ളതെന്നും കോടതിയിൽ ഇവ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ധാർമികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങൾ സംപ്രേഷണം ചെയ്തിരിക്കുന്നത്. സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതിൽ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി. എന്നാൽ ഈ വിവാദം ഇല്ലാതാക്കുന്നത് ശശി തരൂരിന്റെ ഉപരാഷ്ട്രപതിയാകാനുള്ള സാധ്യതകളാണ്. പുതിയ വിവാദത്തോടെ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്താനുള്ള ശശി തരൂരിന്റെ സാധ്യത അടയുകയാണ്. ഇത് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് തരൂർ ക്യാമ്പ് കരുതുന്നത്. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പോലും തരൂരിനെ പരിഗണിക്കണമെന്ന അഭിപ്രായം സജീവമാകുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി അർണാബ് എത്തിയത്.
രണ്ട് ദിവസം മുമ്പാണ് റിപ്പബ്ലിക് ചാനലുമായി അർണാബ് ഗോസ്വാമി എത്തിയത്. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറാണ് പ്രധാന ഇൻവെസ്റ്റർ. ഏഷ്യാനെറ്റിന്റെ പിന്തുണയോടെയാണ് പ്രവർത്തനം. മംഗളം മോഡൽ വാർത്തയുമായി അർണാബ് കളം പിടിക്കാൻ നോക്കുമ്പോൾ മറ്റ് ദേശീയ ചാനലുകളൊന്നും ശശി തരൂർ വിഷയം ഏറ്റെടുത്തില്ല. ഏഷ്യാനെറ്റ് പോലും പ്രധാന വാർത്തയുടെ സ്വാഭാവത്തിൽ ഇത് നൽകിയുമില്ല. അതായത് റേറ്റിങ് കൂട്ടാനുള്ള ശ്രമമായി അർണാബിന്റെ വാർത്തകലെ വിലയിരുത്തുന്നു. ബീഹാറിലെ ലാലു പ്രസാദ് യാദവിനെതിരെ വാർത്ത നൽകിയാണ് അർണാബ് റിപ്പബ്ലിക്കിന് തുടക്കമിട്ടത്. ഇതെല്ലാം ബിജെപിയുടെ അജണ്ടയാണെന്ന വാദവും ഉണ്ട്. ഇതോടെ മംഗളം ബ്രേക്കിങ് പോലെ റേറ്റിംഗിന് വേണ്ടി എന്തും ചെയ്യുകയാണ് അർണാബ് എന്ന വിമർശനവും സോഷ്യൽ മീഡിയ സജീവമാക്കുന്നു. ശശി തരൂരുമായി അർണാബിന് വ്യക്തിപരമായ വിരോധമുണ്ട്. അത് ടൈംസ് നൗവിലുള്ളപ്പോഴും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. അതുകൊണ്ട് തന്നെ തരൂരിന്റെ ഭാവി രാഷ്ട്രീയ സാധ്യതകൾ ഇല്ലായ്മ ചെയ്യുകയാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് ആരോപണം.
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണത്തിൽ തരൂരിനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക് ടിവി വാർത്ത നൽകിയിരുന്നു. സുനന്ദയുടെ മൃതദേഹം ലീല ഹോട്ടലിൽ അവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ് ചാനൽ പുറത്തുവിട്ടത്. തെക്കൻ ഡൽഹിയിലെ ലീല ഹോട്ടലിലെ 307-ാം നമ്പർ മുറിയിൽ താമസിച്ച സുനന്ദയുടെ മൃതദേഹം 345-ാം നമ്പർ മുറിയിലേക്ക് മാറ്റിയിരുന്നുവെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ചാനൽ അവകാശപ്പെടുന്നു. പുലർച്ചെ ഹോട്ടലിൽ നിന്ന് പോയ ശശി തരൂർ കുറച്ചു നേരത്തിനു ശേഷം മടങ്ങിയെത്തിയെന്ന് സഹായിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് ചാനൽ അവകാശപ്പെടുന്നു. ഇത് സാധൂകരിക്കുന്ന നിരവധി ശബ്ദരേഖകളും പുറത്തുവിട്ടു.
അൽപ്രാക്സ് ഗുളികകളുടെ അമിത ഉപയോഗം, കരിക്കിൻ വെള്ളം കുടിച്ചത് തുടങ്ങിയ നിരവധി കാരണങ്ങൾ സുനന്ദയുടെ മരണകാരണമായി ശശി തരൂർ ചൂണ്ടിക്കാണിച്ചെങ്കിലും അവയെല്ലാം പൊലീസ് അന്വേഷണത്തിൽ ശരിയല്ലെന്ന് തെളിഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാനുള്ള സുനന്ദയുടെ ശ്രമങ്ങൾ തരൂർ തടഞ്ഞതായും ചാനലിന്റെ വാർത്തയിൽ ആരോപിക്കുന്നു. 2014 ജാനുവരി 17നാണ് സുനന്ദയെ കൊല്ലപ്പെട്ട നിലയിൽ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. തരൂരിന് പാക് പത്രപ്രവർത്തക മെഹർ തരാറുമായുള്ള ബന്ധത്തെച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വഴക്കുണ്ടായ രാത്രിയിലാണ് സംഭവം. വിഷം ഉള്ളിൽ ചെന്നാണ് സുനന്ദയുടെ മരണമെന്ന് വെളിവായെങ്കിലും അന്വേഷണം പിന്നെ മുന്നോട്ട് പോയില്ല. തരൂരിനെതിരെ പ്രകടമായ തെളിവുകൾ ലഭിക്കാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.
സുനന്ദ പുഷ്കർ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയർത്തുന്ന ഫോൺ സംഭാഷണങ്ങളാണ് ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. ലീലഹോട്ടലിലെ 345ാം നമ്പർ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്.എന്നാൽ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോൺസംഭാഷണങ്ങളിൽ ശശിതരൂരിന്റെ വിശ്വസ്തൻ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് വരെ സുനന്ദ 307ാം നമ്പർ മുറിയിലായിരുന്നുവെന്നാണ്. സുനന്ദപുഷ്കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആർ കെ ശർമ്മയുമായും, വിശ്വസ്തൻ നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദപുഷ്കർ കൊല്ലപ്പെട്ടത്.
സുനന്ദയുടെ മരണം നടന്ന ദിവസത്തെയും തലേ ദിവസത്തെയും 19 ഓഡിയോ ടേപ്പുകളാണ് ചാനൽ പുറത്തുവിട്ടത്. ശശി തരൂരിന്റെ സഹായി നാരായൺ സിങ്ങുമായി നടത്തിയ സംഭാഷണങ്ങളാണ് ടേപ്പിൽ കൂടുതലായുള്ളത്. സുനന്ദയുടെ സംഭാഷണവും ടേപ്പിലുണ്ട്. ഇതടക്കം 19 പേരുമായുള്ള ഫോൺ സംഭാഷണങ്ങളാണ് ചാനൽ പുറത്തുവിട്ടത്. സുനന്ദ മരിച്ച 2014 ജനുവരി 17 ലെയും തലേദിവസത്തേയും ഫോൺ സംഭാഷണങ്ങളാണിവ. സുനന്ദ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ തരൂർ തടുത്തുവെന്നത് ടേപ്പിൽ നിന്നു വ്യക്തമാകുന്നു. എല്ലാം വെളിപ്പെടുത്തണമെന്ന് സുനന്ദ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് അവസരമുണ്ടാകുന്നതിന് മുമ്പ് അവർ മരിച്ച വാർത്ത പുറത്തുവന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.
സുനന്ദ പുഷ്കറുമായുള്ള തന്റെ സംഭാഷണത്തെ തരൂർ തടയാൻ ശ്രമിച്ചുവെന്ന് സംഭാഷണം നടത്തിയ ലേഖിക പ്രേമ ശ്രീദേവി ചാനലിൽ വ്യക്തമാക്കുന്നുണ്ട്. ഈ സംഭാഷണങ്ങൾ ഡൽഹി പൊലീസിന്റെ പക്കലുണ്ടെന്നും എന്നാൽ അത് ഗൗരവത്തിലെടുത്തില്ലെന്നും ലേഖിക വെളിപ്പെടുത്തുന്നുണ്ട്. മരണത്തിന്റെ തലേന്ന് സുനന്ദയുമായി നടത്തിയ സംഭാഷണമാണ് ആദ്യത്തേത്. വീട്ടിൽ കീടനാശിനി പ്രയോഗിക്കുകയാണെന്നും അതിനാൽ ഇപ്പോൾ ലീലാ ഹോട്ടലിന്റെ ഒമ്പതാം നിലയിലാണെന്നും സുനന്ദ പറയുന്നുണ്ട്. വളരെ ക്ഷീണിച്ച ശബ്ദത്തിലാണ് സുനന്ദ സംസാരിച്ചതെന്നാണ് ലേഖികയുടെ വിശദീകരണം. നാരായണൻ സിങ്ങുമായുള്ള സംഭാഷണങ്ങളാണ് തുടർന്നുള്ള ഓഡിയോ ടേപ്പുകൾ.
സുനന്ദയെ കാണാൻ ഹോട്ടലിലെത്തിയപ്പോഴുള്ള സംഭാഷണങ്ങളും പുറത്തുവന്നതിലുണ്ട്. സുനന്ദയുടെ അഭിമുഖം എടുക്കാൻ പറ്റില്ലെന്നാണ് നാരായണൻ പറയുന്നത്. മാഡത്തിന് ഫോൺ കൊടുക്കാമോ എന്ന ചോദ്യത്തിന് പറ്റില്ലെന്നും മറുപടി പറയുന്നു. സുനന്ദയെ കാണാൻ പ്രേമ ശ്രമിക്കുമ്പോൾ തരൂരിന്റെ മറ്റൊരു സഹായി ആർ കെ. ശർമ തടഞ്ഞു. അപ്പോൾ മുറിയിൽ തരൂർ ഉണ്ടായിരുന്നുവെന്നാണ് പ്രേമ പറയുന്നത്. ആർ കെ ശർമയുമായി പ്രേമ നടത്തിയ സംഭാഷണവും പുറത്തുവന്നതിലുണ്ട്. രാവിലെ 6.30ന് ഹോട്ടൽവിട്ട തരൂർ 9.30ന് തിരിച്ചെത്തിയതായി നാരായണനുമായി നടത്തിയ അടുത്ത കോളിൽ പ്രേമ ശ്രീദേവി പറയുന്നു. ഇക്കാര്യം തരൂർ പൊലീസിനോടു പറഞ്ഞുവോയെന്നു വ്യക്തമല്ലെന്നും പ്രേമ പറയുന്നു. സുനന്ദ പുറത്തുപോയിട്ടില്ലെന്നും മുറിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും അടുത്ത ഓഡിയോ ടേപ്പിൽ നാരായണൻ വെളിപ്പെടുത്തുന്നു.
ഞങ്ങൾ വീട്ടിൽ പോകും എന്നാണ് അടുത്ത ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്. ഹോട്ടലിനു പുറത്തിറങ്ങിയ തരൂർ വൈകിട്ട് 8.20ഓടെയാണ് തിരിച്ചെത്തുന്നതെന്ന് നാരായണൻ വ്യക്തമായി പറഞ്ഞിരുന്നു. 307-ാം നമ്പർ മുറിയിൽനിന്ന് 345ലെത്താൻ മൂന്നു മിനിട്ടു മതി.
2014 ജനുവരി 17നാണ് ന്യൂഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വർഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്