ദിലീപിന്റെ സമർത്ഥമായ നീക്കങ്ങൾ അവസാനിപ്പിക്കുന്നത് തിയേറ്റർ ഉടമകളുടെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം; ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ കൈ ഉയർത്തി ലിബർട്ടി ബഷീർ നഷ്ടപ്പെടുത്തിയത് കക്ഷത്തിൽ ഇരിക്കുന്നത് കൂടി; സിനിമാ മേഖലയെ ഒരു പതിറ്റാണ്ട് കൈവെള്ളയിൽ നിയന്ത്രിച്ച ഒറ്റയാന്റെ ഹുങ്ക് ചരിത്രമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിനിമാ തൊഴിലാളികളുടെ സംരക്ഷണത്തിന് തുടങ്ങിയതായിരുന്നു മാക്ട. പിന്നീട് അത് വിനയന്റെ നേതൃത്വത്തിലെത്തി. ഇതോടെ തൊഴിലാളി സംരക്ഷണത്തിന്റെ പേരിൽ സമരങ്ങൾ സജീവമായി. ഇതോടെ എന്തിനും ഏതിനും ഷൂട്ടിങ് മുടങ്ങുന്ന അവസ്ഥ. ഈ സമയത്ത് ഏവരും ഒരുമിച്ച് ഫെഫ്കയെന്ന സംഘടനയ്ക്ക് രൂപം നൽകി. സൂപ്പർതാരങ്ങളുടെ ആശിർവാദത്തോടെയായിരുന്നു ഇത്. പിന്നീട് മാക്ടയെന്ന സംഘടനയുടെ ആധിപത്യം മലയാള സിനിമയിൽ അവസാനിച്ചു. ഇതിന് സമാനമായിരുന്നു ഇപ്പോഴത്തെ നീക്കങ്ങളും. ഇവിടെ നേതൃത്വം നൽകാൻ ജനപ്രിയ നായകൻ തന്നെ എത്തി. പിണക്കങ്ങളെല്ലാം മറന്ന് മോഹൻലാലും മമ്മൂട്ടിയും ഒക്കെ നീക്കത്തെ പിന്തുണച്ചു. ഇതോടെ ലിബർട്ടി ബഷീറെന്ന അതികായകൻ തകർന്നടിഞ്ഞു.
കോടികളുടെ മുതൽമുടക്കിലാണ് ഓരോ സിനിമയും നിർമ്മിച്ചത്. ഇത് തിയേറ്ററിലെത്തുമ്പോൾ കളക്ഷൻ 40 ശതമാനം തിയേറ്ററുകൾക്ക് കിട്ടും. തിയേറ്ററുകൾ കെട്ടുകയെന്നത് മാത്രമാണ് ചെലവ്. അവിടുത്തെ ജീവനക്കാർക്ക് ശമ്പളവും നൽകണം. സിനിമയുടെ പരസ്യവും മറ്റെല്ലാം വിതരണക്കാരും നിർമ്മാതാക്കളും. അതായത് നിർമ്മാണ പ്രക്രിയ മുതൽ എല്ലാം നിർമ്മാതാവും വിതരണക്കാരും ചെയ്യും. തിയേറ്റർ കൊടുക്കുന്നയാൾക്ക് പ്രേക്ഷകൻ കൊടുക്കുന്നതിന്റെ 40ശതമാനം കിട്ടും. ബാക്കി അറുപത് ശതമാനം കൊണ്ട് പിടിച്ചു നിൽക്കാനാവാത്ത പല നിർമ്മാതാക്കളും ആത്മഹത്യയുടെ വക്കിൽ പോലും എത്തി. ഇതിനിടെയാണ് സിനിമയ്ക്ക് പുതു ജീവൻ നൽകി പുലിമുരുകൻ എത്തിയത്. ഈ സിനിമ 150 കോടി കളക്റ്റ് ചെയ്ത വാർത്തകൾ വായിച്ച് ലിബർട്ടി ബഷീർ അന്തം വിട്ടു. ഇതോടെ പുതിയ നിബന്ധന വന്നു. ഞങ്ങൾക്കും വേണം പകുതി കളക്ഷൻ.
ഇത് അംഗീകരിച്ചാൽ മുടക്ക് മുതൽ പോലും തിരിച്ചു കിട്ടില്ലെന്ന് സിനിമാ നിർമ്മതാക്കൾ തിരിച്ചറിഞ്ഞു. ക്രിസ്മസ് കളക്ഷൻ ആഗ്രഹിക്കുന്ന നിർമ്മാതാക്കൾ വഴങ്ങുമെന്ന് കരുതി സമര പ്രഖ്യാപനം നടത്തി. നോട്ട് നിരോധനത്തിൽ ഉഴലുന്ന സർക്കാർ ഖജനാവിലേക്കുള്ള ഉൽസവകാലത്തെ നികുതി വേണ്ടെന്ന് വയ്ക്കില്ലെന്നും കരുതി. അതുകൊണ്ട് തന്നെ അമ്പത് ശതമാനം കിട്ടിയില്ലെങ്കിലും 45 എങ്കിലും കിട്ടുമെന്ന് ലിബർട്ടി ബഷീർ കരുതി. ഇവിടെയാണ് അടി തെറ്റിയത്. കിട്ടുന്നത് കിട്ടട്ടേയെന്ന ആലോചനയിൽ പ്രഖ്യാപിച്ച സമരം അക്ഷരാർത്ഥത്തിൽ ലിബർട്ടി ബഷീറിനെ ആരുമല്ലാതെയാക്കി. ഇനി ലിബർട്ടി ബഷീറിന് മലയാള സിനിമയിൽ പഴയ പ്രതാപിമില്ല. സർക്കാരും സിനിമാ മേഖലയും ചേർന്ന് കരുത്ത് വെട്ടിയെടുത്തിരിക്കുന്നു. പത്തുകൊല്ലം മുമ്പാണ് ലിബർട്ടി ബഷീർ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തലപ്പത്ത് എത്തിയത്. അതിന് രണ്ട് കൊല്ല മുമ്പ് ചെറിയ പദവയിലൂടെ സംഘടനയിലെത്തി. പ്രസിഡന്റായതോടെ സംഘടനയെ മൊത്തത്തിൽ വിഴുങ്ങുകയായിരുന്നു ഈ തലശ്ശേരിക്കാരൻ.
ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ താൻ കൂടതൽ കരുത്തനാകുമെന്നായിരുന്നു ലിബർട്ടി ബഷീറിന്റെ കണക്ക് കൂട്ടൽ. തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു ലിബർട്ടി ബഷീറിന്റെ ആസ്ഥാനം. ഇവിടെയാണ് തിയേറ്ററുകളും ഉള്ളത്. എ ക്ലാസ് തിയേറ്ററുകൾക്ക് വേണ്ടി ബി ക്ലാസ് തിയേറ്ററുകളെ തകർത്തു. വൈഡ് റിലീസിംഗിന് പാരവച്ചു തോൽപ്പിച്ചു. ഗണേശ് കുമാർ കൊണ്ടു വന്ന ആധുനിക വൽക്കരണവും അട്ടിമറിച്ചു. ഇതെല്ലാം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ചായിരുന്നു ലിബർട്ടി ബഷീർ സമർത്ഥമായി തകർത്തത്. ഇതെല്ലാം തിയേറ്റർ ഉടമകൾക്ക് കൈനഷ്ടം ഉണ്ടാക്കുന്ന തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിൽ എ ക്ലാസ് തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ അനുകൂലിച്ചു. അതുകൊണ്ട് തന്നെ ഒറ്റ പ്രസ്താവനയിലൂടെ സിനിമാ മേഖലയെ നിശ്ചലമാക്കാൻ ഈ തലശ്ശേരിക്കാരന് കഴിഞ്ഞു. നാക്കിന്റെ കരുത്ത് തന്നെയായിരുന്നു പ്രധാന ആയുധം.
അതുകൊണ്ട് തന്നെ ലിബർട്ടി ബഷീർ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വില്ലനായി. പലപ്പോഴും ലിബർട്ടി ബഷീറിന്റെ കരുത്ത് കുറയ്ക്കാനുള്ള നീക്കം പലരും നടത്തി. എന്നാൽ ഒന്നും സംഭവിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് സിനിമാ മന്ത്രിയായിരുന്ന കെബി ഗണേശ് കുമാർ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നത് ലിബർട്ടി ബഷീറിനെ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ വിവാദങ്ങളിൽ കുടുങ്ങി ഗണേശ് മന്ത്രിസ്ഥാനം രാജിവച്ചതോടെ വീണ്ടും സിനിമയുടെ നിയന്ത്രണം ലിബർട്ടി ബഷീറിന്റെ കൈയിലെത്തി. വലിയ പ്രതിസന്ധികളെയാണ് സിനിമാ മേഖല കുറച്ചു കാലമായി നേരിട്ടത്. എന്നാൽ പുലിമുരുകന് എത്തിയത് പുതുപ്രതീക്ഷയായി. ഇതിന്റെ ആശ്വാസത്തിൽ ക്രിസ്മസ് റിലീസിന് മലയാള സിനിമ മുന്നോട്ട് പോയപ്പോഴായിരുന്നു ലിബർട്ടി ബഷീറിന്റെ സമര പ്രഖ്യാപനം. എന്തിനായിരുന്നു സമരമെന്ന് ആർക്കും മനസ്സിലായില്ല. ന്യായവും ഏവരും തള്ളി. അപ്പോഴും ലിബർട്ടി ബഷീറിനെ തള്ളിപ്പറയാനുള്ള ചങ്കൂറ്റം മറ്റ് തിയേറ്റർ ഉടമകൾ കാട്ടിയില്ല.
നേതൃത്വം ഏറ്റെടുക്കാൻ ആളില്ലാത്തതായിരുന്നു പ്രശ്നം. ലിബർട്ടി ബഷീർ എന്നും സിനിമയിലെ തിരുവനന്തപുരം ലോബിയെയായിരുന്നു ലക്ഷ്യമിട്ടത്. നിർമ്മാതാവ് സുരേഷ് കുമാറിനെ ലക്ഷ്യമിട്ടായിരുന്നു വിമർശനമെല്ലാം. ഇത് മനസ്സിലാക്കി കൂടിയാണ് കൊച്ചിയിൽ നിന്നുള്ള ദിലീപ് കരുനീക്കങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. എല്ലാ പിന്തുണയുമായി സുരേഷ് കുമാർ ഒപ്പം നിന്നു. ഇതോടെ കാവ്യയുമായുള്ള വിവാഹമുണ്ടാക്കിയ പൊല്ലാപ്പുകൾ ദിലീപിനെ വിട്ടൊഴിഞ്ഞു. മോഹൻലാലും മമ്മൂട്ടിയും പോലും ദിലീപിന് കൈയടിയുമായെത്തി. അങ്ങനെ കൊച്ചി-തിരുവനന്തപുരം ലോബികൾ ഒരുമിച്ചു. ലിബർട്ടി ബഷീർ അടിതെറ്റി വീണു. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കരുത്ത് പൂർണ്ണമായും ചോർത്തിയായിരുന്നു ദിലീപ് പ്രതിസന്ധി പരിഹരിച്ചത്. നടനിൽ നിന്ന് നിർമ്മാതാവിലൂടെ തിയേറ്റർ ഉടമയായി മാറിയ ദിലീപിന്റെ കരുനീക്കത്തിന്റെ വിജയം.
കേരളത്തിൽ ഇനി തിയേറ്ററുകൾ അടച്ചിടുന്ന അവസ്ഥ ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നീക്കത്തിന്റെ നായകൻ താൻ തന്നെയാണെന്ന് ദിലീപ് പ്രഖ്യാപിക്കുകയു ംചെയ്തു. നിർമ്മാതാക്കളുമായുണ്ടാക്കിയ ധാരണ അനുസരിച്ച് ഇതിനുള്ള സൗകര്യം തിയേറ്റർ ഉടമകൾ ഒരുക്കിയേ പറ്റൂ. പുതിയ സംഘടനയ്ക്ക് നല്ല ഉദ്ദേശ്യം മാത്രമേയുള്ളൂ-ദിലീപ് പറഞ്ഞു. വിതരണക്കാരന്റെയും നിർമ്മാതാവിന്റെയും തിയേറ്റർ ഉടമയുടെയും വിഷമങ്ങൾ നന്നായി മനസ്സിലാവുന്ന ആളാണ് ഞാൻ. കാരണം ഞാനിപ്പോൾ ഒരു അഭിനേതാവ് മാത്രമല്ല, നിർമ്മാതാവും വിതരണക്കാരനും ഇപ്പോൾ ഒരു തിയേറ്റ ഉടമയുമാണ്. ഞാൻ കള്ളപ്പണം കൊണ്ടാണ് തിയേറ്റർ ഉണ്ടാക്കിയതെന്ന് ചിലർ പറയുന്നത് കേട്ടു. ഞാൻ അതിന് മറുപടി പറയാൻ നിന്നില്ല. എൺപത് ശതമാനം ലോണെടുത്താണ് ഞാൻ തിയേറ്റർ നിർമ്മിച്ചത്. ഈ സീസണിൽ സർക്കാറിനും തിയേറ്ററുടമകൾക്കും നിർമ്മാതാക്കൾക്കും ലഭിക്കേണ്ട ലാഭമാണ് സിനിമാ സമരത്തിന്റെ പേരിൽ നഷ്ടമായിരിക്കുന്നതെന്നും ദിലീപ് പറയുന്നു.
ഈ വാക്കുകളിൽ ഒളിഞ്ഞിരുന്ന തന്ത്രമാണ് ലിബർട്ടി ബഷീറിനെ തകർക്കാൻ ദിലീപ് ഉപയോഗിച്ചത്. നിരവധി തിയേറ്ററുകളുടെ പ്രവർത്തനം ലോൺ എടുത്ത് തന്നെയായിരുന്നു സുഗമമായി മുന്നോട്ട് പോയത്. ലിബർട്ടി ബഷീറിന് ഇത്തരം പ്രശ്നമൊന്നുമില്ല. അതുകൊണ്ട് ലിബർട്ടി ബഷീറിന്റെ താൽപ്പര്യങ്ങൾക്ക് നിന്നുകൊടുക്കാൻ കഴിയില്ലെന്ന ദിലീപിന്റെ വാദം മറ്റുള്ളവരും അംഗീകരിച്ചു. ഇടത് സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഒപ്പം കൂട്ടി. കാവ്യയുമായുള്ള കല്ല്യാണത്തിന് ഇന്നസെന്റ് എത്തിയിരുന്നില്ല. ഈ പിണക്കം മാറ്റാനും ഈ അവസരം ഉപയോഗിച്ചു. അങ്ങനെ അമ്മയുടെ പ്രസിഡന്റ് ദിലീപിന്റെ തന്ത്രങ്ങൾക്ക് സഹായവുമായെത്തി. മുഖ്യമന്ത്രിയെ കൊണ്ട് കടുത്ത നിലപാട് പ്രഖ്യാപിച്ചു. അങ്ങനെ സർ്ക്കാരിൽ നിന്ന് സഹായോ വേണ്ട മുത്തൂറ്റ് ഗ്രൂപ്പും മറ്റും ലിബർട്ടി ബഷീറിനെ കൈവിട്ടു.
തലശ്ശേരിക്കാരനായ ലിബർട്ടി ബഷീറിന് സിപിഐ(എം) പിന്തുണ ആവോളമുണ്ടെന്ന തോന്നലാണ് ദിലീപും കൂട്ടരും തകർത്തെറിഞ്ഞത്. സിനിമാ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യ നിലപാട് എടുത്തു. സമരം തുടങ്ങിയപ്പോൾ തന്നെ മന്ത്രി എകെ ബാലൻ യോഗം വിളിച്ചു. എന്നാൽ മന്ത്രിമാരെ കളിയാക്കുന്ന തരത്തിൽ ലിബർട്ടി ബഷീർ നിലപാട് എടുത്തപ്പോൾ ബാലന്റെ നീക്കങ്ങൾ പൊളിഞ്ഞു. ഇത് മുഖ്യമന്ത്രിയെ ബാലൻ അറിയിക്കുകയും ചെയ്തു. ഇതോടെ ലിബർട്ടി ബഷീറിനെ അടുപ്പിക്കേണ്ടതില്ലെന്ന തീരുമാനം പിണറായി എടുത്തു. സിനമാക്കാരെയെല്ലാം ഒരു കുടക്കീഴിൽ നിർത്താൻ ഇന്നസെന്റിനോട് ആവശ്യപ്പെട്ടതും മുഖ്യമന്ത്രിയായിരുന്നു. ഈ കൂട്ടായ്മയുടെ നേതാവായി ദിലീപെത്തിയതോടെ തളർന്നത് ലിബർട്ടി ബഷീറായിരുന്നു. സർക്കാരുമായി അടുത്ത് നിൽക്കുന്ന എല്ലാവരും കളം മാറി. പിണറായിയുമായി തെറ്റി തലശ്ശേരിയിൽ പിടിച്ചു നിൽക്കാനാവില്ലെ ബോധമെത്തിയപ്പോൾ സിനിമാ സമരം പിൻവലിച്ചു.
ഇതോടെ ലിബർട്ടി ബഷീറിന്റെ ആധിപത്യവും അവസാനിക്കുന്നു. പടം ഓടാൻ തിയേറ്റർ തരില്ലെന്ന വീമ്പു പറച്ചിൽ ഇനി അവസാനിക്കും. ഇതിന് വേണ്ടി കൂടിയാണ് നിർമ്മതാക്കളും സാങ്കേതിക പ്രവർത്തകരും നടന്മാരും എല്ലാം ചേർന്ന് ഒറ്റമനസ്സോടെ പുതിയ സംഘടനയുണ്ടാക്കുന്നത്. ഇനി സർക്കാരും ലിബർട്ടി ബഷീറിന്റെ സംഘടനയ്ക്ക് വലിയ പ്രാധാന്യം നൽകില്ല. ഇതിന് വേണ്ടി കൂടിയാണ് തിയേറ്റർ ഉടമകളുടെ സംഘടനയെ പിളർത്തിയത്. നിലവിൽ 300 ഓളം തിയേറ്ററുകൾ മറുകണ്ടം ചാടി. അത് ഇനിയും ഉയരും. ഇതോടെ എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ ലിബർട്ടി ബഷീറിന്റെ തിയേറ്ററുകൾ മാത്രമാകും.
Stories you may Like
- ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- തിയേറ്റർ സംഘടനയ്ക്ക് പുതിയ ബദൽ വരുമോ?
- സമര പ്രഖ്യാപനത്തെ വിമർശിച്ച് ഫിയോക്കും; തിയേറ്ററുകൾക്ക് പുതിയ സംഘടന ചർച്ചയിൽ
- വിടപറഞ്ഞത് രാഷ്ട്രീയ സംഘർഷമേഖലയിൽ നിർഭയം പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്