കെഎസ്ആർടിസിയെ ഒരിക്കലും നന്നാക്കിയെടുക്കാനാവില്ലെന്ന് കരുതിയെങ്കിൽ തെറ്റി; കോർപറേഷൻ മെയ്യിൽ റെക്കോഡ് കളക്ഷൻ നേടിയതിന് പിന്നാലെ യൂണിയൻകാരെ നിലയ്ക്ക് നിർത്താൻ തച്ചങ്കരിയുടെ ഭരണപരിഷ്കാരങ്ങൾ വീണ്ടും; ചീഫ് ഓഫീസിലെത്തി നേരിട്ട് സ്വാധീനിച്ച് അനർഹ ആനുകൂല്യങ്ങൾ നേടുന്ന പരിപാടി ഇനി നടപ്പില്ല; പരാതികളും നിവേദനങ്ങളും യൂണിറ്റ് ഓഫീസർമാർ വഴി എത്തിച്ചാൽ മതിയെന്ന് സർക്കുലർ; തുല്യനീതിയാണ് തന്റെ ലക്ഷ്യമെന്ന് സിഎംഡി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, അവധി ക്രമീകരണം,പെൻഷൻ-പെൻഷനാനുകൂല്യങ്ങൾ, ശമ്പള കുടുശ്ശിക, ശിക്ഷണ നടപടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരാതികളും,നിവേദനങ്ങളും ഇനി മുതൽ ചീഫ് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ലെന്ന് സിഎംഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവ്.
ചില ജീവനക്കാർ ചീഫ് ഓഫീസിലെ വിവിധ സെക്ഷനുകളിൽ നേരിട്ട് എത്തി അനർഹമായ ആനുകൂല്യങ്ങൾ മുൻഗണനാക്രമങ്ങൾ തെറ്റിച്ച് വാങ്ങിയെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.ഇത്തരത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് കാര്യങ്ങൾ വേഗത്തിൽ നടത്തിയെടുക്കുകയോ മറ്റുള്ളവരെ ഏർപെടുത്തുകയോ ചെയ്യുന്ന പ്രവണത നിലനിന്നിരുന്നു.ഇതിനെ കുറിച്ച് പരാതി ലഭിച്ചതോടെയാണ് പുതിയ നടപടി.
ഇനി മുതൽ പരാതികളും നിവേദനങ്ങളും നേരിട്ട് യൂണിറ്റ് ഓഫീസർമാർക്ക് നൽകണം.ഇത്തരം നിവേദനങ്ങൾ തൊട്ടിടുത്ത ദിവസം തപാൽ വഴി യൂണിറ്റ് ഓഫീസർമാർ ചീഫി ഓഫീസിലെ ബന്ധപ്പെട്ട തലവന്മാർക്ക് ആമുഖത്തോട് കൂടി അയയ്ക്കേണ്ടതാണ്.ഇതിൽ വീഴ്ച വരുത്തുന്ന യൂണിറ്റ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കും. തപാൽ വഴിയല്ലാതെ കിട്ടുന്ന ഒരു അപേക്ഷയും പരാതിയും പരിശോധിച്ച് നടപടി എടുക്കേണ്ടതില്ലെന്നും തച്ചങ്കരിയുടെ സർക്കുലറിൽ പറയുന്നുണ്ട്.ചീഫ് ഓഫീസിൽ ജീവനക്കാരുടെ നിവേദനങ്ങൾ ഏഴ് ദിവസത്തികം തീർപ്പാക്കണം.അതേസമയം വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ ജീവനക്കാർക്ക് പരാതികളും നിവേദനങ്ങളും ചെയർമാൻ ആൻഡ് മാനേജിങ്് ഡയറക്ടറെ അനുവദിച്ച സമയത്ത് നേരിട്ട് സമർപ്പിക്കാവുന്നതാണ്.
ഒരുവശത്ത് ഭൂരിഭാഗം ജീവനക്കാരുടെയും കയ്യടി നേടിയും മറുവശത്ത് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ ചങ്കൂറ്റത്തോടെ നേരിട്ടും കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടുംകൽപിച്ച് രംഗത്തിറങ്ങിയ തച്ചങ്കരി കൂടുതൽ പരിഷ്കരണങ്ങളിലേക്ക് നീങ്ങുകയാണ്. മെയ് മാസത്തിൽ റെക്കോഡ് വരവ് കൂടി നേടി കെഎസ്ആർടിസി കുതിച്ചതോടെ തച്ചങ്കരിയെ കോർപ്പറേഷൻ സിഎംഡി ആക്കി നിയോഗിച്ച സർക്കാരിനും അത് കയ്യടിയായി മാറുന്നു. ഈ സാഹചര്യത്തിൽ യൂണിയനുകളുടെ എതിർപ്പുകൾ വെറും ജലരേഖയായി മാറുന്ന സാഹചര്യമാണുള്ളത്.
ഇതോടെ കോർപ്പറേഷനെ കൂടുതൽ മെച്ചത്തിലേക്ക് നയിക്കാൻ ഉറച്ച നടപടികളുമായി നീങ്ങുകയാണ് സിഎംഡി. ഇതിന്റെ ഭാഗമായി ജൂൺ 18 മുതൽ ഇലക്ട്രിക് ബസ് തലസ്ഥാനത്ത് കോർപ്പറേഷൻ ഓടിച്ചു തുടങ്ങും. സംഗതി വിജയകരമായാൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരേസമയം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും മറുവശത്ത് കോർപ്പറേഷന് മെച്ചമാകുകയും ചെയ്യുന്ന സർവീസ് ആകും ഇതെന്നാണ് പ്രതീക്ഷ.
കെഎസ്ആർടിസിയിൽ അനുദിനം പരിഷ്കാരങ്ങൾ വരുത്തിയും യൂണിയനുകളുടേയും ഉന്നത തസ്തികകളിൽ കാലങ്ങളായി കുതന്ത്രങ്ങൾ മെനഞ്ഞ് വിലസുന്നവരുടേയും കള്ളക്കളികൾ ഒന്നൊന്നായി ഇല്ലാതാക്കിയും കയ്യടികൾ നേടി മുന്നേറുകയാണ് കെഎസ്ആർടിസിയിൽ സിഎംഡിയായി ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരി. ഒരോ ദിവസവും ഓരോ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തച്ചങ്കരി ശക്തമായ നിലപാടെടുക്കുകയും ജീവനക്കാർക്ക് ശമ്പളം കൃത്യമായി മാസാവസാനം തന്നെ നൽകാൻ നടപടിയെടുക്കുകയും ചെയ്തതോടെ ഭൂരിഭാഗം ജീവനക്കാരുടേയും കയ്യടി നേടുകയാണ് തച്ചങ്കരി.
വർഷങ്ങളായി സർക്കാരിന്റെ ഫണ്ടിൽ ജീവിക്കുന്ന വെള്ളാനയെന്ന ചീത്തപ്പേരു മാറുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇതോടൊപ്പം കഴിഞ്ഞമാസത്തെ കളക്ഷനും റെക്കോഡിലേക്ക് നീങ്ങിയതോടെ കോർപ്പറേഷനെ നന്നാക്കാൻ അവസാന ദൗത്യം തച്ചങ്കരിയെ ഏൽപിച്ച മുഖ്യമന്ത്രി പിണറായിയും വലിയ പ്രതീക്ഷയിലാണ്. യൂണിയനുകൾ ഒരുവശത്ത് കുതന്ത്രങ്ങളുമായി നീങ്ങുമ്പോഴും തച്ചങ്കരി അതൊന്നും വകവയ്ക്കാതെ അവരുമായി കൊമ്പുകോർത്തുതന്നെ മുന്നേറുന്നു. കോർപ്പറേഷനെ കാർന്നുതിന്നുന്നത് മേലാവിൽ ഒരേ കസേരകളിൽ കാലങ്ങളായി ഇരിപ്പുറപ്പിച്ച ഒരുസംഘം യൂണിയൻ നേതാക്കളാണെന്ന വസ്തുത പുറത്തുവന്നതോടെ ഭൂരിഭാഗം ജീവനക്കാരും യൂണിയനുകളുടെ തട്ടിപ്പുകൾക്കെതിരെ നിലപാടെടുക്കുകയും അതോടൊപ്പം തച്ചങ്കരിയുടെ പരിഷ്കരണങ്ങളെ നല്ല മനസ്സോടെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
ഇലക്ട്രിക് ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ
ഈ മാസം 18 മുതലാണ് തിരുവനന്തപുരം സിറ്റിയിൽ പൂർണമായും വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങുക. പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആകും സർവീസ്. നിരവധി മേന്മകളുണ്ട് ഈ സർവീസിന്. ഡീസൽ, സിഎൻജി ബസ്സുകളേക്കാൾ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകൾ. 40 പുഷ്ബാക്ക് സീറ്റുകൾ, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റർടെയ്ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.
കേന്ദ്രസർക്കാർ ഏജൻസിയായ എഎസ്ആർടിയുവിന്റെ റേറ്റ് കരാർ ഉള്ള ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും ട്രയൽ റൺ നടത്തുന്നത്. കർണാടകം, ആന്ധ്ര, ഹിമാചൽ, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളിൽ ഇലക്ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകൾ വിജയിച്ചാൽ മുന്നൂറോളം വൈദ്യുത ബസ്സുകൾ ഇവിടെയും നടപ്പാക്കാനാകും. ഡീസൽ ബസ്സുകൾ ക്രമേണ കുറയുകയും ചെയ്യുമെന്നും സിഎംഡി അറിയിച്ചു.
തുടർച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്യാനായതോടെ യൂണിയനുകളുടെ കുതന്ത്രങ്ങൾ ഫലിക്കാതായി. കെഎസ്ആർടിസി മെച്ചത്തിലേക്കെന്ന് ഉറപ്പിച്ച് തച്ചങ്കരിക്ക് പിന്തുണയുമായി നിലകൊള്ളുകയാണ് ഭൂരിഭാഗം ജീവനക്കാരും. തച്ചങ്കരിക്കെതിരെ നീങ്ങാൻ നടത്തിയ ആഹ്വാനങ്ങൾ തള്ളി സിഎംഡിക്ക് പിന്തുണയുമായി അവർ പോസ്റ്ററുകളും ലഘുലേഖകളും വരെ ഇറക്കുകയും ചെയ്തു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 40 കോടിരൂപ അധിക വരുമാനം ലഭിച്ചതാണ് മറ്റൊരു നേട്ടം. എന്നാൽ ഡീസൽ വിലവർധനവിനെ തുടർന്ന് 10.08 കോടിയുടെ അധികചെലവ് കെഎസ്ആർടി സിയിൽ മെയ് മാസത്തിൽ ഉണ്ടായി.
207.35 കോടി രൂപയാണു മേയിലെ കലക്ഷൻ. കഴിഞ്ഞവർഷം മേയിൽ ഇത് 185.61 കോടിയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ 195.21 കോടി രൂപയും ഈ വർഷം ജനുവരിയിൽ 195.24 കോടിയുമാണ് ഇതിനുമുമ്പത്തെ റെക്കോഡ്. അക്കാലങ്ങളിൽ ശബരിമല സ്പെഷൽ സർവീസ് വരുമാന വർധനവിനു കാരണമായിരുന്നു. കൂടുതൽ ഓഫ് റോഡ് ബസുകൾ സമയബന്ധിതമായി സർവീസിനു യോഗ്യമാക്കുകയും ഇൻസ്പെക്ടർമാരെ പോയിന്റ് ഡ്യൂട്ടിക്കു നിയോഗിച്ചു ബസ് റൂട്ടുകൾ ശാസ്ത്രീയമായി ക്രമീകരിക്കുകയും ചെയ്തതാണ് കോർപ്പറേഷന് നേട്ടമായത്. കട്ടപ്പുറത്തിരുന്ന നിരവധി ബസ്സുകൾ കൂടുതലായി നിരത്തിലിറക്കാൻ കഴിഞ്ഞതും ടയർ ക്ഷാമം പരിഹരിക്കാൻ നടപടിയെടുത്തതും ജീവനക്കാരുടെ കൃത്യമായ പുനർവിന്യാസവും എല്ലാം തച്ചങ്കരി പരിഷ്കരണങ്ങളായി നടപ്പാക്കിയിരുന്നു. ഇതെല്ലാം പടിപടിയായി ഗുണംചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതായി കളക്ഷനിലെ വർധന.
ഇതോടൊപ്പം സർക്കാരിന്റെ ഇച്ഛാശക്തിയും ഉണ്ട്. ദീർഘകാല വായ്പയിലെക്ക് മാറിയതിനൊപ്പം വരുമാനം വർധിപ്പിച്ചും ചെലവ് ചുരുക്കിയുമാണ് നഷ്ട കണക്കുകൾ മാത്രം പറഞ്ഞിരുന്ന കെഎസ്ആർടിസി പ്രതിസന്ധിയിൽ നിന്നും മെല്ലെ കരകയറുന്നത്. ഇത്തരം നടപടികൾക്കെല്ലാം സർക്കാരും പിന്തുണ നൽകുന്നു. ഏപ്രിൽ മാസത്തെ പോലെ മെയ് മാസത്തിലും കൃത്യമായി ജീവനക്കാരുടെ ശമ്പളം നൽകുക എന്ന നിർദ്ദേശത്തിനും സർക്കാർ കൂടെ നിന്നു. കെഎസ്ആർടിസിയിൽ 96 കോടി രൂപയാണ് പ്രതിമാസം ശമ്പള വിതരണത്തിനായി ആവശ്യമുള്ളത്.
കഴിഞ്ഞ മാസത്തിൽ 50 കോടി രൂപ സർക്കാരിനോട് സഹായം ആവശ്യപ്പെട്ടപ്പോൾ, 20 കോടി ലഭിച്ചു. എന്നാൽ മെയ് മാസത്തിൽ കെഎസ്ആർടിസിക്ക് ലഭിച്ച അധിക വരുമാനമായ 40 കോടി വലിയ ആശ്വാസവുമായി. ഇതോടെ തുടർച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം കിട്ടുകയായിരുന്നു ജീവനക്കാർക്ക്. ഇതോടെ നവോന്മേഷത്തിന്റെ പാതയിലാണ് കോർപ്പറേഷൻ. പ്രത്യേകിച്ചും ജൂൺ മാസത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് ശമ്പളം നേരത്തേ കിട്ടിയതോടെ വലിയ സഹായവുമായി ജീവനക്കാർക്കെന്നാണ് അവർതന്നെ വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്