മരിക്കാനും കൊല്ലാനും മടിയില്ലാത്ത അനുയായി വൃന്ദത്തിന്റെ വോട്ട് ബാങ്കിൽ കണ്ണ് നട്ട് രാഷ്ട്രീയക്കാർ ഗുർമീതിനെ നമിച്ചു; ക്രിമിനൽ കേസെടുത്തപ്പോൾ ചോദ്യം ചെയ്യലിന് അയച്ചത് ഡ്യൂപ്പിനെ; ഒടുവിൽ ലൈംഗിക പീഡനക്കേസിൽ കൈവിലങ്ങ് വീണപ്പോൾ ഒറ്റപ്പെട്ട് കരയാൻ വിധി; റോക്ക് സ്റ്റാർ ബാബ തഴച്ചുവളർന്നത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തണലിൽ
മറുനാടൻ ഡസ്ക്
ചണ്ഡിഗഡ്: ഉത്തരേന്ത്യയിൽ തനിക്ക് വളരാൻ പാകത്തിൽ അജ്ഞതയുടെയും, അന്ധവിശ്വാസത്തിന്റെയും വളക്കൂറുള്ള മണ്ണുണ്ടെന്ന് വളരെ വേഗം തിരിച്ചറിഞ്ഞതോടെയാണ് ഗുർമീത് റാം റഹീം സിങ് പടർന്ന് പന്തലിച്ചത്.കേരളത്തിന്റെ മൊത്തം ജനസംഖ്യയേക്കാൾ വരുന്ന അനുയായി വൃന്ദത്തെ തന്റെ വാലാട്ടികളാക്കാൻ കഴിഞ്ഞതും അതുകൊണ്ട് തന്നെ. ദേരാ സച്ചാ സൗദയെ രാഷ്ട്രീയക്കാർ ഭയന്നതും, ഒപ്പം കൊണ്ടുനടന്നതും
ഈ വലിയ ആൾക്കൂട്ടത്തിന്റെ വോട്ട് ബാങ്കിൽ കണ്ണുനട്ടാണെന്ന കാര്യത്തിലും സംശയം വേണ്ട.വിശ്വാസവും, ഭക്തിയും സമാസമം ചേർത്ത് രാജ്യ തലസ്ഥാനത്തിനടുത്തുള്ള രണ്ട് സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിച്ച ഗുർമീതിന് മുന്നിൽ രാഷ്ട്രീയ നേതാക്കൾ ഓച്ഛാനിച്ചുനിന്നത് കാരണം അറിയപ്പെടാതെ പോയത് ദേരായിലെ രാവണൻ കോട്ടയിൽ കെട്ടിപ്പെടുത്ത അനേകം ക്രിമിനൽ കഥകളാണ്.
ഗുർമീത് റാം റഹീം സിങ് രാഷ്ട്രീയമായി നിലവിൽ ബിജെപിയോടൊപ്പമാണെങ്കിലും നേരത്തേ കോൺഗ്രസിനൊപ്പമായിരുന്നു. രണ്ടു പ്രമുഖ പാർട്ടികളും ദേരാ സച്ചാ സൗദയുടെ വോട്ടു വാങ്ങിയിട്ടുണ്ട്. പഞ്ചാബിൽ അകാലിദൾ ആദ്യം ദേരയ്ക്ക് എതിരായിരുന്നുവെങ്കിലും അവരും പിന്നീടു സൗഹൃദത്തിലായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദേര പരസ്യമായി ബിജെപിയെയാണ് പിന്തുണച്ചിരുന്നത്. ബിജെപിയെ ഹരിയാനയിൽ തിരിച്ചു വരാൻ സഹായിച്ചതിന് പിന്നിൽ ദേരയുടെ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. അതിനു മുമ്പ് ഹരിയാനയിൽ കോൺഗ്രസിനെയും ദേര പിന്തുണച്ചിരുന്നു. അതുകൊണ്ടു തന്നെ ഗുർമീതിന്റെ വളർച്ചയിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പങ്കുണ്ട്.
പഞ്ചാബിൽ 2002 ലും 2007 ലും ദേരാ സച്ചാ സൗദ കോൺഗ്രസിനെയാണ് സഹായിച്ചത്. എന്നാൽ 2012ൽ നിയമസഭാ തിരഞ്ഞെടുപ്പിലും, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവർ ബിജെപി -അകാലിദൾ സഖ്യത്തിന് പിന്തുണ നൽകുകയായിരുന്നു. ഇതിനിടെ ദേരാ സച്ചാ സൗദ സിഖ് മതത്തിനെതിരായ നിലപാടുകൾ സ്വീകരിക്കുകയും ദേരയുമായി സിഖ് മതവിശ്വാസികൾ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്ന ആദ്യഘട്ടത്തിൽ ഗുർമീതിനെയും അനുയായികളെയും കടുത്ത ശത്രുക്കളായാണ് അകാലിദൾ കണ്ടിരുന്നത്. ഈ ഘട്ടത്തിൽ അവരുമായി ഒരു തരത്തിലുമുള്ള സൗഹൃദത്തിനും അകാലിദൾ തയ്യാറായിരുന്നില്ല. എന്നാൽ, പിന്നീട് ഗുർമീതിന്റെ ശക്തി ബോധ്യപ്പെട്ട് വിലക്ക് അകാൽ തക്ത് നീക്കിയതോടെ അകാലിദൾ രഹസ്യമായി അവരുമായി അടുക്കാൻ തുടങ്ങിയിരുന്നു.
ഗുർമീത് റഹീം പ്രതിയായ ബലാത്സംഗക്കേസിൽ അന്വേഷണത്തിന്റെ തുടക്കം മുതൽ കണ്ടത് സിനിമയെ വെല്ലുന്ന നാടകീയതകളാണ്. സംഭവങ്ങൾ കേസിലേക്കെത്തിയ വഴികളും കേസ് നേരിടാൻ ഗുർമീത് നടത്തിയ നീക്കങ്ങളും ചോദ്യം ചെയ്യലിന് അപരനെ വിട്ടുകൊടുത്തത് മുതൽ ഉന്നതോദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള ഭീഷണിയും കീഴ്ജീവനക്കാരെ ഉപയോഗിച്ചുള്ള യാചനയും വരെ കേസ് ഇല്ലാതാക്കുന്നതിനായി പരീക്ഷിച്ചു.സിനിമയെ വെല്ലുന്ന രംഗങ്ങൾ വരുന്ന കേസ് 2002 ലായിരുന്നു സിബിഐക്ക് കൈമാറിയത്. ഡിസംബർ 12 ന് കേസ് രജിസ്റ്റർ ചെയ്ത അന്നു തന്നെ കേസ് അവസാനിപ്പിക്കാൻ മുതിർന്ന സിബിഐ ഉദ്യോഗസ്ഥരുടെ വിളിയെത്തി. തുടർന്ന് കേസിന്റെ പല ഘട്ടങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായി. കേസ് മുമ്പോട്ടു പോകുമ്പോൾ ചോദ്യം ചെയ്യാൻ വിളിച്ചതിന് റാം റഹീം അയച്ചത് ഡ്യൂപ്പിനെയായിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ മർദ്ദനത്തിന്റെ അകമ്പടിയിൽ ആയതോടെ സത്യം തുറന്ന് പറഞ്ഞ് ഇയാൾ ഓടി രക്ഷപ്പെട്ടു.
രണ്ട് മുൻ വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയെന്നാണ് ഗുർമീതിനെതിരേ ഉയർന്ന ആരോപണം. ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് തുടങ്ങിയത്. സിർസയിലെ ദേരാ സച്ച സൗദാ ആസ്ഥാനത്ത് വനിതാ അനുയായികളെ െലെംഗികചൂഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് പഞ്ചാബ്-ഹരിയാന െഹെക്കോടതി ചീഫ് ജസ്റ്റീസിന് ഊമക്കത്ത് കിട്ടുകയായിരുന്നു. 2007 ജൂെലെയിൽ അംബാലക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ രണ്ടു വനിതാ അനുയായികളെ 1999 നും 2001 നും മധ്യേ െലെംഗികമായി ചൂഷണം ചെയ്തതിനെക്കുറിച്ച് പരാമർശിച്ചു.
തുടർന്ന് ഹൈക്കോടതി കൈമാറിയ കേസിൽ അന്വേഷണം നടത്തിയ സിബിഐയാണ് ഗുർമീത് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കേസിൽ തന്റെ രാഷ്ട്രീയ സ്വാധീനം മുഴുവൻ ഉപയോഗിച്ചെങ്കിലും കേസുമായി സിബിഐ മുന്നോട്ട് തന്നെ പോയി. 2014 തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ഥാനാർത്ഥികളാണ് അനുഗ്രഹം തേടി അടുത്തെത്തിയത്. ഗുർമീതിന്റെ വാക്കിൽ വോട്ടു മറിയുമെന്ന് രാഷട്രീയ നേതാക്കൾക്ക് വിശ്വസിച്ചു.അതായിരുന്നു ഗുർമീതിന്റെ ഏറ്റവും വലിയ പിൻബലവും. കേസിൽ വിധി പറയുന്ന നാൾ, നിരോധനാജ്ഞ നിലനിൽക്കെ, പഞ്ച്കുല കോടതിയിലേക്ക് ഗുർമീത് 200 ലധികം കാറുകളുടെ അകമ്പടിയോടെ എത്തിയതും ഭരണകൂടത്തിന്റെ ഉദാസീന മനോഭാവത്തിന്റെ ഉത്തമഉദാഹരണമാണ്.
ഏതു വലിയ സംഭവം നടന്നാലും അതിലൊരു മലയാളിയുടെ സാന്നിധ്യമുണ്ടാകും. രാജ്യത്തെ ഇളക്കിമറിച്ച ഗുർമീത് റാം റഹീമിനെ പീഡനക്കേസിൽ അകത്താക്കിയതിനു പിന്നിലും ഒരു മലയാളിയുടെ കരസ്പർശമുണ്ട. കാസർഗോഡ് സ്വദേശി സിബിഐ ഉദ്യോഗസ്ഥനായ നാരായണനാണ് ആ തന്ത്രജ്ഞൻ. അക്കഥ ഇങ്ങനെ- സിബിഐ. ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറ്റവും വെല്ലുവിളി നേരിട്ട കേസാണു ഗുർമീതിന്റേതെന്നാണ് ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസമാക്കിയ നാരായണന്റെ നിലപാട്. 2002 സെപ്റ്റംബറിലാണ് ആൾ െദെവത്തിനെതിരെയുള്ള ബലാത്സംഗ കേസ് പഞ്ചാബ് ഹരിയാന െഹെക്കോടതി സിബിഐയ്ക്കു െകെമാറിയത്. ആദ്യത്തെ അഞ്ചു വർഷക്കാലം ഒന്നും സംഭവിച്ചില്ല. ഉന്നതതല ഇടപെടലുകളുമായിരുന്നു കാരണം. ഇതോടെ കേസ് വീണ്ടും കോടതിയിലെത്തി. സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കാൻ കോടതി ഉത്തരവിട്ടു. അവസാനം അന്വേഷണം നാരായണന്റെ െകെകളിലെത്തി.
മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും വൻകിടക്കാരും സ്വാധീനങ്ങളുമായെത്തി. എല്ലാവരുടെയും ആവശ്യം അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു. നേരിട്ടും ഗുർമീതിന്റെ ഭീഷണിയെത്തി. അന്വേഷണം ഏൽപ്പിച്ചത് കോടതിയാണെന്ന വിശ്വാസമാണു കരുത്തായതെന്നു നാരായണൻ പറയുന്നു. വർഷങ്ങളും നീണ്ട അന്വേഷണത്തിനിടയിൽ പരാതിക്കാരിയായ മുൻ ആശ്രമവാസിയെ നാരായണൻ കണ്ടെത്തി. അപ്പോഴേക്കും അവർ കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നു. പിതാവിനെപ്പോലെയാണു യുവതി നാരായണനെ കണ്ടത്. സമ്മർദങ്ങൾക്കിടെയിലും നാരായണനെ വിശ്വസിച്ചാണു യുവതി മജിസ്ട്രേറ്റിനു മുന്നിലെത്തി ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മൊഴി നൽകിയത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൈയിലിട്ട് അമ്മാനമാടാൻ തന്റെ രാഷ്ട്രീയ സ്വാധീനവും, ആൾബലവും സഹായിക്കുമെന്ന രാം റഹീമിന്റെ ആത്മവിശ്വാസമാണ് കഴിഞ്ഞ ദിവസം ജുഡീഷ്യറി തകർത്തത്. ഒരു വ്യക്തിയും നിയമത്തിന് അതീതനല്ലെന്നും, നിയമ വാഴ്ച നാടിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നുമുള്ള കോടതിയുടെ ഉറച്ച നിലപാടിന് മുന്നിൽ ഗുർമീതിന്റെ ആൾമറകൾ തകരുകയായിരുന്നു. വന്മരമായി വളർന്നിട്ട് പൊടുന്നനെ നിലംപതിക്കുമ്പോഴുള്ള നിസ്സഹായതയുടെ നിലവിളിയാണ് ഇന്ന് കോടതിയിൽ കേട്ടത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍