നിങ്ങളുടെ യജമാനന്റെ സ്വാധീനത്തിൽ നിങ്ങളെഴുതുന്ന ദുഷിപ്പിൽ എന്റെ മാനം നഷ്ടപ്പെട്ടിട്ടില്ല; ഒന്നോർക്കുക കാലവും സത്യവും നിങ്ങൾക്കു മാപ്പുതരില്ല; മാദ്ധ്യമ വേട്ടയാടലിനെതിരെ പെരിയാറിലെ മാലിന്യത്തിനെതിരെ നടപടിയെടുത്ത ഒരുദ്യോഗസ്ഥൻ പ്രതികരിക്കുമ്പോൾ
അർജുൻ സി വനജ്
കൊച്ചി: 'ഒന്നു മനസ്സിലാക്കുക, ഞാൻ എളിയ നിലയിൽനിന്ന് കഷ്ടപ്പെട്ട് പഠിച്ചുവളർന്നവനാണ്. സ്വാധീനങ്ങൾക്കു വഴങ്ങി ഓച്ചാനിച്ചു നിൽക്കാൻ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. എന്റെ മനസാക്ഷിയും. നിങ്ങളുടെ യജമാനന്റെ സ്വാധീനത്തിൽ നിങ്ങളെഴുതുന്ന ദുഷിപ്പിൽ എന്റെ മാനം നഷ്ടപ്പെട്ടിട്ടില്ല. ഒന്നോർക്കുക കാലവും സത്യവും നിങ്ങൾക്കു മാപ്പുതരില്ല'- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ ചില മാദ്ധ്യമങ്ങൾക്കെഴുതിയ തുറന്ന കത്തിലെ ചില വരികളാണിത്. മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെന്റ് എൻജിനീയർ എംപി. തൃദീപ് കുമാറാണ് തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുന്നതിൽ പ്രതിഷേധിച്ച് ചില പത്രാധിപന്മാർക്ക് കത്തെഴുതിയത്.
ഏലൂരിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ പെരിയാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് വാർത്തകളിൽ പലതവണ ഇടംപിടിച്ചതാണ്. എന്നാൽ, നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരുവർഷമായി മലിനീകരണ നിയന്ത്രണ ബോർഡ് ചില നടപടികളെടുക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ മുഖംനോക്കാതെയാണ് തൃദീപ് കുമാറിന്റെ നടപടി. പലതവണ തൃദീപ് കുമാറിനെ സ്ഥലം മാറ്റാൻ ശ്രമിച്ചതാണ് വൻകിട കമ്പനികൾ.
എന്നാൽ പിടി തോമസ് എംഎൽഎയുടെ പിന്തുണ ഈ ഉദ്യോഗസ്ഥന് കൂടുതൽ ധൈര്യം പകർന്നുനൽകി. എറണാകുളത്ത് എൻവയറോൺമെന്റ് എഞ്ചിനീയർ ആയി എത്തി ഒരു വർഷം പിന്നിടുമ്പോൾ താൻ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് തൃദീപ് കുമാർ മറുനാടൻ മലയാളിയോട് തുറന്നുപറഞ്ഞു.
തുറന്ന കത്തിന്റെ അടിസ്ഥാനം..?
ചെറുതും വലുതുമായ 250 ലധികം കമ്പനികളാണ് എന്റെ പെരിയാറിന്റെ തീരത്ത് പ്രവർത്തിച്ചവരുന്നത്. ചെറിയ കമ്പനികൾ നടത്തുന്ന ചെറിയ നിയമലഘനം പോലും വാർത്തയാകും, ഉദ്യോഗസ്ഥർ വലിയ പിഴകളിടുകയും ചെയ്യും. എന്നാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും വലിയ കമ്പനികളെ തൊടാൻ ഭയയ്ക്കുകയാണ്. ഇതിന് കാരണങ്ങൾ പലതാണ്. മേലുദ്യോഗസ്ഥരുടെ ഭീഷണിയാണ് പ്രധാനം. പിന്നെ സ്ഥലം മാറ്റം, ആരോപണങ്ങൾ അങ്ങനെ പലതും. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതെല്ലാം നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാൻ.
സിഎംആർഎൽ വലിയ രീതിയിൽ പെരിയാറിനെ മലനീകരിക്കുന്ന സ്ഥാപനമാണ്. എന്നാൽ സിഎംആർഎൽ പെരിയാറിനെ മലിനപ്പെടുത്തുന്നില്ലെന്ന് താൻ പറഞ്ഞതായി ഒക്ടോബർ 14 ന് കേരളകൗമുദിയും മംഗളവും പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ തിരുത്ത് നൽകാൻ ഞാൻ ആവശ്യപ്പെട്ടതാണ് എന്നാൽ അവർ നൽകിയില്ല. എറണാകുളം ജില്ലാ വികസമിതിയിൽ ഈ വാർത്ത ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ എന്നെ ചോദ്യം ചെയ്തു.
ഇതോടെ കാര്യങ്ങളെല്ലാം സമിതിക്ക് മുന്നിൽ ഞാൻ വിശദീകരിച്ചു. കാര്യങ്ങൾ വ്യക്തതവന്നപ്പോൾ പിടി തോമസ് എംഎൽഎ അടക്കമുള്ളവർ ഏകകണ്ഠേന പിന്തുണ നൽകി. ഇത് സംബന്ധിച്ച് ഇപ്പോൾ വിജിലൻസ് അന്വേഷിച്ച് വരുകയാണ്. ഈ സാഹചര്യത്തിലാണ് പത്രാധിപന്മാർക്ക് ഇങ്ങനെയൊരു കത്ത് എഴുതേണ്ടിവന്നത്.
മാദ്ധ്യമങ്ങളുടെ വേട്ടയാടൽ..?
വൻകിടക്കാർക്കായി എന്ത് നിയമവിരുദ്ധപ്രവർത്തനവും ചെയ്യാൻ മത്സരിച്ചുകൊണ്ടിരിക്കുകയാണ് ചില ഉന്നത ഉദ്യോഗസ്ഥർ. അവിടെ ധാർമികതയ്ക്കും മനസാക്ഷിക്കുമൊന്നും വിലയില്ല. കഴിഞ്ഞ ഡിസംബറിൽ വിജിലൻസ് മേധാവി മലയാള മനോരമയിൽ എഴുതിയ ഒരു ലേഖനത്തിൽ തന്നെക്കുറിച്ച് പരാമർശിച്ചു, ഇതോടെ, എന്നെ ശത്രുവായി കണ്ടവരുടെ ശത്രുക്കളുടെ പട്ടികയിൽ അദ്ദേഹവും കയറിപ്പറ്റി., താൻ അദ്ദേഹത്തെ വരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് കലാകൗമുദി ജേക്കബ് തോമസിനെക്കുറിച്ച് എഴുതിയ ലേഖനത്തിൽ ഇത് വിവരിച്ചു. തന്നെ വേട്ടയാടി മലനീകരണം നടത്തുന്ന കമ്പനികൾക്ക് ഒത്താശ ചെയ്യാൻ എങ്ങനെയാണ് കേരളകൗമുദിക്കും, കലാകൗമുദിക്കും മംഗളത്തിനും കഴിയുന്നത് എന്നതാണ് എന്റെ ചോദ്യം. ട്രേഡ് യൂണിയനുകളുടെ ഭാഗത്തുനിന്നുംം വലിയ വേട്ടയാടലാണ് ഉണ്ടായത്. അവർ തൊഴിലാളികളുടെ ജോലി പോകുന്നത് മാത്രമേ മുഖ്യപ്രശ്നമായി കാണുന്നുള്ളു. നാളത്തെ തലമുറയ്ക്ക നമ്മൾ കൈമാറേണ്ട പ്രകൃതി മലിനമാകുന്നതിൽ അവർക്ക് പ്രശ്നമില്ല.
കൊച്ചിയിലെ ഒരുവർഷത്തെ അനുഭവങ്ങൾ..?
20 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഏറ്റവുമധികം മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയതുകൊച്ചിയിലെ ഈ ഒരുവർഷത്തിലാണ്. സംസ്ഥാന മലനീകരണ നിയന്ത്രണ ബോർഡ് ചെയർമാനടക്കമുള്ള ഹെഡ് ഓഫീസിലെ ഉന്നതരുടെ നിരന്തരമായ മാനസിക പീഡനങ്ങളാണ് ഇക്കലയളവിൽ ഏൽക്കേണ്ടി വന്നത്. സിഎംആർഎലിനെതിരെ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ, കത്ത് നൽകിയ എനിക്കെതിരെ അന്വേഷണം നടത്താനാണ് ബോർഡ് ചെയർമാൻ തുനിഞ്ഞത്. ഇതിനായി മൂന്നംഗ സമിതിയേയും നിയോഗിച്ചു.
പെരിയാറിന്റെ തീരത്തെ സ്ത്രീലക്ഷമി പേപ്പേഴ്സ് ഫുൾ പ്രൊഡക്ഷൻ നടത്തുകയാണെങ്കിൽ ഒരു ദിവസം 90,000 ലിറ്റർ മലിനജലമാണ് പെരിയാറിലേക്ക് ഒഴുക്കുക. ഇത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടാണ് ഞാൻ വിശദീകരണം ആവശ്യപ്പെട്ടത്. മഴവെള്ളം മാത്രമേ പെരിയാറിലേക്ക ഒഴുക്കാവൂ എന്നാണ് കമ്പനിക്കുള്ള നിർദ്ദേശം. എന്നാൽ പച്ചയും ചുവപ്പും കലർന്ന രാസമലിനജലമാണ് ഇവർ ഒഴുക്കുന്നത്. ഇതിനെതിരെ വിശദീകരണം ആവശ്യപ്പെട്ടപ്പോഴും തനിക്ക് തിക്താനുഭവം ഉണ്ടായി.
തന്റെ നടപടിയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും സ്വന്തം വരുതിക്കാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്നും പൊതു ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വ്യക്തിജീവിതം..?
കൊല്ലം ടികെഎം എഞ്ചിനീയറിംങ്ങ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും, കൊൽക്കത്തയിലെ ജാദാപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ ടെക്നോളജിയിൽ എംടെക്കും കഴിഞ്ഞ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത തൃദീപ് കുമാർ കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ വയനാട്, ആലപ്പുഴ ജില്ല ഓഫീസുകളിലും തുരുവനന്തപുരം ഹെഡ് ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കളമശ്ശേരിയിൽ താമസിച്ചുവരുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍