1860 തടവുകാർക്ക് ഇളവു നൽകാൻ തീരുമാനിച്ചത് ഡിസംബർ 28ലേ പിണറായി മന്ത്രിസഭയുടെ യോഗം തന്നെ; ഒപ്പം കണ്ണൂരിലെ തടവുകാർക്ക് അകാല വിടുതൽ നൽകാനും മന്ത്രിസഭ തീരുമാനിച്ചു: എല്ലാം ഉമ്മൻ ചാണ്ടിയുടെ തീരുമാനമെന്ന് പറഞ്ഞ് മറുനാടനെതിരെ ഉറഞ്ഞുതുള്ളുന്ന ദേശാഭിമാനി എഡിറ്ററും സംഘവും വായിച്ചറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊടിസുനിയും ഓംപ്രകാശും ഉൾപ്പെടെയുള്ള 1850 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശയാണ് പിണറായി സർക്കാർ ഗവർണർക്കു മുന്നിൽ അനുമതിക്കായി സമർപ്പിച്ചതെന്നും ഇതിൽ കൊടുംകുറ്റവാളികൾ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടുവെന്നതിനാൽ ഗവർണർ അതിന് അനുമതി നൽകാതെ തിരിച്ചയക്കുകയായിരുന്നുവെന്നും ഇന്നലെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ഇന്ന് മുഖ്യധാരാ പത്രങ്ങളിൽ ഉൾപ്പെടെ വിഷയം വാർത്തയാവുകയും ചെയ്തതോടെ സൈബർ സഖാക്കൾ മറുനാടനെതിരെയും ഈ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്.
പക്ഷേ, ഇത്രയും തടവുകാർക്ക് ശിക്ഷാ ഇളവു നൽകാനും കണ്ണൂർ ജയിലിലെ എട്ട് ജീവപര്യന്തം തടവുകാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അകാല വിടുതൽ നൽകാനും ഗവർണറോട് ശുപാർശ ചെയ്യാനാണ് ഇക്കഴിഞ്ഞ ഡിസംബർ 28ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചായിരുന്നു സൈബർ സഖാക്കൾ വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ തിരഞ്ഞത്.
കൊടുംകുറ്റവാളികളെ ഉൾപ്പെടെ വിട്ടയക്കാൻ ആണ് ശുപാർശയെന്നുകണ്ടാണ് ഗവർണർ പട്ടിക മടക്കിയതെന്ന വിവരമാണ് മറുനാടൻ പുറത്തുവിട്ടത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്,ഷാഫി, അണ്ണൻ സിജിത്ത്,കെ ഷിനോജ് എന്നിവരെല്ലാം പട്ടികയിൽ ഇടം പിടിച്ചതായും ഇവരെ കൂടാതെ അൻപതോളം സി പി എം തടവുകാർ ഗവർണർ തള്ളിയ പട്ടികയിൽ ഉണ്ടായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്.
ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുള്ള കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയിൽ ഇടം നേടിയെന്നും കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരൻ വിനോദും പട്ടികയിലുണ്ടെന്നും മറുനാടൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇതോടെ സിപിഎമ്മിന്റെ സൈബർ സഖാക്കൾ ഹാലിളകി മറുനാടനും മറ്റു മാദ്ധ്യമങ്ങൾക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി. ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ പിഎം മനോജ് തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വാർത്തകൾ വ്യാജമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.
വിഷയത്തിൽ ചന്ദ്രിക ദിനപത്രം കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്ന് വിടരുത് എന്ന മുഖപ്രസംഗം എഴുതിയതിനെയും കുറ്റവാളികളെ മോചിപ്പിക്കുന്നതിനെതിരെ ബിജെപി നേതാവ് വി മുരളീധരൻ രംഗത്തെത്തിയതിനെയും വിമർശിച്ചുകൊണ്ടായിരുന്നു മനോജിന്റെ പോസ്റ്റ്. വാർത്ത കണ്ട് ഞെട്ടിയെന്നും ഇതേപ്പറ്റി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം കണ്ടപ്പോഴാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചതെന്നും പറഞ്ഞുകൊണ്ടാണ് മനോജിന്റെ പോസ്റ്റ്.
'കണ്ടെത്തിയ' കാര്യങ്ങൾ മനോജ് അക്കമിട്ട് നിരത്തിയത് ഇങ്ങനെ:
1 . 2015 ലേ സ്വാതന്ത്ര്യദിനത്തിൽ ശിക്ഷാ കാലയളവിൽ ഇളവ് നൽകാനുള്ള 2300 തടവുകാരുടെ പട്ടികയാണ് അയച്ചിരുന്നത് .
2 . ആ പട്ടിക തയാറാക്കി അയക്കുമ്പോൾ കേരളം ഭരിച്ചത് യു ഡി എഫ് ആണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
3 . ആ പട്ടിക നിശ്ചിത സമയം കഴിഞ്ഞു, ഓരോ കേസും മന്ത്രിസഭാ പരിശോധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം തിരിച്ചയച്ചു.
5 . എൽ ഡി എഫ് സർക്കാറിനു മുന്നിൽ ഫയൽ എത്തിയപ്പോൾ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് അഡി . സെക്രട്ടറിയും ജയിൽ ഡി ഐ ജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ആ കമ്മിറ്റി ഓരോ കേസും പരിശോധിച്ച്. പട്ടികയിൽ നേരത്തെ 2300 പേരാണെങ്കിൽ, ഈ പരിശോധനയ്ക്കു ശേഷം അത് 1850 ആയി ചുരുക്കി. ഐക്യ കേരള വജ്ര ജൂബിലിയുടെ ഭാഗമായി നവംബർ ഒന്നിന് നടപ്പാക്കാൻ അത് പരിഗണിക്കാം എന്ന് ഗവർമെന്റ് തീരുമാനിച്ചു.
6 . ശിക്ഷാ കാലാവധിയിൽ ഇളവ് നൽകാൻ മന്ത്രിസഭ ഗവർണർക്കു നൽകിയ 1850 തടവുകാരുടെ പട്ടികയിൽ ചട്ടങ്ങൾക്കും നിയമത്തിനും വിരുദ്ധമായി ഒരു പേര് പോലും ഇല്ല.
7. ഉദ്യോഗസ്ഥ തല സമിതി പുനഃപരിശോധിച്ചു അന്തിമ രൂപം നൽകിയ ലിസ്റ്റിന്മേൽ തീരുമാനം എടുക്കേണ്ടിയിരുന്ന ഗവർണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ മാനദണ്ഡം കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു. അത് സാധാരണ ഔദ്യോഗിക ആശയ വിനിമയമാണ്. പക്ഷെ ഇവിടെ രാജ്ഭവനിൽ നിന്ന് പ്രത്യേക പത്രക്കുറിപ്പ് ഇറങ്ങി. അതിലാകട്ടെ, 'റിലീസ്' അഥവാ വിട്ടയയ്ക്കൽ എന്ന പദമാണ് ഉപയോഗിച്ചത്. യഥാർത്ഥത്തിൽ വിട്ടയയ്ക്കൽ അല്ല, നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവർക്കു(മൂന്നു മാസ തടവുകാർക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂർത്തിയായവർക്കു ഒരു വർഷംഇങ്ങനെ) ഇളവ് നൽകലാണ്. ഒരു പ്രത്യേക ദിവസം (നവംബർ ഒന്നിന്) കൂട്ടത്തോടെ 1850 പേര് ജയിൽ മോചിതർ ആക്കൽ അല്ല, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ നിശ്ചിത ഭാഗം പൂർത്തിയാക്കുമ്പോൾ അർഹമായതും അനുവദിക്കപ്പെട്ടതുമായ ഇളവ് ലഭ്യമാക്കി മോചിക്കപ്പെടലാണ്. ഒരാൾക്ക് മൂന്നിലൊന്നു ശിക്ഷാ കാലമാണ് പരമാവധി നല്കാനാകുന്ന ഇളവ്.
8 . ഈ പട്ടികയ്ക്ക് രൂപം നൽകിയത് ജയിൽ വകുപ്പാണ്. ഓരോ ജയിലിൽ നിന്നും സൂപ്രണ്ടുമാരാണ് ശുപാർശ നൽകുന്നത്. അന്തിമ രുപം നൽകിയത് ജയിൽ ഡി ജി പി. ഓരോ ജയിലിൽ നിന്നുമുള്ള പരിശോധനയുടെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്
ഇത്രയും കാര്യങ്ങൾ കണ്ടെത്തിയെങ്കിലും ഏതെല്ലാം കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് പറയാൻ മനോജ് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ഈ ഇളവെല്ലാം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണ് പ്രഖ്യാപിച്ചതെന്നും ഇടതുസർക്കാരിന് ഇതിൽ ഒരു പങ്കുമില്ലെന്നും വ്യക്തമാക്കാനും ജയിൽ തടവുകാരുടെ മോചനം അഥവാ റിലീസ് എന്ന പദം പ്രയോഗിച്ച ഗവർണറുടെ ഓഫീസാണ് ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയതെന്നുള്ള മുനവച്ച ആരോപണവും ഒളിപ്പിച്ചായിരുന്നു മനോജിന്റെ പോസ്റ്റ്. ഇതോടെ സോഷ്യൽ മീഡിയയിൽ മനോജിനുനേരെയും കടുത്ത വിമർശനം ഉയരുകയാണിപ്പോൾ.
ഡിസംബർ 28ലെ മന്ത്രിസഭാ യോഗ തീരുമാനത്തിൽ ആറും ഏഴും നമ്പരിട്ട് സർക്കാർ പ്രസിദ്ധീകരിച്ച ക്യാബിനറ്റ് തീരുമാനങ്ങളിൽ പറയുന്നത് ഇങ്ങനെ:
6. സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് 1860 തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനു ഗവർണ്ണറോട് ശുപാർശ ചെയ്യും.
7. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം 8 ജീവപര്യന്തം തടവുകാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അകാല വിടുതൽ നൽകുന്നതിന് ഗവർണറോടു ശുപാർശ ചെയ്യും.
ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂരിലെ 8 തടവുകാർക്ക് അകാല വിടുതൽ നൽകുന്നുവെന്ന് പറഞ്ഞത് കണ്ടില്ലേ എന്ന് ചോദിച്ചാണ് സർക്കാരിനെ ന്യായീകരിക്കാൻ ഇറങ്ങിയ മനോജിനും സൈബർ സഖാക്കൾക്കും മറുപക്ഷം മറുപടി നൽകുന്നത്. മാത്രമല്ല, ഇക്കാര്യങ്ങൾ തെറ്റാണെങ്കിൽ ശരിയായ ലിസ്റ്റ് അധികാരം കയ്യിലുള്ളപ്പോൾ പാർട്ടി പത്രമായ ദേശാഭിമാനി എന്തുകൊണ്ട് മറുപടിയായി കൊടുക്കുന്നില്ലെന്ന ചോദ്യവും അവർ ഉയർത്തുന്നു.
അതു പുറത്തുവിട്ടാൽ തടിക്കുതട്ടുമെന്ന പേടിയുണ്ടോ എന്ന ചോദ്യവുമായാണ് മറ്റുചിലർ എത്തുന്നത്. ഇത്തരത്തിൽ സർക്കാരിനെ ന്യായീകരിക്കാൻ ദേശാഭിമാനിയിൽ എന്തുകൊണ്ട് റഡിഡന്റ് എഡിറ്റർ എഴുതുന്നില്ലെന്നും എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റിട്ട് കളിക്കുന്നതെന്നുമാണ് വേറെ ചിലരുടെ ചോദ്യം. ന്യായമായ ലിസ്റ്റാണ് പിണറായി സർക്കാർ സമർപ്പിച്ചതെങ്കിൽ എന്തിന് ഗവർണർ അത് തിരിച്ചയക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കൂടിയായിരുന്ന പി സദാശിവമാണ് ഗവർണർ എന്നിരിക്കെ നിയമപരമായി ഒരു സാധുതയുമില്ലാതെ സമർപ്പിച്ച വിടുതൽ ലിസ്റ്റ് തിരിച്ചയക്കുകയാണ് ചെയ്തതെന്നാണ് മറുനാടന് ലഭിച്ച വിവരം. സിപിഎമ്മുകാരുൾപ്പെടെ രാഷ്ട്രീയ തടവുകാർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നതും മാനഭംഗക്കേസിലും മറ്റും പ്രതികളായവരും ഇടംപിടിച്ചുവെന്നും റിപ്പോർട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യയായിരുന്നു. ഇതിലുൾപ്പെട്ട ചില കൊടുംകുറ്റവാളികളുടെ വിവരമാണ് മറുനാടൻ റിപ്പോർട്ടു ചെയ്തത്.
മാനദണ്ഡങ്ങൾ പാലിക്കാതെ, ഒരിക്കലും ഇളവുനൽകാൻ പാടില്ലാത്ത ഗുരുതര കുറ്റവാളികളുടെ ലിസ്റ്റാണ് സമർപ്പിച്ചതെന്നും അതുകൊണ്ടാണ് ഗവർണർ ഇത് മടക്കിയതെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ പുതിയ മാനദണ്ഡം നോക്കാൻ വേണ്ടിയാണ് തിരിച്ചയച്ചതെന്നും മറ്റെല്ലാം ശരിയാണെന്നുമുള്ള മട്ടിലാണ് മനോജിന്റെ വാദം. ഇത് പച്ചക്കള്ളമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്.
മാത്രമല്ല ബലാത്സംഗ കുറ്റവാളികളും മയക്കുമരുന്നുകേസിൽ പിടിയിലായവരും പാർട്ടിക്കാരുമെല്ലാം സർക്കാർ ലിസ്റ്റിലുണ്ടെന്ന് വ്യക്തമാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകിയിട്ടുള്ളതും. എന്നാൽ ഇതേ ടൈംസ് ഓഫ് ഇന്ത്യ വാർത്തയെ ഉദ്ധരിച്ചും മനോജ് പുതിയ പോസ്റ്റ് ഇന്ന് ഫെയ്സ് ബുക്കിൽ നൽകിയിട്ടുണ്ട്. അതിൽ റിലീസ് അല്ല റെമിഷൻ (ശിക്ഷാ കാലാവധി കുറവുചെയ്യൽ) മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സ്ഥാപിക്കാനാണ് ദേശാഭിമാനി റസിഡന്റ് എഡിറ്ററുടെ വിഫല ശ്രമം. എന്നാൽ സർക്കാർ മന്ത്രിസഭാ തീരുമാനത്തിൽ അകാല വിടുതൽ നൽകുമെന്ന് മലയാളത്തിൽ വ്യക്തമായി എഴുതിയതിനെ കണ്ടില്ലെന്ന് നടിച്ചും ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ തലക്കെട്ടിലും ഹൈലറ്റിലും ഉയർത്തിക്കാട്ടിയ റിലീസ് എന്ന വാക്ക് വിഴുങ്ങിയും മനോജ് നൽകിയ പുതിയ വ്യാഖ്യാനവും ഇതോടെ ചർച്ചയാവുകയാണ്.
മനോരമ ഇന്ന് നൽകിയ വാർത്ത ഇങ്ങനെ
ഇന്ന് മനോരമ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിലും കൊടുംകുറ്റവാളികളെ പുറത്തിറക്കാൻ സർക്കാർ തയ്യാറായിയെന്ന വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്്. എഡിറ്റ് പേജിൽ ഗുണ്ടാവിഷയത്തിൽ നൽകിയ പരമ്പരയ്ക്കൊപ്പമാണ് പുറത്തിറക്കാൻ പോകുന്ന തടവുകാരുടെ ലിസ്റ്റ് ചേർത്തിട്ടുള്ളത്. സംസ്ഥാനം രൂപീകൃതമായതിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മറ്റൊന്നും നൽകിയില്ലെങ്കിലും തടവുകാർക്ക് ശിക്ഷായിളവെന്ന സമ്മാനം നൽകാനാണ് സർക്കാർ തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്ന വാർത്തയിൽ കൊലക്കേസ് പ്രതികളും ഗുണ്ടകളും രാഷ്ട്രീയ തടവുകാരും ഉൾപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൊടിസുനി, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, രജീഷ് തുടങ്ങിയ ടിപി വധക്കേസ് പ്രതികൾ, സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസാം, ഉണ്ണിത്താൻ വധശ്രമ കേസിലെ മുൻ ഡിവൈഎസ്പി ഷാജി, കാരി സജീഷ്, പോൾ മുത്തൂറ്റ് വധക്കേസ് പ്രതികൾ എന്നിവരുടെ പേരും മനോരമ നൽകി. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് ഇതൊന്നും വലിയ കാര്യമല്ലെന്നും വെറും കുപ്രചരണമാണെന്നും മുമ്പത്തെ സർക്കാരുകൾ ചെയ്താണെന്നുമെല്ലാം പറഞ്ഞ് വിഡ്ഡിത്തംവിളമ്പി മനോജ് പ്രതികരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്