തലസ്ഥാനനഗരത്തിന്റെ ആവശ്യത്തിന് ഇനി അവശേഷിക്കുന്നത് 24 ദിവസത്തെ കുടിവെള്ളം മാത്രം; ബദൽ സംവിധാനങ്ങൾതേടി നഗരസഭയും സർക്കാറും; മുട്ടത്തറ സ്വീവേജ് പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താൻ തീരുമാനം; സൗജന്യമായി നൽകാമെന്നുപറഞ്ഞിട്ടും മലിനജലമെന്ന ധാരണയിൽ ആരും എത്തുന്നില്ലെന്ന് സ്വീവേജ് പ്ലാന്റ് അധികൃതർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ കുടിവെള്ളസംഭരണികൾ എല്ലാം വറ്റിവരണ്ടുതുടങ്ങിയതോടെ ബദൽ മാർഗങ്ങൾ കണ്ടെത്താൻ സർക്കാരും, നഗരസഭയും നെട്ടോട്ടമോടുന്നു. നഗരത്തിന് കുടിവെള്ളമേകുന്ന അരുവിക്കര ഡാം, പേപ്പാറ ഡാം എന്നിവയിലെ ജലം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പേപ്പാറ ഡാമിൽനിന്ന് അരുവിക്കര സംഭരണിയിലേക്ക് ജലമെത്തിച്ച് ശുദ്ധീകരിച്ചാണ് നഗരത്തിന് കുടിവെള്ളം നൽകുന്നത്. എന്നാൽ പേപ്പാറ ഡാമിൽ ഇനി അവശേഷിക്കുന്നതാകട്ടെ കേവലം 20-24 ദിവസത്തേയ്ക്കുള്ള വെള്ളം മാത്രം. ഈ സാഹചര്യം തരണം ചെയ്യാനുള്ള നടപടിയായി സർക്കാരും നഗരസഭയും തെരഞ്ഞെടുത്തിരിക്കുന്ന നടപടി വ്യത്യസ്തമാണ്.
നഗരത്തിലെ കക്കൂസ് മാലിന്യത്തിൽനിന്നും മലിനജലത്തിൽനിന്നും വളവും ശുദ്ധജലവും വേർതിരിക്കുന്ന മുട്ടത്തറ സ്വീവേജ് പ്ലാന്റിൽനിന്ന് പ്രതിദിനം നാലുകോടി ലിറ്റർ ശുദ്ധജലം പാർവതി പുത്തനാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഈ ജലം ഗാർഹികേതര ആവശ്യങ്ങൾക്ക് എത്തിക്കാനാണ് ഇന്നലെ ജലമന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങൾക്കും കൃഷിക്കും വാഹനം കഴുകുന്നതിനുമുൾപ്പെടെ വാട്ടർ അഥോറിറ്റി നൽകുന്ന കുടിവെള്ളമാണ് നഗരവാസികൾ ഉപയോഗിക്കുന്നതെന്ന് പരിശോധനയിൽകണ്ടെത്തി. ഇത്തരം ആവശ്യങ്ങൾക്ക് പ്ലാന്റിൽ ശുദ്ധീകരിക്കുന്ന ജലം സൗജന്യമായി നൽകാനാണ് നീക്കം.
എന്നാൽ വെള്ളം സൗജന്യമായി ലഭിക്കുന്ന വിവരം അറിയാത്തതുകൊണ്ടും മലിനജലമാണെന്ന തെറ്റിദ്ധാരണകൊണ്ടും വെള്ളം വാങ്ങാൻ പ്ലാന്റിലേക്ക് ആരും എത്താറില്ലെന്ന് അധികൃതർ പറയുന്നു. ബഹുനില കെട്ടിട നിർമ്മാണം, കൃഷി, പുന്തോട്ട പരിപാലനം, റോഡ് ടാറിങ് തുടങ്ങി ഗാർഹികേതരമായ ഏതാവശ്യങ്ങൾക്കും ഇനി പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താനാണ് തീരുമാനം.
തിരുവനന്തപുരം കോർപറേഷൻ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി 80 കോടി രൂപ ചെലവിട്ടാണ് മുട്ടത്തറയിൽ മലിനജല ശുദ്ധീകരണശാല നിർമ്മിച്ചത്. വാട്ടർ അഥോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പ്ലാന്റ് നിർമ്മിച്ച യുഇഎം ഇന്ത്യ എന്ന കമ്പനിക്കാണ് അഞ്ചുവർഷത്തേക്ക് മലിനജലം ശുദ്ധീകരിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിൽ മുപ്പതോളം ജീവനക്കാരുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറ് വരെ എപ്പോഴും വാഹനവുമായി വന്നാൽ സൗജന്യമായി ശുദ്ധീകരിച്ച ജലം ഇവിടെ നിന്ന് ലഭിക്കും. ടാങ്കറുകൾക്ക് നിശ്ചിത നിരക്കിൽ ജലം നൽകും.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത്തരം പ്ലാന്റുകളിൽനിന്ന് നൽകുന്ന ജലം ഉപയോഗിച്ചാണ് ഗാർഹികേതര ആവശ്യങ്ങൾ നടപ്പാക്കുന്നത്. അതേ മാതൃക തലസ്ഥാനത്തും നടപ്പാക്കി വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 107 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇപ്പോൾ 40-45 ദശലക്ഷം ലിറ്റർ മലിനജലമാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. 40-42 ദശലക്ഷം ലിറ്റർ ശുദ്ധീകരിച്ച ജലമാണ് ഇവിടെനിന്ന് പാർവതീപുത്തനാറിലേക്ക് ഒഴുക്കി കളയുന്നത്.
നഗരത്തിലെ 40 ശതമാനം സ്ഥലത്തെ മലിനജലമാണ് ഇവിടെയെത്തിച്ച് ശുദ്ധീകരിക്കുന്നത്. രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ മലിനജലത്തിലേക്ക് ഓക്സിജൻ കടത്തിവിട്ട് ബാക്ടീരിയകളെ ഉത്പാദിപ്പിച്ചാണ് ജല ശുദ്ധീകരണം. പൈപ്പിലൂടെ എത്തുന്ന ഖരമാലിന്യം വേർതിരിച്ച് എയ്റേഷൻ, ക്ലാരിഫിക്കേഷൻ, ക്ലോറിനേഷൻ എന്നിവയ്ക്ക് വിധേയമാക്കിയാണ് മലിനജലം ശുദ്ധീകരിക്കുന്നത്. പ്ലാന്റിനോട് ചേർന്ന് ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും ശുദ്ധീകരണത്തിനുശേഷം പുറന്തള്ളുന്ന ജലം ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കും. പ്ലാന്റിലേക്കെത്തുന്ന അഴുക്ക് നിറഞ്ഞ ജലം ശുദ്ധീകരിച്ചശേഷമുള്ള തെളിഞ്ഞ ജലമാണ് പുറത്തേക്ക് വിടുന്നത്.
മലിനജല സംസ്കരണത്തിനുശേഷമുണ്ടാവുന്ന അവശിഷ്ടം മികച്ച ജൈവവളമാണ്. മുട്ടത്തറയിലെ പ്ലാന്റിന്റെ പരിസരത്തെങ്ങും ഈ വളം കൂട്ടിയിട്ടിരിക്കുകയാണ്. കൃഷിക്കും പൂന്താട്ടത്തിനുമെല്ലാം വളമായി ഇത് ഉപയോഗിക്കാം. വളം ജനങ്ങൾക്ക് സൗജന്യമായി ഇവിടെനിന്ന് ലഭിക്കും. എന്നാൽ ഈ വളം വാങ്ങാനും ഇവിടെ ആരും എത്തുന്നില്ല. വളം വാങ്ങാൻ ആളെത്താത്തതിനാൽ വളം ഇടാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് അധികൃതർ. കൃഷിക്കവശ്യമായ വളം സൗജന്യമായി നൽകാമെന്ന് പറഞ്ഞ് തമിഴ്നാട്ടിലെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം നൽകി ആവശ്യക്കാരെയും കാത്തിരിക്കുകയാണ് വാട്ടർ അഥോറിറ്റി അധികൃതർ.
Stories you may Like
- കണ്ണൂരിൽ ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിട്ട മിൽമാബൂത്ത് അടച്ചു പൂട്ടാൻ നോട്ടീസ്
- കണ്ണൂരിലെത്തിയാൽ ഇനി ദുർഗന്ധം കൊണ്ടു മൂക്കും പൊത്തിനടക്കേണ്ട
- കർണാടകയിൽ മലിനംജലം കുടിച്ച് 40കാരി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ
- ബംഗളൂരുവിൽ ജലം പാഴാക്കിയ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ
- ചൂട്ടുപ്പൊള്ളും ഓണക്കാലം; ആഘോഷത്തിനിടെ ചൂട് കൊള്ളതിരിക്കണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍