Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവസ്വം ബോർഡിൽ സംവരണം അട്ടിമറിക്കുന്നുവെന്ന് കോളിളക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരോ? കോടിയേരിയുടെയും കടകംപള്ളിയുടെയും വാദങ്ങളെ പൊളിക്കുന്നത് കണക്കിലെ കളികൾ; ബോർഡിലെ മൊത്തം ജീവനക്കാരിൽ 96 ശതമാനവും മുന്നോക്കക്കാർ; ഈഴവ പട്ടികജാതി ജീവനക്കാരുടെ എണ്ണം നാലുശതമാനത്തിൽ താഴെ മാത്രം; മുന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള സർക്കാർ തീരുമാനം വിവാദമാകുന്നത് ഇങ്ങനെ

ദേവസ്വം ബോർഡിൽ സംവരണം അട്ടിമറിക്കുന്നുവെന്ന് കോളിളക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരോ? കോടിയേരിയുടെയും കടകംപള്ളിയുടെയും വാദങ്ങളെ പൊളിക്കുന്നത് കണക്കിലെ കളികൾ; ബോർഡിലെ മൊത്തം ജീവനക്കാരിൽ 96 ശതമാനവും മുന്നോക്കക്കാർ; ഈഴവ പട്ടികജാതി ജീവനക്കാരുടെ എണ്ണം നാലുശതമാനത്തിൽ താഴെ മാത്രം; മുന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള സർക്കാർ തീരുമാനം വിവാദമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ മുന്നോക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഇതിനകം വിവാദമായി കഴിഞ്ഞു. എൻഎസ്എസിനെ പ്രീണിപ്പിക്കാനാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ ആരോപിക്കുന്നത്.

\തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും വെള്ളാപ്പള്ളി പലവട്ടം പറഞ്ഞുകഴിഞ്ഞു. എന്നാൽ, ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലാത്തതുകൊണ്ട് ഭരണഘടനാ ലംഘനമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു നേതാക്കളുടെയും വാദം.

എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ, മൊത്തം ജീവനക്കാരുടെ 96 ശതമാനവും മുന്നോക്കക്കാരാണ് എന്ന് കാണാം. പുതിയ കണക്കുകൾ പ്രകാരം, മൊത്തം 6,120 ജീവനക്കാരുള്ളതിൽ 5,870 പേരും മുന്നാക്ക സമുദായങ്ങളാണ്. അതായത് 95.91 ശതമാനത്തോളം പേർ മുന്നോക്കക്കാർ.

നായർ, ബ്രാഹ്മണ സമുദായങ്ങളിൽ പെട്ടവരാണ് ഭൂരിപക്ഷം. ഇതിൽ തന്നെ 5,020 പേരും നായർ സമുദായമാണ്. ഇവർ മൊത്തം ജീവനക്കാരുടെ 82.02 ശതമാനം വരും. ശേഷിക്കുന്ന 850 പേർ ബ്രാഹ്മണരും. ഇത് 13.88 ശതമാനമാണ്.ഈഴവർ വെറും 3.38 ശതമാനം മാത്രമാണ്. വെറുതെയല്ല വെള്ളാപ്പള്ളി പ്രതിഷേധം ഉയർത്തുന്നത്. ഈഴവ സംവരണതോത് ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇത് കണ്ണിൽ പൊടിയിടാനാണെന്നും, പട്ടികജാതിക്കാർ 0.32 ശതമാനം മാത്രമാണെന്നും വാദം ഉയരുന്നു.

സാമ്പത്തിക സംവരണത്തിനെതിരായ സുപ്രീംകോടതി വിധി മറികടക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണമെന്നിരിക്കെയാണ് സർക്കാരിന്റെ നടപടി എന്നതാണ ്കാരണം.തിരുവിതാംകൂർ ദേവസ്വത്തിലെ സമുദായം തിരിച്ചുള്ള കണക്ക് നോക്കുമ്പോൾ ആകെ ജീവനക്കാരുടെ എണ്ണം 6120 ആണ്.ആകെ മുന്നാക്കക്കാർ.5870 ( 95.91% ). ഇതിൽ നായർ സമുദായാംഗങ്ങളുടെ എണ്ണം 5020(82.02%), ബ്രാഹ്മണർ 850(13.88%), ദളിതുകൾ 20 (0.32%)ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനം അല്ലെങ്കിൽ അവിടെ സർക്കാരിന്റെ സംവരണം എങ്ങനെ നടപ്പാക്കി എന്ന ചോദ്യവും ഉയരുന്നു.

കോടിയേരിയുടെ വാദം

ദേവസ്വം ബോർഡിൽ മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഭരണഘടനാവിരുദ്ധമല്ലൊണ് കോടിയേരി വാദിക്കുന്നത്.'ദേവസ്വം ബോർഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത്. ഇത് എൻഎസ്എസിന്റെയോ എസ്എൻഡിപിയുടെയോ നിലപാടല്ല. നിലവിലുള്ള സംവരണരീതി നിലനിർത്തിക്കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകണമെന്നാണ് പാർട്ടി നിലപാട്.

മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെതിരെ ബിജെപി എതിർപ്പുമായി വന്നു. എന്നാൽ സിപിഐ എം നടപ്പാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങൾക്കു ലഭിച്ചത്. 1990ൽ ഇതുസംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത് മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന് സിപിഐ എം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.ദേവസ്വം ബോർഡിൽ ഇതുവരെ പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം ലഭിച്ചിരുന്നില്ല.എൽഡിഎഫ് സർക്കാർ സംവരണം ഇല്ലാത്ത മേഖലയിൽ അതുകൊണ്ടുവരികയാണ് ചെയ്തത്.

പി എസ് സി മാതൃകയിൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനം നടപ്പാക്കിയപ്പോൾ മുസ്‌ളിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള 18 ശതമാനം സംവരണം ആർക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാൽ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയർത്താൻ തീരുമാനിച്ചു. ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സർക്കാർ നടപടിയിലൂടെ 17 ശതമാനമായി.

എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 10 ശതമാനമായിരുന്നത് 12 ശതമാനം ആയി. മറ്റ് പിന്നോക്കവിഭാഗങ്ങൾക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനവുമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാർക്ക് നൽകാൻ തീരുമാനിച്ചു. ഈ നടപടിയിൽ ഭരണഘടനാ ലംഘനമില്ല.

ഇത്തരം വസ്തുതകൾ മറച്ചുവെച്ച് സംവരണം അട്ടിമറിച്ചെന്ന് പറഞ്ഞ് സാമുദായിക ധ്രുവീകരണം നടത്താനുള്ള ചില സംഘടനകളുടെ ശ്രമങ്ങളിൽ ജനങ്ങൾ പെട്ടുപോകരുത്', സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചല്ല അത് പ്രവർത്തിക്കുന്നത്. ജോലിക്കാർക്കും മറ്റും ശമ്പളം കൊടുക്കുന്നതും ദേവസ്വം ഫണ്ട് വഴിയാണ്. ദേവസ്വത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും പശ്ചാത്തല സൗകര്യ വികസനത്തിനുമാണ് സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്, ഇതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.

വെള്ളാപ്പള്ളിയുടെ വാദം

'സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അത് നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും മുന്നാക്കവിഭാഗത്തിൽപ്പെട്ടവരെ കബളിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തട്ടിപ്പുമാണ്. നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് പൂർണബോധ്യമുള്ള സാമ്പത്തികസംവരണം അത് നടപ്പാക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുള്ള ഈ തീരുമാനം മുന്നാക്കവിഭാഗത്തിന്റെ കണ്ണിൽ പൊടിയിടലാണ്.

ഭരണഘടനയുടെ 340-ാം വകുപ്പനുസരിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നാക്കവർഗങ്ങളെ സംബന്ധിച്ചുതന്നെ ഇന്ത്യൻ പ്രസിഡന്റ് നിയമിക്കുന്ന ഒരു കമ്മിഷൻവെച്ച് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവസ്ഥകളും പഠിച്ച് ശുപാർശകൾ തേടിവേണം കേന്ദ്രത്തിലും സംസ്ഥാനത്തിലും അവർക്ക് നൽകേണ്ട സംരക്ഷണവും സംവരണവും നടപ്പാക്കേണ്ടത്. അപ്രകാരം ഒരു പഠനവും ദേവസ്വംബോർഡിലെ സാമ്പത്തിക സംവരണത്തിൽ നടത്തിയിട്ടില്ല.

ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ നിലവിൽ 90 ശതമാനം തസ്തികകളും മുന്നാക്കവിഭാഗക്കാർ കൈയടക്കിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും 10 ശതമാനം സംവരണംകൂടി കൊടുക്കാനുള്ള തീരുമാനം റദ്ദാക്കി ന്യൂനപക്ഷവിഭാഗങ്ങളുടെ 18 ശതമാനം സംവരണം, ഹിന്ദുവിഭാഗത്തിലെ സംവരണവിഭാഗങ്ങൾക്ക് ആനുപാതികമായി വിതരണം ചെയ്യുമ്പോൾമാത്രമേ ഈ ഭരണഘടനാ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയുള്ളൂ.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP