ദരിദ്രന്റെയും സമ്പന്നന്റെയും ഇഷ്ടവിഭവം കപ്പയ്ക്കു റെക്കോർഡു വില; ഉണക്കുകപ്പ പൂഴ്ത്തി മൊത്തവ്യാപാരികൾ; വിഐപി മേശകളിലേക്കു കപ്പ ഒതുങ്ങുന്നു; ഓരോ വർഷവും കൃഷിമാറുന്ന മലയാളിക്ക് ചിന്തിക്കാൻ ഒരു പാഠം
തൊടുപുഴ: കുടിൽതൊട്ടു കൊട്ടാരം വരെ വി. ഐ. പി പരിഗണന ലഭിക്കുന്ന ഭക്ഷ്യവിഭവമെന്ന ഖ്യാതിയാണ് മരച്ചീനി അഥവാ കപ്പയ്ക്കുള്ളത്. എന്നാൽ കപ്പപ്രിയരെ കുപ്പിയിലാക്കി വില കുതിച്ചുയരുമ്പോൾ സാധാരണക്കാരന്റെ മെനുവിൽനിന്ന് ഇത് അപ്രത്യക്ഷമാകുകയാണ്. റെക്കോർഡ് വിലയാണ് ഇപ്പോൾ പച്ചക്കപ്പയുടേത്. കിലോയ്ക്ക് 32-35 വരെയാണ് വില ഉയർന്നു നിൽക്കുന്നത്. വില 75-ലേയ്ക്ക് ഉയർന്നതോടെ ഉണക്കുകപ്പ (വാട്ടുകപ്പ) പൂഴ്ത്തിവച്ച് മൊത്തവ്യാപാരികൾ സാധാരണക്കാരന്റെ നെഞ്ചത്തടിക്കുന്നതും വരുമാനമേറിയവരുടെ മാത്രം ഭക്ഷണമായി കപ്പ മാറുന്നതിന് കാരണമാകുകയാണ്.
ഏതാനും വർഷങ്ങളായി വിലയിലും ഉൽപാദനത്തിലുമുണ്ടായ കയറ്റിറക്കങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കപ്പയുടെ സ്റ്റാറ്റസ് ഉയർന്ന് രാജ്യാന്തര പ്രസിദ്ധമായിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. കുടിയേറ്റ കാലത്ത് കർഷകരുടെ മുഖ്യഭക്ഷണം കപ്പയായിരുന്നു. കപ്പ പുഴുങ്ങി(ചെണ്ടക്കപ്പ)യും കാന്താരി മുളക് ഞെരടിയതുമായിരുന്നു രാവിലെയും വൈകിട്ടും കർഷകരുടെ ഊർജം. അര നൂറ്റാണ്ടിനപ്പുറമുള്ള ഈ കോമ്പിനേഷൻ ഇന്നും സ്വീകാര്യതയിൽ മുൻപന്തിയിൽതന്നെ.
അടുത്ത കാലത്ത് കേരളത്തിന്റെ നൊസ്റ്റാൾജിയയിൽ ഉടലെടുത്ത മഴയാത്രകളിൽ ഇതായിരുന്നു പ്രധാന ഭക്ഷണം. വിവാഹ ചടങ്ങകളിൽപോലും ഈ കൂട്ടിന് പകരം വയ്ക്കാൻ മറ്റൊന്നുണ്ടായില്ല. ചിക്കനും ബീഫിനും ഫ്രൈഡ് റൈസിനും മട്ടൻ സ്റ്റ്യൂവിനുമൊന്നുമില്ലാത്ത പ്രിയമാണ് പലയിടത്തും കപ്പ പുഴുങ്ങിയതിനും കാന്താരി ഞെരടിയതിനുമുള്ളത്. കാന്താരിയുടെ എരിവിന്റെ കാഠിന്യം അൽപം കുറയ്ക്കാൻ ഏതാനും തുള്ളി വെളിച്ചെണ്ണ കൂടിയായാൽ ബഹുകേമമാകും. ചിലർ കാന്താരി തൈരിൽ അരച്ചെടുത്താണ് ഉപയോഗിക്കുന്നത്.
കാലം കടന്നു പോയതോടെ കപ്പയുടെ വിവിധ ഇനങ്ങളും വ്യാപകമായി. വേവിച്ച കപ്പ പണ്ടേ അറിയപ്പെടുന്ന വിഭവമാണ്. നന്നായി തേങ്ങയും മുളകും മഞ്ഞളും അരച്ചുചേർത്തുള്ള കപ്പ വേവിച്ചതിന് കൂട്ടായി ഇറച്ചിയും മീനുമാണ് പ്രചരിക്കുന്നത്. കപ്പയും മീനും ഇപ്പോഴും ഒട്ടേറെ കുടുംബങ്ങളിൽ നിർബന്ധമുള്ള പ്രാതലാണ്. പന്നി, ബീഫ് തുടങ്ങിയവയും ഇഷ്ടമുള്ള കൂട്ടാണെങ്കിലും മീൻതന്നെയാണ് സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമായിട്ടുള്ളത്. ഉണക്കുകപ്പയും ഉണക്കമീനും സ്ഥിരമായി ഉപയോഗിക്കുന്നവരും ധാരാളമാണ്. കർഷകരാണ് ഏറിയ പങ്കും ഇതിനെ പിന്തുടരുന്നത്. ഒളിമ്പിക്സ് നഗരത്തിൽ ഏതാനും ദിവസം മുമ്പ് ഇന്ത്യൻ താരങ്ങൾക്കായി കപ്പ വിളമ്പിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. കൃഷിയിടത്തിൽ വിളയിക്കുന്ന കപ്പ പറിച്ച് അരിഞ്ഞു വാട്ടി വെയിലത്ത് ഉണക്കിയെടുക്കുന്നത് പഴയ കാലത്തെ വലിയൊരു ഉത്സവം തന്നെയായിരുന്നു. ഇങ്ങനെ ഉണങ്ങിയ കപ്പ സൂക്ഷിച്ചുവച്ചു അടുത്ത സീസൺ വരെ ഉപയോഗിക്കുന്ന ശീലം കർഷകരിലുണ്ട്. പട്ടിണി മാസമെന്നറിയപ്പെടുന്ന കർക്കിടകത്തിലെ പ്രധാന ഭക്ഷണമാണ് വാട്ടുകപ്പ.
ബ്രോയ്ലർ ചിക്കൻ വന്നതോടെ കപ്പയും ചിക്കനും ഹോട്ടലുകളിലും വീടുകളിലും ഒരുപോലെ പ്രിയങ്കരമായി. എന്നാൽ പോത്തിറച്ചിയിലെ എല്ലും കപ്പയും ചേർത്തുണ്ടാക്കുന്ന കപ്പ ബിരയാണിയാണ് ഇപ്പോൾ ഏറ്റവും മുന്തിയ വിഭവം. വീടുകളിലും ചില നാടൻ തട്ടുകടകളിലുമാണ് ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേർത്ത് കുഴച്ചുള്ള കപ്പ ബിരിയാണി വിളമ്പുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽവരെ കപ്പ ബിരിയാണി ഇപ്പോൾ സുലഭമാണ്. എന്നാൽ രുചി കുറയും. എല്ലിനു പകരം ബിഫ് പ്രത്യേകം വേവിച്ച് കപ്പയുമായി ഇളക്കിയാണ് ഹോട്ടലുകളിലെ വിതരണം. ചിലർ മുട്ടയും മറ്റും ചേർത്ത് രുചി വർധിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും എല്ല് ചേർത്തു വേവിക്കുന്നതിന്റെ സ്വാദുണ്ടാകാറില്ല.
കപ്പ, പൂള, ചീനി, കൊള്ളി തുടങ്ങി വിവിധ പേരുകളിലാണ് മരച്ചീനി സംസ്ഥാനത്ത് അറിയപ്പെടുന്നത്. കപ്പയാണ് കൂടുതൽ പ്രചാരത്തിലുള്ള പേര്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് നെല്ലിനൊപ്പം കപ്പ കൃഷിയും വ്യാപകമാക്കാൻ മുൻ എൽ. ഡി. എഫ് സർക്കാർ നിർദ്ദേശിച്ചിരുന്നു. കർഷകർ വ്യാപകമായി നാണ്യവിളകളിലേക്ക് തിരിഞ്ഞതിനെതുടർന്നായിരുന്നു ഇത്. കുടുംബശ്രീകൾ വഴിയും പാതയോരകൃഷി മുഖാന്തിരവും കപ്പ കൃഷി വിപുലമാക്കാൻ പദ്ധതിയുമിട്ടിരുന്നു. അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള അരി ലഭ്യതയ്ക്ക് ബദൽ എന്ന നിലയിൽ മരച്ചീനി കൃഷി ത്വരിതഗതിയിൽ വ്യാപിപ്പിക്കുക എന്നതായിരുന്നു സർക്കാർ അജണ്ട. പക്ഷേ, തുടർനടപടികളും പ്രോത്സാഹനവുമുണ്ടായില്ലെന്നു മാത്രം.
സർക്കാർ ഏജൻസികളുടെ കാര്യമായ പിന്തുണയില്ലാതെയാണ് ഏറെക്കാലമായി കേരളത്തിൽ കപ്പ കൃഷി നിലനിൽക്കുന്നത്. 8-12 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന കപ്പയുടെ ഡിമാൻഡ് വർധിച്ചതും വില കൂടിയതും 2014 -ലാണ്. ലഭ്യതക്കുറവിനെ തുടർന്ന് വില 30-ലേക്കുയർന്നു. ഇതോടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലും കപ്പ കൃഷി വേരുപിടിച്ചു. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ വൻവിളവുണ്ടായതിനാൽ കഴിഞ്ഞ വർഷം ഡിമാൻഡിൽ ഇടിവുണ്ടായി. കപ്പ ഉണക്കി സൂക്ഷിക്കാൻ കാലാവസ്ഥയും ധനസ്ഥിതിയും തടസമായി. സ്വന്തം ഭൂമിയിലും ഭൂമി പാട്ടത്തിനെടുത്തും മറ്റുമായി വൻതോതിൽ കപ്പ വിളയിച്ചത് കർഷകർക്കുതന്നെ വിനയായി. വില 12-15 ലേക്ക് ഇടിഞ്ഞു. ഇതോടെ, തമിഴ്നാട്ടിലെ കർഷകരിലേറെയും കപ്പ കൃഷിയെ ഉപേക്ഷിച്ചു. മലയാളികളും വഴിമാറി ചിന്തിച്ചു. പച്ചക്കറിയിൽ സ്വയം പര്യാപ്തതയെന്ന സങ്കൽപവും ഇതിനായി സർക്കാർ ധനസഹായം നൽകിയതും കപ്പ ഉൽപാദനത്തിന് തിരിച്ചടിയായി. പച്ചക്കറികൾ പലയിടത്തും തഴച്ചു വളർന്നപ്പോൾ കപ്പയുടെ വേരറ്റു. ഉൽപാദനം കുറഞ്ഞതോടെ ഈ വർഷം വീണ്ടും വില കയറി 32 വരെയെത്തി നിൽക്കുമ്പോൾ പക്ഷേ, കർഷകർക്ക് വിൽക്കാൻ ഉൽപന്നമില്ല. കഴിഞ്ഞ വർഷം വിലയിടിഞ്ഞപ്പോൾ 7 രൂപയ്ക്കുവരെ കർഷകർക്ക് പച്ചക്കപ്പ വിൽക്കേണ്ടി വന്നു. അതാണ് മാറിചിന്തിക്കാൻ കർഷകർക്ക് പ്രേരണയായത്.
കഴിഞ്ഞ വർഷം ഉണക്കക്കപ്പ വൻതോതിൽ മൊത്തവ്യാപാരികൾ ശേഖരിച്ചിരുന്നു. കിലോയ്ക്ക് പരമാവധി 30 രൂപയ്ക്കാണ് അവർ സംഭരിച്ചത്. ഇപ്പോൾ വില ഉയർന്നതോടെ വിൽപന വിലയും കൂടി. 45-50 ൽനിന്ന് 70-75 ലേക്കാണ് വില വർധിച്ചത്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മൊത്തവ്യാപാരികൾ കരുതലിലാണ്. പൂഴ്ത്തിവയ്പും വ്യാപകമാണ്. കപ്പപ്രിയരാകട്ടെ, വർധിച്ച വിലയിൽ വിഷമത്തോടെയാണ് കഴിയുന്നത്. സാധാരണ കുടുംബത്തിന് 3 കിലോ പച്ചക്കപ്പയോ, 1 കിലോ വാട്ടുകപ്പയോ പ്രാതലിന് വേണം. ഇത്രയും കൂടിയ വിലയ്ക്ക് കപ്പ വാങ്ങാൻ സാധാരണക്കാരനും ഇടത്തരക്കാരനും പ്രയാസമാണെന്ന സ്ഥിതിയുണ്ട്. അതിനാൽ കപ്പ ഒരു വി. ഐ. പി ഭക്ഷണമായി മാറുകയാണിപ്പോൾ. ഹോട്ടലുകളിലും മറ്റും കപ്പ വിഭവങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. വില ഉയരുമ്പോൾ മറ്റ് കൃഷികൾ വിട്ട് വിലയേറിയ ഉൽപന്നങ്ങൾ കൃഷിയിറിക്കുകയും, അവയുടെ വില ഇടിയുമ്പോൾ അതെല്ലാം വെട്ടിമാറ്റി വീണ്ടും വില കൂടിയ കൃഷിയിറക്കുകയും ചെയ്യുന്ന മലയാളി കർഷകരുടെ പതിവുശൈലിക്ക് ആഘാതം കൂടിയാണ് ഇപ്പോഴത്തെ കപ്പവില വർധന. കുരുമുളകും ഏലവും കാപ്പിയുമൊക്കെ വെട്ടിമാറ്റി വാനിലയും സഫേദ് മുസ്ലിയുമൊക്കെ നട്ട് വട്ടം കറങ്ങിയ കർഷകരെ ഇവിടെ ഓർമിക്കാം.
Stories you may Like
- കെഎസ്ഇബിയുടെ വാഴ വെട്ടൽ: നടപടിയുണ്ടാകുമെന്ന് കൃഷിമന്ത്രി, കളക്ടർ റിപ്പോർട്ട് തേടി
- മലയാളികൾ 'കൈവിട്ട' മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ
- കർഷകനല്ല കുറ്റക്കാരൻ'; വൈദ്യുതി ലൈൻ കിടക്കുന്നത് താഴ്ന്നെന്ന് കൃഷിമന്ത്രി
- വാഴ വെട്ടിയ സംഭവം: കർഷകൻ നഷ്ടപരിഹാരം നൽകും
- പറമ്പുശ്ശേരി - മള്ളുശ്ശേരി പാടത്തുകൊയ്ത്തുത്സവം; കൃഷി ഇറക്കിയത് 25 വർഷത്തിനുശേഷം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍