തുല്യ ജോലിക്ക് തുല്യവേതനം വേണം; കേരളത്തിലെ താത്കാലിക കോളേജ് അദ്ധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക്; ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭിക്കും
ജാസിം മൊയ്ദീൻ
കോഴിക്കോട്; കേരളത്തിലെ ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിലെ രണ്ടായിരത്തിലധികം വരുന്ന താത്കാലിക അദ്ധ്യാപകർ അനിശ്ചിത കാല സമരത്തിലേക്ക്. ഈ മാസം 25ന് സൂചന പണിമുടക്കും ഫെബ്രുവരി 5 മുതൽ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കും. തുല്യ ജോലിക്ക് തുല്യവേതനം എന്ന ആവശ്യമുന്നയിച്ചാണ് സമരം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് താത്കാലിക അദ്ധ്യാപകർ ഇത്തരത്തിലൊരു സമരത്തിനൊരുങ്ങുന്നത്.
കേരളത്തിലെ ഗവൺമെന്റ് എയ്ഡഡ് കോളേജ് അദ്ധ്യാപകരിൽ പകുതിയിലധികം വരുന്നവർ താത്കാലിക ജീവനക്കാരാണ്. ഹയർസെകണ്ടറി, ഹൈസ്കൂൾ, യുപി, എൽപി, എഞ്ചിനീയറിങ് കോളെജുകൾ, യൂണിവേഴ്സിറ്റി ക്യാമ്പസുകൾ ഇവിടെങ്ങളിലെയെല്ലാം താത്കാലിക അദ്ധ്യാപകർക്ക് വേതനം വർദ്ധിപ്പിച്ചപ്പോഴും ആർട്സ് ആൻഡ്് സയൻസ് കോളെജുകളിലെ താത്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചിട്ടില്ല. മേൽ പറഞ്ഞ വിഭാഗങ്ങളിൽപെട്ടവരേക്കാളേറെ യോഗ്യതകൾ ആവശ്യമായി വരുന്ന കോളേജ് അദ്ധ്യാപകർക്ക് അവരുടെ പകുതി പോലും വേതനം ലഭിക്കുന്നില്ല. ഹയർ സെകണ്ടറി, ഹൈസ്കൂൾ, എഞ്ചിനീയറിങ് കോളെജുകൾ ഇവിടങ്ങളിലെ അദ്ധ്യാപകർക്ക് നിലവിൽ നാൽപതിനായിരത്തിലധികം രൂപ ലഭിക്കുമ്പോൾ ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ അദ്ധ്യാപകർക്ക് പരമാവധി 25000 രൂപയാണ് ലഭിക്കുന്നത്. ഇത് തന്നെ 50 മണിക്കൂർ ക്ലാസ് ലഭിക്കുന്ന മാസങ്ങളിൽ മാത്രമേ ലഭിക്കൂ.
50 മണിക്കൂറിലധികം വരുന്ന ക്ലാസുകളാകട്ടെ വേതനത്തിന് അർഹവുമായിരിക്കില്ല. പക്ഷേ പലമാസങ്ങളിലും ഇവർക്ക് 50 മണിക്കൂർ ക്ലാസ് ലഭിക്കാറില്ലെന്നതാണ് വാസ്തവം. കലണ്ടർ അവധികൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന ദിവസങ്ങൾ, ഹർത്താലുകൾ തുടങ്ങിയ ദിവസങ്ങൾക്കൊന്നും ഇവർക്ക് വേതനം ലഭിക്കില്ല. പരീക്ഷാ ഡ്യൂട്ടിയെടുത്താൽ 3 മണിക്കൂറിന് കേവലം 60 രൂപയാണ് ലഭിക്കുക. ഇത് തന്നെ എന്ന് ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. നിയമ പ്രകാരം താത്കാലിക അദ്ധ്യാപകർക്ക് ക്ലാസെടുക്കൽ മാത്രമാണ് ജോലിയെങ്കിലും കോളേജുകളിലെ ആർട്സ് സ്പോർട്സ് മറ്റ് പാഠ്യേതര പ്രവർത്തനങ്ങളും അവരെ ഏൽപിക്കാറുണ്ട്. ഇതിനൊന്നും അധികം വേതനം ലഭിക്കില്ല എന്ന് മാത്രമല്ല ആ ദിവസങ്ങളിൽ അവർക്ക് ലഭിക്കേണ്ട് സ്വാഭാവിക വേതനം പോലും ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ക്ലാസെടുക്കുന്ന മണിക്കൂറുകൾക്ക് മാത്രമാണ് ശമ്പളം.
നെറ്റ് യോഗ്യത ഉള്ളവർക്ക് മണിക്കൂറിന് 500 രൂപയും, നെറ്റ് ഇല്ലാത്തവർക്ക് 300 രൂപയുമാണ് നിലവിലെ വേതന വ്യവസ്ഥ. 2010 മുതൽ ഈ നിരക്കിലാണ് ഇവർക്ക് ശമ്പളം ലഭിച്ച് കൊണ്ടിരിക്കുന്നത്. 2016ൽ ഗസ്റ്റ് ലക്ചർമാർക്ക് പ്രതിദിനം 1550 രൂപ വേതനം നൽകണമെന്ന് സർക്കാർ ഓർഡർ ഇറക്കിയെങ്കിലും ഗവൺമെന്റ്-എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകർക്ക് ഇത് ബാധകമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അറിയിച്ചത്. ഗസ്റ്റ് ലക്ചർമാർ എന്ന് പറയുന്നത് കരാർ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെയാണ്. കേരളത്തിൽ ഈ ഗണത്തിൽ പെടുന്നതാകട്ടെ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലെയും, എഞ്ചിനീയറിങ് കോളെജുകളിലെയും അദ്ധ്യാപകർ മാത്രമാണ്. ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ അദ്ധ്യാപകർ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. അതിനാൽ അവർക്ക് ഈ നിയമവും ബാധകമല്ലെന്നാണ് അധികാരികൾ അറിയിച്ചത്.
ഈ വിവേചനങ്ങൾ കാണിച്ച് കോളേജ് ഗസ്റ്റ് അദ്ധ്യാപകരുടെ സംഘടന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും തീർത്തും നിരാശയായിരുന്നു ഫലെമെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ദിലീപ് കുമാർ മറുനാടനോട് പറഞ്ഞു. വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാർക്കൊക്കെ ഇത് കാണിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും അനുകൂലമായ നിലപാടുകളൊന്നും ഇത് വരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നത്. പണിമുടക്ക് കാര്യമായി ബാധിക്കാൻ പോകുന്നത് കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് ഓരോ മണ്ഡലത്തിലും ഓരോ കോളേജുകൾ എന്ന രീതിയിൽ തുടങ്ങിയ പുതിയ കോളേജുകളെയാണ്. ഈ കോളേജുകളിളെ 95 ശതമാനത്തിലധികം അദ്ധ്യാപകരും താത്കാലിക ജീവനക്കാരാണ്.
മലപ്പുറം ജില്ലയിൽ മാത്രം 390 താത്കാലിക കോളേജ് അദ്ധ്യാപകരാണുള്ളത്. മലപ്പുറം ഗവൺമെന്റ് വനിതാ കേളേജിൽ കേവലം രണ്ട് അദ്ധ്യാപകർ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. മലപ്പുറത്ത് പുതുതായി ആരംഭിച്ച താനൂർ, കൊണ്ടോട്ടി, മങ്കട ഗവൺമെന്റ് കേളെജുകളിലെയും അവസ്ഥ മറിച്ചല്ല. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, നാദാപുരം, മൊകേരി തുടങ്ങിയിടങ്ങളിലെ കോളേജുകളിലെയും അവസ്ഥ ഇത് തന്നെയാണ്
വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല തങ്ങളുടെ സമരം. ഇത്രയേറെ ഒഴിവുകളുണ്ടായിട്ടും അവ നികത്താൻ പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ നിലനിൽപിന് വേണ്ടിയാണ് സമരത്തിനിറങ്ങുന്നത്. ധനകാര്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇത് സംബന്ധിച്ച് നൽകിയ നിവേദനങ്ങൾക്ക് അനുഭാവപൂർണമായ മറുപടിയാണ് ലഭിച്ചതെങ്കിലും ഇത് വരെ തീരുമാനങ്ങളൊന്നും നടപ്പിലായിട്ടില്ല. ആൾ കേരള കോളേജ് ഗസ്റ്റ് ലക്ചേർസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ദിലീപ് കുമാർ മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍