തരിശു ഭൂമി മുഴുവൻ കൃഷി ഇറക്കാൻ മന്ത്രി തന്നെ നേരിട്ട് രംഗത്ത്; ആറന്മുളയിലും മെത്രാൻ കായലിലും തുടക്കം; പാടം നികത്തി കീശ വീർപ്പിക്കുന്ന നേതാക്കൾക്ക് ഇടയിൽ ഇതാ മണ്ണു കാക്കാൻ ഒരു മന്ത്രി; സുനിൽകുമാറിൽ പ്രതീക്ഷയർപ്പിച്ച് കേരളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവാദ ഭൂമിയായ മെത്രാൻ കായലിൽ കൃഷിയിറക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കൃഷി സെക്രട്ടറി രാജു നാരായണസ്വാമിയോടു മന്ത്രി വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. ഭൂമി മാഫിയയെ തകർക്കാൻ കരുതലോടെയുള്ള ഇടപെടലാണ് സർക്കാർ ലക്ഷ്യമിടുന്നത്. തരിശ് ഭൂമികൾ തന്ത്രത്തിൽ കൈയടക്കി വൻകിട ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും പണിയുന്നവരെ ചെറുക്കാനാണ് കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ ലക്ഷ്യം. കൃഷി സെക്രട്ടറിയായ രാജു നാരായണ സ്വാമിയും ഏറെ ആവശേത്തിലാണ്. മൂന്നാർ ദൗത്യത്തിന് ചുക്കാൻ പിടിച്ച രാജുനാരായണ സ്വാമിയെ കൃഷി സെക്രട്ടറിയാക്കി കൊണ്ടുവന്നതും ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്.
ആറന്മുളയിലും കൃഷിയിറക്കാനുള്ള നീക്കത്തിലാണു സർക്കാർ. വിവാദ ഭൂമികളിൽ സർക്കാർ ചെലവിലാണു കൃഷിയിറക്കുക. മെത്രാൻ കായൽ വെള്ളിയാഴ്ച മന്ത്രി വി എസ് സുനിൽ കുമാർ സന്ദർശിക്കും. കേരളം പോലൊരു സംസ്ഥാനത്തു നിലങ്ങൾ തരിശായി കിടക്കുന്നത് അപരാധമാണെന്നും ഈ സ്ഥിതി തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഈ പദ്ധതി വ്യാപിപ്പിക്കുകയും ചെയ്യും. മന്ത്രിയും വകുപ്പ് സെക്രട്ടറിയും തന്നെ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ പരിസ്ഥിതി പ്രവർത്തകർ കാണുകയാണ്. തൊഴിലാളികളെ കിട്ടാതെ ഭൂമിയും പാടവും വെറുതെ ഇട്ടിരിക്കുന്നവർക്കും ആവേശം പകരുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം. അരിയും പച്ചക്കറിയും ഉണ്ടാക്കുന്നതിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ അടുപ്പിക്കുകയാണ് കൃഷിമന്ത്രിയുടെ ലക്ഷ്യം.
തരിശുകിടക്കുന്ന മുഴുവൻ ഭൂമിയും മാപ്പിങ്ങിലൂടെ കണ്ടെത്തി അവിടങ്ങളിലെല്ലാം കൃഷിയിറക്കാനാണ് പദ്ധതി. ഒരിഞ്ചുകൃഷിഭൂമിപോലും കൈയേറാൻ ആരെയും അനുവദിക്കില്ല. കൈയേറ്റം നടന്ന ഭൂമി പിടിച്ചെടുത്ത്, കുടുംബശ്രീപോലുള്ള ഏജൻസികളുടെ സഹായത്തോടെ കൃഷിയിറക്കും. കേരളത്തിനാവശ്യമായ നെല്ല് ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. കാർഷകിമേഖലയെ തകർച്ചയിൽനിന്ന് കരകയറ്റും. നെൽകൃഷിക്ക് പ്രഥമപരിഗണന നൽകിയാകും പ്രവർത്തനം. 2008ലെ നെൽവയൽ സംരക്ഷണനിയമം കർശനമാക്കും. മുൻ എൽഡിഎഫ് സർക്കാരിന്റെകാലത്ത് എഴുപതുശതമാനം പൂർത്തീകരിച്ച ഡാറ്റാബാങ്ക് നിർമ്മാണം ആറുമാസത്തിനകം പൂർത്തിയാക്കും. ഐഎസ്ആർഒയുടെ സഹായത്തോടെയാണ് ഡാറ്റാബാങ്ക് പൂർത്തിയാക്കുക.
ഇതോടെ കൃഷിഭൂമി നികത്താനാകാത്ത സ്ഥിതി ഉണ്ടാകും. തരിശുഭൂമി കണ്ടെത്തി രേഖപ്പെടുത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കൃഷിവകുപ്പിലെയും സർവകലാശാലയിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും കർഷകർക്കൊപ്പം കൃഷിവ്യാപനത്തിന് രംഗത്തിറങ്ങും. ജൈവകൃഷി സംവിധാനത്തിന് സർട്ടിഫിക്കേഷൻ ഉറപ്പാക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ കേരളമാകെ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. കൃഷി മന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂർണ്ണമായും കൃഷി സെക്രട്ടറിക്കാകും. ഇത്തരമൊരു ജനകീയ പദ്ധതി ലക്ഷ്യമിട്ടാണ് രാജു നാരായണ സ്വാമിയെ കൃഷി വകുപ്പിൽ മന്ത്രി എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് രാജു നാരായണ സ്വാമിയെ വേണമെന്ന് സുനിൽകുമാർ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. മാഫിയകളെ കൃഷി വകുപ്പിൽ നിന്ന് അകറ്റുകയെന്നതായിരുന്നു ലക്ഷ്യം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി ഭൂമി കുംഭകോണങ്ങൾ നടന്നിരുന്നു. മെത്രാൻ കായൽ അഴിമതി അതിൽ പ്രധാനമായിരുന്നു. അതിന്റെ മുൻനിരയിൽ സമരം ചെയ്ത നേതാവായിരുന്നു സുനിൽുകമാർ. ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരത്തിലും പരിസ്ഥിതി സ്നേഹികൾക്ക് കരുത്തായി. അതുകൊണ്ട് തന്നെ കൃഷി മന്ത്രിയായി സുനിൽുകമാർ എത്തുമ്പോൾ മലയാളികൾ ഏറെ പ്രതീക്ഷിക്കുകയും ചെയ്തു. അത് നിറവേറ്റുമെന്ന പ്രതീക്ഷയാണ് പുതിയ പദ്ധതി നൽകുന്നത്. മണ്ണിനെ സംരക്ഷിച്ച് ആഗോള താപനത്തെ തടയുകയെന്ന വലിയ സന്ദേശത്തിന്റെ പ്രസക്തി മനസ്സിലാക്കിയാണ് മന്ത്രിയുടെ ഇടപെടൽ. ബോധവൽക്കരണത്തിലൂടേയും മറ്റും പാടങ്ങളുടെ പ്രസക്തി ആളുകളിലേക്ക് പകർന്നു നൽുകം. കൃഷിയുടെ വ്യാപനമാണ് ലക്ഷ്യമിടുന്നത്.
ഇതിന് അനുയോജ്യമായ സ്ഥലങ്ങളുടെ ഡാറ്റാ ബാങ്ക് കൃഷി വകുപ്പ് തയ്യാറാക്കും. അതിന് ശേഷം സ്ഥലം ഉടമകളുമായി ആശയവിനിമയം. കുടുംബ ശ്രീ പ്രവർത്തകരുടേയും തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ളവരേയും ഉപയോഗിച്ച് ഈ പാടങ്ങളിൽ കൃഷിയിറക്കും. ലാഭം സർക്കാരെടുക്കാതെ വസ്തു ഉടമയ്ക്കും കർഷകർക്കും പ്രയോജനം ലഭിക്കുന്ന തരത്തിലെ പദ്ധതിയാകും തയ്യാറാക്കുക. കൃഷി ഇറക്കാൻ വേണ്ട സാങ്കേതിക സഹായങ്ങൾ സർക്കാർ നൽകും. സാമ്പത്തിക സഹായം കൊടുക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും സർക്കാർ ആരായും. പദ്ധതി തയ്യാറാക്കിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇടത് മുന്നണിയുടേയും അംഗീകാരത്തോടെ നടപ്പാക്കാനാണ് സുനിൽകുമാറിന്റെ പദ്ധതി. ഇടത് സർക്കാരിനെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മെത്രാൻകായലിലും ആറന്മുളയിലും സർക്കാർ ചെലവിലാകും കൃഷി ഇറക്കുക.
ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നതിന് സമാനമായ വിപ്ലവമാകും ഇതിലൂടെ സർക്കാർ നടപ്പിലാക്കുകയെന്ന് കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അനുയോജ്യമായ കൃഷി സംരഭങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തിയുള്ള വിശദ റിപ്പോർട്ടാകും തയ്യാറാക്കുക. ഈ മാസം 17ന് മെത്രാൻ കായൽ പ്രദേശം മന്ത്രി സന്ദർശിക്കുകയും ചെയ്യും. കൃഷിയോഗ്യമായ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അതിനാലാണ് കൃഷി ഇറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി സുനിൽ കുമാർ വിശദീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാൻ കായലിൽ 378 ഏക്കർ നികത്താനുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീട് പദ്ധതി വിവാദമായതോടെ യു.ഡി.എഫ് ഉത്തരവ് പിൻവലിക്കുകയായിരുന്നു. മെത്രാൻ കായൽ പ്രദേശത്ത് ടൂറിസം പദ്ധതികൾ നടപ്പാക്കാൻ റക്കിൻഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ഇതിന്റെ 14 ഉപ സ്ഥാപനങ്ങൾക്കുമാണ് 378 ഏക്കർ നികത്താൻ അനുമതി നൽകിയത്. 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്ന ലക്ഷത്തോടെ 2007 മുതൽ തരിശുകിടക്കുന്ന നിലമാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നൽകിയത്. ഇതിന് സമാനമാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ വിവാദ സ്ഥലവും.
വിവാദമായ ഈ രണ്ട് സ്ഥലങ്ങളും കൃഷി ഭൂമി തന്നെയാണെന്നായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് എൽ.ഡി.എഫിന്റെ നിലപാട്. 2006-2011 എൽ.ഡി.എഫ് ഭരണകാലത്ത് വ്യവസായ വകുപ്പ് കൊണ്ടുവന്ന മെത്രാൻകായൽ പദ്ധതിയെ അന്നത്തെ കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരന്റെ എതിർപ്പിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായ ഇടപെടലാണ് സുനിൽകുമാറും നടത്തുന്നത്. ഇതിനൊപ്പം ഭാവിയിൽ മെത്രാൻ കായൽ കൈയേറനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങൾ തരിശ് ഭൂമിയായി കിടക്കുന്നത് ഭൂമാഫിയയുടെ ഇടപെടലിന് കാരണമാകുമെന്നതാണ് തിരിച്ചറിവ്. കൃഷി ഭൂമിയാക്കി മ്ാറ്റിയാൽ അതിലേക്ക് പിന്നീടാർക്കും അവകാശം ഉന്നയിക്കാൻ കഴിയില്ല. ഈ മാതൃകയിൽ സർക്കാരിന് അർഹതപ്പെട്ട എല്ലാ ഭുമിയിലും കൃഷി സജീവമാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയാകും ഇത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍