ഞങ്ങൾ ഒന്നരവർഷമായി ലോങ് മാർച്ചിലാണ്; നാലര കിലോമീറ്റർ വയൽ നികത്തി റോഡുണ്ടാക്കാൻ 10 ലക്ഷം ലോഡ് മണ്ണെടുക്കുമ്പോൾ പത്തോളം കുന്നുകൾ ഇടിക്കണം; എഴുപതോളം കോടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ പോക്കറ്റിലെത്തും; വയൽക്കിളികളുടെ സമരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തങ്ങളോട് വഞ്ചന മാത്രമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട്
രഞ്ജിത് ബാബു
കണ്ണൂർ: എന്തും സംഭവിക്കുമായിരുന്ന അവസ്ഥയിലായിരുന്നു തളിപ്പറമ്പിനടുത്തെ കീഴാറ്റൂർ ഗ്രാമം. മൂന്ന് ഭാഗങ്ങളിൽ പൊലീസും അഗ്നിശമന സേനയും റവന്യൂ ഉദ്യോഗസ്ഥരും. കീഴാറ്റൂർ വയലിൽ സമര കാഹളം മുഴക്കി 60 ലേറെ വരുന്ന സ്ത്രീകളുൾപ്പെടെയുള്ള വയൽക്കിളികൾ സുരേഷ് കീഴാറ്റൂരിന്റേയും നമ്പാടത്ത് ജാനകിയുടേയും നേതൃത്വത്തിൽ സമരക്കാർ ശരീരത്തിൽ ഡീസലും മണ്ണെണ്ണയും ഒഴിച്ച് ജീവഹത്യാ ഭീഷണി മുഴക്കി നില കൊള്ളുന്നു. ഈ സമയം കുറ്റിക്കോലിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥർ സർവ്വേ നടപടിയുമായി നീങ്ങുന്ന വിവരം ലഭിച്ചു. വയൽക്കിളികൾ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിച്ചു. ഒപ്പം കൊയ്ത്തു കഴിഞ്ഞ പാടത്തെ വൈക്കോൽ കൂനക്ക് തീക്കൊളുത്തി. പൊലീസ് സംഘത്തോട് മാറാൻ ആവശ്യപ്പെട്ടു.
മണ്ണെണ്ണ കുപ്പി ഉയർത്തി ദേഹത്ത് തീക്കൊളുത്തുമെന്ന് ആംഗ്യം കാട്ടിയതോടെ പൊലീസ് സംഘം മാറി. സമരക്കാർ ഉയർത്തിയ കാവൽ പന്തലിലേക്കാണ് അവർ പോയത്. എല്ലാം കണ്ട് കൊണ്ട് പൊലീസ് സംഘം നില കൊണ്ടു. അഗ്നിശമന സേനയാണ് പിന്നീട് വയലിലേക്ക് ഇറങ്ങാൻ ശ്രമിച്ചത്. അവരേയും സമരക്കാർ വയലിൽ നിൽക്കാൻ അനുവദിച്ചില്ല. അഡീഷണൽ തഹസിൽദാർ സുജാതയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഡോക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും വയലിന് കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. നാളെ കലക്ടറുമായി ചർച്ച നടത്താമെന്നും അതുവരെ സമരത്തിൽ നിന്നും പിന്മാറണമെന്നും ഡി.വൈ. എസ്പി. കെ.വി. വേണുഗോപാൽ സമരനേതാക്കളെ അറിയിച്ചു.
ഏത് ചർച്ചക്കും തയ്യാറാെണന്നും വയൽ സംരക്ഷിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാൽ സർവ്വേ നിർത്തി വച്ചാൽ മാത്രമേ പിന്മാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ അധികാരികൾ ഈ വിവരം കലക്ടറെ അറിയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സമയം ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും കോൺഗ്രസ്സ് നേതാക്കളും സമരക്കാരെ സന്ദർശിക്കാൻ വയലിലെത്തി.
ജനങ്ങളെ വെല്ലു വിളിച്ച് സർവ്വേ പ്രവർത്തനം നടത്തരുതെന്നും അദ്ദേഹം കലക്ടറോട് പറഞ്ഞു. സിപിഐ.(എം). ഉം സർക്കാറും സ്വീകരിച്ച നിലപാടാണ് പ്രശ്നം വഷളാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ കടുത്ത ചൂടിൽ ദേഹത്ത് ഡീസലൊഴിച്ചതിലുള്ള വിഷമവും സമരക്കാർ നേരിടുന്നുണ്ടായിരുന്നു. ഈ സമയം കുറ്റിക്കോലിൽ നിന്നും കീഴാറ്റൂർ വയലിന്റെ തെക്കു ഭാഗത്തെത്തി അവർക്ക് സഹായവുമായി സിപിഐ.(എം). പ്രവർത്തകരും നില കൊണ്ടു. ഇതിനിടെ സർവ്വേക്കാരെ ഉപരോധിക്കാൻ തുനിഞ്ഞ വയൽക്കിളി പ്രവർത്തകരെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുപോയ ഉടൻ തന്നെ വയലിന് മധ്യത്തിൽ സ്ഥാപിച്ച കാവൽ പന്തൽ സിപിഐ.എം. പ്രവർത്തകർ നിലം പരിശാക്കി. പിന്നീട് തീക്കൊളുത്തുകയും ചെയ്തു.
പൊലീസ് സംഘം കാഴ്ചക്കാരായി നോക്കി നിൽക്കുക മാത്രമായിരുന്നു. പന്തൽ കത്തുന്നത് ചിത്രീകരിക്കാനെത്തിയ മാധ്യമ ക്യാമറാമാന്മാരെ ഓടിച്ചു വിടാനും പാർട്ടി പ്രവർത്തകർ തുനിഞ്ഞു. രാവിലെ കീഴാറ്റൂർ വയലിൽ മാധ്യമ പ്രവർത്തകർ പോകുന്നതിന് പോലും കർശന പരിശോധനയുണ്ടായിരുന്നു. രണ്ടിടത്ത് പൊലീസും മറ്റൊരു സ്ഥലത്ത് സിപിഐ.(എം), പ്രവർത്തകരുമാണ് പരിശോധന നടത്തിയത്. പൂർണ്ണമായും പാർട്ടി ഗ്രാമത്തിൽ പാർട്ടിയെ തള്ളി ഒരു വിഭാഗം സമരത്തിനിറങ്ങിയത് സിപിഐ.(എം). നെ പ്രകോപിപ്പിച്ചിരുന്നു.നേരത്തെ ഒരുമിച്ചു നിന്ന് സമരം നടത്തിയവർ ഇപ്പോൾ രണ്ടു തട്ടിലായിരിക്കയാണ്. സ,്ഥാപിത താത്പര്യക്കാരാണ് ഇപ്പോൾ സമരം നടത്തുന്നതെന്ന് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
എന്നാൽ അറസ്റ്റിന് തൊട്ടു മുമ്പ് റിയൽ എസ്റ്റേറ്റ് മാഫിയക്ക് കുന്നിടിച്ച് മണ്ണ് വിൽക്കാൻ വേണ്ടിയാണ് വയൽ വഴി റോഡ് കൊണ്ടു പോകുന്നതെന്നും സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. നാലര കിലോമീററർ വയൽ മൂന്ന് മീറ്റർ ആഴത്തിൽ കുഴിച്ച് 50 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ എത്തണമെങ്കിൽ 10 ലക്ഷം ലോഡ് മണ്ണടിച്ചാൽ മാത്രമേ റോഡ്ുണ്ടാക്കാൻ സാധിക്കുകയുള്ളു. ഇന്നത്തെ മാർക്കറ്റ് വിലയിൽ 10 ലക്ഷം ലോഡിന് അഞ്ച് പത്ത് കുന്നുകൾ ഇടിക്കേണ്ടി വരും.ഏകദേശം 60-70 കോടി രൂപ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് കിട്ടും.
കര വഴിയാകുമ്പോൾ ഈ സാധ്യതയില്ലാത്തുകൊണ്ടാണ് ഈ മാർഗം നോക്കുന്നത്. അലൈന്മെന്റ് മാറ്റുന്നതടക്കം നിരവധി സാധ്യതകൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള റോഡ് നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്.ഈ മണൽ ലോബിയെ സഹായിക്കാനാണ് വയൽ വഴി റോഡ് വെട്ടുന്നത് .റോഡ് വെട്ടിയാൽ ഇവിടുത്തെ അരുവി പൂർണമായും ഇല്ലാതാകുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.തുടക്കം മുതൽ ഒടുക്കം വരെ വഞ്ചന മാത്രമേ ഉണ്ടായിരുന്നുള്ളു.ഞങ്ങളും ഒരു ലോങ് മാർച്ചിലാണ്. ഒന്നര വർഷമായി സമരം തുടങ്ങിയിട്ട്. പോസ്റ്ററൊട്ടിച്ചു, കൃഷി ചെയ്ത് നിരാഹാരം കിടന്നു.ഞങ്ങളും ലോങ് മാർച്ചിലാണ്, സുരേഷ് കീഴാറ്റൂർ മറുനാടനോട് പറഞ്ഞു.
അതേസമയം വയൽക്കിളികളെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍