Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈയറ്റം ശരിവച്ച് അനുപമ റിപ്പോർട്ട് നൽകിയതോടെ കളക്ടറുടെ റിപ്പോർട്ട് അന്തിമമല്ലെന്ന് വാദവുമായി തോമസ് ചാണ്ടി; ഉദ്യോഗസ്ഥർ നൽകിയ വിവരം വച്ച് റിപ്പോർട്ട് നൽകിയ കളക്ടർക്ക് തെറ്റ് പറ്റി; ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ലെന്ന് മന്ത്രി; ഒരു സെന്റ് ഭൂമി അനധികൃതമാണെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം വരെ രാജി വയ്ക്കുമെന്ന് പറഞ്ഞ കുവൈറ്റ് ചാണ്ടിക്ക് ഇപ്പോൾ ഇരിക്കപ്പൊറുതിയില്ല

കൈയറ്റം ശരിവച്ച് അനുപമ റിപ്പോർട്ട് നൽകിയതോടെ കളക്ടറുടെ റിപ്പോർട്ട് അന്തിമമല്ലെന്ന് വാദവുമായി തോമസ് ചാണ്ടി; ഉദ്യോഗസ്ഥർ നൽകിയ വിവരം വച്ച് റിപ്പോർട്ട് നൽകിയ കളക്ടർക്ക് തെറ്റ് പറ്റി; ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ലെന്ന് മന്ത്രി; ഒരു സെന്റ്  ഭൂമി അനധികൃതമാണെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം വരെ രാജി വയ്ക്കുമെന്ന് പറഞ്ഞ കുവൈറ്റ് ചാണ്ടിക്ക് ഇപ്പോൾ ഇരിക്കപ്പൊറുതിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുട്ടനാട്ടിലെ കായൽ കയ്യേറ്റം സംബന്ധിച്ച കളക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് നൂറു ശതമാനവും തെറ്റാണെന്ന വാദവുമായി മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ല. ഉദ്യോഗസ്ഥർ നൽകിയ വിവരം മാത്രമേ കളക്ടർക്കുള്ളുവെന്നും മന്ത്രി കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.അതേസമയം എൻസിപി ദേശീയ നേതൃത്വം തോമസ് ചാണ്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം അടിസഥാനരഹിതമാണെന്ന്ാണ് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ നിലപാട് വ്യക്തമാക്കിയത്.അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഞായറാഴ്ച തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റമടക്കമുള്ള പ്രദേശങ്ങൾ സന്ദർശിക്കും.

തോമസ് ചാണ്ടിക്കെതിരായ കായൽ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടർ ടി.വി. അനുപമ റിപ്പോർട്ട് നൽകിയിരുന്നു. ഭൂ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.ജില്ലാ കളക്ടറുടെ പരിശോധനയുടെ ഭാഗമായി ഈ പ്രദേശത്തിന്റെ 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ ശേഖരിച്ചിരുന്നു. ഈ ചിത്രങ്ങളിൽ രേഖപ്പെടുത്തിയ ഭൂമിയുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. ഇവിടെ നികത്തലും കയ്യേറ്റവും നടന്നിട്ടുണ്ട്. ഭൂ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുൻവശം അഞ്ചുകിലോമീറ്ററോളം കായൽ വേലികെട്ടി വേർതിരിച്ച് അധീനതയിലാക്കിയതായും ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് റിസോർട്ടിന്റെ നികുതി വെട്ടിപ്പ് നടത്തിയതായും തോമസ് ചാണ്ടിക്കെതിരെ ആരോപണമുണ്ട്. ആലപ്പുഴയിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോർട്ട് വരെയുള്ള 400 മീറ്റർവരെമാത്രം ടാർ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.

തോമസ് ചാണ്ടിക്കെതിരായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് കളക്ടറായിരുന്ന വീണാമാധവൻ നൽകിയ റിപ്പോർട്ടിൽ കാര്യമായിട്ടൊന്നും കണ്ടെത്തിയിരുന്നില്ല. റിപ്പോർട്ടിൽ ഏറെ വൈരുദ്ധ്യവുമുണ്ടായിരുന്നു. ഇതേ തുടർന്ന് മന്ത്രി റിപ്പോർട്ട് തിരിച്ചയച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. പിന്നീട് അന്വേഷണം നടത്തിയത് പുതുതായി ചുമതലയേറ്റ ടി.വി.അനുപമയാണ്. ആരോപണമുയർന്ന പ്രദേശങ്ങൾ സന്ദർശിച്ചാണ് അനുപമ റിപ്പോർട്ട് തയ്യാറാക്കിയത്.

മാർത്താണ്ഡം കായൽ കയ്യേറുന്നതു തടയാൻ സ്റ്റോപ്പ് മെമോ നിലനിൽക്കുന്നുണ്ടെങ്കിൽ അതു നടപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കയ്യേറിയെന്നു ചൂണ്ടിക്കാട്ടി കൈനകരി സ്വദേശി കെ.ബി. വിനോദ് നൽകിയ ഹർജിയിലാണ് കോടതി സർക്കാരിനോടു വിശദീകരണം തേടിയിരിക്കുന്നത്.
കായൽ കയ്യേറ്റത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികളെടുത്തിരുന്നു.

പരിസ്ഥിതി പ്രാധാന്യമുള്ള റാംസർ മേഖലയായ കുട്ടനാട്ടിലാണ് മാർത്താണ്ഡം കായൽ. കൃഷിക്കായി ഇവിടെ അറുനൂറിലേറെ പേർക്കു പട്ടയം നൽകിയിരുന്നു. കൃഷി ചെയ്യാൻ 95 സെന്റ് പാടശേഖരവും ഉടമകൾക്കു താമസിക്കാൻ അഞ്ചു സെന്റ് പുരയിടവുമാണു നൽകിയത്. അഞ്ചു സെന്റ് വീതമുള്ള പുരയിടം പുറം ബണ്ടിനോടും അകം ബണ്ടിനോടും ചേർന്നാണു നൽകിയത്. രണ്ടു പുരയിടങ്ങളുടെ ഇടയിൽ ഒന്നര മീറ്റർ പൊതുവഴിയുണ്ട്. ഇതിൽ പെട്ട 64 പ്ലോട്ടുകളാണു തോമസ് ചാണ്ടി വാങ്ങിയത്.പുരയിടം നികത്തിയ കൂട്ടത്തിൽ പ്ലോട്ടുകളുടെ ഇടയിലുള്ള പൊതുവഴിയും മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചിരുന്നു. തുടർന്നാണു സ്റ്റോപ്പ് മെമോ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP