അന്തിമ റിപ്പോർട്ട് മയപ്പെടുത്താൻ അനുമപയ്ക്ക് മേൽ കടുത്ത സമ്മർദ്ദം; അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറയാതെ മുഖ്യമന്ത്രി എം വി ജയരാജനെ സമാന്തര അന്വേഷണത്തിന് ചുമതലപ്പെടുത്തി; കളക്ടറുടെ അന്വേഷണത്തിന്റെ മേൽ മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും കണ്ണ്; സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ എങ്ങും കരുതൽ; പണക്കൊഴുപ്പിൽ ഘടകകക്ഷികളെ നിയന്ത്രണത്തിൽ നിർത്താൻ ഉറച്ച് കുവൈറ്റ് ചാണ്ടിയും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടു കലക്ടർ നടത്തുന്ന അന്വേഷണത്തിൽ അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ ഇടത് മുന്നണിയുടെ മുൻ കരുതൽ. പ്രതിപക്ഷ പാർട്ടികളും സമരം വാക്കുകളിൽ മാത്രം ഒതുക്കുകയാണ്. അഴിമതിക്കെതിരെ ആഞ്ഞടിക്കുന്ന ഇടതു പക്ഷത്തെ ഘടകകക്ഷികൾക്കും മിണ്ടാട്ടമില്ല. എല്ലാവരും സ്വന്തം മന്ത്രിയെ ആരോപണങ്ങളിൽ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. പിണറായി വിജയൻ അധികാരത്തിലെത്തി ഒന്നര വർഷത്തിനിടെ രണ്ട് മന്ത്രിമാർ രാജിവച്ചു. ഇനിയൊരു മന്ത്രിയേയും ആരോപണ വിധേയനായി രാജിവയ്ക്കാൻ അനുവദിക്കരുതെന്നാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ചാണ്ടി രാജി വയ്ക്കുന്നതിനോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ആലപ്പുഴയിലെ കൈയേറ്റങ്ങളിൽ തോമസ് ചാണ്ടിക്ക് യാതൊരു പരിക്കും ഉണ്ടാകില്ല.
മന്ത്രിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കളക്ടർ അനുപമ നടത്തുന്ന അന്വേഷണം നിർണ്ണായകമാണ്. അതുകൊണ്ട് കൂടിയാണ് കളക്ടറുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസും റവന്യു വകുപ്പും നിരീക്ഷണത്തിന് സംവിധാനം ഒരുക്കുന്നത്. തങ്ങൾ ഉദ്ദേശിച്ച രീതിയിലല്ല കലക്ടറുടെ അന്വേഷണം മുന്നോട്ടുപോകുന്നത് എന്നതിനാലാണു റവന്യു വകുപ്പിന്റെ നിരീക്ഷണം. അനുപമയെ സ്വാധീനിക്കാനും കാര്യങ്ങൾ ചാണ്ടിക്ക് അനുകൂലമാക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനിടെ ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവ പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജനു കൈമാറി. നിയമോപദേശം സ്വീകരിക്കുക, നിയമലംഘനങ്ങളുടെ നിജസ്ഥിതി അറിയുക, തോമസ് ചാണ്ടിയുടെ വാദങ്ങളുടെയും കൈവശമുള്ള രേഖകളുടെയും സാധുത പരിശോധിക്കുക എന്നീ ചുമതലകളാണു നൽകിയിരിക്കുന്നത്. കളക്ടറുടെ റിപ്പോർട്ട് എതിരായാലും മന്ത്രിയെ രക്ഷിക്കാനുള്ള സൂചനകൾ ഈ അന്വേഷണത്തിലൂടെ ഒപ്പിച്ചെടുക്കാനെന്നാണ് സൂചന.
വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അനൗദ്യേഗിക അന്വേഷണം തുടരുന്നതിനാലാണു മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നാണു സൂചന. മൂന്നാമതൊരു മന്ത്രിക്കെതിരെ കൂടി ആരോപണം വന്ന സാഹചര്യത്തിൽ പാർട്ടിയിലും മുന്നണിയിലും ചർച്ചയ്ക്കും സർക്കാർ ഏജൻസികളുടെ അന്വേഷണത്തിനും ഒപ്പം സ്വയം പഠിക്കുക എന്നതാണു മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. കലക്ടറുടെ റിപ്പോർട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം വഴിമാറിയോ എന്ന സംശയം റവന്യു വകുപ്പിൽ ശക്തമാണ്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിനു ശേഷം സമഗ്രമായ അന്വേഷത്തിനു സമിതിയെ വയ്ക്കാനായിരുന്നു റവന്യു വകുപ്പിന്റെ ഉദ്ദേശ്യം. സ്റ്റാറ്റസ് റിപ്പോർട്ടിനു പകരം ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച കലക്ടർ, തെളിവെടുപ്പ് അടക്കമുള്ള തുടർനടപടിയിലേക്കു പോയതോടെ ചില സൂചനകൾ സർക്കാരിന് കിട്ടി. ഇതോടെയാണ് ബദൽ സംവിധാനങ്ങളെത്തിയത്.
ഇന്നു രണ്ടിനു കലക്ടർ ടി.വി.അനുപമ നടത്തുന്ന തെളിവെടുപ്പിനായി ഒരുക്കിയ രേഖകൾ തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചു. ലേക് പാലസ് റിസോർട്ടിൽ നിന്ന് ഇന്നലെ കൊച്ചിക്കു പോയ തോമസ് ചാണ്ടി ഇന്നു തിരുവനന്തപുരത്തെത്തും. ലേക് പാലസ് റിസോർട്ട് നടത്തുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി ഡയറക്ടർ മാത്യു ജോസഫ് മാപ്പിളശേരി തെളിവെടുപ്പിൽ ഹാജരാകും. അഭിഭാഷകൻ, ഓരോ മേഖലയിലെയും വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രേഖകൾ തയാറാക്കി. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട നെൽവയൽ പരിവർത്തനം നടത്തിയതു സംബന്ധിച്ചു മാത്രമാണു തെളിവെടുപ്പ്. റോഡിനു സമീപത്തെ 60 സെന്റ് പാർക്കിങ് ഗ്രൗണ്ട് നികത്തിയതാണു പ്രധാന ലംഘനമായി നോട്ടിസിലുള്ളത്. ഈ ഭാഗം പണ്ടു മുതലേ നികന്നു കിടന്നതാണ് എന്നു തെളിയിക്കാൻ വനം വകുപ്പിൽ നിന്ന് അവിടെ നിൽക്കുന്ന വൃക്ഷങ്ങളുടെ പഴക്കം അടക്കമുള്ള രേഖകൾ സജ്ജമാക്കിയിട്ടുണ്ട്. അങ്ങനെ സർക്കാരിലെ എല്ലാ വകുപ്പുകളും തോമസ് ചാണ്ടിക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുന്നു.
ആക്ഷേപങ്ങൾക്കുള്ള വിശദീകരണം രേഖകൾ സഹിതം എൽഡിഎഫിന്റെ പ്രധാന നേതാക്കൾക്കു നൽകാനാണ് ചാണ്ടിയുടെ ക്യാംപ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാംഗങ്ങൾക്കും ഈ രേഖകൾ കൈമാറും. ഇതിനിടെ എൻസിപിയിൽ ഇതിനിടെ തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാണ്. പരാതികൾ ഇമെയിലായി കേന്ദ്ര നേതൃത്വത്തിനു പ്രവഹിക്കുകയാണ്. കേന്ദ്രസംസ്ഥാന നേതൃത്വത്തിലുള്ള സ്വാധീനംകൊണ്ട് ഇതിനെ മറികടക്കാനാവുമെന്ന പ്രതീക്ഷയാണു തോമസ് ചാണ്ടിക്കുള്ളത്. തോമസ് ചാണ്ടി, സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ എംഎൽഎ എന്നിവരോട് 29നു ഡൽഹിയിലെത്താൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശരദ് പവാർ ഇവരോടു സംസാരിക്കുമെന്നാണു വിവരം. തോമസ് ചാണ്ടിക്ക് വേണ്ടിയാണ് ഇതെന്നും സൂചനയുണ്ട്.
അതിനിടെ മന്ത്രിക്കെതിരെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ നടപടി ആരംഭിക്കുന്നതിന് നെൽവയൽ തണ്ണീർത്തട നിയമം 12(1) അനുശാസിക്കുംവിധം റവന്യു ഡിവിഷനൽ ഓഫിസറെ ചുമതലപ്പെടുത്തി ഉത്തരവു നൽകണമെന്നു റവന്യുമന്ത്രിക്കു നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനുവേണ്ടി പാർക്കിങ് സ്ഥലം നിർമ്മിച്ചതു കായൽ നികത്തിയാണെന്നു കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കയ്യേറ്റം സ്ഥിരീകരിച്ചതായും ഒരു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനം നഗ്നമായ നിയമലംഘനം നടത്തി സർക്കാർ ഭൂമി കയ്യേറിയതു ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ പ്രസ്താവനയ്ക്ക് അപ്പുറമുള്ള ഇടപെടലൊന്നും ചെന്നിത്തലയോ പ്രതിപക്ഷമോ നടത്തുന്നില്ല. ബിജെപിയും പേരിന് വേണ്ടി മാത്രമായി പ്രതിഷേധം ഒതുക്കി.
ഭൂമി കൈയേറ്റത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രാഥമിക തെളിവുണ്ടെന്ന് ഏവരും പറഞ്ഞിട്ടും ആരും വേണ്ട വിധത്തിൽ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേരളത്തിലെ എല്ലാ പാർട്ടികളുടേയും മന്ത്രിയാണ് തോമസ് ചാണ്ടിയെന്ന പ്രവാസിയെന്ന വാദം ശരിവയ്ക്കുന്ന മൗനം. വി എസ് അച്യുതാനന്ദൻ ഇറക്കിയ പ്രസ്താവന മാത്രമാണ് വേറിട്ടത്. ഭൂമി ഇടപാടുകൾ സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് അനൗദ്യോഗികമായി മുഖ്യമന്ത്രി നേരിട്ടു രേഖകൾ പരിശോധിച്ചത്. മന്ത്രി തോമസ് ചാണ്ടിയെ നേരിട്ടു വിളിച്ച് എല്ലാ രേഖകളും എത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ലേക് പാലസ് റിസോർട്ട്, ലേക് പാലസിനു സമീപത്തുള്ള സീറോ ജെട്ടിവലിയകുളം റോഡ് എന്നിവയുടെ നിർമ്മാണ രേഖകൾ, റിസോർട്ടിനു മുന്നിലെ കായലിൽ ബോയകൾ സ്ഥാപിച്ചതിന്റെ അനുമതി രേഖകൾ, മാർത്താണ്ഡം കായലിന്റെ ഉടമസ്ഥതയും ഭൂമിയും സംബന്ധിച്ച രേഖകൾ, മാത്തൂർ ദേവസ്വം ഭൂമിയുടെ കൈമാറ്റ രേഖകൾ എന്നിവയാണു മുഖ്യമന്ത്രി പരിശോധിച്ചത്. കലക്ടർ നടത്തുന്ന ഹിയറിങ്ങിനു മുന്നോടിയായാണു ചർച്ച നടത്തിയതെന്നാണു വിശദീകരണം.
ലേക് പാലസ് റിസോർട്ടിന്റെ നിർമ്മാണം, സമീപത്തെ റോഡ് നിർമ്മാണം, മാർത്താണ്ഡം കായൽ നികത്തൽ, കായലിൽ ബോയ സ്ഥാപിക്കൽ, മാത്തൂർ ഭൂമി ഇടപാട് തുടങ്ങി പല ആരോപണങ്ങൾ ഉണ്ടെങ്കിലും റിസോർട്ടിനു സമീപത്തെ റോഡിനരികെ 60 സെന്റ് സ്ഥലം നികത്തിയതു സംബന്ധിച്ചു മാത്രമാണു നാളെ തെളിവെടുപ്പു നടത്തുന്നത്. എല്ലാ വിഷയങ്ങളും അന്വേഷിച്ച് ഒരുമിച്ച് റിപ്പോർട്ട് നൽകിയാൽ മതിയെന്നു റവന്യു വകുപ്പ് നിർദ്ദേശം നൽകിയെങ്കിലും നിലം നികത്തൽ സംബന്ധിച്ചു മാത്രമാണു കലക്ടർ ഇടക്കാല റിപ്പോർട്ട് നൽകിയത്. കലക്ടർക്കു പൂർണവും വിപുലവുമായ അധികാരം നൽകുന്ന നെൽവയൽതണ്ണീർത്തട നിയമം ഉപയോഗിച്ചാണു തെളിവെടുപ്പിനു വിളിച്ചിരിക്കുന്നത്. ലേക് പാലസിന്റെ ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടർക്കാണു തെളിവെടുപ്പിനുള്ള നോട്ടിസ് നൽകിയിട്ടുള്ളത്. ഉടമ മന്ത്രി തോമസ് ചാണ്ടിയാണെങ്കിലും മാനേജിങ് ഡയറക്ടർ ബന്ധുവായ ജോൺ ജോസഫാണ്.
റിസോർട്ടും ഭൂമിയും അനുബന്ധ വസ്തുക്കളും ഡയറക്ടർ ജോസ് മാത്യു മാപ്പിളശേരിയുടെ പേരിലുള്ളതാണ്. അതിനിടെ ദേവസ്വം അവകാശം ഉന്നയിച്ച മാത്തൂർ ഭൂമി വിൽപന സംബന്ധിച്ച്, തനിക്കു ഭൂമി കൈമാറിയയാളെ അടക്കം വിളിച്ചുവരുത്തിയാണു രേഖകളുടെ നിജസ്ഥിതി തോമസ് ചാണ്ടി ഉറപ്പുവരുത്തിയെന്നും സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്