അയ്യപ്പൻ തമിഴ്നാടിന്റെ പുത്രൻ; ശബരിമലയിലെ യുവതി പ്രവേശന കേസിൽ തമിഴ്നാട് കക്ഷി ചേരണമെന്ന് സംഘപരിവാർ സംഘടന; കർണാടകയുടേയും ആന്ധ്രയുടേയും സഹായവും തേടും; അഭിപ്രായം പറയാതെ ജയലളിത: കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കത്തിന് ഭക്തിയുടെ വഴിമരുന്നിട്ട് ഹിന്ദുസംഘടനകൾ സജീവമാകുന്നു
തിരുവനന്തപുരം: കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഹിന്ദുത്വ വിരുദ്ധ നടപടികൾ മുതലെടുത്ത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ആർഎസ്എസ്-സംഘപരിവാർ സംഘടനകളുടെ നീക്കങ്ങൾക്ക് അവസരമേറുന്നു. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ പ്രധാന ഭക്തികേന്ദ്രമായ ശബരിമലയെ കൈപ്പിടിയിലൊതുക്കാനുള്ള ഇടതുപക്ഷ സർക്കാർ ശ്രമങ്ങളെ തങ്ങളുടെ വളർച്ചയ്ക്കുള്ള വളമാക്കാനുള്ള ശ്രമമാണ് ആർഎസ്എസും സംഘപരിവാറും നടത്തുന്നത്.
എൽഡിഎഫ് സർക്കാരിനെ ഹൈന്ദവ സമൂഹത്തിന് വിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം വർഷങ്ങളായി ബിജെപിയും ആർ എസ്്എസും നടത്തിവരികയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും പൂർണമായി വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ശബരിമല സംബന്ധമായ പല വിഷയങ്ങളിലും എൽഡിഎഫ് സർക്കാർ കാണിക്കുന്ന കടുംപിടുത്തം തങ്ങൾക്ക് അനുകൂലമാക്കാനുള്ള അടവുകളെല്ലാം പുറത്തെടുക്കുകയാണ് ആർഎസ്എസ്, ബിജെപി സംഘപരിവാർ സംഘടനകൾ.
മറ്റെന്തിനേക്കാളും ശബരിമലയെ തൊട്ടാൽ മലയാളികൾക്ക് പൊള്ളുമെന്ന് അറിയാവുന്നവരാണ് ആർഎസ്എസ്-ബിജെപി-സംഘപരിവാർ സംഘടനകൾ. അന്ധമായ ആർഎസ്എസ്-ബിജെപി വിരുദ്ധത ഉള്ളിൽവച്ച് മുന്നോട്ടുനീങ്ങുന്ന എൽഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിനും ശബരിമലയും മലയാളികളും തമ്മിലുള്ള വൈകാരിക ബന്ധം ഇനിയും മനസിലായിട്ടില്ല. അതുകൊണ്ടുതന്നെ അവർ ശബരിമല വിഷയത്തിൽ ഇതുവരെ നിലവിലുള്ള എല്ലാ ആചാരങ്ങളും പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ്.
അതിന്റെ ആദ്യഘട്ടമാണ് ശബരിമലയിലെ യുവതീപ്രവേശനം. ഹിന്ദുസംഘടനകളും വിശ്വാസികളും എല്ലാം എതിർത്തിട്ടും, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് കടുപ്പിക്കുകയാണ് എൽഡിഎഫ് സർക്കാർ. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ദേവസ്വംമന്ത്രിയായിരുന്ന ജി സുധാകരൻപോലും തന്ത്രപരമായി ഉപേക്ഷിച്ച നിലപാടുകൾ പൊടിതട്ടിയെടുത്ത്, കടുംപിടുത്തവുമായി മുന്നോട്ടുപോകുകയാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് എല്ലാത്തിനും പിറകിൽ.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എൽഡിഎഫിൽതന്നെ വിവിധ അഭിപ്രായമാണുള്ളത്. എങ്കിലും ഇതുവരെ പ്രധാനകക്ഷിയായ സിപിഐ എമ്മിന്റെ നിലപാടിനെ തള്ളിപ്പറയാൻ ഘടകകക്ഷികളൊന്നും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മുന്നണിയിൽ തങ്ങളുടെ അഭിപ്രായങ്ങൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുകയാണ്.
അതേസമയം എൽഡിഎഫിന്റേയും സിപിഐ- എമ്മിന്റേയും ശബരിമല വിരുദ്ധ നിലപാടുകളെ ലോട്ടറി അടിച്ചപോലെ സ്വീകരിക്കുകയാണ് ബിജെപി-ആർഎസ്എസ്, സംഘപരിവാർ സംഘടനകൾ. നന്നായി കൈകാര്യം ചെയ്താൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടംകൊയ്യാമെന്നും കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ നേടാമെന്നുമാണ് ബിജെപി-ആർഎസ്എസ് സഖ്യത്തിന്റെ കണക്കുകൂട്ടൽ.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വി എസ് സർക്കാരിന്റെ കാലത്തെ നിലപാടിനോടുതന്നെ ബിജെപി-ആർഎസ്എസ് കക്ഷികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഹൈന്ദവ സമൂഹത്തിന്റെയാകെ ശത്രുത പിടിച്ചുപറ്റുമെന്നുള്ളതിനാൽവി എസ് സർക്കാർ ഇക്കാര്യത്തിലെ കടുംപിടുത്തം ഉപേക്ഷിച്ചു.
വി എസ് സർക്കാരിന്റെകാലത്തെ നല്ല സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരനാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന വാദം ആദ്യമുന്നയിച്ചത്്. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻപോലും ഇക്കാര്യത്തിൽ തന്ത്രപരമായ നിലപാടെടുത്തു. മുന്നണി സമവായങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് ദേവസ്വംമന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിയും ഇക്കാര്യത്തിൽ സിപിഐ -എമ്മിനോട് അനുകൂലിച്ചില്ല. അതുകൊണ്ടുതന്നെ തന്റെ ഭരണകാലത്ത് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാതെ മുന്നോട്ടുപോകാൻ വി എസ് അച്യുതാനന്ദൻ എന്ന കടുംപിടുത്തക്കാരനായ രാഷ്ട്രീയ നേതാവിന് കഴിഞ്ഞു.
എന്നാൽ അഞ്ചുവർഷങ്ങൾക്കിപ്പുറം അധികാരം ലഭിച്ചപ്പോളും പഴയ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിപിഐ -എം. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്ന നിലപാടു മാത്രമല്ല, ശബരിമലയിൽ വർഷംമുഴുവൻ പൂജ നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശവും ബിജെപി-ആർഎസ്എസ് ശക്തികൾക്ക് പുതിയ ആയുധമായിരിക്കുകയാണ്.
ഇക്കാര്യങ്ങൾ കേരളത്തിലെ രാഷ്ട്രീയ വിഷയമായി മാത്രം ഒതുക്കാതെ ഇന്ത്യയൊട്ടാകെ ഇക്കാര്യം ഉന്നയിക്കാനുള്ള നീക്കത്തിലാണ് ബിജെപി-ആർഎസ്എസ് നേതൃത്വം. അതിന്റെ തുടക്കമെന്ന രീതിയിൽ ഈ വിഷയത്തിൽ കേരള സർക്കാരിനെതിരേ തമിഴ്നാട് സർക്കാരിനെ കക്ഷി ചേർക്കാനുള്ള നീക്കം ഹൈന്ദവ സംഘടനകൾ ആരംഭിച്ചുകഴിഞ്ഞു. ശബരിമല തന്ത്രി കുടുംബത്തിലെ ഇളംതലമുറയിലെ പ്രധാനിയും പ്രമുഖ ഹൈന്ദവസംഘടനാ നേതാവുമായ രാഹുൽ ഈശ്വറിനെ മുന്നിൽനിർത്തിയാണ് ബിജെപിയും ആർഎസ്എസ്സും പോരാട്ടം തുടങ്ങിയിരിക്കുന്നത്.
രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ 'അയ്യപ്പ ധർമ്മ സേന'- എന്ന സംഘടനയ്ക്ക് കഴിഞ്ഞ ആഴ്ച ബിജെപി-ആർഎസ്്എസ് നേതൃത്വം രൂപം നൽകി. ഈ സംഘടനയുടെ നേതൃത്വത്തിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കേരള സർക്കാരിനെതിരേ തമിഴ്നാട് സർക്കാരിനെ കക്ഷിചേർക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
അയ്യപ്പൻ പാണ്ടിനാട്ടുകാരൻ (തമിഴ്നാട്ടുകാരൻ) ആണെന്നും അതിനാൽ ശബരിമല വിഷയത്തിൽ കക്ഷിചേരാൻ തമിഴ്നാട് സർക്കാരിന് നിയമപരമായി അവകാശമുണ്ടെന്നുമുള്ള വാദമാണ് തങ്ങൾ ഉയർത്തുന്നതെന്ന് രാഹുൽ ഈശ്വർ പറയുന്നു. കാശിയിൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് സ്ഥലം അനുവദിച്ചിട്ടുള്ളതിനാൽ, അവിടത്തെ കേസുകളിൽ കക്ഷിചേരാൻ കേരളത്തിന് അവകാശമുണ്ടെന്ന നിയമപരമായ സാഹചര്യമാണ് അയ്യപ്പ ധർമ്മ സേന ഉന്നയിക്കുന്നത്. ശബരിമലയിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സ്ഥലം നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് ശബരിമലയെ സംബന്ധിച്ച കേസുകളിൽ ഈ സംസ്ഥാനങ്ങൾക്ക് കക്ഷിചേരാമെന്നുമുള്ള വാദമാണ് അയ്യപ്പ ധർമ്മ സേന സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പോകുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ, കഴിഞ്ഞ യുഡിഎഫ് നൽകിയതിന് വിപരീതമായ പുതിയ സത്യവാംഗ്മൂലം നൽകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻകഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സിപിഐ -എമ്മിന് അഭിപ്രായം പറയാൻ അവകാശമില്ലെന്നും, വിശ്വാസി സമൂഹവും ഹിന്ദുമതപണ്ഡിതന്മാരും അഭിപ്രായം പറയുമെന്നുമുള്ള നിലപാടിലാണ് ബിജെപി.
ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ കേസ് എത്തുമ്പോൾ തമിഴ്നാടിനെക്കൂടി കക്ഷിചേർക്കാൻ ബിജെപി-ആർഎസ്എസ് പാർട്ടികൾ ശ്രമിക്കുന്നത്. തമിഴ്നാട്ടിലെ അയ്യപ്പ സേവാസംഘങ്ങളുടെ പിന്തുണയും ബിജെപി നേടിയിട്ടുണ്ട്. തമിഴ്നാടിന്റെ ഒരു വക്കീലെങ്കിലും സുപ്രീംകോടതിയിൽ കേരളത്തിനെതിരേ സുപ്രീംകോടതിയിൽ ഹാജരായാൽ കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സഹായവും തങ്ങൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി-ആർഎസ്എസ് സംഘങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍