പ്രാഞ്ചിയേട്ടന്മാർക്ക് ഇത് കഷ്ടകാലം! ശുപാർശകൾ ഓൺലൈൻ വഴിയാക്കിയതോടെ സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കിയ അറിയപ്പെടാത്തവർക്കും അംഗീകാരം; പത്മ പുരസ്കാര നിർണയത്തിൽ സംസ്ഥാനങ്ങളുടേത് മാത്രമല്ല ഗവർണർമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ശുപാർശകൾ പലതും തള്ളിയതോടെ സമ്മാനിതരായത് അപൂർവ പ്രതിഭകൾ
മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി: പഴയത് പോലെ പ്രാഞ്ചിയേട്ടന്മാരുടെ ഇടിച്ചുകയറ്റം ഇപ്പോൾ നടപ്പില്ല. പത്മ പുരസ്കാരങ്ങളുടെ കാര്യമാണ് പറഞ്ഞുവരുന്നത്.പത്മ പുരസ്കാരം നൽകിയത് മാറ്റങ്ങളുണ്ടാക്കിയ അറിയപ്പെടാത്ത ആളുകൾക്കാണെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞത് ഓർമയില്ലേ?
കേരളത്തിൽ നിന്ന് പത്മ ശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
പത്മ പുരസ്കാരം പൊതുജനങ്ങൾക്കും ശുപാർശ ചെയ്യാവുന്ന തരത്തിൽ 2016 ൽ അഴിച്ചുപണിതിരുന്നു. പത്മ പുരസ്കാര നിർണയം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ പരിഷ്കാരം. ഓൺലൈൻ മുഖേന മാത്രമേ പത്മ പുരസ്കാരങ്ങൾ ശുപാർശ ചെയ്യാൻ കഴിയുകയുള്ളു.
പത്മ പുരസ്കാരങ്ങൾക്ക് അർഹരായവരെ നിശ്ചയിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി പരാതികളുയരുന്ന സാഹചര്യത്തിൽ ശുപാർശ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ്് പുതിയ പരിഷ്കാരം ഏർപ്പെടുത്തിയത്. പുതിയ ഉത്തരവു പ്രകാരം വ്യക്തികൾക്കും സർക്കാർ പോലെയുള്ള അധികാര സ്ഥാപനങ്ങൾക്കും ശുപാർശകൾ നൽകാം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ അവാർഡുകൾ എന്ന വിഭാഗത്തിലൂടെയാണ് പത്മ പുരസ്കാര ശുപാർശ നൽകേണ്ടത്. അതിൽ പൗരന്മാർ അഥോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്. പൊതുജനങ്ങൾ ശുപാർശ നൽകേണ്ടത് വ്യക്തികൾ എന്ന ഉപവിഭാഗത്തിലാണ്.
സ്വന്തം പേര് ശുപാർശ ചെയ്യാനും ഇനി അവസരമുണ്ട്. സമൂഹത്തിൽ അറിയപ്പെടുന്നവർക്കുമാത്രം പുര്സകാരങ്ങൾ ലഭിക്കുന്ന പതിവുരീതികൾ മാറ്റി, അറിയപ്പെടാത്തവരും എന്നാൽ അപൂർവപ്രതിഭകളുമായവരെ കണ്ടെത്താനും ഈ രീതി സഹായിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പാലിച്ചുവെന്നാണ് ഇത്തവണത്തെ പത്മ പുരസ്കാരങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന്ത്.
അധികമൊന്നും അറിയപ്പെടാത്തവരെ തേടിയാണ് ഇത്തവണത്തെ പത്മ പുരസ്കാരങ്ങളിലധികവും എത്തിയത്. സംസ്ഥാനങ്ങളും ഗവർണർമാരും കേന്ദ്രമന്ത്രിമാരും നൽകിയ ശുപാർശകളിൽ ഭൂരിഭാഗവും പത്തംഗ തിരഞ്ഞെടുപ്പ് സമിതി തള്ളി. എട്ടു സംസ്ഥാനങ്ങളും ഏഴു ഗവർണർമാരും നൽകിയ പട്ടികയിൽനിന്ന് ആരും പരിഗണിക്കപ്പെട്ടില്ല.തമിഴ്നാട് (06), ഹരിയാന (05), ജമ്മു കശ്മീർ (09), കർണാടക (44), ഉത്തരാഖണ്ഡ് (15), ബിഹാർ (04), രാജസ്ഥാൻ (04), ഡൽഹി (07) എന്നിവ നൽകിയ പട്ടികയിലുള്ള ആർക്കും പുരസ്കാരം നൽകിയില്ല.
ഏഴു ഗവർണർമാർ നൽകിയ ശുപാർശകൾ പൂർണമായി തള്ളി. കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ രണ്ടു ശുപാർശകളും ഇക്കൂട്ടത്തിൽപെടുന്നു. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി ഉൾപ്പെടെ ഏഴു കാബിനറ്റ് മന്ത്രിമാർ നൽകിയ ശുപാർശകളും തഴയപ്പെട്ടു. ഒരു ശുപാർശയാണു ജയ്റ്റ്ലി നൽകിയത്.
കേരളം 41 പേരെ ശുപാർശ ചെയ്തതിൽ പുരസ്കാരം ലഭിച്ചതു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു (പത്മഭൂഷൺ) മാത്രം.എന്നാൽ, പത്മവിഭൂഷൺ ലഭിച്ച പി. പരമേശ്വരന്റെയും പത്മശ്രീ ലഭിച്ച ഡോ. എം.ആർ. രാജഗോപാൽ, ലക്ഷ്മികുട്ടിയമ്മ എന്നിവരുടെയും പേരുകൾ സംസ്ഥാന സർക്കാരിന്റെ ശുപാർശയിലുണ്ടായിരുന്നില്ല.
സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയിൽ എം ടി. വാസുദേവൻ നായർക്ക് പത്മവിഭൂഷണിന് ശുപാർശ നൽകിയിരുന്നു. ജ്ഞാനപീഠ ജേതാവുകൂടിയായ എം ടി. നോട്ട് അസാധുവാക്കലിനെതിരേയും മറ്റും ശക്തമായി രംഗത്തുവന്നിരുന്നു. കലാമണ്ഡലം ഗോപി, മമ്മൂട്ടി, മോഹൻലാൽ, പെരുവനം കുട്ടൻ മാരാർ, സുഗതകുമാരി, ഫീലിപ്പോസ് മാർ ക്രിസോസ്റ്റം എന്നിവരുടെ പേരുകളാണ് പത്മഭൂഷണിനായി സംസ്ഥാനം നിർദ്ദേശിച്ചത്.
പത്മശ്രീക്കായി ശുപാർശ ചെയ്തവർ: സൂര്യ കൃഷ്ണമൂർത്തി, ചവറ പാറുക്കുട്ടി, കലാനിലയം പരമേശ്വരൻ, സദനം കൃഷ്ണൻകുട്ടിനായർ, കാനായി കുഞ്ഞിരാമൻ, രമേശ് നാരായണൻ, ആർട്ടിസ്റ്റ് നമ്പൂതിരി, കെ.ജി. ജയൻ, പ്രൊഫ. എം. സുബ്രഹ്മണ്യശർമ, കലാമണ്ഡലം വിമലാ മേനോൻ, മാതംഗി സത്യമൂർത്തി, ജി.കെ. പിള്ള, പുതുമന ഗോവിന്ദൻ നമ്പൂതിരി, പഴയന്നൂർ പരമേശ്വരൻ, മാതൂർ ഗോവിന്ദൻകുട്ടി, ഇ.പി. ഉണ്ണി, നെടുമുടി വേണു, പി. ജയചന്ദ്രൻ, ഡോ. വി.പി. ഗംഗാധരൻ, ഡോ. സഞ്ജീവ്. വി. തോമസ്, എം.കെ. രാമൻ, ഡോ. ജയകുമാർ, ഡോ. ശശിധരൻ, ഫാ. ഡേവിസ് ചിറമ്മേൽ, എം. മാത്യൂസ്, കെ.എൻ. ഗോപാലകൃഷ്ണഭട്ട്, ഇ. ചന്ദ്രശേഖരൻനായർ, അഷറഫ് താമരശ്ശേരി, വാണിദാസ് ഇളയന്നൂർ, ഡോ. ബി. ഇക്ബാൽ, ഗ്രേഷ്യസ് ബഞ്ചമിൻ, ഐ.എം. വിജയൻ, സി. രാധാകൃഷ്ണൻ, എം.കെ. സാനു, ടി. പത്മനാഭൻ.
ജോമോൻ പുത്തൻപുരയ്ക്കലിന് വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയിലെ പേരുകളുള്ളത്.മുൻവർഷം സംസ്ഥാന സർക്കാർ സമർപ്പിച്ച പേരുകളിൽ മൂന്നുപേരെ കേന്ദ്രം അവാർഡിനായി തിരഞ്ഞെടുത്തിരുന്നു. മന്ത്രി എ.കെ. ബാലൻ കൺവീനറായ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ പട്ടിക മന്ത്രിസഭ അംഗീകരിച്ചാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍