വികസന നായകനായ ഉമ്മൻ ചാണ്ടി സമ്മതിക്കാത്തതുകൊണ്ട് കേരളത്തിന് നഷ്ടമാകുന്നത് കോടികളുടെ വൈദ്യുതി; കരാർ ഒപ്പിട്ട ഉമ്മൻ ചാണ്ടിതന്നെ നടപ്പിലാക്കാതിരിക്കാനും ചരടുവലിച്ചു: കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിന്റെ കാരണം തേടി പോകുമ്പോൾ കണ്ടുമുട്ടുന്ന ഞെട്ടിക്കുന്ന കാഴ്ചകളിൽ ഒന്ന്
തിരുവനന്തപുരം: ഏതു ദേശത്തും വികസനപദ്ധതികളെത്തുമ്പോൾ ഒപ്പമെത്തേണ്ട ഒന്നാണ് വൈദ്യുതി. നിരവധി പദ്ധതികൾ കേരളത്തിനായി കൊണ്ടുവന്നെന്നും വന്നുകൊണ്ടിരിക്കുന്നുവെന്നുമെല്ലാം അവകാശപ്പെട്ട് വികസന നായകനായി കോൺഗ്രസ് അവരോധിച്ച ഉമ്മൻ ചാണ്ടി കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയുടെ വഴിയിൽ വില്ലനായി നിന്നുവെന്നു കേട്ടാൽ ആരും ഞെട്ടും. പക്ഷേ, അതാണ് സത്യം. കൂടംകുളം ആണവനിലയത്തിൽ നിന്ന് കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കേണ്ട പവർ ഹൈവേയിലെ പ്രധാന 'മാർഗതടസ്സം' ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയുമാണ്. കേരളത്തിന് ലഭിക്കേണ്ട 266 മെഗാവാട്ട് വൈദ്യുതിയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തടസ്സം സൃഷ്ടിച്ചതിലൂടെ കേരളത്തിന് വർഷങ്ങളായി നഷ്ടപ്പെടുന്നത് എന്നുകൂടിയറിയുമ്പോൾ വെളിപ്പെടുന്നത് വികസന നായകന്റെ മറ്റൊരു മുഖമാണ്.
തന്നെ സന്ദർശിച്ച വേളയിൽ കേരളത്തിന്റെ ഊർജപ്രതിസന്ധി വിഷയം സംസാരിച്ച മുഖ്യമന്ത്രി പിണറായിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ചൂണ്ടിക്കാണിച്ച വിഷയവും ഇതുതന്നെ. നിങ്ങൾക്ക് വൈദ്യുതി വേണമെങ്കിൽ കൂടംകുളം ലൈൻ പൂർത്തിയാക്കാനും ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കാനുമായിരുന്നു മോദിയുടെ നിർദ്ദേശം. ഇക്കാര്യങ്ങൾ ഉടനെ നടപ്പിലാക്കാമെന്ന് ഉറപ്പുകൊടുത്ത് മുഖ്യമന്ത്രി പിണറായി ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ, ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമേറ്റതോടെ 2011ൽ നിലച്ചുപോയ പവർഹൈവേക്കായി വഴിവെട്ടുകയാകും അദ്ദേഹത്തിന്റെ ആദ്യനടപടികളിലൊന്ന് എന്നു തീർച്ച.
തുടങ്ങിയതും നീയേ..... തടഞ്ഞതും നീയേ...
2003ൽ, ഏതാണ്ട് 13 വർഷംമുമ്പ് ഉമ്മൻ ചാണ്ടിതന്നെ മുഖ്യമന്ത്രിയായിരിക്കന്ന കാലത്താണ് 400 കെ വി ലൈനിന് സ്ഥലമേറ്റെടുത്തു നൽകാമെന്ന ഉറപ്പുനൽകി പവർഗ്രിഡ് കോർപ്പറേഷനുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. ആര്യാടൻ മുഹമ്മദ് തന്നെയായിരുന്നു അന്നും വൈദ്യുതി മന്ത്രി. ഇതോടെ പവർഗ്രിഡ് കോർപ്പറേഷൻ ലൈൻവലിക്കാനുള്ള പ്രാരംഭ നടപടികളും സർവേകളുമെല്ലാം ആരംഭിച്ചു. ഇതിനിടെ സർക്കാർ മാറി. വിഎസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലെത്തി. സംസ്ഥാനത്തിന്റെ വികസനത്തിന് വൻ മുതൽക്കൂട്ടാകുന്ന പവർഹൈവേ കൊണ്ടുവരാൻ പവർഗ്രിഡ് കോർപ്പറേഷൻ സർവേ ആരംഭിക്കുകയും ചെയ്തു. കൊല്ലം മുതൽ തൃശൂർ വരെ 65 മീറ്റർ വീതിയിൽ 210 കിലോമീറ്ററായിരുന്നു നിർദിഷ്ട 400 കെ.വി പവർഹൈവേ. കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളയിലായിരുന്നു ഏറ്റവുമധികം എതിർപ്പ്. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിതന്നെ ആക്ഷൻകൗൺസിലിന്റെ സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുൻനിരയിൽ നിന്നു. ലൈൻ വലിക്കാൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരിട്ടുവിളിച്ചുചേർത്ത യോഗങ്ങളെല്ലാം അലസിപ്പിരിഞ്ഞു. ഒടുവിൽ കൂടംകുളത്തുനിന്ന് വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിട്ടും ഇവിടെ ലൈൻ വലിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല.
സർവേ വിവരം പരസ്യമായതോടെ ശക്തമായ എതിർപ്പാണ് നാല് ജില്ലകളിലെ കർഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകർ കൂടംകുളം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 2006 മുതൽ അഞ്ഞൂറിലേറെ പ്രക്ഷോഭങ്ങൾ നടത്തി. കൊല്ലം ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ ഉൾപ്പെടുന്ന തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ ലൈൻ വലിക്കുന്നത് സംബന്ധിച്ച് കാര്യമായ എതിർപ്പ് ഉണ്ടായിരുന്നില്ല. പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ശബരിഗിരി ജലവൈദ്യുതി പദ്ധതിയിൽ നിന്നും മിച്ചം വരുന്ന വൈദ്യുതി ഇടമൺ സബ് സ്റ്റേഷനിൽ എത്തിച്ച് തമിഴ്നാടിന് വിൽക്കുന്നതിനായി നിർമ്മിച്ച ഇടമൺ-മധുര 220 കെ.വി. ലൈൻ, കൂടംകുളത്തുനിന്നുള്ള 400 കെ.വി ലൈനായി ഉയർത്തുകയായിരുന്നു ചെയ്തത്. ലൈൻ കടന്നുപോകുന്നിടങ്ങളിൽ ജനങ്ങളെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എതിർപ്പ് തുടർന്നു.
കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളയിലായിരുന്നു ഏറ്റവുമധികം എതിർപ്പ്. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻ ചാണ്ടിതന്നെ ആക്ഷൻകൗൺസിലിന്റെ സമരങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുൻനിരയിൽ നിന്നു. ലൈൻ വലിക്കാൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരിട്ടുവിളിച്ചുചേർത്ത യോഗങ്ങളെല്ലാം അലസിപ്പിരിഞ്ഞു. ഒടുവിൽ കൂടംകുളത്തുനിന്ന് വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിട്ടും ഇവിടെ ലൈൻ വലിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. എങ്കിലും വി എസ് സർക്കാരിന്റെ കാലത്തുകൊല്ലം, എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാകുകയും കോട്ടയം, പത്തനംതിട്ട പ്രദേശങ്ങളിൽ പലയിടത്തും സർവേ പൂർത്തിയാകുകയും ചെയ്തു. എന്നാൽ പദ്ധതിക്ക് ഒപ്പുവച്ച ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിലും പരിസരങ്ങളിലും അതിനെതിരെ സമരങ്ങൾ തുടർന്നു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തിയതോടെ 2011 ജൂലായിൽ പവർഹൈവേയ്ക്കുള്ള പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു.
കൂടംകുളം വൈദ്യുതി കേരളത്തിന്റെ അവകാശം
കേരളമുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതിയുടെ അവകാശമുള്ളത്. ഇതുപ്രകാരം ഉത്്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 26.6 ശതമാനം വൈദ്യുതി കേരളത്തിനുള്ളതാണ്. തമിഴ്നാട്, കർണാടകം, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങൾക്കായി ബാക്കി വൈദ്യുതിയും പവർഗ്രിഡ് കോർപ്പറേഷൻ നൽകും. കൂടംകുളത്ത് 1000 മെഗാവാട്ട് ശേഷിയുള്ള ആദ്യ ആണവ റിയാക്ടർ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ മുതൽ കേരളത്തിന് ഈ വൈദ്യുതിക്ക് അവകാശമുണ്ടെങ്കിലും പവർഹൈവേ വരാത്തതിനാൽ വൻ നഷ്ടമാണ് വർഷങ്ങളായി സർക്കാരിന് ഉണ്ടാവുന്നത്. ഈ വൈദ്യുതി വഴിതിരിച്ചുവിട്ട് കേരളത്തിലെത്തിക്കാൻ ശ്രമമുണ്ടായെങ്കിലും പ്രസരണനഷ്ടം കൂടുമെന്നതിനാൽ ഗുണംചെയ്തില്ല. നേരത്തെ ടവർ നിൽക്കുന്ന കരഭൂമിക്ക് 70 ശതമാനം വിപണിവിലയും വയൽമേഖലയ്ക്ക് 40 ശതമാനം വിപണിവിലയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനു പകരമായാണ് ന്യായവിലയുടെ അഞ്ചിരട്ടി വിപണിവില കണക്കാക്കി നഷ്ടപരിഹാരം നൽകാമെന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ഒപ്പം ടവർ നിൽക്കുന്ന സ്ഥലത്തിന് നൂറ് ശതമാനവും വൈദ്യുതി ലൈനിന് താഴെയുള്ള സ്ഥലത്തിന് വിപണി വിലയുടെ എഴുപത് ശതമാനവും നഷ്ടപരിഹാരം നൽകുമെന്നും സമ്മതിച്ചു. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ഇതിനെ എതിർത്തെങ്കിലും മുഖ്യമന്ത്രി ശക്തമായ സമീപനം സ്വീകരിക്കുകയായിരുന്നു.
ഇപ്പോൾ രണ്ടാമത്തെ റിയാക്ടറും ട്രയൽറൺ നടക്കുകയാണ് കൂടംകുളത്ത്. ഇതുൾപ്പെടെ കൂടംകുളം നിലയും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുമ്പോൾ കേരളത്തിന് 1000 മെഗാവാട്ടിലേറെ വൈദ്യുതി ലഭിക്കും. വൈദ്യുതി എത്തിക്കുന്ന ലൈൻവലിക്കാൻ നടപടിയൊന്നുമെടുത്തില്ലെങ്കിലും കൂടംകുളത്തുനിന്ന് 26.6 ശതമാനത്തിൽ കൂടുതൽ വൈദ്യുതിക്ക് അർഹതയുണ്ടെന്ന് നിലവിൽ കേരളത്തിന് അവകാശമുള്ള 26.6% എന്നത് ഉയർത്തണമെന്ന് കഴിഞ്ഞ സർക്കാരിന്റകാലത്ത് ഉമ്മൻ ചാണ്ടിയും ആര്യാടൻ മുഹമ്മദും ഉൾപ്പെടെയുള്ളവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നത് മറ്റൊരു തമാശ.
ആര്യാടൻ എതിർത്തിട്ടും നഷ്ടപരിഹാരം അഞ്ചിരട്ടിയാക്കി
ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയതോടെ സർവേ പോലും നിലച്ചതോടെ പവർഗ്രിഡ് കോർപ്പറേഷൻ ആശങ്കയിലായി. പദ്ധതി നടത്താനായി അവർ കോടതിയെപ്പോലും സമീപിച്ചു. എന്നിട്ടും സർക്കാർ അനങ്ങിയില്ല. ഇതോടെ പദ്ധതി അവസാനിപ്പിക്കുമെന്ന് അവർ അന്ത്യശാസനം നൽകി. ഇതിനിടെയാണ് വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കൊച്ചി സ്മാർട്ട്സിറ്റി തുടങ്ങി നിരവധി പദ്ധതികൾക്ക് വൈദ്യുതി തടസ്സമാകുമെന്ന നിലവന്നു. ഇതിന് കൂടംകുളം വൈദ്യുതി മാത്രമേ രക്ഷയുള്ളൂ എന്നുവന്നതോടെ ഉമ്മൻ ചാണ്ടി സർക്കാർ സമരക്കാരുടെ യോഗംവിളിക്കാൻ തയ്യാറായി. അങ്ങനെ കഴിഞ്ഞവർഷം ആദ്യം ആക്ഷൻ കൗൺസിലുമായി ചർച്ചനടത്തി 1020 കോടിയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. ഭൂമിയുടെ ന്യായവിലയുടെ അഞ്ചിരട്ടി തുക നഷ്ടപരിഹാരം നൽകാനായിരുന്നു ധാരണയുണ്ടാക്കിയത്.
ഒത്തുതീർപ്പു പ്രകാരം ലൈൻ കടന്നുപോകുന്ന സ്ഥലത്തിനു കരനിലം വ്യത്യാസമില്ലാതെയാണു നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. നഷ്ടപരിഹാരത്തുക കെഎസ്ഇബിയും സർക്കാരും ചേർന്ന് നൽകണം. കൊല്ലംമുതൽ കൊച്ചിവരെ 438 ടവറുകളാണ് ആവശ്യം. ടവർ ഒന്നിനു പത്തുമുതൽ 28 സെന്റ് വരെ സ്ഥലം വേണം. നേരത്തെ ടവർ നിൽക്കുന്ന കരഭൂമിക്ക് 70 ശതമാനം വിപണിവിലയും വയൽമേഖലയ്ക്ക് 40 ശതമാനം വിപണിവിലയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനു പകരമായാണ് ന്യായവിലയുടെ അഞ്ചിരട്ടി വിപണിവില കണക്കാക്കി നഷ്ടപരിഹാരം നൽകാമെന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ഒപ്പം ടവർ നിൽക്കുന്ന സ്ഥലത്തിന് നൂറ് ശതമാനവും വൈദ്യുതി ലൈനിന് താഴെയുള്ള സ്ഥലത്തിന് വിപണി വിലയുടെ എഴുപത് ശതമാനവും നഷ്ടപരിഹാരം നൽകുമെന്നും സമ്മതിച്ചു. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ഇതിനെ എതിർത്തെങ്കിലും മുഖ്യമന്ത്രി ശക്തമായ സമീപനം സ്വീകരിക്കുകയായിരുന്നു.
കൊല്ലം ഇടമൺ മുതൽ കൊച്ചിവരെ 334 വീടുകൾക്ക് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. കോട്ടയം-123, പത്തനംതിട്ട-135, കൊല്ലം-39, എറണാകുളം-37 എന്നിങ്ങനെയാണ് വീടുകളുടെ കണക്ക്. ഓരോ വീടിനും ഒറ്റത്തവണയായി ഒരുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുക. വീട് ഒഴിയണമെന്ന നിബന്ധനയും ഇല്ല. ടവർ നിർമ്മിക്കുന്ന സ്ഥലത്ത് നാമമാത്രമായ ഭൂമി അധികം വരുന്ന സാഹചര്യം ഉണ്ടായാൽ ഈ ഭൂമിക്കുകൂടി നഷ്ടപരിഹാരം നൽകും.നഷ്ടപ്പെടുന്ന വിളകൾക്ക് പരമാവധി വിലനൽകും.
ഇക്കാര്യത്തിൽ കാഷ്യൂ ഡവലപ്മെന്റ് ബോർഡ്, റബർ ബോർഡ്, ഓയിൽപാം, കോഫി ബോർഡ്, എന്നീ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡം പാലിക്കും. മുറിക്കേണ്ടിവരുന്ന മരങ്ങളുടെ പട്ടിക നിശ്ചയിച്ച് നോട്ടീസ് നൽകി 45 ദിവസത്തിനുള്ളിൽ പണം ഉടമയ്ക്ക് കൈമാറും. ടവർ നിർമ്മിക്കുന്ന സ്ഥലം അളന്നുതിട്ടപ്പെടുത്തി കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽപണം നൽകും. ഈ നിബന്ധനകളോടെ സമരം ഒത്തുതീർപ്പായെങ്കിലും കോട്ടയം ജില്ലയിൽ, പ്രത്യേകിച്ച് പുതുപ്പള്ളി മണ്ഡലത്തിൽ 18 കിലോമീറ്റർ സർവേ നടത്താൻപോലും പവർഗ്രിഡ് കോർപ്പറേഷനെ അനുവദിച്ചില്ല. കാര്യങ്ങൾ കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്തുതന്നെ നിൽക്കുകയാണെന്നു ചുരുക്കം.
സ്ഥലമെടുത്താൽ ഒരുവർഷത്തിനകം എല്ലാം ശരിയാകും
വി എസ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിക്കാരുമുൾപ്പെടെ ഉയർത്തിയതുപോലുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ പിണറായി സർക്കാരിനായാൽ ഒരുവർഷത്തിനകംതന്നെ പവർഹൈവേ പ്രാബല്യത്തിലാക്കാനാകുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു. ദേശീയതലത്തിൽ പ്രവർത്തനമികവിനുള്ള നവരത്ന ശ്രേണിയിലെ സ്ഥാപനമാണ് പിജിസിഎൽ. ഏറ്റെടുക്കുന്ന പദ്ധതികൾ സമയത്തിനുമുന്നേ പൂർത്തിയാക്കുന്ന സ്ഥാപനം. അതിനാൽ കേരളത്തിൽ സ്ഥലമേറ്റെടുക്കുന്ന മുറയ്ക്ക് ടവറുകൾ സ്ഥാപിക്കാനാകും. ഏതായാലും ഉമ്മൻണ്ടിയുടെ വികസന നയത്തിലെ ഈ കാപട്യം തുറന്നുകാട്ടി പവർഹൈവേയുടെ കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇടതുപക്ഷവും തയ്യാറാകുന്നത്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- ആ വീട് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം മാത്രമായി; അന്ത്യയാത്രിയിൽ ദുഃഖം തളം കെട്ടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്