തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ മന്ത്രിസഭായോഗത്തിനു മുമ്പു തന്നെ ധാരണയായിരുന്നു എന്ന സി.പി.എം വാദം പച്ചക്കള്ളം; സിപിഐയുടെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താൻ രാജിവച്ചതെന്ന് തോമസ് ചാണ്ടി; സിപിഐക്കെതിരേ കൊട്ടാരവിപ്ളവ തിയറി മെനയുന്നവർ ഇതും അറിയണം; പിണറായി വിജയനെ നിരപരാധിയാക്കാൻ പണിപ്പെടുന്ന വിപ്ളവകാരികൾക്കുള്ള മറുപടി തോമസ് ചാണ്ടി തന്നെ നല്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ആർക്കാണ് പിഴച്ചത്. വല്യേട്ടനോ ചെറിയേട്ടനോ. മൂപ്പിളത്തർക്കം രൂക്ഷമാക്കി ഇരു കൂട്ടരും പത്രസമ്മേളനങ്ങളും പ്രസ്താവനകളും ഇറക്കിക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിലും റെഡ് ആർമികൾ പരസ്പരം വെട്ടും കുത്തും നടത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കലും ആർക്കും വിജയിക്കാനാവാത്ത സമരമാണ് ഇതെന്നറിയാവുന്നതിനാൽ ബാക്കിയുള്ളവർ കണ്ടു കൊണ്ടു നിൽക്കുന്നു. ഇതാണ് എൽഡിഎഫിലെ രാഷ്ട്രീയ കാലാവസ്ഥ.
എൽഡിഎഫിലെ പ്രധാനകക്ഷികൾ പരസ്പരം തലതല്ലിക്കീറുന്നതു കണ്ടു നിൽക്കുകയാണ് എൻസിപി. ഈ പ്രശ്നത്തിന്റെ യഥാർത്ഥ കാരണക്കാർ. രാജിക്കാര്യത്തിൽ സിപിഐ സമ്മർദ്ദം അംഗീകരിക്കാനുള്ള സിപിഎമ്മിന്റെ വിമുഖതയാണ് മുന്നണിയെ ബാധിക്കുന്ന രീതിയിൽ വളർത്തിയത്. സിപിഐ യേക്കാൾ കോടിയേരിക്കും പിണറായിക്കും വിശ്വാസം തോമസ് ചാണ്ടിയെ ആയിരുന്നു. എന്നാൽ പിന്നീടു പുറത്തുവന്ന കോടതി ഉത്തരവുകളും പ്രസ്താവനകളും ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി എന്ന സിപിഐ യുടെ നിലപാടുകളെ ന്യായീകരിക്കുന്നതായി.
മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ കളങ്കിതനായ ഒരു മന്ത്രിയെ മുഖ്യമന്ത്രി അനുവദിക്കാമോ? മന്ത്രിസഭയിലെ ഒരംഗത്തിനെതിരേ കേസു കൊടുത്ത് കോടതിയിൽ നിന്ന് തനിക്കും സർക്കാരിനും എതിർപരാമർശം ഇരന്നു വാങ്ങിയ മറ്റൊരംഗത്തെ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുപ്പിക്കുന്നതിൽ മാത്രമാണ് പാർട്ടിക്ക് എതിർപ്പുണ്ടായിരുന്നത് എന്നാണ് സിപിഐ വ്യക്തമാക്കുന്നത്. ഞങ്ങൾക്കു വേണ്ടത് ആ രാജി മാത്രമായിരുന്നു, അതിന്റ ഖ്യാതിയല്ല എന്നും സിപിഐ നിലപാടു പറയുന്നു.
ഇവിടെ സിപിഎമ്മിന്റെ പ്രധാന പ്രതിരോധം തോമസ് ചാണ്ടിയുടെ രാജി ബുധനാഴ്ച സുനിശ്ചിതമായിരുന്നു. എൻസിപിയുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയ ശേഷമാണ് മുഖ്യമന്ത്രി സഭാ യോഗത്തിനെത്തിതെന്നുമാണ് കോടിയേരി വിശദീകരിക്കുന്നത്. എന്നാൽ ഈ വിവരമൊന്നും ആരും പറഞ്ഞിരുന്നില്ല എന്ന് സിപിഐയും വ്യക്തമാക്കുന്നു. ബുധനാഴ്ച തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്ന ഏതു കൊച്ചുകുട്ടിക്കും അറിയാമായിരുന്നു എന്ന് എ എൻ ഷംസീർ എം എൽ എയും ചാനൽ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കത്തു കൈമാറിയ വിവരം വിശദീകരിച്ച എൻസിപിയുടെ സംസ്ഥാന അദ്ധ്യക്ഷനും പറഞ്ഞത് സിപിഐയുടെ സമ്മർദ്ദമില്ല എന്നാണ്. ഞങ്ങളുടെ മന്ത്രിക്ക് രാജിവയ്ക്കാൻ അവരുടെ സമ്മതമെന്തിന് എന്നാണ് ടി പി പീതാംബരൻ ചോദിച്ചത്.
ഇക്കാര്യത്തിൽ സി.പി.എം- എൻസിപി നിലപാടുകൾ സമാനമാണ്. സിപിഐയുടെ സമ്മർദ്ദം അവർ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് എൻസിപി ദേശീയ നേതൃത്വമാണ് തീരുമാനമെടുത്തത്. അത് മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് . മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്ന വിശദീകരണമാണ് ഇത് . എന്നാൽ കാര്യങ്ങൾ ഇങ്ങനയൊന്നും അല്ല എന്നതാണ് വസ്തുത. രാജിക്കാര്യത്തിൽ തീരരുമനമെുക്കാൻ മുന്നണി ചുമതല ഏൽപ്പിച്ചിട്ടും അത് അനന്തമായി നീട്ടിക്കൊണ്ടുപോയ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് യഥാർത്ഥ സംഭവങ്ങൾ
രാജിക്കാര്യത്തിൽ രാവിലെ തന്നെ ധാരണയായിരുന്നു എന്ന സിപിഐ എം വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് തോമസ് ചാണ്ടിയുടെ തന്നെ വാക്കുകൾ. രാജിക്കത്തു നൽകിയ ശേഷം ഔദ്യോഗിക കാറിൽ വീട്ടിലേയ്ക്കു തിരിച്ച തോമസ് ചാണ്ടി മദ്ധ്യേ മാതൃഭൂമി ന്യൂസിനു നല്കിയ പ്രതികരണത്തിൽ യഥാർത്ഥ വിവരങ്ങളുണ്ട്.
റിപ്പോർട്ടർ: സർ രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചോ... ?
തോമസ് ചാണ്ടി: രാജിയെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ലായിരുന്നു. രാജിവയ്ക്കേണ്ട സാഹചര്യയവും ഇല്ലായിരുന്നു. ഈ കായൽ കയ്യേറ്റമെന്നു പറഞ്ഞ് ആർക്കും ഒന്നും കോടതിയിൽ തെളിയിക്കാനാത്തിട്ടില്ല. പക്ഷേ, ഇന്ന് വേറെ ഒരു ഘടകകക്ഷി...ഞാൻ പേരൊന്നും പറയുന്നില്ല...എടുത്ത നിർബ്ബന്ധപൂർവ്വമായ നിലപാടാണ് കാറണം. മുഖ്യമന്ത്രി എന്നെ വിളിച്ച് ഇക്കാര്യം ഒന്നു റീ തിങ്കു ചെയ്യണം...ഞങ്ങൾ തീരുമാനമെടുക്കില്ല, അതുകൊണ്ട് നിങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിച്ച് തീരുമാനമെടുക്കണം എന്നു പറഞ്ഞു.അങ്ങനെ പ്രഫുൽപട്ടേലിനേയും പവാർജിയേയും (ശരത് പവാര്‍) വിളിച്ചു. അവരോട് സംസാരിച്ച ശേഷം രാജിക്കത്ത് ഒപ്പി്ട്ട് പ്രസിഡന്റ് പീതാംബരന് മാഷിന് നല്കിയ ശേഷം ഞാൻ കൊച്ചിക്ക് പോകുന്നു. അവർ കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയോ എന്ന് എനിക്കിപ്പോൾ അറിയില്ല.
രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്കിയ സമയത്താണ് ഈ പ്രതികരണം ഉണ്ടാകുന്നത്. സിപിഐയുടെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് തന്റെ രാജി എന്ന് തോമസ് ചാണ്ടി തന്നെ വ്യക്തമാക്കുന്നു. രാജി ധാരണയായതിനു ശേഷമാണ് മുഖ്യമന്ത്രി രാവിലെ ഒമ്പതു മണിക്ക് മന്ത്രിസഭായോഗത്തിന് എത്തിയത് എന്ന കോടിയേരിയുടെയും കൂട്ടരുടേയും വാദം പച്ചക്കള്ളമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ വാക്കുകൾ
സിപിഐയ്്ക്കെതിരേ കൊട്ടാരവിപ്ളവ തിയറി മെനയുന്നവർ ഇതും അറിയണം. സിപിഐ എന്തുകൊണ്ട് മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു എന്നതിന് ഹൈക്കോടതി വിധി മതിയാവുമെങ്കിൽ, പിണറായി വിജയനെ നിരപരാധിയാക്കാൻ പണിപ്പെടുന്ന വിപ്ളവകാരികൾക്കുള്ള മറുപടിയാണ് ചാണ്ടിയുടെ ഈ സംസാരം
തോമസ് ചാണ്ടിയുടെ പ്രതികരണം കേൾക്കാം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍