തണ്ടർബോൾട്ടുകാർ രൂപേഷിന്റെ ചിത്രം ആദ്യമായി കണ്ടത് ഇന്നലെ; ദൗത്യസംഘം പിന്തുടർന്നത് കേരള പൊലീസിനെ അറിയിക്കാതെ; രൂപേഷിനെതിരായ കേരളത്തിലെ കേസുകൾ ജാമ്യം കിട്ടുംവിധം ദുർബലമെന്ന് പൊലീസിന് ആശങ്ക
തിരുവനന്തപുരം: രൂപേഷിന്റെയും ഭാര്യ ഷൈനയുടേയും അറസ്റ്റോടെ കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി പൂർണമായും ഇല്ലാതാകുമെന്ന ആശ്വാസത്തിലാണ് സംസ്ഥാന സർക്കാരും പൊലീസും. പക്ഷേ വയനാട്ടിൽ ഉണ്ടായിരുന്ന രൂപേഷിനെയും സംഘത്തേയും കേരളപൊലീസിനെ അറിയിക്കാതെ ദൗത്യസംഘം പിന്തുടർന്ന ശേഷം പിടികൂടിയതെന്തിനെന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഈ ചോദ്യത്തെ 'എല്ലാം കേരള പൊലീസിന്റെ അറിവോടെയും സഹകരണത്തോടെയുമാണ് നടന്നത്'' എന്ന മറുപടിയിലൂടെ ഇല്ലാതാക്കാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രമം. കേരളത്തിൽ വച്ചു പിടികൂടിയാൽ തുടർനടപടികൾക്കു കേരളപൊലീസിന്റെ സഹകരണമെങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ദൗത്യസേനയ്ക്ക് ആശങ്കയുണ്ടായിരുന്നുവത്രേ.
കേരള പൊലീസിന്റെ ആത്മാർത്ഥതയില്ലായ്മയും നിസഹകരണവും പലതവണ മനസിലാക്കിയതുകൊണ്ടാണ് തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക പൊലീസ് സംഘം ചേർന്നു നടത്തിയ ഓപ്പറേഷിൽനിന്ന് നമ്മുടെ പൊലീസിനെ ഒഴിവാക്കിയതെന്ന് സൂചനയുണ്ട്. കേരളത്തിൽ മാവോയിസ്റ്റുകൾക്ക് വേരുറപ്പിക്കാൻ കഴിയില്ലെന്ന ശക്തമായ വിശ്വാസമാണ് കേരളപൊലീസിന്റെ ആത്മാർത്ഥതക്കുറവിനു കാരണമെന്ന് പൊലീസിൽ ചില ഉന്നതർ വ്യക്തമാക്കുന്നു.
കേരളത്തിലുൾപ്പെടെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാക്കുമെന്ന് കേന്ദ്രഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഇവിടെയും ഒരു ദൗത്യസേന രൂപീകരിക്കാൻ സർക്കാർ ആലോചിച്ചത്. പ്രത്യേക ദൗത്യസേന രൂപീകരിക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഎസ്ജി മോഡലിൽ രൂപീകരിച്ച കേരള പൊലീസിന്റെ കമാൻഡോ വിഭാഗമായ ഇന്ത്യൻ റിസർവ്ഡ് ബറ്റാലിയനെ 'തണ്ടർബോൾട്ട്' എന്ന പ്രത്യേക സംഘമാക്കി മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിച്ചത്.
എന്നാൽ അഞ്ഞൂറിലേറെ അംഗങ്ങളുള്ള തണ്ടർബോൾട്ടിൽ ആരും ഇതുവരെ രൂപേഷിന്റെ ചിത്രംപോലും കണ്ടിട്ടില്ലത്രേ. ചൊവ്വാഴ്ച പത്രങ്ങളിലൂടെയാണ് അവർ രൂപേഷിനെയും ഷൈനയേയും കാണുന്നത്. ഏഴുവർഷം മുമ്പാണ് രൂപേഷ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുന്നത്. അതിനുശേഷം കേരളത്തിൽ മാവോയിസ്റ്റ് ശല്യം കുറഞ്ഞു. 2013-ൽ കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകൾ ചേർന്നു രൂപീകരിച്ച 'മാവോവാദി മേഖലാ സമിതി'യുടെ പ്രവർത്തനം വയനാട്ടിലേക്ക് വ്യാപിപ്പിച്ചതോടെയാണ് രൂപേഷ് വീണ്ടും നോട്ടപ്പുള്ളിയായത്. പക്ഷേ തണ്ടർബോൾട്ടിനെ മാവോയിസ്റ്റ് ദൗത്യത്തിനു വിനിയോഗിക്കുമ്പോൾ 'രൂപേഷ്' എന്നൊരു ടാർജറ്റ് അവർക്ക് നൽകിയില്ല. ദേബേഷ്കുമാർ ബെഹ്റ ഐപിഎസിന്റെയും ശങ്കർ റെഡ്ഡി ഐപിഎസിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾക്കാണ് രൂപേഷിനെ കണ്ടെത്താനുള്ള ചുമതല നൽകിയത്. മിടുക്കന്മാരായ ഐപിഎസ് ഓഫീസർമാരായിട്ടും ഇവരുടെ സംഘത്തെപ്പോലും അറിയിക്കാതെ അന്യസംസ്ഥാന പൊലീസ് രൂപേഷിനെയും കൊണ്ടുപോയി.
അത് സൗകര്യമായെന്നു കരുതുന്ന കേരള പൊലീസ് ഇവിടത്തെ കേസുകളിലെ വിചാരണകളിൽനിന്ന് ഒഴിവാക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. കേരളത്തിൽ രജിസ്റ്റർചെയ്ത കേസുകളിൽനിന്ന് രൂപേഷിനും സംഘത്തിനും എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. കാരണം, നിലമ്പൂർ ട്രെയിൻ അട്ടിമറിശ്രമക്കേസുൾപ്പെടെയുള്ള കേസുകളിൽ രൂപേഷിന്റെ പങ്കിനു വ്യക്തമായ തെളിവു കിട്ടാത്തതിനാൽ പല കേസുകളും ദുർബലമാണെന്നറിയുന്നു. ജാമ്യത്തലൂടെ പുറത്തിറങ്ങിയാൽ വീണ്ടും അവർ സംസ്ഥാനത്ത് വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നുമുള്ള വിലയിരുത്തലിലാണ് കേരള പൊലീസ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെ 'പീപ്പിൾസ് വാർ' ഗ്രൂപ്പിലെ നേതാവായ രൂപേഷിനെ മറ്റുസംസ്ഥാനങ്ങളിലെ രാജ്യദ്രോഹക്കുറ്റങ്ങളിൽപെടുത്തട്ടെയെന്നാണ് കേരളപൊലീസ് ആഗ്രഹിക്കുന്നത്.
അതേസമയം രൂപേഷിനെതിരെ വയനാട്ടിൽ 13 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ ആറു കേസുകളാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുനെല്ലിയിൽ മൂന്ന്, തലപ്പുഴയിൽ ഒന്ന്, പടിഞ്ഞാറത്തറയിൽ ഒന്ന് മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒന്ന് എന്നിങ്ങനെയാണ് കേസുള്ളത്. രാജ്യദ്രോഹം വളർത്തുന്ന ലഘുലേഖ വിതരണം റിസോർട്ട് ആക്രമണം, പൊലീസുകാരന്റെ വീട്ടിൽ കയറിയുള്ള ആക്രമണം, ആദിവാസി കോളനിയിൽ കയറിയുള്ള തീവ്രവാദ പ്രവർത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
രൂപേഷ് പിടിയിലായെങ്കിലും കുഞ്ഞോം വനത്തിൽ ഇവരുടെ സംഘാംഗങ്ങൾ ഉണ്ടെന്നു തന്നെയാണ് ദൗത്യസേനയുടെ നിഗമനം.
മാവോവാദികൾക്കായി കർണാടകയിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങി പരിശോധനകൾ ശക്തമാക്കി. വയനാട് അതിർത്തിയിലെ കുട്ട അങ്ങാടിയിലും പരിസരത്തുമാണ് ഒന്നേകാൽ കോടി രൂപ ഇനാം പ്രഖ്യാപിച്ച് മാവോവാദികളെ പൊലീസ് തിരയുന്നത്. സിപിഐ. മാവോവാദി സെൻട്രൽ കമ്മിറ്റിയംഗം ബാഗ്ലൂർ സ്വദേശി കുപ്പുദേവരാജിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം നൽകാൻ കർണാടക സർക്കാർ തീരുമാനം.
ഇയാൾക്കൊപ്പം രമേഷ്, രായണ്ണ, ബാലാജി, ജോഗേഷ്, യോഗേഷ്, മൂർത്തി എന്നിവരുടെ ലുക്ക്ഔട്ട് നോട്ടീസും വ്യാപകമായി പതിച്ചിട്ടുണ്ട്. വയനാട് അതിർത്തി പങ്കിടുന്ന കേരള, കർണാടക, തമിഴ്നാട് വനത്തിൽ ഇവർ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കർണാടക ദൗത്യ സേന. കുപ്പുദേവരാജിനായി മഹാരാഷ്ട്ര സർക്കാർ 60 ലക്ഷവും ഛത്തീസ്ഗഢ് സർക്കാർ 40 ലക്ഷവും ജാർഖണ്ഡ് സർക്കാർ 12 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. .
മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മാവേലിക്കര മേഖലയിൽ പൊലീസിലെ വിവിധ വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കി. പൊലീസ് ഇന്റലിജൻസ് വിഭാഗം മാവേലിക്കര, കുറത്തികാട്, വള്ളികുന്നം പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മാവോവാദികൾ പലവട്ടം സാന്നിധ്യമറിയിച്ച പ്രദേശമാണിത്.
2012 ഡിസംബർ 30ന് മാവേലിക്കരയിലെ ലോഡ്ജിൽ രഹസ്യയോഗം ചേരവെ മാവോവാദികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാങ്കാംകുഴി സ്വദേശി രാജേഷ് മാധവന്റെ നേതൃത്വത്തിലായിരുന്നു യോഗം. മാവോയിസ്റ്റ് അനുകൂല സംഘടനയെന്ന് കരുതപ്പെടുന്ന ആർ.ഡി.എഫിന്റെ വിദ്യാർത്ഥി സംഘടന രൂപവത്കരിക്കാൻ അന്നുചേർന്ന യോഗത്തിൽ രൂപേഷിന്റെയും ഷൈനയുടെയും മക്കളായ ആമിയും സവേരയും പങ്കെടുത്തിരുന്നു. ദേശീയ കുറ്റാന്വേഷണ ഏജൻസി ഏറ്റെടുത്ത കേസ്സിൽ രണ്ടാഴ്ച മുമ്പ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.
മാവേലിക്കരയിലെ മാവോവാദി സാന്നിധ്യം വെളിപ്പെട്ടതിന് ശേഷം പലതവണ തഴക്കര, വഴുവാടി, ഇറവങ്കര, മാങ്കാംകുഴി, കുറത്തികാട് ഭാഗങ്ങളിൽ മാവോവാദികളെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പൊലീസ് ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും ഇതിനു പിന്നിലുള്ളവരെ പിടികൂടാൻ കഴിഞ്ഞില്ല. മാവോവാദികൾക്ക് വേരുകൾ ഉണ്ടെന്ന് സംശയിക്കുന്ന മാവേലിക്കര താലൂക്കിലെ ചില കോളനികൾ കേന്ദ്രീകരിച്ച് പൊലീസ് പ്രദേശവാസികളുടെ യോഗം വിളിച്ചു ചേർക്കുകയും ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്തിരുന്നു.
മാവോവാദികളുടെ അറസ്റ്റ് വിവരം പുറത്തുവന്ന തിങ്കളാഴ്ച രാത്രി താലൂക്കിലെ വിവിധ മേഖലകളിൽ പൊലീസ് പട്രോളിങ്ങും നടത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുമെന്ന നിഗമനത്തിലായിരുന്നു ഇത്. മാവോവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍