തൃശൂരിനെ പൊറുതിമുട്ടിച്ച് പത്മശ്രീ മേനോന്മാരുടെ കുടിപ്പക! ആനക്കമ്പത്തിന്റെ നാട്ടിൽ തലയെടുപ്പുകാട്ടാൻ ഫ്ളക്സുകൾ മത്സരിച്ചുയർത്തി മുതലാളിമാർ; പ്രമാണിത്തം കാട്ടാനുള്ള യുദ്ധം കണ്ട് സാംസ്കാരിക തലസ്ഥാനം ചോദിക്കുന്നു, ദെന്തൂട്ടിദ്...
ടാ ശവ്യേ... ഇതെന്തൂട്ട്ണിത്? റോഡ് മുടക്കിയുള്ള ബോർഡും തോരണങ്ങളും കണ്ട് അരിപ്രാഞ്ചിക്ക് ഹാലിളകി. അയ്യന്തോൾ കളക്ടറേറ്റ്, നടുവിലാൽ, തെക്കെമഠം, വടക്കെ സ്റ്റാൻഡ്, കോർപ്പറേഷൻ മുൻവശം, ഷൊർണൂർ റോഡ്, സാഹിത്യ അക്കാഡമി, എം.ജി. റോഡ്, പടിഞ്ഞാറെക്കോട്ട, ശക്തൻ സ്റ്റാൻഡ്, കിഴക്കെക്കോട്ട, പാട്ടുരായ്ക്കൽ, മ്യൂസിയം, ലളിത കലാ അക്കാഡമി, മിഷനാശുപത്രി, മാർക്കറ്റ്... എന്നു വേണ്ട തൃശൂരിൽ എങ്ങോട്ടു നോക്കിയാലും കമാനം കണക്കെ ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ ബോർഡുകൾ.
എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്ന ചങ്ങമ്പുഴക്കവിത, മാറ്റിയെഴുതിയ പോലെ... ഏതു പരിപാടിയുടെ ഫ്ലെക്സിലും പത്മശ്രീ മേനോന്മാർ.
ഇതൊക്കെ കാണുമ്പോഴാണ് അരിപ്രാഞ്ചിക്ക് ചില സംശയങ്ങൾ ഉയരുന്നത്. അത് ഏറ്റവുമധികം, കൂടെ നിൽക്കുന്ന വാസു മേനോനെയാണ് (ഇന്നസെന്റ്). ടാ മേനോനെ, ഒടുവിൽ നിന്റെ ജാതിക്കാർക്ക് തന്നെ ഈ പത്മശ്രീ കിട്ടീല്ലേ? നമ്മള് പാവം നസ്രാണി വെറുതെ മോഹിച്ചു. അല്ല... അത് പോട്ടെ, പത്മശ്രീ കൈയീ കിട്ടീട്ടും എന്തൂട്ട്നാടാ ഇവന്മാര് വീണ്ടും ഇങ്ങനെ റോഡ് കുത്തിനിറച്ച് ഫ്ളക്സ് വയ്ക്കണത്... മനുഷ്യനെ മെനക്കെടുത്താൻ...? റൗണ്ടിലൂടെ ഒന്ന് കാറോടിച്ച് പോകണേങ്കി തന്നെ പുണ്യാളന് കാണിക്കയിടണം...അതിനിടയിലാ ഈ പേക്കൂത്ത്.
അരിപ്രാഞ്ചിയുടെ വാക്കുകളിൽ സത്യം ഒളിഞ്ഞിരിപ്പുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ തൃശൂർ റൗണ്ടിലും നഗരപരിധിയിലുമായി മാത്രം അരങ്ങേറിയ 30 ഓളം അപകടങ്ങളിൽ 14 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. അടുത്തിടെ തൃശൂർ നഗരത്തിലും വീഥികളിലും മുഴുവൻ ഫ്ലക്സ് പൂരമാണ്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് സാംസ്കാരിക നഗരിയുടെ തിലകക്കുറിയാകാൻ കൊതിക്കുന്ന രണ്ട് പത്മശ്രീ ജേതാക്കളും.
പത്മശ്രീ മേനോന്മാരുടെ കുടിപ്പക
തൃശൂരങ്ങാടിക്ക് കുടിപ്പകയുടെ കാര്യത്തിൽ ഒരു ചരിത്രമുണ്ട്. ഗുണ്ടാകുടിപ്പകയ്ക്ക് പേരുകേട്ട നഗരം കൂടിയാണ് സാംസ്കാരിക തലസ്ഥാനം. ഗുണ്ടകളിൽ തന്നെ വിവിധ തരമുണ്ട്... നാടൻ ഗുണ്ട, ക്വട്ടേഷൻ ഗുണ്ട, സാംസ്കാരിക ഗുണ്ട എന്നിങ്ങനെ. ഇവരെ നിയന്ത്രിക്കുന്ന മാഫിയകളുടെ കാര്യവും അങ്ങനെ തന്നെ.
അബ്കാരി മാഫിയ, അവാർഡ് മാഫിയ, ഭൂമാഫിയ, പത്രമാഫിയ... ഈവിധം നീളുന്നു. കടവിയും (കടവി രഞ്ജിത്ത്) കോടാലിയും (കോടാലി ശ്രീധരൻ) പോലുള്ളവരാണ് ഗുണ്ടകളിൽ കുടിപ്പകയുടെ യശസ് വാനോളം ഉയർത്തിയതെങ്കിൽ തൃശൂരങ്ങാടിയിലൂടെ ഇപ്പോൾ നടന്നാൽ നമുക്ക് വെളിവാകുക മറ്റൊരു കാര്യമാണ്. രണ്ട് പത്മശ്രീ മേനോന്മാർ തമ്മിൽ നടക്കുന്ന കുടിപ്പകയാണ് ഇപ്പോൾ തൃശൂരിന്റെ ജീവവായു. ഇതിന്റെ അനുരണനങ്ങളാണ് നാലു തൃശൂർക്കാർ കൂടുന്നിടത്തെല്ലാം പറയാനുള്ളത്.
രണ്ടുപേരും പത്മശ്രീ ആണെങ്കിലും ആരാണ് വലിയ പത്മശ്രീ എന്നതാണ് റോഡൊട്ടുക്കുമുള്ള ഫ്ളാ്സ് യുദ്ധങ്ങളിലൂടെ ഇരുവരും വ്യക്തമാക്കുന്ന കാര്യം. പുര കത്തുമ്പോൾ കഴുക്കോൽ ഊരിക്കൊണ്ടു പോകാൻ ചങ്കുറപ്പുള്ള ശിങ്കിടികളാണ് മേനോന്മാരുടെ ശക്തി. കൂട്ടിക്കൊടുത്തും കൂട്ടിക്കടിപ്പിച്ചും മേനോന്മാർ എന്ന സാംസ്കാരിക ബിസിനസ് ഗുണ്ടകൾ തമ്മിലടിക്കുമ്പോൾ അതിൽ കൈകൊട്ടി കൂടെ ചിരിക്കുന്ന അവാർഡ് മാഫിയയെയും യഥാർത്ഥത്തിൽ നാരദപ്പണി ചെയ്യുന്ന വാർത്താ മാഫിയയെയും എല്ലിൻകഷണങ്ങൾ കടിച്ചുപറിക്കുന്ന തെരുവുനായയെ പോലെ തന്നെ വന്ധ്യംകരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ കുറ്റം പറയുന്നതെങ്ങനെ!
മാദ്ധ്യമ സ്ഥാപനങ്ങൾക്ക് പരസ്യം നൽകുന്നതിന് പുറമേ, ശിങ്കിടികളായ ചില മാദ്ധ്യമപ്രവർത്തകർക്ക് മേനോന്മാരിൽ ചിലർ വാരിക്കോരി പണക്കിഴികൾ നൽകിയെന്നാണ് അന്തരീക്ഷത്തിൽ പരക്കുന്നത്. ഇതിനിടെ പേര് തിരുത്തിയ കേസും പാസ്പോർട്ട് തിരുത്തിയ കേസും കമ്പനിയിലെ അസ്വഭാവിക മരണത്തിനുള്ള കേസും ഉൾപ്പെടെ തിരിച്ചും മറിച്ചും കുറെ കേസും കൗണ്ടർ കേസും ഉണ്ടായി. ഒടുവിൽ പെണ്ണുകേസും മേനോന്മാരുടെ കുടിപ്പകയുടെ ഭാഗമായി ഉണ്ടായി.
ആരാന്റമ്മയ്ക്ക് പ്രാന്ത് വന്നാൽ ജനം ചേലോടെ കണ്ടിരിക്കുമെങ്കിലും തൃശൂർക്കാർക്ക് മടുത്തിരിക്കുന്നു. കേരളത്തിന് മടുത്തിരിക്കുന്നു. ഒരു പെൺകുട്ടിയെ വീട്ടിൽ കയറി പത്മശ്രീ ജേതാവായ ഒരു മേനോൻ പിടിച്ചുവെന്നും ആക്രമിച്ചുവെന്നുമാണ് ഇപ്പോഴുള്ള കേസും കൂട്ടവും. അതേത്തുടർന്ന് ഒളിവിലുമാണ് ഏറ്റവുമൊടുവിൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായ മേനോൻ. കേസിനും പുകിലിനും എല്ലാം പിറകിൽ നേരത്തേ പത്മശ്രീ ലഭിച്ച മറ്റൊരു മേനോനാണ് എന്നാണ് പൊതുജനമദ്ധ്യേ ഉയരുന്ന വർത്തമാനം.
പത്മശ്രീ പുരസ്കാരത്തിന് അർഹരായ കുടിപ്പകക്കാർ ഇരുവരും ബന്ധുക്കളാണ് എന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. പരസ്പരം പല്ലിൽകുത്തി നിങ്ങൾ നാറുമ്പോൾ ദുർഗന്ധപൂരിതമാകുന്നത് ഒരു രാജ്യത്തിന്റെ നാലാമത്തെ സിവിലിയൻ ബഹുമതി കൂടിയാണെന്ന് ഓർക്കുക.
പത്മ പുരസ്കാരങ്ങൾ കിട്ടാത്ത എത്രയോ ദേശസ്നേഹികളും സ്വാതന്ത്ര്യ സമരസേനാനികളും ഇന്നാട്ടിലുണ്ട്. എന്തിനേറെ, സുകുമാർ അഴീക്കോട് പോലും കേന്ദ്ര സർക്കാർ നയങ്ങളോട് കലഹിച്ച് പത്മ പുരസ്കാരം വേണ്ടെന്ന് വച്ചയാളാണ്. അതാണ് തൃശൂരിന്റെ പാരമ്പര്യവും. അങ്ങനെയിരിക്കെ, കാശുകൊണ്ട് പുരസ്കാരം വിലയ്ക്ക് വാങ്ങാമെന്ന് കാണിച്ച് പരസ്പരം പോരടിച്ച് പൊതുജനത്തെ പൊറുതിമുട്ടിക്കണോ... ചിന്തിക്കുക, പ്രവർത്തിക്കുക. മുട്ടനാടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കുന്ന ശിങ്കിടികളേ... നിങ്ങൾ നാണിച്ചു തലതാഴ്ത്തുക.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍