ബ്രിട്ടീഷ് എയർവേയ്സും ടോക്ക് ടോക്കും ഉണ്ടാക്കിയ പൊല്ലാപ്പ് ഇന്ത്യൻ ഐടി മേഖലയുടെ നട്ടെല്ല് ഒടിക്കുമോ? കൊച്ചിയുടെ ഗ്ലാമറിനു മേൽ കരിനിഴൽ വീഴാൻ സാധ്യത
കെ ആർ ഷൈജുമോൻ
ലണ്ടൻ: ഹീത്രൂവിൽ വൈദ്യുതി തകരാർ മൂലം ബ്രിട്ടീഷ് എയർവേയ്സ് ഐടി ഹബ്ബിലെ കമ്പ്യൂട്ടറുകൾ പ്രവർത്തന രഹിതമായതും ടോക്ക് ടോക്ക് ഉപയോക്താക്കളായ ലക്ഷക്കണക്കിന് ആളുകളുടെ ബാങ്ക് വിവരങ്ങൾ അടക്കം ചോർന്നതും ഇന്ത്യൻ ഐടി മേഖലക്ക് കരിനിഴൽ ആയി മാറുന്നു. ടോക് ടോകിൽ കരാർ എടുത്ത വിപ്രോയുടെ താൽക്കാലിക ജീവനക്കാർ കള്ളത്തരം കാട്ടിയതാണ് വിനയായി മാറിയതെങ്കിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ കാര്യത്തിൽ വ്യാജ പ്രചാരണമാണ് ഇന്ത്യൻ ഐടി വ്യവസായത്തെ തകർക്കാൻ കളം ഒരുക്കുന്നത്.
രണ്ടു മാസം മുൻപ് കൊൽക്കത്തയിലെ വിപ്രോ കോൾ സെന്ററിൽ നിന്നും ബ്രിട്ടീഷ് ടെലികോം കമ്പനിയായ ടോക്ക് ടോക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഇന്ത്യൻ ഐടി വ്യവസായത്തിന് ഏൽപ്പിച്ച പരുക്കിന് പുറമെയാണ് കഴിഞ്ഞ ദിവസം ഹീത്രൂവിൽ ബ്രിട്ടീഷ് എയർവേയ്സ് സർവീസുകൾ മുടങ്ങിയതും ഇന്ത്യൻ ഐടി ടെക്കികളുടെ തലയിൽ തെറ്റിവയ്ക്കപ്പെടുന്നത്.
ബ്രിട്ടീഷ് എയർവേയ്സ് സംവിധാനത്തിൽ പ്രശ്നം ഉണ്ടായതു വൈദ്യുതി നിലച്ചത് മൂലമാണെന്നും ഇൻവേർട്ടർ പോലും പ്രവർത്തിപ്പിക്കാൻ കഴിയാഞ്ഞതുമാണ് പ്രധാന തടസ്സമായി മാറിയത്. എന്നാൽ ഈ സത്യം നിലനിൽക്കെ ഇന്ത്യൻ ഐടിയുടെ കഴിവുകേടാണ് ഈ പ്രശ്നങ്ങൾക്കു ഒക്കെ കാരണമെന്ന് ആരോപിക്കുന്നത് ഏറെ നിഗൂഢമാണ്. മാത്രമല്ല, ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ മുടങ്ങിയത് കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനത്തിലെ പാളിച്ച ആണെന്ന് ബ്രിട്ടീഷ് എയർവേയ്സ് തന്നെ വ്യക്തമാക്കിയിട്ടും മറു പ്രചരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല.
ഐടി ജോലികൾ ഇന്ത്യക്കു പുറംകരാർ ജോലി ആയി നൽകിയതാണ് ഇപ്പോൾ പ്രയാസമായി മാറിയതെന്നും പ്രമുഖ യൂണിയൻ ജിഎംബി കുറ്റപ്പെടുത്തുന്നു. പുറം ജോലി കരാറുകൾ വ്യാപകമായപ്പോൾ അത്യാവശ്യമായ ജോലിക്കാരെ പോലും നിയമിക്കാത്ത വമ്പൻ കമ്പനികളുടെ സമീപനമാണ് വ്യാഴാഴ്ച ഉണ്ടായ പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് ആരോപണം ഉയർത്തുകയാണ് ജിഎംബി.
കഴിഞ്ഞ വർഷം കമ്പനി ജീവനക്കാരെ നിയമിക്കാൻ ബ്രിട്ടീഷ് എയർ വേയ്സ് വിസമ്മതിക്കുകയും ജോലികൾ പൂർണ്ണമായും പുറം കരാർ വ്യവസ്ഥയിൽ നടപ്പാക്കിയതുമാണ് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്ക് അടിസ്ഥാനം എന്നാണ് ജിഎംബി പറയുന്നത്. കഴിഞ്ഞ വർഷം നൂറുകണക്കിന് ഐടി ജീവനക്കാരെ പറഞ്ഞയച്ച് ഒട്ടേറെ ജോലികൾ ഇന്ത്യക്കു പുറം കരാർ വ്യവസ്ഥയിൽ നൽകുക ആയിരുന്നുവെന്നു ജിഎംബി ഏവിയേഷൻ ഓഫിസർ മൈക് റിക്സ് കുറ്റപ്പെടുത്തുന്നു. ഏതാനും വർഷമായി തുടരുന്ന ഈ നയത്തിലൂടെ ബ്രിട്ടീഷ് എയർവേയ്സ് ഉണ്ടാക്കിയ ലാഭം മുഴുവൻ ഒറ്റയടിക്ക് നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാഗ്രഹം വരുത്തി വച്ച വിനയെന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിക്കുന്നത്.
ഇതോടെ സ്വയം പ്രതിരോധത്തിലാകുന്ന സമീപനം എടുക്കാൻ നിർബന്ധിതം ആകുക ആയിരുന്നു ബ്രിട്ടീഷ് എയർവേയ്സ്. വൈദ്യുതി ബന്ധത്തിൽ ഉണ്ടായ തകരാർ ആണ് നഷ്ടങ്ങൾക്കു കാരണമായതെന്നും കമ്പനി വിശദീകരിക്കുന്നു. ലോകമൊട്ടാകെ ബ്രിട്ടീഷ് എയർവേയ്സ് സർവീസുകളെ സംഭവം ബാധിച്ചതിനാൽ കമ്പനിയുടെ ഓഹരി മൂല്യം പോലും വിപണിയിൽ ഇടിഞ്ഞിരിക്കുകയാണ്. സംഭവത്തെ ഐടി രംഗത്തുണ്ടായ കുഴപ്പം മൂലം ആണെന്ന് അംഗീകരിക്കാൻ ഒരു കാരണവശാലും ബ്രിട്ടീഷ് എയർവേയ്സ് തയ്യാറല്ല. അതിനാൽ തന്നെ ഇന്ത്യൻ ഐടി പുറം കരാർ വ്യവസ്ഥകളെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ലെന്നും അദ്ദേഹം തുടരുന്നു.
കൊൽക്കത്ത സംഭവത്തിൽ ന്യായീകരണം ഒന്നും ഇല്ലെങ്കിലും ബ്രിട്ടീഷ് എയർവേയ്സ് പ്രശ്നത്തിൽ യഥാർത്ഥ കാരണം മറച്ചു വച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. എന്നാൽ ഇത് തുറന്നു കാട്ടാൻ ഇന്ത്യൻ ഭാഗത്തു നിന്നും കാര്യമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ല എന്നതും പ്രധാനമാണ്. പൊതുവെ ഐടി രംഗം കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യയുടെ നട്ടെല്ല് ഒടിക്കാൻ കാരണമാകുന്ന പ്രചാരണമാണ് ഇപ്പോൾ ബ്രിട്ടീഷ് ഐടി രംഗം ഏറ്റെടുത്തിരിക്കുന്നത്.
ഇതിനു നേതൃത്വം നൽകാൻ ചില തൊഴിലാളി യൂണിയനുകളും ഏതാനും മാധ്യമങ്ങളും തയ്യാറായതോടെ ലക്ഷക്കണക്കിന് ആളുകളുടെ ജോലിയും മറ്റുമാണ് പ്രയാസം നേരിടുന്നത്. പ്രത്യേകിച്ചും കൊച്ചി പോലുള്ള നഗരങ്ങൾ ഇപ്പോൾ പൂർണ്ണമായും ഐടി ജീവനക്കാരുടെ സ്മാർട്ട് മണിയുടെ ബലത്തിലാണ് പിടിച്ചു നിൽക്കുന്നത് എന്നത് പോലും രഹസ്യമല്ല. ടാക്സി ഓടിക്കുന്നവർ മുതൽ വീടുകൾ പണിതു വാടകക്ക് നൽകുന്നവർ വരെ കൊയ്യുന്നത് ഐടി രംഗത്തിന്റെ ഉണർവ്വാണ്. ഇതിൽ ഏതെങ്കിലും കണ്ണി മുറിഞ്ഞാൽ സകല രംഗങ്ങളെയും സമാനമായി ബാധിക്കും എന്നും വ്യക്തമാണ്.
അതിനിടെ ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യൻ ഐടിയെ കൈവിട്ടാൽ ദൂര വ്യാപക ഫലങ്ങളാണ് ഉണ്ടാവുക. ലക്ഷങ്ങൾ വാരിയെറിഞ്ഞു ക്യാമ്പസ് സെലക്ഷനിൽ നിന്നും യുവരക്തങ്ങളെ കൊക്കിലെടുത്തു പറക്കുന്ന കോർപ്പറേറ്റുകൾ മുതൽ സ്വാശ്രയ എൻജിനീയറിങ് കോളേജ് പ്രവേശനത്തെ വരെ പ്രതികൂലമായി ബാധിക്കാൻ ശക്തമാണ് ബ്രിട്ടീഷ് ഐടി കമ്പനികളുടെ സ്വാധീനവും വ്യാപ്തിയും.
ഇന്ത്യക്കു ബ്രിട്ടനിൽ നിന്നും നഷ്ടമാകുന്ന കരാറിൽ നല്ലൊരു ശതമാനവും കേരളത്തിലേക്ക് കൂടി എത്തുന്നതാണ്. കേരളത്തിൽ തന്നെ ആയിരക്കണക്കിന് ആളുകൾ നേരിട്ടും പരോക്ഷമായും ജോലി ചെയ്യുന്ന ടെക്നോ പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭാവി കൂടിയാണ് ചോദ്യ ചിഹ്നമായി മാറുക. ബ്രിട്ടീഷ് ടെലികോം, ബർകളയ്സ് ബാങ്ക് എന്നിവ ഉയർന്ന അളവിലുള്ള പരാതികൾ മൂലം ഏതാനും കോൾ സെന്റർ കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് നൽകിയിരുന്നത് നിർത്തുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍