തലസ്ഥാനം സംഘർഷ ഭൂമിയായത് മേധാവിത്വം കൈവിട്ട് പോകാതിരിക്കാൻ സിപിഎമ്മും ആധിപത്യം പിടിച്ചെടുക്കാൻ ബിജെപിയും ശ്രമം ശക്തമാക്കിയതോടെ; സിപിഎമ്മിന്റെ പല പഴയ ഗുണ്ടകളും ഇപ്പോൾ ബിജെപിക്ക് സ്വന്തം; എല്ലായിടങ്ങളിലും കോൺഗ്രസ് പിന്നോട്ട് പോയപ്പോൾ തിരുവനന്തപുരം വളരുന്നത് കണ്ണൂർ മോഡലിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പല്ലും നഖവും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നതാണ് കണ്ണൂർ ശൈലി. ഇവിടെ സിപിഎമ്മും ബിജെപിയും പരസ്പരം പോരടിക്കുന്നു. വിട്ടുകൊടുക്കാനാവത്ത തോൽക്കാൻ മനസ്സില്ലാത്ത ഇടപെടലുകളാണ് കണ്ണൂർ രാഷ്ട്രീയത്തെ കൊലക്കളമാക്കുന്നത്. ഈ മാതൃക തിരുവനന്തപുരത്തെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിനെക്കാൽ ഭീതി ജനകമായ അന്തരീക്ഷം തിരുവനന്തപുരത്തുണ്ടാകുമെന്നാണ് വിലിയിരുത്തൽ.
കണ്ണൂരിൽ രാഷ്ട്രീയ പോര് മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പിലെ മത്സരം കോൺഗ്രസും സിപിഎമ്മും തമ്മിലാണ്. എന്നാൽ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും നേർക്കു നേർത്തുന്നു. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം സിപിഎമ്മിനാണെങ്കിൽ പ്രതിപക്ഷത്ത് ബിജെപിയാണ്. കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള പോരാണ് തിരുവനന്തപുരത്തിന്റെ സംഘർഷത്തിന്റെ അടിസ്ഥാന പ്രശ്നം. എങ്ങനേയും വേരുറപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ സിപിഎമ്മും തിരിച്ചടിയിലൂടെ ആധിപത്യം നിലനിർത്താൻ ശ്രമിക്കുന്നു. വരും ദിവസങ്ങളിൽ ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ പൊലീസ് കരുതലുകൾ ശക്തമാക്കും. കോൺഗ്രസിന്റെ പിന്നോട്ട് പോക്കാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും വിലിയിരുത്തലുണ്ട്.
തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമോയെന്ന ഭയം സിപിഎമ്മിനെയും എങ്ങനെയും മുന്നിലെത്തുക എന്ന ആഗ്രഹം ബിജെപിയെയും സംഘർഷത്തിലേക്ക് എത്തിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ തലസ്ഥാനത്തു വേരുറപ്പിക്കാൻ ബിജെപിക്കു വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. ആദ്യം കാര്യമായി കണ്ടില്ലെങ്കിലും കോൺഗ്രസ് സംഘടനാപരമായി ദുർബലമാണെന്ന തിരിച്ചറിവു തിരഞ്ഞെടുപ്പു ഫലത്തോടെ സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിച്ചു. പ്രത്യേകിച്ചു ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രണ്ടാമതായി എത്തി. പിന്നെ നേമത്ത് ജയിച്ചു. അതിനു പിന്നാലെയാണു കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ പിൻബലത്തോടെ ബിജെപി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പു തുടങ്ങിയത്. അതിനിടെയാണ് ഇടിത്തീ പോലെ മെഡിക്കൽ കോഴ വിവാദം ബിജെപി നേതൃത്വത്തിന്റെ തലയിൽ പതിച്ചത്. പിന്നീടായിരുന്നു എംജി കോളജിലും ഐരാണിമുട്ടം കോളജിലും നെടുമങ്ങാട്ടും കാട്ടാക്കടയിലുമൊക്കെ എസ്എഫ്ഐഎബിവിപി തർക്കവും സി.പി.എം ബിജെപി ഉരസലും. ഇതെല്ലാം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു.
കോഴ വിവാദത്തിൽനിന്നു ജനശ്രദ്ധ തിരിക്കാൻ സംഘർഷമാണു നല്ലവഴിയെന്നു ബിജെപിആർഎസ്എസ് നേതൃത്വത്തിലെ ഒരു വിഭാഗവും ഭരണത്തണലിൽ അലസമായി കഴിയുന്ന പാർട്ടി യന്ത്രം ചലിപ്പിക്കാനും അണികളെ ഊർജ്വസലമാക്കാനും അടിക്കു തിരിച്ചടി എന്ന തന്ത്രം പയറ്റാൻ സിപിഎമ്മിലെ ഒരു വിഭാഗവും കരുക്കൾ നീക്കിയെന്നു കരുതന്നവരുമുണ്ട്. അതോടെയാണു താഴെത്തട്ടിലെ അടിക്കു പകരമായി നേതാക്കളുടെ വീടും കാറും ലക്ഷ്യമാക്കി തിരിച്ചടി തുടങ്ങിയത്. കോഴ വിവാദത്തിൽനിന്നു വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തിൽ വീഴരുതെന്ന നിർദ്ദേശം സി.പി.എം താഴെത്തട്ടിൽ നൽകിയിട്ടുണ്ട്. ഇത് താഴെ തട്ടിലെ സിപിഎമ്മുകാർ അംഗീകരിക്കുന്നില്ല. തിരുവനന്തപുരത്ത് സിപിഎമ്മിൽ നിന്ന് നിരവധി പേർ ബിജെപിയിൽ ചേരുന്നുണ്ട്. സിപിഎമ്മിന്റെ ഗുണ്ടാ മുഖമായിരുന്നു ഇവരിൽ പലരും. ഇതും സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നുണ്ട്. ബിജെപിയിൽ നിന്ന് പ്രവർത്തകരെ മറു കണ്ടം ചാടിക്കാനും സി.പി.എം ശ്രമിക്കുന്നു. അങ്ങനെ എല്ലാ തലത്തിലും സംഘർഷം വ്യാപകമാണ്.
ബിജെപി.-സി.പി.എം. സംഘർഷത്തിനിടെ തിരുവനന്തപുരത്ത് രണ്ടുദിവസത്തിനിടെ ആക്രമിക്കപ്പെട്ടത് 20 വീടുകൾ. ഇരുവിഭാഗത്തിന്റെയും പാർട്ടി ഓഫീസുകളിലും കൗൺസിലർമാരുടെ വീടുകളിലും വ്യാപക ആക്രമണം ഉണ്ടായി. ചാല, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി പ്രധാനമായും സംഘർഷമുണ്ടായത്. കോർപ്പറേഷൻ കൗൺസിലറും ഡിവൈഎഫ്ഐ. നേതാവുമായ ഐ.പി. ബിനു, കൗൺസിലർ റസിയ, ബിജെപി. കൗൺസിലർമാരായ ബീന, കെ.പി. രമേഷ്, സി.പി.എം. ചാല ഏരിയാസെക്രട്ടറി എസ്.എ. സുന്ദർ തുടങ്ങിയവരുടെ വീടുകൾക്കുനേരേയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്ഐ. ചാല ഏരിയാസെക്രട്ടറി ഉണ്ണിക്ക് മർദനമേറ്റു. സംഘർഷങ്ങളെത്തുടർന്ന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കർശനസുരക്ഷ ഏർപ്പെടുത്തി. കനത്ത പൊലീസ് സുരക്ഷയിലാണു നഗരം. മൂന്നു ദിവസത്തേക്കു നഗരത്തിൽ പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് ബിജെപി. ആസ്ഥാനം ആക്രമിച്ചത്. ബൈക്കിലെത്തിയ സംഘത്തെ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസുകാരൻ പ്രഥ്യുഞ്ജയകുമാർ തടഞ്ഞു. അക്രമികൾ വന്ന ബൈക്കിന്റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ബിനുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു. പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം എസ്.ഐ. അക്രമം തടയാനോ പ്രതികളെ പിടികൂടാനോ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഈസമയം മറ്റ് പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പതിനഞ്ചുമിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. പരിക്കേറ്റ പ്രഥ്യുഞ്ജയകുമാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവും കൗൺസിലറുമായ ഐപി ബിനുവായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെ നേതാക്കൾ ഈ സമയത്ത് ഓഫിസിലുണ്ടായിരുന്നു. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെ പുലർച്ചെ മൂന്നരയോടെയാണ് അക്രമമുണ്ടായത്. രാവിലെ അഞ്ചരയോടെ ആയുർവേദ കോളജിനു സമീപമുള്ള എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. ബിജെപി ഓഫിസിനു മുന്നിൽ കാവൽ നിന്ന കെഎപി അഞ്ച് ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നീ പൊലീസുകാരെയാണ് അക്രമം തടയാൻ ശ്രമിക്കാതിരുന്നതിനു സസ്പെൻഡ് ചെയ്തത്. ബിജെപി. ഓഫീസ് ആക്രമിച്ചവർക്കെതിരേ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർചെയ്തു. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണൽ കെ.ഇ. ബൈജു എന്നിവർ സ്ഥലത്തെത്തി. കഴിഞ്ഞ സെപ്റ്റംബറിലും ബിജെപി. സംസ്ഥാന കാര്യാലയത്തിനുനേരേ ബോംബെറിഞ്ഞിരുന്നു.
തലസ്ഥാന നഗരത്തിൽ രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നതായി ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ. വ്യാഴാഴ്ച രാത്രി ഒൻപതു മണിക്കു തന്നെ പൊലീസിനു രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടി ഓഫിസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടെന്നു മുഹമ്മദ് യാസിൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണു പാർട്ടി ഓഫിസുകൾക്കു പൊലീസ് സംരക്ഷണം ഒരുക്കിയത്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ തുടർസംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. ജാഗ്രത പുലർത്താൻ ഉത്തരമേഖല എഡിജിപിക്കും തൃശൂർ റേഞ്ച് ഐജിക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഹമ്മദ് യാസിൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍