പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്! ഇത് മത ഉദ്ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ; അദ്ധ്യാപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹവും; പ്രാർത്ഥനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷൻ മാർച്ചുമായി മൗലവിമാർ; ഫാറൂഖ് കോളേജിലെ വിഷയങ്ങൾ മതമേറ്റെടുക്കുമ്പോൾ
ജാസിം മൊയ്ദീൻ
കോഴിക്കോട്: കോഴിക്കോട് റൗളത്തൽ ഉലും മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് കോളേജിലും ഫാറൂഖ് ട്രൈനിങ് കോളേജിലും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്നുകൊണ്ടിരിക്കുന്ന വിവാദ വിഷയങ്ങളിൽ മതം ഇടപെട്ട് തുടങ്ങി. ഫാറൂഖ് കോളേജിനെതിരെ വരുന്ന വിമർശനങ്ങളൊക്കെയും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരും മതനേതാക്കന്മാരും കോളേജ് മാനേജ്മെന്റും പരസ്യനിലപാടെടുത്തതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
ഇന്നലെ ഫാറൂഖ് കോളേജിലെ രണ്ടാം വർഷ വിദ്യയാർത്ഥി അമൃത മേത്തർ എന്ന വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഫാറൂഖ് ട്രൈനിങ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പിറക്കിയതിന് പിന്നാലെ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് കൊടുവള്ളി പള്ളിയിലെ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന പൂർത്തിയാക്കി പ്രാർത്ഥനക്ക് നേതൃത്വ നൽകിയ മത പുരോഹിതന്റെ നേതൃത്വത്തിൽ വിശ്വാസികളെ സംഘടിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. ഇതോടെ വിഷയം പുതിയ തലത്തിലെത്തുകയാണ്.
മുജാഹിദ് വിസ്ഢം വിഭാഗം ഐ.എസ്.എം. നരിക്കുനി മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 18 ന് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലുള്ള മദ്റസയിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാത്ഥിനികളുടെ വസ്ത്രധാര രീതിയെ സംബന്ധിച്ച് വത്തങ്ങയുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച്ച കൊടുവള്ളി പൊലിസ് അദ്ധ്യാപകനെതിരെ കേസെടുത്തത്. ഫാറുഖ് കോളേജിലെ തന്നെ മൂന്നാം വർഷ സോഷ്യോളജി വിദ്യാത്ഥിനിയാണ് ഇമെയിൽ വഴി കൊടുവള്ളി പൊലിസിൽ പരാതി നൽകിയതെന്നാണ് പൊലിസ് നൽകുന്ന വിശദികരണം. സെക്ഷൻ 354, ഐ.പി.സി.509 വകുപ്പുകൾ പ്രകാരം സ്ത്രിത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. സിഐചന്ദ്രമോഹനനാണ് അന്വേഷണ ചുമതല.പരാതിക്കാരിയിൽ നിന്നും നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാവും തുടർ നടപടിയെന്ന് എസ്.ഐ.പ്രജഷ് പറഞ്ഞു. ഈ കേസെടുക്കലിനെതിരെയാണ് മത സംഘടനകളുടെ വികാരം കൊള്ളൽ.
ഇകെ സുന്നി വിഭാഗം പ്രവർത്തകരും കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഇതിലും അപകടകരമായ പരാമർശങ്ങൾ നടത്തിയ കെപി ശശികലക്കെതിരെയും, പ്രതീഷ് വിശ്വനാഥിനെതിരെയും എന്തുകൊണ്ട് കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ചോദിച്ചാണ് ഇവരൊക്കെ പ്രതിഷേധവുമായി വരുന്നതെങ്കിലും ഈ അദ്ധ്യാപകൻ നടത്തിയ സ്ത്രീവിരുദ്ധ പരമാർശങ്ങളിൽ ഇവരാരും യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. മത ഉദ്ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ എടുത്ത് ദുഷ്പ്രചാരണം നടത്തുകയാണെന്നും അധ്യപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്നും ഇവർ ആരോപിക്കുന്നു.
ഇനി ഇവർ പറയുന്നത് പോലെ മറ്റുള്ളവർക്ക് നേരെ കേസെടുത്തില്ലെന്നതിനാൽ ഇയാൾ പറഞ്ഞത് ന്യായീകരിക്കേണ്ടതാണന്നാണോ പറയുന്നത്. മറ്റുള്ളവർക്കെതിരെ കേസെടുത്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് അതുണ്ടാക്കാനുള്ള നടപടിയെടുക്കുകയല്ലേ വേണ്ടത്. മറ്റാർക്കെതിരെും കേസെടുത്തിട്ടില്ലാത്തതിനാൽ എങ്ങനെ ഇയാൾ പറഞ്ഞത് സ്ത്രീവിരുദ്ധതയല്ലാതാകുമന്നും, അതല്ല മറ്റാർക്കെതിരെയും നടപടിയെടുത്തിട്ടില്ല എന്നത് വീണ്ടും വീണ്ടും അത്തരത്തിലുള്ള പരാമർശങ്ങൾ നടത്താനുള്ള ലൈസൻസായാണോ ഇത്തരക്കാർ കാണുന്നതെന്നും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നതാണ് ഉയരുന്ന വിമർശനം.
അതേ സമയം ഈ സ്ത്രീവിരദ്ധ പരാമർശം നടത്തിയ അദ്ധ്യാപകനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതേ നടപടി ഇവർ പറയുന്ന ശശികലക്കെതിരെയും എടുത്തിട്ടുള്ളതാണ്. ശശികല നടത്തിയ വിവിധ പരാമർശങ്ങളുടെ പേരിൽ അവർക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസെടുത്തിട്ടുമുള്ളതാണ്. ഇതാണ് വാസ്തവമെന്നിരിക്കെ വിശ്വാസികളെ പറഞ്ഞ് പറ്റിച്ച് ആരാധനാലയത്തിൽ നിന്ന് നേരിട്ട് തെരുവിലേക്കിറക്കുന്ന മതമേലാളന്മാരുടെ നടപടി ഈ നാടിനെ നാശത്തിലേക്ക് നയിക്കുന്നതാണെന്ന വാദമാണ് പുതിയ സംഭവ വികാസങ്ങൾ സജീവമാക്കുന്നത്.
ഇതിന് വളം വെച്ച് കൊടുക്കുകയും ധൈര്യം പകരുകയും ചെയ്യുന്ന പികെ ഫിറോസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ നിലപാടുകളും ചർച്ചയാകുന്നുണ്ട്. ഫാറൂഖ് കോളേജിന് നേരെ നടക്കുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കോളേജ് മാനേജ്മെന്റും അവരെ അനുകൂലിക്കുന്ന എംഎസ്എഫ്, എസ് ഐ ഒ വിദ്യാർത്ഥി സംഘടനകളും നടത്തുന്ന വിലകുറഞ്ഞ പ്രതികരണങ്ങളിൽ മതം കയറിവരുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഇന്നലെ അദ്ധ്യാപകനെതിരെ പരാതി പറഞ്ഞ വിദ്യാർത്ഥി അമൃത മേത്തറിന്റെ മതം പറഞ്ഞുള്ള പ്രതികരണങ്ങൾ. അമൃതയെന്ന പേര് കേട്ടപ്പോൾ തന്നെ ഇത്തരം വിദ്യാർത്ഥി സംഘടനകളും കോളേജ് മാനേജ്മെന്റിന്റെ അനുകൂലകരുടെയും ആദ്യ പ്രതികരണം അമൃതയെന്ന ഹിന്ദു വിദ്യാർത്ഥി ജൗഹറെന്ന മുസ്ലിം അദ്ധ്യാപകനെതിരെ പരാതി കൊടുത്തിരിക്കുന്നു എന്നായിരുന്നു ഇവരുടെ ആദ്യ പ്രതികരണം.
എന്നാൽ അമൃതയെന്ന പേരിനപ്പുറം ഒരുമുസ്ലിം കുടുംബത്തിൽ ജനിച്ച് വളർന്നയാളാണെന്ന് താനെന്ന് പറയേണ്ട, അല്ലെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ തന്റെ മതസ്വതം അപമാനകരമം വിധത്തിൽ പറയേണ്ടി വന്നിരിക്കുകയാണ്. തങ്ങളുടെ സഹപാടി ഹിന്ദുവോ, മുസ്ലിമോ അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തിൽ പെട്ടവളോ അല്ലെന്ന് മറ്റാരേക്കാളുമേറെ അറിയാവുന്ന മുസ്ലിം വിദ്യാർത്ഥി സംഘടനകളിൽ പെട്ടവർ പോലും മതഭ്രാന്തന്മാരുടെ ഇത്തരം നീചപ്രചരണങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്ന്കാണിക്കാനുണ്ടായില്ല എന്നത് തന്നെയാണ് അപലപനീയം. കഴിഞ്ഞ ആഴ്ചകളിൽ ഫാറൂഖ് കോളേജിൽ നടന്ന സമരങ്ങളിൽ പങ്കെടുതത്തവർക്കോ, അവ നേരിട്ട് കണ്ടവർക്കോ മനസ്സിലാകും സ്ത്രീകളെ അപമാനിക്കുന്ന, കുട്ടികളെ കായികപരമായി നേരിടുന്ന ഫാറൂഖ് കോളേജിലെ അദ്ധ്യാപകരേക്കാൾ അപകടം പിടിച്ചവരും വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നവരുമാണ് അവിടുത്തെ എസ്ഐഒ അല്ലെങ്കിൽ ഫ്രറ്റേണിറ്റി, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനയിലെ കുട്ടികൾ.
ഫാറൂഖ് കോളേജിലെ പർദ്ദയിട്ട് വരുന്നവരെയാണ് ജൗഹർ മുനവ്വിർ എന്ന അദ്ധ്യാപകൻ അപമാനിച്ചിരുന്നതെങ്കിലും പർദ്ദയിട്ട കുട്ടികൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന ഈ രണ്ട് സംഘടനകളുടെ ഭാഗത്ത് നിന്നും ആ അദ്ധ്യാപകന്റെ പ്രയോഗത്തിനെതിരെ ഒരു ചെറിയ പ്രതിഷേധം പോലുമുണ്ടായിട്ടില്ലെന്നതാണ് ഇവരിലെ ഏറ്റവും വലിയ അപകടം. മാത്രവുമല്ല ഈ വിഷയത്തിൽ പ്രതിഷേധവുമായെത്തിയ ഇതര വിദ്യാർത്ഥി സംഘടനകൾക്ക് ഗോബാക്ക് വിളിക്കകുയുമാണ് ഇവർ ചെയ്തിട്ടുള്ളത്. അദ്ധ്യാപകൻ മുമ്പെപ്പോഴോ പറഞ്ഞ പരാമർശത്തിന്റെ പേരിൽ ഇപ്പോൾ അദ്ദേഹത്തെ വിമർശിക്കേണ്ടതില്ല എന്നായിരുന്നു ഇവരുടെ പൊതുനിലപാട്. എന്നാൽ ഇത് കാലാകാലങ്ങളായി റൗളത്തുൽ ഉലും മാനേജ്മെന്റുമായി ഇത്തരം മുസ്ലിം വിദ്യാർത്ഥി സംഘടനകൾ യോജിക്കാവുന്ന വിഷയങ്ങളിൽ നടത്തിപോരുന്ന അഡ്ജസ്റ്റ്മെന്റ് മാത്രമാണെന്ന് ഏവർക്കും അറിയാവുന്നതാണ്.
ഇത്തരം പിന്തിരിപ്പൻ വിദ്യാർത്ഥി സംഘടനകൾക്ക് ചൂട്ട് പിടിക്കുന്ന നിലപാടാണ് കോളേജ് മാനേജ്മെന്റിന്റേതും. കോളേജിനെതിരെ വരുന്ന വിമർശനങ്ങളെല്ലാം തന്നെ ഇസ്ലാമോ ഫോബിയയുടെ ഭാഗമാണെന്നും, ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തകർച്ച സ്വപ്നം കണ്ടുള്ളതുമെന്നാണ് മാനേജ്മെന്റ് വാദം. അതേ സമയം ഇതേ മാനേജ്മെന്റ് തന്നെയാണ് നിരവധിയായ മുസ്ലിം മതവിഭാഗക്കാരെ കൊന്ന് തള്ളിയ സംഘടനയുടെ നേതാവ് വെങ്കയ്യനായിഡുവിനെ പരവതാനി വിരിച്ച് പൂക്കൾ വിതറി സ്വീകരിച്ചത് എന്നതാണ് വിരുദ്ധാഭാസം. അന്നൊന്നുമില്ലാത്ത റൗളത്തുൽ ഉലും മാനേജ്മെന്റിന്റെ സമുദായ സ്നേഹം ഇപ്പോൾ പെട്ടൊന്ന് പൊട്ടിപ്പുറപ്പെട്ടത് ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
ഏതായാലും ഇത്തരത്തിൽ ആരാധനാലയങ്ങളിൽ നിന്ന് വിശ്വാസികളെ ആരാധനക്ക് നേതൃത്വം നൽകേണ്ടവർ വികാരം കുത്തിവെച്ച് തെരുവിലേക്കിറക്കുന്നത് മറ്റേതിനേക്കാളും അപകടമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇത്തരം വികാരക്കൂട്ടങ്ങൾ തന്നെയാണ് ജോസഫ്മാഷിന്റെ കൈവെട്ടുന്നതിലേക്കെത്തിച്ചിതുമെന്ന ചർച്ചയും സജീവമാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്