പിടിപ്പും സ്വാധീനവും ഉള്ളവരെല്ലാം യൂണിയൻ നേതാക്കൾ; തൊഴിലാളി നിയമംപോലും കാറ്റിൽപ്പറത്തി രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തതുപോലെ സീറ്റുകളിൽ വേരുറപ്പിച്ച് ഓഫീസർമാർ; തൊഴിലാളിക്കുപ്പായമിട്ട നേതാക്കളുടെ കസേരയിളക്കാതെ കോർപ്പറേഷൻ നന്നാവില്ലെന്ന് സർക്കാരിന് നോട്ടെഴുതി തച്ചങ്കരി; 'സംരക്ഷിത തൊഴിലാളി' എന്ന ലേബലിൽ വിലസുന്ന യൂണിയൻ നേതാക്കളെല്ലാം കുടുങ്ങും; നേതാക്കളുടെ ഭരണത്തിൽ സഹികെട്ട സാധാരണ തൊഴിലാളികൾ സിഎംഡിക്കൊപ്പം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമം ലംഘിച്ച് രാജ്യത്തെങ്ങും കേട്ടുകേൾവിയില്ലാത്തവിധം ഓഫീസർമാർ തൊഴിലാളികളായി ചമഞ്ഞ് യൂണിയൻ നേതൃത്വത്തിൽ വിലസുകയും സ്ഥലംമാറ്റം ചെയ്യാനാവാത്ത സംരക്ഷണത്തിന്റെ ചിറകുപറ്റി കെഎസ്ആർടിസിയെ മുടിപ്പിക്കുന്നതുമായ വിവരങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം പുറത്തവന്നതോടെ ഈ വിഷയത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടാവണമെന്നും പൊതു ചർച്ചയാകണമെന്നും അഭ്യർത്ഥിച്ച് കോർപ്പറേഷനെ രക്ഷിക്കുകയെന്ന ദൗത്യവുമായി എത്തി സിഎംഡി ടോമിൻ ജെ തച്ചങ്കരി സർക്കാരിന് കത്തെഴുതി.
ഇത്തരത്തിൽ ഇരിക്കുന്ന സീറ്റിൽ കടിച്ചുതൂങ്ങിയിരിക്കുന്നവരുടെ എണ്ണം അതിഭീമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ നോട്ട്. കെഎസ്ആർടിസിയെ രക്ഷിക്കുകയെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെട്ടാണ് തച്ചങ്കരിയെ കോർപ്പറേഷന്റെ ചുമതല ഏൽപിക്കുന്നത്. ഇതിനിടെ തച്ചങ്കരിയുടെ പ്രവർത്തനങ്ങൾക്കും പരിഷ്കരണങ്ങൾക്കും എതിരെ പരാതിയുമായി എത്തിയ യൂണിയൻ നേതാക്കളെ പിണറായി തന്നെ ഓടിച്ചുവിട്ട സംഭവവും ഉണ്ടായി. ഇതിന് പിന്നാലെയാണ് 'സംരക്ഷിത തൊഴിലാളി' എന്ന ആനുകൂല്യം മുതലെടുത്ത് അതിന് ഒട്ടും അർഹതയില്ലാത്ത, ഓഫീസർ പദവികളിലുള്ള നിരവധിപേർ കോർപ്പറേഷനിൽ യൂണിയനുകളുടെ തന്നിഷ്ടം നടപ്പാക്കാൻ കടിച്ചുതൂങ്ങി ഒരേ കസേരയിൽ കഴിയുന്നത്. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ കാര്യം ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി സർക്കാരിനും കത്ത് നൽകിയിട്ടുള്ളത്.
കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിലും ഇല്ലാത്ത തരത്തിലാണ് ഈ സംരക്ഷിത തൊഴിലാളി ആനുകൂല്യംപറ്റി നിരവധി പേർ സ്ഥലംമാറ്റത്തിന്റെ പിടി ഒഴിവാക്കി 'ഭരണം' തുടരുന്നതെന്ന് തച്ചങ്കരി നൽകിയ നോട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി പോലെ തന്നെ വിപുലമായ കെഎസ്ഇബിയിൽ പോലും ഈയൊരു സാഹചര്യമില്ല. കാലങ്ങളായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, നിയമം ലംഘിച്ച് ഓരോ പദവിയിൽ കയറിക്കൂടുകയും യൂണിയൻ നേതാക്കളായി നിന്ന് തൊഴിലാളികളെ ഭരിക്കുകയും ചെയ്യുന്നവർക്ക് ഇതോടെ പിടിവീഴുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ സജീവ ശ്രദ്ധ കാണിക്കുന്ന സാഹചര്യത്തിൽ യൂണിയൻ നേതാക്കളുടെ വാദങ്ങൾ വിലപ്പോകില്ലെന്നാണ് വിലയിരുത്തൽ.
മാത്രമല്ല, ഇത്തരത്തിൽ യൂണിയൻ നേതാക്കളായി ഓഫീസർമാർ തന്നെ വിലസുമ്പോൾ സംഘടനയ്ക്ക് അകത്തുപോലും ഇവർക്കെതിരെ പരാതി പറയാൻ കണ്ടക്ടർക്കോ ഡ്രൈവർക്കോ സാധാരണ തൊഴിലാളിക്കോ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ കെഎസ്ആർടിസിയിൽ. അങ്ങനെ പറയുന്നവരെ നോട്ടമിട്ട് അച്ചടക്ക നടപടിയെടുക്കുന്നതും സ്ഥിരമായി നടക്കുന്ന സംഭവമായിരുന്നു. ഈ സ്ഥിതിക്ക് കടിഞ്ഞാണിടാൻ തച്ചങ്കരി തന്നെ രംഗത്തിറങ്ങിയതോടെ കോർപ്പറേഷനിലെ ഭൂരിഭാഗം സ്റ്റാഫും സിഎംഡിയുടെ ഈ നടപടിക്കൊപ്പം നിൽക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
തൊഴിലാളി നിയമപ്രകാരം യൂണിയൻ നേതാക്കൾക്ക് സ്ഥാനചലനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ മറവിൽ തൊഴിലാളി എന്ന നിർവചനത്തിൽ വരാത്തവരാണ് സ്വാധീനം ഉപയോഗിച്ച് യൂണിയൻ തലപ്പത്ത് കയറിക്കൂടി ട്രാൻസ്ഫർ ഇല്ലാത്ത സീറ്റുകൾ ഉറപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ 222 പേർക്ക് ഈ പദവി അനുവദിച്ചിട്ടുണ്ട്. ആവശ്യത്തിന് സ്ഥാഫ് ഇല്ലാതെ കോർപ്പറേഷൻ ട്രിപ്പുകൾ പോലും മുടങ്ങുന്നിടത്താണ് ഇങ്ങനെയൊരു തട്ടിപ്പും അരങ്ങേറുന്നത്. ഇതോടൊപ്പം സൊസൈറ്റിയുടെ മറവിലും 11പേർക്ക് ഇങ്ങനെ സംരക്ഷണം നൽകിയിട്ടുണ്ടെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ കുറിപ്പ്.
തച്ചങ്കരി തയ്യാറാക്കിയ നോട്ട് ഇപ്രകാരം
കെഎസ്ആർടിസിയിൽ രണ്ട് അംഗീകൃത തൊഴിലാളി സംഘടനകളിൽ അംഗങ്ങളായ ജീവനക്കാർക്ക് നൽകിവരുന്ന 'സംരക്ഷിത തൊഴിലാളി' എന്ന ആനുകൂല്യം നിയമങ്ങൾക്ക് അനുസൃതം അല്ലാത്തതും തെറ്റായ കീഴ്വഴക്കങ്ങളുടെ അനുകരണവുമാണ്. ഈ സ്ഥാപനത്തിൽ 222 പേർക്ക് നിലവിൽ 'സംരക്ഷിത തൊഴിലാളി' പദവി അനുവദിച്ച് വരുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലോ മറ്റ് സർവീസ് മേഖലകളിലോ ഇത്രയും ഭീമമായ 'സംരക്ഷിത തൊഴിലാളി'കളെ സൃഷ്ടിച്ചിട്ടില്ല. കെഎസ്ആർടിസി പോലെ വിപുലമായ കെഎസ്ഇബിയിൽ പോലും സംസ്ഥാന നേതാക്കൾക്ക് മാത്രമാണ് 'സംരക്ഷിത തൊഴിലാളി' പദവി ഉള്ളത്.
വിദൂര സ്ഥലങ്ങളിലെ ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ക്ഷാമം മൂലം ശരാശരി മുന്നുറോളം ബസ്സുകൾ ദിനംപ്രതി നിരത്തിലിറക്കാൻ കഴിയാതെയിരിക്കുന്ന അവസ്ഥയിലാണ് കെഎസ്ആർടിസി. തന്മൂലം ശരാശരി 60 ലക്ഷം രൂപയുടെ നഷ്ടം കളക്ഷൻ ഇനത്തിൽ ദിനംപ്രതി കോർപ്പറേഷനിൽ സംജാതമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരിടത്തും കാണാത്ത വിധത്തിൽ 222 പേർ 'സംരക്ഷിത തൊഴിലാളി' പദവിയുടെ സംരക്ഷണത്തിൽ സംഘടന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത്.
മാത്രമല്ല, കോർപ്പറേഷനിലെ ജീവനക്കാരുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളായ 11 പേർക്ക് ഇത്തരത്തിൽ സംരക്ഷണം നൽകിയിട്ടുണ്ട്്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്റ്റ് 2 (എസ്)(നാല്) പ്രകാരം സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് ഇത്തരം സംരക്ഷണത്തിന് അർഹതയില്ലാത്തതാണ്. എന്നാൽ മേൽപ്രസ്താവിച്ച 22 പേരിൽ അനേകംപേർ ഇത്തരക്കാരാണ്.
ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്റ്റ് 1947ൽ 33 (4)-ാം ഭാഗത്തിൽ വിവക്ഷിക്കുന്ന രീതിയിലുള്ള എണ്ണം പരിപാലിക്കാതെയാണ് നിലവിൽ സംരക്ഷണം നൽകിവരുന്നത്.
കോർപ്പറേഷൻ 12.9.2017, 28.12.2017, 30.12.2017 എന്നീ തിയതികളിലെ എൽ.ആർ.8/14606/17 നമ്പർ മെമോറാണ്ടങ്ങൾ മുഖേന അംഗീകരിച്ച് നൽകിയിട്ടുള്ള ആനുകൂല്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഇതിനെ നിയമപരമാക്കണമെന്നും കോർപ്പറേഷനിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സഹകരിക്കണണെന്നും ഉള്ള മാനേജ്മെന്റിന്റെ ആവശ്യങ്ങളെ പ്രതിഷേധിക്കുന്ന നിലപാടാണ് ചില തൊഴിലാളി യൂണിയനുകൾ സമർപ്പിക്കുന്നത്.
വായനയ്ക്കും നിർദ്ദേശങ്ങൾക്കുമായി സമർപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍