കോടികൾ വന്ന് മറിയുന്ന ക്രിക്കറ്റ് ലോകത്ത് വീണ്ടും അട്ടിമറി; ഒരു പതിറ്റാണ്ടായി കേരളാ ക്രിക്കറ്റിനെ കൈപ്പിടിയിൽ ഒതുക്കിയിരുന്ന ടിസി മാത്യു ഒടുവിൽ ക്ലീൻ ബൗൾഡായി; മകനെ കെസിഎ ആസ്ഥാനത്തെ മുറിയിൽ നിന്ന് ഒഴിപ്പിച്ചു; ബിസിസിഐ പ്രസിഡന്റാകുമെന്ന് വരെ കരുതിയ തൊടുപുഴക്കാരനെ അട്ടിമറിക്കാൻ എതിർപക്ഷം പ്രയോഗിച്ചത് അധികാരത്തിൽ എത്താൻ ടിസി എടുത്ത അതേ കുറക്കുവഴികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭരണ നേതൃത്വത്തിലേക്ക് കേണൽ ഗോദവർമ്മ രാജയ്ക്കും എസ് കെ നായർക്കും ശേഷം എത്തിയ മലയാളിയാണ് ടിസി മാത്യു. ബിസിസിഐയുടെ പ്രസിഡന്റായി മാറുമെന്ന് പോലും കരുതുന്ന സമയത്താണ് ടിസിയുടെ പടിയിറക്കം. ബിസിസിഐയുടെ വൈസ് പ്രസിഡന്റ് കൂടിയായ ടിസിയെ സമർത്ഥമായ കരുനീക്കത്തിലൂടെയാണ് കേരളാ ക്രിക്കറ്റിലെ മറുവിഭാഗം ക്ലീൻ ബൗൾഡാകുന്നത്. ഇനി ക്രിക്കറ്റിലേക്ക് ടിസിക്ക് മടക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എസ് കെ നായരുടെ പിന്തുണയോടെ കേരളാ ക്രിക്കറ്റിൽ സജീവമായ വ്യക്തിയാണ് ടിസി മാത്യു. എന്നാൽ പിന്നീട് തന്ത്രങ്ങളിലൂടെ എസ് കെയെ വെട്ടി. കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായി ടിസി മാറി. ഇങ്ങനെ അധികാരം പിടിച്ചെടുത്ത ടിസിയെ അതേ രീതിയിൽ പുറത്തേക്ക് ഒതുക്കുകയാണ് മറുവിഭാഗം ചെയ്യുന്നത്. ഇവിടെ സാമ്പത്തികവും ധാർമികവുമായി വിഷയങ്ങൾ ചർച്ചയാവുകയാണ്.
അതിനിടെ ടി.സി. മാത്യുവിന്റെ മകനെ കെസിഎ ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചു. തിരുവനന്തപുരത്തുള്ള കെ.സി.എയുടെ മുഖ്യ ഓഫീസിലെ മുറികളിൽ കളിക്കാർക്കും ഒഫീഷ്യൽസിനുമാണു താമസിക്കാൻ അനുവാദമുള്ളൂ. എന്നാൽ, ടി.സി. മാത്യൂവിന്റെ മകനും ജ്യേഷ്ഠന്റെ മകനുമാണ് ഒന്നര വർഷമായി ഇവിടെ താമസിക്കുന്നത്. ഇതുൾപ്പെടെയുള്ള പരാതികളാണ് ടിസി മാത്യുവിനെതിരെ തൃശൂർ ജില്ലാ കെ.സി.എ. നോമിനി അഡ്വ. കെ. പ്രമോദ് ഉയർത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കെസിഎ ഭാരവാഹികളും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായി അറിയപ്പെട്ടിരുന്ന ടിസിയുടെ മകനെ കെസിഎ ആസ്ഥാനത്ത് നിന്ന് കുടിയൊഴുപ്പിച്ചത്. പ്രധാന ശിഷ്യന്മാരായി നിന്ന് കെസിഎയിൽ അധികാര തലപ്പത്ത് എത്തിയവർ ടിസി കൈവിട്ടുവെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.
അഞ്ചുകോടി രൂപയുടെ സാമ്പത്തിക അഴിമതിയാരോപണമാണ് പ്രമോദ് ടിസി മാത്യുവിനെതിരെ ഉയർത്തിയത്. കെ.സി.എയ്ക്കുണ്ടായ നഷ്ടം മനഃപൂർവം വരുത്തിയതാണെന്നും അതുകൊണ്ട് ക്രിമിനൽ കുറ്റമാണിതെന്നും ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് ടിസി മാത്യുവിനെ ബലിയാടാക്കി പ്രശ്നം ഒതുക്കാൻ നീക്കം നടക്കുന്നത്. ലോധാ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിക്കുമ്പോൾ ടിസി മാത്യുവിന് ക്രിക്കറ്റിന്റെ ഭരണതലത്തിൽ തുടരുക അസാധ്യമാണ്. 9 കൊല്ലം ക്രിക്കറ്റ് ഭരണം നടത്തിയവർ മാറി നിൽക്കണമെന്നതാണ് ലോധാ കമ്മറ്റിയുടെ പ്രധാന ശുപാർശ.
ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് മറുവിഭാഗം കരുക്കൾ നീക്കിയത്. നിലവിൽ പ്രസിഡന്റായ വിനോദും സെക്രട്ടറി ജയേഷ് ജോർജും ടിസി മാത്യുവിന്റെ അനുയായികളായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ ഇവരും ടിസിയെ കൈവിട്ടു. പ്രമോദ് പരാതിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്. ടിസി മാത്യുവിനെതിരെ കെ.സി.എ. പ്രസിഡന്റ്, സെക്രട്ടറി, ബി.സി.സിഐ സെക്രട്ടറി, മുൻ സി.എ.ജി. വിനോദ് റായ് എന്നിവർക്കാണ് പരാതി അയച്ചിട്ടുള്ളത്. നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ പോകാനാണു തീരുമാനം. ടി.സി.മാത്യു നടത്തിയ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ജനുവരി രണ്ടിനാണു ടി.സി. മാത്യൂ കെ.സി.എ. പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. അതിനുശേഷം ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തുടരുകയായിരുന്നു. ഈ പദവിയാണ് അദ്ദേഹം ഞായറാഴ്ച ഒഴിഞ്ഞത്.
കെസിഎയിലെ സ്ഥാനമൊഴിഞ്ഞതിനുശേഷം കെ.സി.എയുടെ മുഴുവൻ ആനുകൂല്യവും പറ്റി. എറണാകുളം മെറെൻ ഡ്രൈവിൽ ടാജ് ഹോട്ടലിനു സമീപത്തെ ഫ്ളാറ്റിന്റെ പ്രതിമാസ വാടക 35,000 രൂപ സ്ഥാനമൊഴിഞ്ഞ ശേഷവും കൈപ്പറ്റി. എട്ടുമാസമായി ഈ തുക കെ.സി.എ. ടി.സി. മാത്യൂവിനു നൽകുന്നു. കെ.സി.എയുടെ പ്രസിഡന്റ് എന്ന നിലയിലും വാടക പറ്റി. എന്നാൽ, പ്രസിഡന്റിന്റെ വീട്ടുവാടക നൽകാൻ കെ.സി.എയിൽ ചട്ടമില്ലെന്നും 2 കെ.സി.എയുടെ കാറും ഡ്രൈവറേയും ടി.സി. മാത്യൂ ഉപയോഗിക്കുന്നുവെന്നും പ്രമോദ് പരാതിപ്പെടുന്നു. താടുപുഴയിൽ പണി പൂർത്തിയായി വരുന്ന ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിൽ വൻ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. സ്റ്റേഡിയം നിർമ്മിക്കാൻ വേണ്ടി മണ്ണും കല്ലും മാറ്റിയത് രേഖകളിൽ ഇല്ല.
ടി.സി. മാത്യു പ്രസിഡന്റായിരുന്ന വേളയിൽ തൃശൂരിൽ 19 കടലാസ് ക്രിക്കറ്റ് ക്ലബുകൾ സ്ഥാപിച്ചു. ഇവിടെ കളിക്കാരില്ല. ജില്ലകൾ പിടിച്ചെടുക്കന്നതിന്റെ ഭാഗമായിട്ടാണ് കടലാസ് ക്ലബുകൾ സ്ഥാപിച്ചത്. ലോധ കമ്മിറ്റിക്കെതിരേ കെ.സി.എയുടെ ഫണ്ട് ഉപയോഗിച്ച് അഭിഭാഷകനെ വച്ച് സുപ്രീംകോടതിയിൽ കേസ് നടത്തി. ക്രിക്കറ്റിനു മാത്രമേ പണം ചെലവഴിക്കാവൂ എന്ന നിയമം കാറ്റിൽ പറത്തി. ഇടക്കൊച്ചിയിൽ 26 കോടി രൂപ മുടക്കി ക്രിക്കറ്റ് സ്റ്റേഡിയത്തിനു സ്ഥലം വാങ്ങിയെങ്കിലും ഇവിടെ ഒന്നും പണിഞ്ഞിട്ടില്ല-ഇങ്ങനെ നീളുന്ന ആരോപണങ്ങൾ. ഇതിൽ പലതും മുമ്പും ടിസിക്കെതിരെ ഉയർന്ന ആരോപണമാണ്. എന്നാൽ ഇതെല്ലാം അവഗണിക്കുകയാണ് ടിസി ചെയ്തത്.
കേരളത്തിൽ നിന്ന് രണ്ട് അന്താരാഷ്ട്ര താരങ്ങളെ ഉണ്ടായിട്ടുള്ളൂ. വല്ലപ്പോഴും മാത്രമാണ് അന്താരഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്. എന്നാൽ കോടികളാണ് ബിസിസിഐയിൽ നിന്ന് കെസിഎയിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ അതി സമ്പന്നമായ കായിക സംഘടനയാണ് കെഎസിഎ. സർക്കാരിനെ പോലും വെല്ലുവിളിച്ച് സ്വന്തം കാലിൽ നിൽക്കാൻ കെസിഎയ്ക്ക് പലപ്പോഴും കഴിഞ്ഞിട്ടുമുണ്ട്. ഈ സമ്പത്ത് തന്നെയാണ് ഭരണ തലത്തിലെ അട്ടിമറിക്കും പുതിയ തലവും മാനവും നൽകുന്നത്. കേരളത്തിൽ ഉടനീളം സ്റ്റേഡിയങ്ങളും മറ്റും നിർമ്മിക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന ആരോപണം സജീവമാണ്. അതിനിടെയാണ് ടിസിയെ വെട്ടി പുതിയ വിഭാഗം അധികാരം പിടിച്ചെടുക്കാൻ കരുനീക്കം നടത്തിയത്.
ഡാൽമിയ പ്രസിഡന്റായിരുന്നപ്പോൾ മലയാളിയായ എസ് കെ നായരായിരുന്നു വിശ്വസ്തൻ. ബിസിസിഐ സെക്രട്ടറി സ്ഥാനം പോലും എസ് കെ നായർക്ക് ഡാൽമിയ നൽകി. പിന്നീട് ശ്രീനിവാസന്റെ നേതൃത്വത്തിൽ പുതിയൊരു വിഭാഗം രൂപപ്പെടുകയും ശരത് പവാറിന്റെ സാഹയത്തോടെ ബിസിസിഐ പിടിച്ചെടുക്കുകയും ചെയ്തു. ഈ സമയത്ത് ശ്രീനിവാസൻ പക്ഷത്തെ പ്രധാനിയായി മാത്യു മാറി. അങ്ങനെയാണ് കേരളാ ക്രിക്കറ്റിനെ തന്റെ ചൊൽപ്പടിയിലേക്ക് ടിസി മാത്യു എത്തിച്ചത്.
എട്ട് വർഷത്തോളം വീതം കെ.സി.എ സെക്രട്ടറിയും ട്രഷററായും രണ്ട് വർഷം പ്രസിഡന്റായും ടി.സി. മാത്യു പ്രവർത്തിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം ലോധ കമ്മിറ്റി ശിപാർശകൾ നടപ്പാകുന്നതോടെ ടി.സി. മാത്യുവിന് സംസ്ഥാന, ജില്ല അസോസിയേഷനുകളിൽ ഭാരവാഹിയാകാൻ കഴിയില്ല. നിർദ്ദേശങ്ങൾ നടപ്പാക്കാൻ വൈകിയതിനെത്തുടർന്ന് ബി.സി.സി.ഐയിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് കെ.സി.എക്ക് തടസം നേരിട്ടിരുന്നു.
ഈ സാഹചര്യത്തിൽ ടി.സി. മാത്യൂവിെന്റ രാജിക്ക് കെ.സി.എ.യുടെ സമ്മർദ്ദവുമേറിയിരുന്നു. കഴിഞ്ഞ 21ന് ചേർന്ന സംസ്ഥാന ജനറൽ ബോഡിയിൽ ലോധ കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുമെന്ന് കെ.എസി.എ പ്രമേയം പാസാക്കി. ഇതിനു ശേഷമാണ് ഫണ്ട് അനുവദിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. കെ.സി.എയിൽ മാത്യുവിനുള്ള സ്വാധീനം തീരുന്നതായുള്ള സൂചനയാണ് കെ.സി.എ നീക്കങ്ങളിൽ വ്യക്തമാകുന്നത്. എസ് കെ നായർക്കൊപ്പം നിലയറുപ്പിച്ചിരുന്നവരെല്ലാം ഇതിനായി കരുതലോടെ നീക്കം നടത്തി.
എസ് കെ നായരുടെ വിശ്വസ്തരാണ് ടിസിയെ പുറത്താക്കാനുള്ള ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിച്ചതെങ്കിലും അവരാരും ഇനി എസ്കെ തിരികെ കൊണ്ടു വരാൻ മുൻകൈയെടുക്കില്ല. ലോധാ കമ്മറ്റി റിപ്പോർട്ട് പ്രകാരം 70 വയസ്സ് കഴിഞ്ഞവർക്ക് അധികാരത്തിലെത്താൻ തടസ്സങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിൽ എസ് കെയേയും ടിസിയേയും മാറ്റി നിർത്തി ക്രിക്കറ്റ് ഭരണം പിടിച്ചെടുക്കാനാണ് നീക്കം. കെസിഎ സെക്രട്ടറിയായ ജയേഷ് ജോർജാണ് നിലവിൽ കേരളാ ക്രിക്കറ്റിലെ ശക്തൻ. ജയേഷും ടിസിയുമായും തെറ്റിയതായി സൂചനയുണ്ട്. തൊടുപുഴയിലെ വീട്ടിലെത്തി ടിസിയെ രാജിക്ക് നിർബന്ധിച്ചത് ജയേഷായിരുന്നു. ഇടുക്കിക്കാരനായ പ്രസിഡന്റ് വിനോദും ഒപ്പമുണ്ടായിരുന്നു. എസ് കെ ക്യാമ്പുമായി ജയേഷ് അടുക്കുന്നതായും സൂചനയുണ്ട്. ഇത് ടിസിയും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ടിസി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത്.
വിശ്രമജീവിതം നയിക്കുന്ന എസ് കെ നായർക്കും ക്രിക്കറ്റിൽ വീണ്ടും സജീവമാകാൻ താൽപ്പര്യമില്ല. ക്രിക്കറ്റിലെ പ്രധാനികളെല്ലാം ലോധ കമ്മറ്റി റിപ്പോർട്ട് കാരണം അധികാരത്തിൽ എത്താൻ തടസ്സമുള്ള വ്യക്തികളുമാണ്. ജയേഷ് ജോർജിന് പോലും സെക്രട്ടറി സ്ഥാനം നഷ്ടമാകുമെന്ന് സൂചനയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്