തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുടെ മുഴുവൻ രേഖകളും മുഖ്യമന്ത്രി വിളിച്ചു വരുത്തി പരിശോധിച്ചു; സംശയം തീർക്കാൻ മന്ത്രിയേയും വിളിപ്പിച്ചു; നാളത്തെ കളക്ടറുടെ തെളിവെടുപ്പും നിർണ്ണായകം; എല്ലാ രേഖകളും അനുകൂലമാക്കാൻ മന്ത്രി തിരക്കിട്ട ശ്രമം തുടരുന്നു; എല്ലാ പാർട്ടികളുടേയും മന്ത്രിയായ കുവൈറ്റ് ചാണ്ടിയെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമോ?
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ : ബന്ധുത്വ നിയമനത്തിൽ ഇപി ജയരാജനെ രാജിവയ്ക്കും വരെ പ്രക്ഷോഭത്തിലായിരുന്നു പ്രതിപക്ഷം. ഭരണ മുന്നണിയിൽ നിന്നു പോലും എതിർപ്പുയർന്നു. ഹണി ട്രാപ് വിവാദത്തിൽ ശശിധരൻ കുടുങ്ങിയപ്പോൾ മണിക്കൂറുകൾക്ക് അകം രാജിയെത്തി. എന്നാൽ ഭൂമി കൈയേറ്റത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രാഥമിക തെളിവുണ്ടെന്ന് ഏവരും പറഞ്ഞിട്ടും ആരും വേണ്ട വിധത്തിൽ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേരളത്തിലെ എല്ലാ പാർട്ടികളുടേയും മന്ത്രിയാണ് തോമസ് ചാണ്ടിയെന്ന പ്രവാസിയെന്ന വാദം ശരിവയ്ക്കുന്ന മൗനം.
വി എസ് അച്യുതാനന്ദൻ ഇറക്കിയ പ്രസ്താവന മാത്രമാണ് വേറിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാണ്ടിക്കെതിരെ ആഞ്ഞടിച്ചെങ്കിലും ഈ മന്ത്രിയെ കോൺഗ്രസുകാർ വഴി തടയുന്നില്ല. പ്രതിഷേധമെല്ലാം വാക്കുകളിൽ ഒതുക്കുകയാണ് അവർ. എൻസിപി ഇപ്പോൾ വേണമെങ്കിലും ബിജെപി പക്ഷത്ത് എത്താൻ സാധ്യതയുള്ള പാർട്ടിയാണ്. അതുകൊണ്ട് തന്നെ ബിജെപിയും പേരിനുമാത്രം സമരം ചെയ്യുന്നു. അങ്ങനെ എല്ലാവരും തോമസ് ചാണ്ടിയെ മന്ത്രിയായി നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്.
അതിനിടെ ഭൂമി കൈയേറ്റത്തിൽ മാധ്യമ വാർത്തകൾ എത്തുന്നു. ആലപ്പുഴ കളക്ടർ ടിവി അനുമപയെ സ്വാധീനിക്കാനും കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഭൂമി ഇടപാടു സംബന്ധിച്ചു കലക്ടർ ടി.വി. അനുപമ നാളെ നടത്തുന്ന തെളിവെടുപ്പ് മന്ത്രി തോമസ് ചാണ്ടിക്കു നിർണായകം. എല്ലാ ഭൂമി ഇടപാടുകളും സംബന്ധിച്ച സമഗ്രമായ അന്വേഷണത്തിനു പകരം, നാളത്തെ തെളിവെടുപ്പിനു ശേഷം കുറ്റക്കാരനെന്നു കണ്ടാൽ കലക്ടർക്ക് അപ്പോൾത്തന്നെ നടപടി എടുക്കാം. നിലം നികത്തൽ സ്ഥിരീകരിച്ചാൽ നിലം പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശിക്കുന്നതിനു പുറമെ കേസെടുക്കാനും സാധിക്കും.
ഇത്തരം ഒരു നടപടി കളക്ടർ എടുത്താൽ മന്ത്രിക്ക് തിരിച്ചടിയാകും. ഈ തെളിവെടുപ്പിന് മുമ്പ് തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിലെ നിജസ്ഥിതി അറിയാൻ മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചു. തോമസ് ചാണ്ടിയുടെ ഭൂമിയുടെ എല്ലാ രേഖകളും വിളിച്ചു വരുത്തി മുഖ്യമന്ത്രി പരിശോധിച്ചു. സംശയം തീർക്കാൻ തോമസ് ചാണ്ടിയേയും വിളിപ്പിച്ചു. കളി കൈവിട്ടുപോയാൽ രാജി വയ്ക്കേണ്ടി വരുമെന്ന് മന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കളക്ടറുടെ റിപ്പോർട്ട് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് മന്ത്രി.
ഭൂമി ഇടപാടുകൾ സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് അനൗദ്യോഗികമായി മുഖ്യമന്ത്രി നേരിട്ടു രേഖകൾ പരിശോധിച്ചത്. മന്ത്രി തോമസ് ചാണ്ടിയെ നേരിട്ടു വിളിച്ച് എല്ലാ രേഖകളും എത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ലേക് പാലസ് റിസോർട്ട്, ലേക് പാലസിനു സമീപത്തുള്ള സീറോ ജെട്ടിവലിയകുളം റോഡ് എന്നിവയുടെ നിർമ്മാണ രേഖകൾ, റിസോർട്ടിനു മുന്നിലെ കായലിൽ ബോയകൾ സ്ഥാപിച്ചതിന്റെ അനുമതി രേഖകൾ, മാർത്താണ്ഡം കായലിന്റെ ഉടമസ്ഥതയും ഭൂമിയും സംബന്ധിച്ച രേഖകൾ, മാത്തൂർ ദേവസ്വം ഭൂമിയുടെ കൈമാറ്റ രേഖകൾ എന്നിവയാണു മുഖ്യമന്ത്രി പരിശോധിച്ചത്. നാളെ കലക്ടർ നടത്തുന്ന ഹിയറിങ്ങിനു മുന്നോടിയായാണു ചർച്ച നടത്തിയതെന്നാണു വിശദീകരണം.
ലേക് പാലസ് റിസോർട്ടിന്റെ നിർമ്മാണം, സമീപത്തെ റോഡ് നിർമ്മാണം, മാർത്താണ്ഡം കായൽ നികത്തൽ, കായലിൽ ബോയ സ്ഥാപിക്കൽ, മാത്തൂർ ഭൂമി ഇടപാട് തുടങ്ങി പല ആരോപണങ്ങൾ ഉണ്ടെങ്കിലും റിസോർട്ടിനു സമീപത്തെ റോഡിനരികെ 60 സെന്റ് സ്ഥലം നികത്തിയതു സംബന്ധിച്ചു മാത്രമാണു നാളെ തെളിവെടുപ്പു നടത്തുന്നത്. എല്ലാ വിഷയങ്ങളും അന്വേഷിച്ച് ഒരുമിച്ച് റിപ്പോർട്ട് നൽകിയാൽ മതിയെന്നു റവന്യു വകുപ്പ് നിർദ്ദേശം നൽകിയെങ്കിലും നിലം നികത്തൽ സംബന്ധിച്ചു മാത്രമാണു കലക്ടർ ഇടക്കാല റിപ്പോർട്ട് നൽകിയത്.
കലക്ടർക്കു പൂർണവും വിപുലവുമായ അധികാരം നൽകുന്ന നെൽവയൽതണ്ണീർത്തട നിയമം ഉപയോഗിച്ചാണു തെളിവെടുപ്പിനു വിളിച്ചിരിക്കുന്നത്. ലേക് പാലസിന്റെ ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടർക്കാണു തെളിവെടുപ്പിനുള്ള നോട്ടിസ് നൽകിയിട്ടുള്ളത്. ഉടമ മന്ത്രി തോമസ് ചാണ്ടിയാണെങ്കിലും മാനേജിങ് ഡയറക്ടർ ബന്ധുവായ ജോൺ ജോസഫാണ്.
റിസോർട്ടും ഭൂമിയും അനുബന്ധ വസ്തുക്കളും ഡയറക്ടർ ജോസ് മാത്യു മാപ്പിളശേരിയുടെ പേരിലുള്ളതാണ്. ഇവരിൽ ആരെങ്കിലുമാകും ഹിയറിങ്ങിനു ഹാജരാകുക. ഉദ്യോഗസ്ഥതലത്തിലും തയ്യാറെടുപ്പ് തെളിവെടുപ്പിൽ ഹാജരാകാൻ വിപുലമായ ഉദ്യോഗസ്ഥ സംഘത്തിനും നിർദ്ദേശമുണ്ട്. ഭൂമി ക്രമക്കേടുകൾ സംബന്ധിച്ചു വാട്ടർ വേൾഡ് ടൂറിസം കമ്പനി നൽകുന്ന വിശദീകരണത്തിനും രേഖകൾക്കും അപ്പോൾത്തന്നെ പരിശോധന നടത്തി മറുപടി നൽകാനാണു വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരോടു ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളതെന്നാണു സൂചന. ആലപ്പുഴ ആർഡിഒ, ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, കൃഷി ഓഫിസർ, അമ്പലപ്പുഴ ലാൻഡ് റവന്യു തഹസിൽദാർ എന്നിവർ പങ്കെടുക്കും. കീഴുദ്യോഗസ്ഥർ ഫയലുകളുമായി പുറത്തുമുണ്ടാകും.
അതിനിടെ ദേവസ്വം അവകാശം ഉന്നയിച്ച മാത്തൂർ ഭൂമി വിൽപന സംബന്ധിച്ച്, തനിക്കു ഭൂമി കൈമാറിയയാളെ അടക്കം വിളിച്ചുവരുത്തിയാണു രേഖകളുടെ നിജസ്ഥിതി തോമസ് ചാണ്ടി ഉറപ്പുവരുത്തിയെന്നും സൂചനയുണ്ട്. എൻസിപിയിൽ തനിക്കൊപ്പം നിൽക്കുന്ന നേതാക്കളുമായും ചർച്ച നടത്തി. എൻസിപിയുടെ ഏഴു ജില്ലാ കമ്മിറ്റികൾ മന്ത്രി തോമസ് ചാണ്ടിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലായിരുന്നു ഈ ചർച്ച. എങ്ങനേയും രാജി ഒഴിവാക്കാനാണ് നീക്കം.
അതിനിടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച വേമ്പനാട് കായൽ ജനകീയ കമ്മിഷൻ റിപ്പോർട്ടും തോമസ് ചാണ്ടിക്ക് തിരിച്ചടിയാവുമെന്നാണ് സൂചന. ഡോ. പ്രഭാത് പട്നായിക്ക് ചെയർമാനും ഡോ.സി.ടി.എസ്. നായർ മെംബർ സെക്രട്ടറിയും ഡോ. കെ.ജി. പത്മകുമാർ, ഡോ.സി.ടി.എസ്. നായർ, ഡോ. ശ്രീകുമാർ ഛതോപാധ്യായ, ഡോ. അന്നാ മേഴ്സി, എം.ജി. രാധാകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് ഈമാസം 30ന്പുറത്തുവരും. വേമ്പനാട് കായലിലെ അനധികൃത കൈയേറ്റങ്ങളുടെ സ്വഭാവവും വ്യാപ്തിയും തീരദേശ പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിര വികസനം സംബന്ധിച്ച നിർദ്ദേശങ്ങളുമടങ്ങുന്നതാണ് റിപ്പോർട്ട്.
വേമ്പനാട് കായൽ വ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുമായി കമ്മിഷൻ ആശയവിനിമയം നടത്തിയിരുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ അയ്യായിരത്തിലധികം കുടുംബങ്ങളെ കമ്മിഷൻ സന്ദർശിച്ചു. വേമ്പനാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വ്യത്യസ്ത ഏജൻസികളും ശാസ്ത്രകാരന്മാരും നടത്തിയ പഠനങ്ങളോടൊപ്പം കായലിലും തീരങ്ങളിലും നടക്കുന്ന നിയമലംഘനങ്ങളും കമ്മിഷൻ പരിശോധിച്ചിരുന്നു. വേമ്പനാട് പശ്ചിമഘട്ടത്തെയും സമുദ്രതീരത്തെയും ബന്ധിപ്പിക്കുന്ന പരിസ്ഥിതി വ്യവസ്ഥയായതിനാൽ പശ്ചിമ ഘട്ടത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളും കമ്മിഷൻ പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍