രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എഐസിസി സെക്രട്ടറിയുമായി; വാർദ്ധക്യത്തിൽ ഗവർണർ പദവി കൊടുത്തപ്പോൾ രണ്ടു യുവതികൾക്കൊപ്പം ശയിച്ച വീഡിയോ പുറത്തായി; അവിഹിത ബന്ധത്തിൽ പിറന്ന വേറൊരു മകൻ പിതൃത്വത്തിന് വേണ്ടി കേസ് നൽകി; തൊണ്ണൂറ്റൊന്നാം വയസ്സിൽ അധികാരക്കൊതി മൂത്ത് ബിജെപിയിലേക്ക് ചേരുന്ന എൻ ഡി തിവാരി എന്ന മഹാന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അധികാരത്തിന്റെ ലഹരി നുണഞ്ഞവർക്ക് അതിൽനിന്ന് മാറിനിൽക്കാനാവില്ലെന്നതിന് ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതിൽ ഏറ്റവുമൊടുവിൽ ഉദാഹരണമായി എത്തുകയാണ് സാക്ഷാൽ എൻ ഡി തിവാരിയെന്ന കോൺഗ്രസ് നേതാവ്.
രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി, ഇതിനെല്ലാം പുറമെ വാർദ്ധക്യകാലത്ത് ഗവർണർ പദവി ഇങ്ങനെ ഇപ്പോൾ തൊണ്ണൂറ്റൊന്നാം വയസ്സുവരെയെത്തി നിൽക്കുമ്പോഴും അധികാരമോഹത്തിൽ ബിജെപിയിലേക്ക് ചേക്കേറുകയാണ് തിവാരി.
ഏറെക്കാലം ഉത്തർ പ്രദേശിലും പിന്നീട് ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന നാരായൺ ദത്ത് തിവാരി ഉത്തരാഖണ്ഡിൽ പുതിയ തിരഞ്ഞെടുപ്പുകാലമെത്തുമ്പോൾ അതിൽനിന്ന് പ്രയോജനമുണ്ടാക്കാമെന്ന ധാരണയുമായാണ് മകനൊപ്പം ഇന്ന് ബിജെപി പാളയത്തിലേക്ക് കാലുമാറുന്നത്. മകൻ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെപി സീറ്റ് ഉറപ്പ് നൽകിയതോടെയാണ് കൂടുമാറ്റം.
കുമോൺ മേഖലയിൽ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് തിവാരി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരക്കൊതിക്ക് പുറമെ പെൺവിഷയങ്ങളിലെ ദൗർബല്യങ്ങളിലൂടെയും നിരവധി തവണ വാർത്തകളിൽ നിറഞ്ഞ ഈ വയോധികൻ ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു വിവാദത്തിനും തിരികൊളുത്തുകയാണെന്നും പറയാം.
എംഎൽഎയായി തുടങ്ങി പ്രധാനമന്ത്രിയാകാൻ വരെ തന്ത്രങ്ങൾ
പെൺവിഷയങ്ങളിലെ താൽപര്യമാണ് എന്നും നാരായൺ ദത്ത് തിവാരിയെന്ന ഈ ഉത്തരാഖണ്ഡുകാരനെ വാർത്തകളിൽ നിറച്ചുനിർത്തിയത്. 1952ൽ ഉത്തർപ്രദേശ് അസംബഌയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ നൈനിറ്റാൾ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയാണ് അദ്ദേഹം അധികാരങ്ങളിലേക്ക് ചുവടുവയ്ച്ചത്. അതുമുതൽ ഇങ്ങോട്ട് തിവാരി അധികാരംവിട്ട് നിന്നിട്ടില്ലെന്നുതന്നെ പറയാം.
ആദ്യം പ്രജാ സമാജ് വാദി പാർട്ടിയിലായിരുന്ന തിവാരി തുടർന്ന് 57ലും നൈനിറ്റാളിൽ നിന്നുതന്നെ അസംബഌയിലെത്തി. ആ വർഷം അസംബ്ലിയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ഉയർന്നു. 1963ലാണ് കോൺഗ്രസിൽ ചേരുന്നത്. തുടർന്ന് കാശിപൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തിവാരി 1965ൽ യുപിയിൽ മന്ത്രിപദവിയിലേക്കെത്തി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് പദവിയിലെത്തിയ തിവാരി അങ്ങനെ പാർട്ടിയിലും അധികാരത്തിലും ഒരേസമയം പടവുകൾ കയറി മുന്നേറ്റം തുടങ്ങുകയായിരുന്നു.
അങ്ങനെയാണ് മൂന്നു തവണ യുപിയിലെ മുഖ്യമന്ത്രിയായി മാറുന്നത്. അയോധ്യയിലെ തർക്കഭൂമി പരിസരത്ത് ശിലാന്യാസം നടത്താമെന്ന് രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് 1989 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ അനുമതി നൽകിയതിന് ശേഷം യുപി കോൺഗ്രസിനെ കൈവിട്ടതോടെയാണ് തിവാരിക്കും അധികാരംവിട്ട് ഇറങ്ങേണ്ടി വന്നത്. തുടർന്നാണ് കോൺഗ്രസിൽ നിന്ന് യുപിയിൽ മുലായം അധികാരം പിടിച്ച് മുഖ്യമന്ത്രിയാകുന്നതും.
ഇടക്കാലത്ത് ലോക്സഭയിലേക്കും എത്തിയ തിവാരി കേന്ദ്രമന്ത്രിസ്ഥാനവും സ്വന്തമാക്കി. പിന്നീട് രാജ്യസഭയിലൂടെ എത്തിയും മന്ത്രിയായി. ഒടുവിൽ 1990 കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ ഒരുങ്ങവെ അദ്ദേഹത്തിൽ നിന്ന ആ പദവി പിടിച്ചുവാങ്ങാൻ സർവ കളികളും കളിച്ചയാളാണ് തിവാരി.
പക്ഷേ, എണ്ണൂറ് വോട്ടിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് തിവാരിയുടെ ഈ മോഹം പൊലിഞ്ഞത്. അങ്ങനെ തന്റെ ഏറ്റവും വലിയ മോഹം നടക്കാതെ വന്നതോടെ 1994ൽ തിവാരി കോൺഗ്രസിൽ നിന്ന് രാജിവച്ച് അർജുൻ സിംഗുമായി ചേർന്ന് സ്വന്തം പേരിൽ കോൺഗ്രസ് പാർട്ടിയുണ്ടാക്കി. പക്ഷേ, രണ്ടുവർഷം കഴിഞ്ഞ് സോണിയ അധികാരകേന്ദ്രമായതിന് ശേഷം വീണ്ടും തിരികെയെത്തി. പിന്നീട് രണ്ടുവട്ടംകൂടി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ വീണ്ടും ഉത്തരാഖണ്ഡ് സംസ്ഥാനം വന്നതോടെ അവിടെ മുഖ്യമന്ത്രിയാകാമെന്ന മോഹത്തോടെ ലാവണം അങ്ങോട്ടേക്ക് മാറ്റുകയും 2002 മുതൽ 2007 വരെ അവിടെ മുഖ്യമന്ത്രിയായി ഇരിക്കുകയും ചെയ്തു. ഈ ഭരണകാലത്ത് കോൺഗ്രസിന് ഉത്തരാഖണ്ഡിൽ അടിത്തറയിളകിയതോടെ ഇനി തിരഞ്ഞെടുപ്പ് ഗോദയിൽ ഭാവിയില്ലെന്ന് മനസ്സിലാക്കി തിവാരി ആ രംഗം വിടാൻ തീരുമാനിച്ചു. പക്ഷേ, അധികാര മോഹം അവിടംകൊണ്ടും തീർന്നില്ല. മുഖ്യമന്ത്രി പദം വിട്ട ആ വർഷം തന്നെ ആന്ധ്രയിലെ ഗവർണർ പദവി തിവാരി തരപ്പെടുത്തിയെടുത്തു തിവാരി.
സെക്സ് വീഡിയോ കസേര തെറിപ്പിച്ചു
ഇത്തരത്തിൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന നിലയിൽ രാഷ്ട്രീയ പദവികളിലും അധികാരത്തിലും ഇരുന്ന തിവാരി അവസാനം ആന്ധ്രയിലെ ഗവർണറായിരിക്കുമ്പോൾ വന്ന ലൈംഗികാപവാദം ആ കസേര തെറിപ്പിക്കുകയായിരുന്നു. ഇതോടെ 2007ൽ ഗവർണറായ തിവാരിക്ക് 2009ൽ അധികാരം വിട്ട് ആന്ധ്ര ഗവർണർ പദവി ഒഴിയേണ്ടിവന്നു. എൺപത്താറുകാരനായിരുന്ന തിവാരിയും മൂന്ന് യുവതികളുമായി നടന്ന രതിമേളനത്തിന്റെ ദൃശ്യങ്ങളാണ് അക്കാലത്ത് ചാനലുകളിൽ നിറഞ്ഞത്. ദേശീയതലത്തിലും വിഷയം വലിയ ചർച്ചയായി മാറിയതോടെ ആദ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ തിവാരി രാജിവച്ച് അധികാരമൊഴിഞ്ഞു.
എൺപത്തിയഞ്ചുകാരനായ തിവാരി അർധനഗ്നനായി പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന നഗ്നരായ മൂന്ന് യുവതികൾക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം എ.ബി.എൻ. ആന്ധ്രജ്യോതി എന്ന ചാനൽ ആണ് പുറത്തുവിട്ടത്. ഇതിൽ ഒരു യുവതി ഗർഭിണിയുമായിരുന്നു. ചാനലിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രത്യക്ഷ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു പൊതുതാൽപര്യ ഹരജി പരിഗണിച്ച് ആന്ധ്ര ഹൈക്കോടതി സംപ്രേഷണം നിർത്താൻ ഉത്തരവിട്ടു.
ഇതിന് പുറമെ ഗവർണർക്ക് സ്്ത്രീകളെ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്നും തന്നെ വിളിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഉത്തരാഖണ്ഡിൽ നിന്നുള്ള രാധിക എന്നൊരു സ്ത്രീയും രംഗത്തുവന്നു. ഖനനത്തിനുള്ള ലൈസൻസ് തരപ്പെടുത്തിത്തരാമെന്നു പറഞ്ഞാണ് ഗവർണർ സ്ത്രീകളെ ആവശ്യപ്പെട്ടതെന്നും ഇതിന് മുൻപ് അർധരാത്രി പോലും സ്ത്രീകളെ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്നു തന്നെ വിളിച്ചിരുന്നുവെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് തിവാരിക്ക നിൽക്കക്കള്ളിയില്ലാതെ രാജിവയ്ക്കേണ്ടി വന്നത്.
എല്ലാക്കാലത്തും സ്ത്രീകളെ അടുത്തുകണ്ടാൽ കയ്യിലെങ്കിലും കയറിപ്പിടിക്കുകയും താലോലിക്കുകയും ചെയ്യുന്ന ശീലമുള്ളയാളാണ് തിവാരിയെന്ന് അതോടെ പലരും പറഞ്ഞുതുടങ്ങി. മുൻകാലങ്ങളിലെ ചിത്രങ്ങളും ഇതിന് തെളിവായി ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ അധികാരം നഷ്ടപ്പെട്ടെങ്കിലും ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിൽ വീണ്ടും മേൽക്കൈ നേടാനായി തിവാരിയുടെ ശ്രമം. പക്ഷേ, അപ്പോഴേക്കും അടുത്ത വിവാദം എത്തി
തിവാരി തന്റെ അച്ഛനാണെന്ന് വെളിപ്പെടുത്തി യുവാവ്
ഇക്കാലത്താണ് തിവാരിക്കെതിരെ പിതൃത്വ വിവാദ ആരോപണവും ഉണ്ടാകുന്നത്. ഉജ്വല ശർമയെന്ന സ്ത്രീ താൻ തിവാരിയുടെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു. തന്റെ മകൻ രോഹിത് ശേഖർ തിവാരിയുടെ മകനാണെന്നും അവർ അവകാശപ്പെട്ടു. ഇതേത്തുടർന്ന് സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടെങ്കിലും തിവാരി തയ്യാറായില്ല. പക്ഷേ, കേസ് സുപ്രീംകോടതിവരെയെത്തി അവിടെ നിന്നും രക്തസാമ്പിൾ നൽകാൻ നിർദ്ദേശം വന്നതോടെ ടെസ്റ്റിന് സമ്മതിക്കുകയുമായിരുന്നു.
ഫലം വന്നപ്പോൾ തിവാരിയുടെ മകൻ തന്നെയാണ് രോഹിത് എന്ന് വ്യക്തമായതോടെ തിവാരി പുതിയ തന്ത്രമെടുത്തു തന്റെ 88-ാം വയസ്സിൽ രോഹിത് ശേഖറിന്റെ അമ്മ ഉജ്വലയെ വിവാഹം കഴിച്ചുകൊണ്ടാണ് തിവാരി 34 കാരനായ മകനെയും ഏറ്റെടുത്തത്. 2008 മുതൽ 2014 വരെ നീണ്ട നിയമയുദ്ധത്തിന് ഒടുവിലായിരുന്നു ഇത്.
പക്ഷേ ഇവിടംകൊണ്ടൊന്നും വിവാദങ്ങൾ അവസാനിച്ചില്ല. സ്ത്രീ ഒരു ദൗർബല്യമാണെന്ന് തിവാരി പലപ്പോഴും തെളിയിച്ചുകൊണ്ടേയിരുന്നു. 2013ലുണ്ടായ ഒരു സംഭവവും ഇത്തരത്തിൽ വിവാദമായി. പൊതുപരിപാടിയിൽ അവതാരകയായി അടുത്തെത്തിയ യുവതിയെ കയറിപ്പിടിച്ചായിരുന്നു ഇത്തവണത്തെ പ്രകടനം. പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു തിവാരി. പരസഹായം കൂടാതെ നടക്കാൻപോലും വയ്യാത്ത അവസ്ഥയിൽ സഹായികൾക്കൊപ്പം എത്തിയ തിവാരി യുവതിയുടെ കഴുത്തിൽ കയ്യിട്ട് ചേർത്തുപിടിച്ച് നൃത്തച്ചുവടുവയ്ക്കുന്ന ദൃശ്യങ്ങളും വൈറലായി മാറി.
ഇത്തരത്തിൽ ഏറ്റവുമേറെ വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച തിവാരിയെന്ന രാഷ്ട്രീയക്കാരൻ ഈ തൊണ്ണൂറ്റി ഒന്നാം വയസ്സിലും അധികാരം തലയ്ക്കുപിടിച്ച നിലയിൽതന്നെയാണ്. തന്റെ മകന് വേണ്ടിയാണ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതെന്ന് പറയുമ്പോൾ തന്നെ തിവാരിയുടെ ലക്ഷ്യം സ്വന്തം സുഖങ്ങൾ തന്നെയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Stories you may Like
- ലൈംഗികാരോപണം കത്തിച്ച് വിടുക എന്നതായരുന്നു നേതാക്കളുടെ ആവശ്യമെന്ന് ഫെനി ബാലകൃഷ്ണൻ
- ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സൗരഭ് തിവാരി
- സ്ത്രീവിരുദ്ധ പരാമർശത്തിൽ നിതീഷിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി
- സോളാറിൽ പരാതിക്കാരി ഗണേശിനെ തള്ളിപ്പറയുമോ?
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്