എന്തിനാടീ നീ ബൈക്ക് വാങ്ങിക്കൊടുത്തത്? 18 തികയാത്ത മകന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന അച്ഛന്റെ ദയനീയവിലാപം; സെക്കൻഡിൽ 100 കിലോമീറ്റർ വേഗത്തിൽ സൂപ്പർബൈക്കുകളിൽ പായുന്ന യുവാക്കൾ വീട്ടിലിരിക്കുന്നവരെ മറക്കുമ്പോൾ നിരത്തുകളിൽ ഏറുന്നത് കൂട്ടക്കുരുതികൾ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ന്യൂജൻ ബൈക്കുകളിൽ ചീറിപ്പായുന്ന ന്യൂജൻ യുവാക്കളെ കണ്ട് എന്തൊരുസ്പീഡ് എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി നിൽക്കുന്ന കാലം പോയി. ഇത് വല്ലാത്തൊരു മരണസ്പീഡാണെന്നാണ് ആളുകൾ പറയുക. കാരണം മരണം വിലയ്ക്ക് വാങ്ങുകയാണ് നമ്മുടെ ചെറുപ്പക്കാർ.റോഡരികിൽ നിൽക്കുന്നവരുടെ ശ്രദ്ധയാകർഷിക്കാൻ സൈലൻസറുകൾ ഘടിപ്പിക്കാത്ത ബൈക്കുകളും കാണാം.
മണിക്കൂറുകൾ കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന സ്പോർട്സ് ബ്രാൻഡ് ബൈക്കുകൾ നിരത്തുകളിലൂടെ ചീറിപ്പായുന്നവരിലേറെയും പ്രായപൂർത്തിയാകാത്തവരാണ്. അമിതവേഗം കാരണമുള്ള അപകടങ്ങൾ ഏറുകയാണ്. നഗരങ്ങളിൽ സ്കൂളുകളിൽ കയറാതെ നിരത്തുകളെ വിറപ്പിക്കുന്ന കുട്ടികൾക്കാണ് ഒരുനിമിഷത്തെ അശ്രദ്ധ മൂലം ജീവൻ തന്നെ നഷ്ടമാകുന്നത്.
പത്തനംതിട്ട പോലെ പ്രവാസികൾ ഏറെയുള്ള ജില്ലയിൽ വീട്ടിലെ സാഹചര്യം മുതലെടുത്താണ് പ്രായപൂർത്തിയാകാത്ത പല കുട്ടികളും ബൈക്കുമായി നിരത്തിലിറങ്ങുന്നത്.അച്ഛന്മാർ ഗൾഫിലോ മറ്റുദേശങ്ങളിലോ ജോലി നോക്കുകയാവും. വീട്ടിൽ അമ്മയുടെ അടുത്ത ബൈക്ക് വാങ്ങാൻ വഴക്ക് കൂട്ടും. ആദ്യനയതന്ത്രത്തിന് വഴങ്ങിയില്ലെങ്കിൽ, പിന്നെ വധഭീഷണി വരെ മുഴക്കും. ഒടുവിൽ ഗത്യന്തരമില്ലാതെ അമ്മമാർ മക്കൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കും.അമിതവേഗത്തിൽ പാഞ്ഞ് എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ചോ, നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചോ ഒക്കെയാവും അപകടങ്ങൾ. വീട്ടിൽ കാത്തിരിക്കുന്ന അമ്മമാർക്ക് തീരാവേദന നൽകിയുള്ള ദാരുണാന്ത്യങ്ങൾ എത്ര. കഴിഞ്ഞ ദിവസം ഹരി ഇലന്തൂർ എന്ന മാധ്യമ പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ചാൽ ഇതിന്റെ ഗുരുതരാവസ്ഥ പിടികിട്ടും.
'ഇന്നലെ ആറന്മുള കുറിച്ചി മുട്ടത്തു നിന്നും ഒരു പിതാവിന്റെ ദയനീയകരച്ചിൽ കേട്ടു .എന്തിനാ ടീ നീ വണ്ടി വാങ്ങി കൊടുത്തതെന്ന് .18 തികയാത്ത മകന്റെ മൃതശരീരത്തിന് സമീപത്തു നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഒരച്ഛന്റെ വിലാപം. ബൈക്ക് വാങ്ങി കൊടുത്തില്ലങ്കിൽ അമ്മയെ കൊല്ലുന്ന കാലം. നിസ്സഹായരായ മാതാപിതാക്കൾ.
അടുത്തിടെ പത്തനംതിട്ട ജില്ലയിൽ പൊലീസ് സ്കൂൾ, കോളേജ് പരിസരങ്ങളിൽ ബൈക്ക് വേട്ട നടത്തി. ലൈസൻസില്ലാതെ ബൈക്കുമായി പോയതിന് 150 ഓളം ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ ബൈക്കുകളും അമ്മമാരുടെ പേരിലായിരുന്നു. വിവേകമില്ലാത്ത പ്രായത്തിൽമകന് ബൈക്ക് വാങ്ങി നൽകുന്ന രക്ഷിതാക്കൾ ഒന്നോർക്കുക.മകന്റെ മൃതശരീരത്തിന് അരികിൽ നിന്ന് സ്വയം കരയുന്ന രംഗം.'
മക്കൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കരുതെന്ന് ആരും പറയുന്നില്ല. പ്രായപൂർത്തിയാവും മുമ്പേ പക്വതയെത്തും മുമ്പേ, നിരത്തുകളിൽ ചീറിപ്പായാൻ വിടുന്നതിനെയാണ് വിമർശിക്കുന്നത്.
തലസ്ഥാനനഗരിയിൽ, കവടിയാർ-വെള്ളയമ്പലം റോഡിലെ ബൈക്ക് റേസിങ് കുപ്രസിദ്ധമാണ്. ഇടക്കാത്ത് അപകടങ്ങൾ ഏറിയപ്പോൾ പൊലീസിന്റെ കർശന നിയന്ത്രണം വന്നതോടെ സംഗതിക്ക് ഇടവേള വന്നെങ്കിലും ഇടയ്ക്കിടെ റേസിങ് നടക്കുന്നതായാണ് വിവരം.
വെള്ളയമ്പലം- കവടിയാർ റോഡിലും ചാക്ക- എയർപോർട്ട് റോഡിലുമാണ് വിദ്യാർത്ഥികളുടെ ചീറിപ്പായൽ. റേസിങ് നടത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ രണ്ട് റോഡുകളിലും സിറ്റി പൊലീസിന്റെ ഷാഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ചില കോഫിഷോപ്പുകളിൽ തമ്പടിച്ച് വിദ്യാർത്ഥിനികളെ ഒപ്പം കൂട്ടിയും ബൈക്കിൽ ചീറിപ്പാച്ചിൽ നടത്തുന്നവരുണ്ട്.
ന്യൂജൻ ബൈക്കുകളും സൂപ്പർ ബൈക്കുകളും ചീറിപ്പായുന്ന രാജ്യത്തെ നിരത്തുകളിൽ പ്രതിവർഷം പൊലിയുന്നത് മുപ്പതിനായിരത്തിൽപരം യുവാക്കളുടെ ജീവനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം അമിതവേഗം മൂലം എഴുപതിനായിരത്തിൽ പരം പേരാണ് അപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ 40 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്നുള്ളതു ശ്രദ്ധേയം.
രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ അഞ്ചാം സ്ഥാനത്താണു കേരളം. 39,420 അപകടങ്ങളാണ് 2016-ൽ സംസ്ഥാനത്തുണ്ടായത്. ഇതിൽ 4287 പേർ മരിച്ചു. തമിഴ്നാടാണ് ഏറ്റവും മുന്നിലുള്ളത്. മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവയാണു യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. മണിക്കൂറിൽ 17 പേരാണു രാജ്യത്ത് വാഹനാപകടത്തിൽ മരിക്കുന്നത്. ഇവരിൽ 46.3 % പേരും 18-35നും മധ്യേ പ്രായമുള്ളവരാണ്. ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണ് 84 % അപകടങ്ങളും സംഭവിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ 51.8 % അപകടങ്ങളും സംഭവിക്കുന്നത് ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഒൻപതു വരെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നതു മലപ്പുറത്താണ്. 2016-ലെ കണക്കനുസരിച്ച് 2738 വാഹനാപകടങ്ങളാണ് അവിടെയുണ്ടായത്. 402 പേർ മരിച്ചു. കൊച്ചി-169, തിരുവനന്തപുരം-180, കൊല്ലം 207, കോഴിക്കോട്-145, തൃശൂർ-128, കണ്ണൂർ-52 എന്നിങ്ങനെയാണ് മറ്റുനഗരങ്ങളിലെ മരണനിരക്ക്.
73,896 പേരാണ് മരണപ്പാച്ചിൽ മൂലം രാജ്യത്തുകൊല്ലപ്പെട്ടത്. മദ്യപാനം 6,131 പേരുടെ ജീവൻ കവർന്നു. ഡ്രൈവർ ഉറങ്ങിയതിനാലുണ്ടായ അപകടത്തിൽ 1,796 പേർ മരിച്ചു. മലപ്പുറത്ത് ഏറ്റവും കൂടുതൽ അപകടമുണ്ടാകാൻ കാരണം റോഡുകളുടെ ദുരവസ്ഥയാണ്. പാതകളുടെ നിർമ്മാണവും പരിപാലനവും ശാസ്ത്രീയവുമല്ല. റോഡിന് വീതിയോ ഡിവൈഡറുകളോ ഇല്ല. സിഗ്നലുകളും വേണ്ടത്രയില്ല.
കേരളത്തിൽ സൂപ്പർ ബൈക്കുക(200 സി.സിക്ക് മുകളിലുള്ളത്)ളുടെ വിറ്റുവരവിൽ വൻ വർധനയാണു കഴിഞ്ഞ മൂന്നുവർഷമായുള്ളത്. കൊച്ചിയിൽ മാത്രം 2016 ജനുവരി മുതൽ ഓഗസ്റ്റ് വരെ 230 സൂപ്പർ ബൈക്കുകളാണ് രജിസ്റ്റർ ചെയ്ത്.
സൂപ്പർബൈക്ക് അപകടങ്ങളുടെ കൃത്യമായ കണക്ക് മോട്ടോർവാഹന വകുപ്പിന്റെയോ പൊലീസിന്റെയോ കൈവശമില്ല. അപകടത്തിൽപ്പെടുന്ന ബൈക്കുകൾ അറ്റകുറ്റപ്പണിക്കായി അംഗീകൃത സർവീസ് സെന്ററുകളിലാണ് എത്തിക്കാറുള്ളത്. അപകടങ്ങളെക്കുറിച്ച് വിവരം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവർ നൽകാറില്ല. പരുക്കേൽക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള പൊലീസ് കണക്കിനെ ഉദ്ധരിച്ചാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഇത്തരം അപകടവിവരം തയാറാക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തിൽ ഒരു വർഷത്തിനിടയ്ക്ക് 150-ലേറെ അപകടങ്ങളാണ് സൂപ്പർബൈക്കുകൾ ഉണ്ടാക്കിയതെന്നാണ് അനൗദ്യോഗിക കണക്ക്. കാൽനടയാത്രക്കാരുടെ ജീവനാണ് ഈ ബൈക്കുകൾ ഏറെയും കവർന്നിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും അധികം സൂപ്പർബൈക്കുകൾ രജിസ്റ്റർ ചെയ്യുന്ന ജില്ല കൂടിയാണ് എറണാകുളം. ഇവ കേരളത്തിലെ റോഡുകൾക്ക് അനുയോജ്യമല്ല. എന്നാൽ, നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരം വാഹനങ്ങളുടെ വിൽപ്പന തടയാനോ നിയന്ത്രിക്കാനോ സർക്കാരിനും സാധിക്കില്ല. സൂപ്പർ ബൈക്ക് ഓടിച്ച് ആളുകൾ മരിച്ചാൽ വാഹനമോടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍